Sunday, November 28, 2010

ടെലികോം അഴിമതി

മാധ്യമം ദിനപത്രത്തില്‍ നവംബര്‍ 23 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ചത്.


(2010 ഏപ്രില്‍ രണ്ടാം വാരത്തില്‍ എഴുതിയതാണ് ഈ ലേഖനം. എന്നാല്‍ വിവിധ പത്രങ്ങള്‍/മാഗസിനുകള്‍ ഈ ലേഖനം 'തങ്ങളെക്കൊണ്ടാവില്ല/കൈപൊള്ളും ' എന്ന പറഞ്ഞുകൊണ്ട്് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. പലരും വച്ചുതാമസപ്പിച്ചു. ഒടുവില്‍ മാധ്യമം പത്രമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അപ്പേഴേക്കും വിവാദം കൊഴുത്തിരുന്നു. രാജ രാജിവച്ചു. 2010 ഏപ്രില്‍ എഴുതിയ ലേഖനം ഒരു മാറ്റാവും വരുത്താതെ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്്)




റിപ്പോര്‍ട്ട്



ടെലകോം അഴിമതിക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്തൊക്കെയാണ്? 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കലില്‍ ആരായിരുന്നു ഇടനിലക്കാര്‍? സി.ബി.ഐ രേഖകളുടെയും ഉദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ നടത്തിയ അതീവരഹസ്യ ഔദ്യോഗിക എഴുത്തുകുത്തുകളുടെയും അടിസ്ഥാനത്തില്‍ ഒരന്വേഷണം



സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാള് ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്ത്.





ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളിന് നല്‍കിയ മറുപടി. നീര റാഡിയ്‌ക്കെതിരെയുള്ള ഫോണ്‍ നിരീക്ഷിച്ചതില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഈ കത്തിലുള്ളത്.

ടെലകോം അഴിമതി
ഇടനിലക്കാര്‍ ആരെല്ലാം?





ആര്‍.കെ.ബിജുരാജ്


ഒരു ലക്ഷം കോടി രൂപ എന്നത് ഒരിക്കലുമൊരു ചെറിയ തുകയല്ല. നൂറുകോടി ജനങ്ങളുള്ള ഒരു രാജ്യത്തില്‍ ഓരോ അംഗത്തിനും അതില്‍ അവകാശപ്പെട്ട വിഹിതം 1000 രൂപയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ നടന്ന ഏറ്റവും വലിയ അഴിമതിയില്‍ ഓരോ പൗരനും നഷ്ടമായത് അല്ലെങ്കില്‍ അവരില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ഏതാണ്ട് ഇതിനു സമാനമായ തുകയാണ്.
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന, ഇപ്പോള്‍ 2. 13 കോടി ടെലഫോണ്‍ ഉപഭോക്താക്കളുള്ള ഒരു രാജ്യത്തിന്റെ 'ബിസിനസ് പൊട്ടന്‍ഷ്യല്‍' കൃത്യമായി ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. ഒരു ദശാബ്ദമായി നമ്മുടെ ടെലികമ്യൂണിക്കേഷന്‍ മേഖല കൈപ്പടിയിലൊതുക്കാന്‍ വിദേശിയരും തദ്ദേശീയരുമായ ടെലകോം ഭീമന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് 2 ജി ലൈസന്‍സ്/ സ്‌പെക്ട്രം ഫീസിലൂടെ നടന്ന വന്‍ അഴിമതി. ഓഹരി, എണ്ണ, ഊര്‍ജം എന്നീ മേഖലയേക്കാള്‍ 'കിക്ക്ബാക്‌സിന്റെ' മേഖലയ ടെലകോം ആണെന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ് ലോബികളും കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.


2 ജി സ്‌പെക്ട്രം അഴിമതി


'ഇത് നിസാര വിഷയമല്ല. തൊട്ടാല്‍ കൈപൊള്ളും'-ടെലകോം അഴിമതിക്ക് പിന്നാലെ യാഥാര്‍ത്ഥ്യങ്ങളടങ്ങിയ രേഖകള്‍ കൈമാറിയവര്‍ മുതല്‍ ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്. ക്യാബിനറ്റ് മന്ത്രി, ടെലകോം ഭീമന്‍മാര്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റുകള്‍, ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍, 'വലിയ' പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ വന്‍ അഴിമതിയാണ് 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കല്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുപോലും നിസ്സഹായനായി മാറുന്ന 'മാനിപ്പുലേഷന്‍സാ'ണ് ഇവര്‍ നടത്തിയത്. ഏതെങ്കിലും ഘട്ടത്തില്‍ ഈ അഴിമതിയെ ചെറുതായി എതിര്‍ത്തവരാരും ഇന്ന് രംഗത്തില്ല. ഒന്നുകില്‍ സ്ഥലമാറ്റം. അല്ലെങ്കില്‍ പിരിച്ചുവിടല്‍. അന്വേഷണം സത്യസന്ധമായി ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. അഥവാ സി.ബി.ഐ. കേസ് ഏറ്റെടുത്തോ എന്നുപോലും സമ്മതിക്കാന്‍ ആരുമില്ല. ഇത്തരത്തില്‍ വലിയ മൗനത്തെ ഭേദിച്ചുവേണം നമുക്ക് മുന്നോട്ടുപോകാന്‍.
രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് 2 ജി സ്‌പെക്ട്രം അഴിമതി നടന്നത്. പക്ഷേ അഴിമതി വെളിപ്പെട്ടത് ഈ വര്‍ഷമാദ്യമായിരുന്നു എന്നു മാത്രം. 3 ജി ലൈസന്‍സ്/ സ്‌പെക്ട്രംഫീസ് ഈ വര്‍ഷം ലേലത്തിലൂടെ അനുവദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച വരുമാനം 68,000 കോടി രൂപയാണ്. എന്നാല്‍ 2008-ല്‍ 2 ജി ലൈസന്‍സ് അനുവദിച്ചപ്പോള്‍ ലഭിച്ചത് 10,000 കോടി രൂപമാത്രവും. ഈ തുകയിലെ അന്തരമാണ് അഴിമതി നടന്നു എന്നതിന്റെ ആദ്യ പ്രത്യക്ഷ സൂചന.
ടെലകോം മന്ത്രാലയത്തിന്റെ തെറ്റായ പ്രവര്‍ത്തനം മൂലം 26,000 കോടി പൊതു ഖജനാവിന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പിന്നാലെ കണ്ടെത്തി. അതായത് 2 ജി വില്‍നയിലുടെ കുറഞ്ഞത് 37,500 കോടി രൂപ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം സി ബി ഐ കേസെടുത്തു. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഓഡിറ്റല്‍ ജനറിന്റെ കണ്ടെത്തല്‍ അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇത്. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ അഴിമതി സത്യം കമ്പ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ടതാണ്. 8000 കോടി രൂപയാണ് അതിലെ തട്ടിപ്പ് തുക. തൊട്ടുപിന്നില്‍ ഹര്‍ഷദ് മേത്തയുടെ 4000 കോടിയുടെ ഓഹരി അഴിമതിയാണ്. ഇതു രണ്ടും ടെലകോം അഴിമതിയുമായി തുലനം ചെയ്യുമ്പോള്‍ നിസാരങ്ങളാണ്.


സ്‌പെക്ട്രം, ലൈസന്‍സ്, ടെലകോം കമ്പനികള്‍


ടെലി കമ്യൂണിക്കേഷന്‍ സംവിധാനത്തിന് നിശ്ചിത വ്യാപ്തിയിലുള്ള ഇലക്‌ട്രോണിക്മാഗ്നറ്റിക് സ്‌പെയിസ് ആവശ്യമാണ്. സെപക്ട്രം എന്നാല്‍ റേഡിയോ ഫ്രീക്വന്‍സീസ് പരിധി എന്നാണ് അര്‍ത്ഥം. ടെലകോം കമ്പനികള്‍ക്ക് സിഗ്നലുകള്‍ അയക്കുക, സ്വീകരിക്കുക അടക്കമുള്ള തങ്ങളുടെ വയര്‍ലെസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത മേഖലയില്‍ ഈ ഫ്രീക്വന്‍സി ആവശ്യമാണ്.
ഈ ഫ്രീക്വന്‍സി ഓരോ ടെലഫോണ്‍ കമ്പനികള്‍ക്കും അനുവദിക്കുക കേന്ദ്ര സര്‍ക്കാരാണ്. നിശ്ചിത തുക ഫീസായി ഈടാക്കിയാണ് ഇത് അനുവദിക്കുക. ടെലകോം മന്ത്രാലയമാണ് അത്യന്തികമായി ഇതിന്റെ നടത്തിപ്പുകാര്‍.
ആശയവിനിമയ രംഗത്ത് (2 ജി) മൊബൈലുകളും മൂന്നാം തലമുറ മൊബൈലുകളും (3 ജി) വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കുക. ഇപ്പോത്തെ മൊബൈല്‍ സംവിധാനത്തില്‍ ശബ്ദങ്ങളുടെ കൈമാറ്റവും ഡാറ്റ കൈമാറ്റവുമാണ് നടക്കുക. അതിന് പരിമിതികളുണ്ട്. അതേസയം 3 ജി മാബൈലില്‍ ശബ്ദം, ഡേറ്റ, മള്‍ട്ടി മീഡിയ, ഇന്റര്‍നെറ്റ് എന്നിവ എളുപ്പം ലഭ്യമാകും. മൊബൈല്‍ ടിടി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, വീഡിയോ കോണ്‍ഫ്രണ്‍ന്‍സിംഗ് (സംസാരിക്കുന്നവര്‍ക്ക് പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള അവസരം), ടെലി മെഡിസിന്‍, ലൊക്കേഷന്‍ ബെയ്‌സഡ് സര്‍വീസ് എന്നീ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് 3 ജി മൊബൈല്‍. നിലവിലുള്ള സംവിധാനത്തേക്കാള്‍ 10-25 ഇരട്ടിവരെ വേഗതയുണ്ടാവും 3 ജിക്ക് (3 ജി സൗകര്യമുള്ള മൊബൈലുകള്‍ വേണം ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ എന്നു മാത്രം). വികസിച്ച ഈ മൊബൈല്‍ സാങ്കേതികതയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നുംവ്യക്തം. അതുകൊണ്ട് തന്നെയാണ് സ്‌പെക്ട്രം കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനും ലാഭമുണ്ടാക്കാനും ടെലകോം കമ്പനികള്‍ ശ്രമിക്കുന്നത്.
സ്‌പെക്ട്രം അഴിമതിയുടെ സ്വഭാവം ഏറെക്കുറെ ഇങ്ങനെയായിരുന്നു: ടെലകോംമന്ത്രി എ. രാജയും ടെലഫോണ്‍ കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ രംഗം തദ്ദേശീയരും വിദേശികളുമായ കുത്തകമ്പനികള്‍ക്ക് വിറ്റഴിക്കാന്‍ തിരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തുകൊണ്ടാണിത്. സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിന് ലേലം ഏര്‍പ്പെടുത്താനോ മത്സരാധിഷ്ഠിതമായ തുക നിശ്ചയിക്കാനോ മന്ത്രി രാജയും കൂട്ടരും ശ്രമിക്കുന്നില്ല. സ്‌പെക്ട്രം ലൈസന്‍സ് 'ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക' എന്ന രീതിയില്‍ അനുവദിച്ചു നല്‍കി. ഇതിനു നിശ്ചയിച്ച ഫീസ് 2007 ലേതായിരുന്നില്ല. പകരം ആറുവര്‍ഷം പഴയ, 2001 ലെ ഫീസായിരുന്നു. അതായത് 1650 കോടി രൂപ. ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിവരുമായിരുന്നു യഥാര്‍ത്ഥ തുക. 2ജി സ്‌പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കാന്‍ കൃത്യമായ കാലപരിധിയും നല്‍കിയില്ല. കുറഞ്ഞ തുകയ്ക്ക് സെപക്ടറം അനുമതി കിട്ടിയ കമ്പനികള്‍ പലതും വ്യാജമായിരുന്നു. 'യൂണിടെക്ക്', 'സ്‌വാന്‍' തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ക്ക് ചുളുവിന് കിട്ടിയ ലൈസന്‍സ് വിദേശ കമ്പനികള്‍ക്ക് മറിച്ചുവിറ്റു. ഈ രണ്ടു കമ്പനികളും യഥാര്‍ത്ഥ അര്‍ഹരല്ലായിരുന്നു. കാരണം ഈ കമ്പനികള്‍ക്ക് സ്വന്തമായ നെറ്റ് വര്‍ക്ക് സംവിധാനമോ, ടെലഫോണ്‍ ടവറോ, മറ്റ് ടെലകോം സംവിധാനങ്ങളോ ഇല്ലായിരുന്നു.


നീരാ റാദിയയുടെ വഴികള്‍


ടെലകോം അഴിമതിയുടെ യഥാര്‍ത്ഥ രഹസ്യങ്ങളിലേക്ക് നമ്മള്‍ ഇതുവരെ എത്തിയിട്ടില്ല. അതിലേക്ക് എത്തുന്നതിന് മുമ്പ് നീരാ റാദിയ എന്ന സ്ത്രീയെ നമ്മള്‍ പരിചയപ്പെടണം. അധികാരത്തിലേക്ക് എത്തുന്നതിന് ഡല്‍ഹിയിലെ രാഷ്ട്രീയക്കാരുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പാസ്‌വേഡാണ് നീരാ റാദിയ. അവരിലൂടെ മാത്രമേ നമുക്കും ടെലകോം അഴിമതിയുടെ രഹസ്യങ്ങളിലേക്ക് ചെല്ലാനാവൂ. ഡല്‍ഹിയിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നീരാ റാദിയ എന്ന ഇടനിലക്കാരിക്ക് ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് 'കോര്‍പ്പറേറ്റ് ലോബിയിസ്റ്റ്'. അധികാരവഴികളില്‍ ശരിക്കും ഒരു മാനിപ്പുലേറ്ററാണ് നീര റാദിയ. എ. രാജയെപ്പോലുള്ള ക്യാബിനറ്റ് മന്ത്രിമാരെ വാഴിക്കാനും നീക്കം ചെയ്യാനും മാത്രം പ്രഗല്‍ഭ. മുകേഷ് അംബാനിമാരെപ്പോലുള്ള വന്‍മുതലാളിയെ വളര്‍ത്താനും തളര്‍ത്താനും അറിയാവുന്നയാള്‍. ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി പോലുള്ള 'മാധ്യമജെയിന്റു'കളെ ഏങ്ങോട്ട് നയിക്കണമെന്നറിയാവുന്ന ഒരാള്‍.
ഇരുപത്തഞ്ച് വര്‍ഷമായി വ്യോമായാനം, വിനോസഞ്ചാരം, ടെലകോം, കമ്യൂണിക്കേഷന്‍ മേഖലയില്‍ കണ്‍സള്‍ട്ടന്റായി നീര റാദിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, ബിസിനസ്, മാധ്യമ, വ്യോമ, ഊര്‍ജ രംഗങ്ങളെപ്പറ്റി ആഴത്തില്‍ അറിവുള്ളയാളാണ് അവര്‍. ഏയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ സമയത്ത് കടന്നുവന്ന് അത് സിംഗപൂര്‍ എയര്‍ലൈന്‍സ്-ടാറ്റ കണ്‍സോര്‍ഷ്യത്തിന് അതിന് ലാഭമുണ്ടാക്കിയത് നീര റാഡിയയയാരുന്നു. ടാറ്റ, വി.എസ്.എന്‍.എല്‍, ടൈറ്റാന്‍, ഐ.ടി.സി., സ്റ്റാര്‍ ഗ്രൂപ്പ്, കൊടാക് മഹീന്ദ, ചാനല്‍ വി, റയ്മണ്ട്‌സ് തുടങ്ങിയവയുമായും അവര്‍ക്കുവേണ്ടിയും വമ്പന്‍ ഇടപാടുകള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് നീര. ഇന്ത്യയില്‍ മാജിക് ഏയര്‍ലൈന്‍സ് തുടങ്ങാന്‍ പദ്ധതിയുമായി ഒരിക്കല്‍ നീര റാദിയ വന്നിരുന്നു.
ടെലകോം അഴിമതി അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ അവര്‍ നീര റാഡിയയുടെ ഫോണ്‍ കോളുകള്‍ നീരിക്ഷിച്ചിരുന്നു. നീര റാഡിയയുടെ സ്വാധീന ശക്തിയും ഇടപെടലുകളും എത്ര വിപുലമാണെന്ന വിവരങ്ങളാണ് അതിലൂടെ ലഭിച്ചത്. സി.ബി.ഐയുടെ അതീവ രഹസ്യരേഖകള്‍ നീര റാദിയെപ്പറ്റി രേഖപ്പെടുത്തുന്നത് ചില വിവരങ്ങള്‍ ഇങ്ങനെയാണ്:
1. ജാര്‍ഖണ്ഡില്‍ ടാറ്റയ്ക്ക് ഒരു ധാതുഖനിയുടെ ലീസ് കാലാവധി നീട്ടിക്കിട്ടണം. പക്ഷേ അതിനു മുഖ്യമന്ത്രി മധുഖോഡ 180 കോടിയോളം ആവശ്യപ്പെട്ടു. പക്ഷേ നീര റാഡിയ നേരിട്ട് ഇടപെട്ടു. ജാര്‍ഖണ്ഡ് ഗവര്‍ണറില്‍ നിന്ന് ലീസ് കാലാവധി അവരുടെ നീട്ടിമേടിച്ചു. ഈ ഇടപാടിനുവേണ്ടി പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്ക് രത്തന്‍ ടാറ്റ സമ്മാനിച്ചത് ഒരു കോടി രൂപയാണ്.
2. ബംഗാളിലെ സിംഗൂരില്‍ തുടങ്ങാനിരുന്ന ടാറ്റയുടെ പ്രോജക്ട് ജനകീയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്തിലേക്ക് കൊണ്ടുവരുന്നതും അതിന് അനുയോജ്യമായ രീതിയില്‍ രാഷ്ട്രീയ-മാധ്യമം അന്തരീക്ഷം ഒരുക്കിയതും നീര റാഡിയയാണ്. ഇവര്‍ക്ക് ബംഗാളിലെ പ്രധാന ഇടതുമുന്നണി നേതാക്കളുമായും സി.ഐ.ടി.യു നേതാക്കളുമായും അടുത്ത ബന്ധമുണ്ട്.
3. അനില്‍ അംബാനിയുമായുള്ള 'ഗ്യാസ് യുദ്ധ'ത്തില്‍ മുകേഷ് അംബാനിക്കുവേണ്ടി നീര റാഡിയ അധികാര കേന്ദ്രങ്ങളില്‍ ശക്തമായ ലോബിംഗ് നടത്തിയി.
4. ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്, ഡല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ.യെക്കൊണ്ട് അനില്‍ അംബാനിയുടെ എ.ഡി.എ.ജി. ഗ്രൂപ്പിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി കൊടുപ്പിക്കാന്‍ നീരാ റാഡിയ ശ്രമിച്ചു. അതിനുവേണ്ടി റിലയന്‍സിലെ ഒരു ഉദ്യോഗസ്ഥനായ
മനോജ് മോഡിയുമായി അവര്‍ ബന്ധപ്പെടുന്നു. പ്രമുഖമായ ഡി.എല്‍.എഫ് കേസില്‍ മോഡി ഇതേ എന്‍.ജി.ഒയെയാണ് അനുകൂലമായി ഉപയോഗിക്കുന്നത്. എന്‍.ജി.ഒ. സംഘത്തെ ഒനയിക്കന്നതില്‍ ഒരാള്‍ നീരാ റാഡിയയുടെഅടുത്തയാളാണ്.
5. മാധ്യമ കണ്‍സള്‍ട്ടന്‍സിയും ചാനല്‍ സംവിധാനങ്ങളുമുള്ള നീര റാഡിയ മുകേഷ് അംബാനിയ്ക്കുണ്ടേി 'നയി ദുനിയ'യെ ഉപയോഗപ്പെടുത്തുന്നു. വിനയ് ചാജ്ല്‍നിക്കും ജഹാംഗീര്‍ പോച്ചയ്ക്കും വേണ്ടി ന്യൂസ് എക്‌സ് ചാനല്‍ ഏറ്റെടുക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കിയത് നീരാ റാഡിയയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് വില കൂടിയ സമ്മാനങ്ങള്‍, കാറുകള്‍, ഹോളിഡേ പാക്കേജുകള്‍ എന്നിവ നല്‍കി ക്കൊണ്ടാണ് മാധ്യമ അന്തരീക്ഷം പലപ്പോഴും അനുകൂലമായി നീരാ റാഡിയ ഉപയോഗിക്കുന്നത്.
6. നീരാ റാദിയയുമായി കേന്ദ്ര ടെലകോം മന്ത്രി എ. രാജയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. രാജയ്ക്ക് യു.പി.എ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ശക്തമായ ലോബിംഗ് നടത്തി. നീരാറാഡിയയാണ് ടെലകോം അഴിമതിയിലെ ഇടപാടുകള്‍ മുഖ്യമായും നടത്തുന്നത്.
7. കേന്ദ്ര നയങ്ങള്‍ നിശ്ചയിക്കാനും മാറ്റിത്തീര്‍ക്കാനും കരുത്തുള്ളയാളാണ് നീരാ റാഡിയ. പല ഔദ്യോഗിക രഹസ്യരേഖകളും ഔദ്യോഗിക ഇടപാടുകളുടെ വിശദവിവരങ്ങളും ഇവരുടെ കൈയില്‍ നേരിട്ട് തന്നെ എത്തുന്നുണ്ട്.

നീരാ റാഡിയയുടെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യന്നവരുടേതുമായ ഒമ്പത് ടെലഫോണ്‍ ലൈനുകള്‍ നീരീക്ഷിച്ചതിലൂടെ സി.ബി.ഐയ്ക്ക് ലഭിച്ചതാണ് ഈ വിവരങ്ങള്‍








ടെലകോം അഴിമതിയെപ്പറ്റി വ്യക്തമാക്കുന്ന 'സ്ട്രിക്ക്റ്റിലി കോണ്‍ഫിഡന്‍ഷ്യല്‍' രേഖകള്‍.

രാജയുടെ മന്ത്രിപദം

മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ എ. രാജയുടെ സ്ഥാനം ഒരര്‍ത്ഥത്തില്‍ നീരാ റാഡിയുടെ സമ്മാനമാണ്. അഴിമതിക്കാരന് വ്യക്തമായതുകൊണ്ടു കൂടിയാവണം രണ്ടാം വട്ട യു.പി.എ. മന്ത്രിസഭയില്‍ എ. രാജയെ ആദ്യഘട്ടത്തില്‍ ടെലകോം മന്ത്രിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പരിഗണിച്ചിരുന്നില്ല. രാജയ്ക്കുവേണ്ടി റാഡിയ നന്നായി കോണ്‍ഗ്രസ് അധികാരകേന്ദ്രങ്ങളില്‍ ലോബിംഗ് നടത്തി.
ഡി.എം.കെ. നേതാവ് കരുണാനിധിയുടെ വിശ്വസ്തനുംആജ്ഞാനുവര്‍ത്തിയുമാണ് രാജ. നാല്‍പത്തിയേഴു വസുകാരനായ എ. രാജ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നാംവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ രണ്ടാം തവണയാണ് കേന്ദ്രമന്ത്രിയാകുന്നത്. 2004 മെയില്‍ ആദ്യ യു.പി. എ. സര്‍ക്കാരില്‍ എ രാജ പരിസ്ഥിതി വനം മന്ത്രിയായി. 2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള, മറ്റൊരു ഡി.എം.കെ. അംഗം ദയാനിധി മാരനാണ് അതുവരെ ആ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്. സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള 'ദിനകരന്‍' പത്രത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയായി 70 ശതമാനം ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എം.കെ. സ്റ്റാലിനെയാണ് എന്ന് സര്‍വേ ഫലം പുറപ്പെടുവിച്ചതോടെയാണ് ദയാനിധിമാരനുമായി കരുണാനിധി അകലുന്നത്. കരുണാനിധിയുടെ മറ്റൊരു മകന്‍ അഴഗിരിയുടെ അനുയായികള്‍ ദിനകരന്റെ ഓഫീസ് ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാരനെ മാറ്റാന്‍ കരുണാനിധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷേ പ്രധാമന്ത്രി നിരസിച്ചു. ഒടുവില്‍ 2007 മെയ് 13 ന് മാരന്‍ രാജിവച്ചു. മാരന്‍ മാറുന്ന ഒഴിവിലാണ് രാജ ടെലകോം മന്ത്രിയാകുന്നത്.
രണ്ടാംവട്ട യു.പി.എ. സര്‍ക്കാരാര്‍ ചുതലയേല്‍ക്കുമ്പോള്‍ ടെലകോം മന്ത്രിയായി മന്‍മോഹന്‍സിംഗിന്റെ മനസിലുണ്ടായിരുന്നത് ദയാനിധി മാരനായിരുന്നു. എന്നാല്‍ മാരനെ ടെലകോം മന്ത്രിയാക്കാതിരിക്കാന്‍ വലിയ ലോബിംഗ് നടന്നു. ടെലകോം കമ്പനികളും നീരാ റാഡിയയും രംഗത്തിറങ്ങി. കരുണാനിധി തന്നെ ഇടപെട്ടൂ. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാകുന്നത് കരുണാനിധി ഒരുതരത്തിലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്യാബിനറ്റ് മന്ത്രിമാരെ നിശ്‌യചിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രാജയും നീരാറാഡിയയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചോര്‍ത്തിയിരുന്നു. അത് പിന്നീട് ചാനലുകള്‍ പുറത്തുവിട്ടു.
2009 മെയ് 23 ന് രാത്രി 11.05 ന് രാജ ഫോണില്‍ നീര റാഡിയയെ വിളിക്കുന്നു.
രാജ: : എന്റെ പേര് ഉറപ്പായോ? (ക്യാബിനറ്റ് മന്ത്രിപദം)
റാദിയ: യെസ്. ഇന്നലെ രാത്രി തന്നെ നിങ്ങളുടെ കര്യം ഉറപ്പാക്കിയിട്ടുണ്ട്..എന്താണ് ദയ (ദയാനിധി മാരന്‍)യുടെ കാര്യം?
രാജ: ടെക്‌സ്റ്റയില്‍ അല്ലെങ്കില്‍ വളം?
റാഡിയ: ദയക്കാണോ എന്നല്ല. ദയയോ അഴഗിരിയോ ഒരാള്‍ വന്നാല്‍പേരെ?
രാജ: അല്ല. രണ്ടുപേര്‍ക്കും വരാം
റാഡിയ: രണ്ടുപേരും?
രാഡിയ: ബാലുവായിരിക്കും പ്രശ്‌നം എന്ന് ഞാന്‍ കരുതുന്നു
റാഡിയ: നേതാവിന് (കരുണാനിധിക്ക്) തന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കുവേണ്ടി പറയുക ബുദ്ധിമുട്ടാവും.
രാജ: (ചിരിക്കുന്നു). അതെ, എല്ലാവര്‍ക്കും അതറിയാം
റാഡിയ: നോ. കനി (കനിമൊഴി) എന്നോട് ഇന്നലെ രാത്രി പറഞ്ഞത്...

ഒടുവില്‍ രാജ ടെലകോം മന്ത്രിയായി. ടെലകോം കമ്പനികള്‍ക്കും ഇടനിലക്കാരും സ്വഭാവികമായും ആഹ്‌ളാദത്തിലായി. മാരനെപ്പോലെ ഒരാള്‍ ഒഴിഞ്ഞു കിട്ടിയതിലായിരുന്നു എല്ലാവര്‍ക്കും സന്തോഷം.

അന്വേഷണങ്ങള്‍ തുടങ്ങുന്നു

2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നു വ്യക്തമായതോടെ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തി.
സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളായിരുന്നു ടെലകോം അഴിമതിയുടെ അന്വേഷണ ചുതല.
ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്തില്‍ 2007-08 വര്‍ഷത്തില്‍ യു.എ.എസ്. ലൈസന്‍സ് നല്‍കിയ കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണ് എന്നും. 2009 ഒക്‌ടോബറര്‍ 21 ന് കേസ് ആര്‍.സി, ആര്‍ സി ഡി എ ഐ 2009 എ 0045 എന്ന നമ്പറില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും വിനീത് അഗര്‍വാള്‍ പറയുന്നു. തങ്ങള്‍ നോയിസിസ് കള്‍സള്‍ട്ടന്‍സിയിലെ നിരാ റാഡിയ്‌ക്കെതിരെ ചില വിവരങ്ങള്‍ തേടുകയാണെന്നും അവര്‍ക്കെതിരെ എന്തെങ്കിലും വിവരവമോ രേഖയോ ഇണ്ടെങ്കില്‍ നല്‍കണമെന്ന് കാണിച്ചുമാണ് കത്ത്. നീരാ റാഡിയയുടെ ടെലഫോണുകള്‍ നിരീക്ഷണത്തിലാണ് എന്ന് കത്തില്‍ പറയുന്നുണ്ട്.
'സ്ട്രിക്ക്റ്റ്‌ലി കോണ്‍ഫിഡന്‍ഷ്യല്‍' എന്ന് രേഖപ്പെടുത്തിയ ഒരു മറുപടി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് വിനീത് അഗര്‍വാളിന് എഴുതി.
സി.ബി.ഡി.ടിയില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അിടസ്ഥനത്തില്‍ നീര റാഡിയയുടെയും അവരുടെ അടുത്ത അനുയായികളുടെയും ഫോണ്‍ കോളുകള്‍ ആഭ്യന്തര മരന്താലയത്തിന്റെ അുനമതിയോടെ നിരീക്ഷണത്തില്‍ വച്ചുവെന്ന് മറുപടി പറയുന്നു. നീര റെഡിയ വൈഷണവി കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സ് പൈവറ്റ് ലിമിറ്റ്ഡ്, നോയിസിസ് സ്ട്രാറ്റജിഗ് കണ്‍സള്‍ട്ടിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റ്, വിറ്റോം, നിയോ കോം കണ്‍സള്‍ട്ടിംഗ് എന്നിവയുടെ മേധാവിയാണെന്നും ടെലകോം, ഈര്‍ജം, വ്യോമനയാം, അടിസ്ഥാന സൗകര്യവികസന ന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിരാ റാഡിയയ്ക്ക് ടെലകോം ലൈസന്‍സ് നല്‍കുന്നതില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്ന് കത്ത് വ്യക്തമാക്കുന്നു. ഒരു സംഭാഷണത്തില്‍ പുതിയ ടെലകോം ഓപ്പറേറ്റര്‍മാരോട് വിദേശ നിക്ഷേപകരില്‍ ഫണ്ട് തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നത് താമസിപ്പിക്കാന്‍ റാഡിയ നിര്‍ദേശിക്കുന്നു. വളരെ ലാഭമുളള കമ്പനിയാണെന്ന് എന്ന് തോന്നിപ്പിക്കാതിരിക്കാനാണ് ഈ നിര്‍ദേശം.
റാഡിയ ടെലകോം മന്ത്രിയുമായി നേരിട്ടുതന്നെ ചില സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ചില സംഭാഷണങ്ങളില്‍ റാഡിയ മറ്റ് ടെലകോം കമ്പനികളോട് 2 ജി ലൈസന്‍സ്/സ്‌പെകട്രം ഫീസ് നിശ്ചയിക്കാന്‍ തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ചനോലിയ എന്ന ടെലകോം ഉദ്യോഗസ്ഥനുമായി റെഡിയ തുടര്‍ച്ചയായി ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചു.
പക്ഷേ അന്വേഷണം ശരിയായ ദിശിയില്‍ മുന്നേറുന്നു എന്നു കണ്ടപ്പോഴേ രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. വിനീത് അവര്‍വാളിനെ അന്വേഷണ ചുതലയില്‍നിന്ന് മാറ്റി. പക്ഷേ വിവരം പുറത്തുവിട്ടില്ല.


അഴിമതിയുടെ നാള്‍ വഴികള്‍

2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് രാജ മാറിയതോടെ ടെലകോം കമ്പനികള്‍ക്ക് നല്ല കാലമായി. രാജയുടെ അടുത്ത ബന്ധം പുലര്‍ത്തിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം ഓപ്പറേറ്റഴ്‌സായി മാറാന്‍ സന്നദ്ധപ്രകടിപ്പിച്ചു.
വൈകാതെ 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയം ഉയര്‍ന്നുവന്നു. റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം രംഗത്തേക്ക് കടന്നുവന്നതോടെയാണ് രാജ അവര്‍ക്കുവേണ്ടി കളമൊരുക്കാന്‍ തുടങ്ങി. ടെലകോം സെക്രട്ടി ഡി.എസ്. മാതുറിനോട് പുതിയ കമ്പനികള്‍ക്ക് ലെസന്‍സും സ്‌പെക്ടറും നല്‍കാന്‍ രാജ നിര്‍ദേശം നല്‍കി. മാതുര്‍ ഇത് ഏതിര്‍ക്കുകയും ലൈസന്‍സ് അനുവദിക്കുന്നതിന് സുതാര്യമായ ലേലവും മത്സരാധിഷ്ഠിതമായി വിലയും നിശ്ചയിക്കേണ്ടതുണ്ട് എന്ന് മാതുര്‍ അറിയിച്ചു. 2003 ന് ശേഷം ടി.ആര്‍.എ. ഐ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു മാതുറിന്റെ നിലപാട്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ 2 ജി ലൈസന്‍സ് അനുവദിക്കാനായിരുന്നു രാജയുടെ താല്‍പര്യം. 2001 ല്‍ നിശ്ചയിച്ച വിലയനുസരിച്ച് പണം കമ്പനികളില്‍ ഈടാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് അംഗീകരിക്കാനാവില്ല എന്നായിരുന്നു മാതുറിന്റെ പക്ഷം. കാരണം 2001 ല്‍ നാല്‍പതു ലക്ഷം മൊബൈല്‍ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 2007 ല്‍ അവരുടെ എണ്ണം മൂന്നു കോടിയായി വര്‍ധിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ മഞ്ജു മാധവനും രാജയുടെ നീക്കത്തെ എതിര്‍ത്തു. രാജ രണ്ടുപേരുടെ എതിര്‍പ്പിനെ അവഗണിക്കുകയും നിയമന്ത്രലായത്തിന് തന്റെ നിലപാടുകള്‍ അംഗീകരിച്ചു കിട്ടാനായി ഫയല്‍ അയക്കുകയും ചെയ്യു. അതിനിടയില്‍, 2007 സെപ്റ്റംബര്‍ 4 ന് ടെലകോം മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് ഇറങ്ങി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അവസാന തീയതി 2007 ഒക്‌ടോബര്‍ 1 ആയി നിശ്‌യിച്ചിരിക്കുന്നു എന്നായിരുന്നു പത്രക്കുറിപ്പ്.
2007 നംബര്‍ 1 ന് നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് രാജയുടെ പദ്ധതി നിരസിച്ചു. മന്ത്രിമാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് സുതാര്യമായി 2ജി സെപ്ക്ട്രം ലേലം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം, 2007 നവംബര്‍ 2 ന് രാജ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തെഴുതി. ഭര്വാദജിന്റെ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടും നിയമന്ത്രാലയത്തിന് ഈ വിഷയത്തില്‍ കാര്യമില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു കത്ത്. രാജയുടെ ഓഫീസില്‍ നിന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് എത്തിച്ചു നല്‍കി.
ഒരു മണിക്കൂറിനുള്ളില്‍ (രാത്രി ഒമ്പതിന്) പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കത്തിലൂടെ രാജയോട് 2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയക്കാനും തുടര്‍ന്നുള്ള എല്ലാ നടപടികള്‍ക്കും തന്നെ അറിയിക്കണമെന്നും അനുമതി തേടണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് ഒരു കാരണം അദ്ദേഹത്തെ വിവരങ്ങള്‍ മന്ത്രി ഭരദ്വാജ് ധരിപ്പിച്ചതുകൊണ്ടാവാം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് രാജയുടെ വസതിയിലേക്ക് പ്രത്യേക ദൂതന്‍ വഴി എത്തിച്ചു നല്‍കി. ആ അര്‍ദ്ധരാത്രി തന്നെ രാജ മറുപടി എഴുതി. താന്‍ നിയമാനുസൃതമായിട്ടും സുതാര്യമായിട്ടുമാണ് 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയത്തില്‍ ഇടപെടുന്നത് എന്നു കാണിച്ചായിരുന്നു കത്ത്. ലേലം, മത്സാരാധിഷ്ഠിതമായി വില നിശ്ചയിക്കല്‍ എന്നിവ ഗുണകരമല്ലെന്നുമായിരുന്നു രാജയുടെ വാദം. മുന്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ രീതികള്‍ തുടരുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു വാദം. കത്ത് 2007 നവംബര്‍ 2 പ്രധാനമന്ത്രിക്ക് നല്‍കി. രണ്ടു കത്തുകളും രാജയ്ക്കുവേണ്ടി തയ്യാറാക്കിയത് സോളിറ്റര്‍ ജനര്‍ (പിന്നീട് അറ്റോണി ജനര്‍) ജി. വാസന്‍വതിയായിരുന്നു. അദ്ദേഹം അന്ന് രാത്രി 7 -11.30 മണി വരെ രാജയുടെ വസതിയില്‍ ഉണ്ടായിരുന്നു. യുണ്ടയിരുന്നു. അദേ്ഹമാണ് രാജയ്ക്കുവേണ്ടി പ്രധാനമന്ത്രിക്കുള്ള രണ്ട് കത്തും തയ്യാക്കിതയത്.
എന്‍.ഡി.എ. ഭരണം ഉള്ളപ്പോഴുള്ള നയങ്ങള്‍ പിന്തുടരുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് എ. രാജയുടെ വാദം.

അഴിമതിയിലേക്കുള്ള രാജയുടെ അവസാന ചുവട്

രാജയുടെ നീക്കങ്ങള്‍ക്ക് ചെറിയ തിരിച്ചടി പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലമുണ്ടായി. ടെലകോം സെക്രട്ടറി ഡി.എസ്. മാതുറിന്റെയും മഞ്ജു മാധവന്റെയും കടുത്ത എതിര്‍പ്പ് മറ്റൊരുവശത്ത് ശക്തമായുണ്ടായിരുന്നു. രാജ 2007 ഡിസംബര്‍ നാലിന് മഞ്ജുമാധവനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ഇന്റേണല്‍ നോട്ട് എഴുതി. മജ്ഞുമാധവന്‍ ഉടനെ വി.ആര്‍.എസ്. എടുത്ത് ജോലി ഉപേക്ഷിച്ചുപോയി (വി.ആര്‍.എസിന് മഞ്ജുമാധവന്‍ നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു)
50 ദിവസങ്ങള്‍ക്കുശേഷം, 2007 ഡിംസംബര്‍ 26 ന്, രാജ വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രണാബ്് മുഖര്‍ജി (അക്കാലത്ത് വിദേശകാര്യമന്ത്രി)യുടെയും ജി. വാസനവിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ 'വ്യക്തത' താന്‍ കൈവരിച്ചിരിക്കുന്നുവെന്നും 2 ജി ലൈസന്‍സ് കമ്പനികള്‍ക്ക് അനുവദിക്കേണ്ടതുമാണ് കത്തലുണ്ടായിരുന്നു. പ്രധാമനമന്ത്രി പക്ഷേ വ്യക്തമായ മറുപടി എഴുതിയില്ല. 'കത്ത് കിട്ടി' എന്നു മാത്രം രാജയെ 2008 ജനുവരി 3 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു.
ടെലകോം സെക്രട്ടറിയായ ഡി.എസ്.മാതുര്‍ 2007 ഡിസംബര്‍ 31 ന് വിരമിച്ചു. രാജ ഈ അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പകരം ആ സ്ഥാനത്തേക്ക് രാജ തന്റെ വിശ്വസ്തനായ സിദ്ധാര്‍ത്ഥ ബെഹുറയെ കൊണ്ടുവന്നു. മുമ്പ് വനം പരിസ്ഥിത മന്ത്രാലയത്തില്‍ രാജയ്ക്ക് കീഴില്‍ അഡീഷണല്‍ സെക്രട്ടറിയായി ബെഹുറ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെഹുറ ചുമതലയേറ്റ് പത്ത് ദിവസത്തിനുള്ളില്‍ അതായത് 2008 ജനുവരി 10 ന് ഉച്ചയ്ക്ക് 2.45 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ( ഡോട്ട്) പ്രസ് റീലിസ് വന്നു. കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന, 2 ജി ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി 2007 ഒക്‌ടോബര്‍ 1 എന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അത് 2007 സെപറ്റംബര്‍ 25 ആയിരിക്കും. പുതിയ ആളുകള്‍ 2008 ജനുവരി 10 ന് 3.30 നും 4.40 നും ഇടയ്ക്ക് ഫീസായി പണം അടക്കണം അതായത് 1500-1600 കേടി രൂപ പുതിയ പ്രസ് റിലീസ് വന്ന് ഒരുമണിക്കൂറിനുള്ളില്‍ അടക്കണം. അസംഭവ്യമെന്ന് കരുതിയത് സംഭവിച്ച. ഒമ്പതു കമ്പനികള്‍ ഫീസടച്ചു. പക്ഷേ, വെറും 45 മിനിറ്റിനുള്ളില്‍ ഇത്രയും വലിയ ഫീസ് ഒമ്പത് പുതിയ കമ്പനികള്‍ക്ക് എങ്ങനെ അടക്കാനായി എന്നത് ചോദ്യമായി ശേഷിക്കുന്നു.
അതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവ് കിട്ടി. പണം അടച്ച ഒമ്പത് കമ്പനികളുടെ പ്രതിനിധികളും/പ്രാമോട്ടര്‍മാരും പുതിയ പത്രക്കുറിപ്പ് വന്നതിന്റെ തലേ ദിവസം അതായാത് 2008 ജാനുവരി 9 ന് മന്ത്രി എ. രാജയുടെ വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. പ്രസ് റിലീസ് വരുന്നതിന് 24 മണിക്കൂര്‍ മുമ്പ് രാജ ഈ കമ്പനികളെയെല്ലാം വിവരം അറിയിച്ചിരുന്നു.
പത്രക്കുറിപ്പില്‍ സെപ്റ്റംബര്‍ 25 അവസാന തീയതിയായി വയ്ക്കാന്‍ കാരണമുണ്ട്. സെപറ്റംബര്‍ 24 നാണ് എ.രാജയുടെ പ്രിയപ്പെട്ട കമ്പനിയായ യുണിടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതേദിവസം തന്നെയാണ് രാജയുടെ മറ്റൊരു പ്രിയപ്പെട്ട കമ്പനിയായ ശ്യാം ടെലിലിങ്കും അപേക്ഷ സമര്‍പ്പിച്ചത്.
2008 ജാനുവരി 10 ന് സഞ്ചാര്‍ ഭവനില്‍ ആര്‍.കെ. ചാന്ദോലിനിയുടെ (രാജയുടെ പ്രൈവറ്റ് സെക്രട്ടറി)യുടെ മുറിയില്‍ 'സ്‌വാന്റെ'യും 'യൂണിടെക്കി'ന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ചന്ദോലിയ ഉദ്യോസ്ഥരോട് കിട്ടിയ അപേക്ഷയില്‍ ഒന്നാം സ്ഥാന പാനി സ്‌വാനും രണ്ടാം സ്ഥാനം യൂണിടെക്കിനും നല്‍കാന്‍ പറഞ്ഞു. അതിനുശേഷമാണ് സഞ് ചാാര്‍ ഭവന്റെ എട്ടം നിലയില്‍ അപേക്ഷകള്‍ സ്വീകരിക്കാനായി ഒരു കൗണ്ടര്‍ തുറന്നത്. ഏഴ് കമ്പനികളുടെ ഫീസ് /അപേക്ഷ മേടിക്കാനായിരുന്നു അത്. ക്യൂവില്‍ ആദ്യ ഇടം കിട്ടാന്‍ തിക്കും തിരക്കുമായി. ഒടുവില്‍ ബഹളം കയ്യാങ്കളിയായി. പോലീസ് രംഗത്ത് എത്തി. പക്ഷേ ചന്ദോലിയയുടെ നിര്‍ദേശപ്രകാരം കേസ് എടുത്തില്ല.
ഇതിനിടയില്‍ ട്രായി ചെയര്‍മാന്‍ നൃപേന്ദമിശ്ര ടെലകോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറയ്ക്ക് ജനുവരി 14 ന് എഴുതിയ കത്തില്‍ 2 ജി ലൈസന്‍സില്‍ നടപ്പാക്കുന്ന നയത്തെ എതിര്‍ത്തു. അതിന് വില കല്‍പിക്കപ്പെട്ടില്ല. 2008 മാര്‍ച്ച്/ഏപ്രിലില്‍ ലൈസന്‍സ് അനുവദിക്കപ്പെട്ടു. എല്ലാ ഫയലുകളും രാജ തന്നെയാണ് ഒപ്പുവച്ചത്. യൂണിടെക്ക് പല പേരില്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചിരുന്നു. യൂണിടെക്ക് ഇന്‍ഫ്രാസ്‌ക്രട്‌റര്‍, യൂണിടെക്ക് ബില്‍ഡേഴ്‌സ് ആന്‍ഡ് എസ്‌റ്റേററ്‌സ്, അസ്‌ക പ്രേജാക്ട, നഹാന്‍ പ്രോപ്പര്‍ട്ടീസ്, ഹഡ്‌സന്‍ പ്രോപ്പര്‍ട്ടീസ്, വോള്‍ഗ പ്രോപ്പര്‍ട്ടീസ്, അഡോണിസ് പ്രോജക്ട്, അസാറി പ്രോജകട് എന്നിവയായിരുന്നു അപേക്ഷി സമര്‍പ്പിക്കുമ്പോഴുള്ള പേരുകള്‍. ലൈസന്‍സ് അനുവദിക്കപ്പെട്ട ശേഷം 'യുണീടെക്ക് പ്രോപ്പര്‍ട്ടീസ്' എട്ട് കമ്പനികള്‍ രൂപീകരിച്ചു. അവയുടെ പേര് ഇങ്ങനെയായിരുന്നു: യൂണിടെക്ക് വയര്‍ലെസ് (തമിഴ്‌നാട്), യൂണിടെക്ക് വയര്‍ലെസ് (നോര്‍ത്ത്), യൂണിടെക്ക് വയര്‍ലെസ് (സൗത്ത്), യൂണിടെക്ക് വയര്‍ലെസ്് (കൊല്‍ക്കത്ത), യൂണിടെക്ക് വയര്‍ലെസ് (ഡല്‍ഹി),യൂണിടെക്ക് വയര്‍ലെസ്(ഈസ്സസ്), യൂണിടെക്ക് വയല്‍െസ് (മുംബൈ), യൂണിടെക്ക് വയര്‍ലെസ് (വെസ്റ്റ്).

ലൈസന്‍സുകള്‍ ഒന്നിപ്പിക്കുന്നു

2 ജി സ്‌പെ്ട്രം ലൈസന്‍സ് അനുവദിക്കപ്പെട്ട കമ്പനികള്‍ തുടര്‍ന്ന് ചെയ്തതത് തങ്ങള്‍ക്ക് കിട്ടിയ ലൈസന്‍സുകള്‍ ഒന്നിപ്പിക്കുകയായിരുന്നു. 2008 ഏപ്രില്‍ 22 ന് സിദ്ധാര്‍ത്ഥ് ബെഹുറ ലയനം സംനബധ്ചിച്ച് ഏപ്രില്‍ 22 ന് ഉത്തരവ് കൊടുത്തു. ഉത്തരവ് അനുസരിച്ച് യൂണിടെക്കിന് തങ്ങളുടെ ലൈസന്‍സുകളെല്ലാം ഒന്നിപ്പിക്കാനനായി. രാജയുടെ ഇടപെടല്‍ ഇതുകൊണ്ടും അവസാനിച്ചിരുന്നില്ല.
2008 സെപ്റ്റംബര്‍ 13 ദ് രാജ ബി.എസ്.എന്‍.എല്‍. സി.എം.ഡി. കുല്‍ദീപ് ഗോയയിാേന് 'സ്‌വാന'ുമായി എംഒ.യു ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് എഗ്രീമെന്റ് എന്നാണ് ഇതു വിളിക്കപ്പെട്ടത്. ഈ എം.ഒ.യു അനുസരിച്ച് സ്‌വാന് ബി.എസ്.എന്‍.എല്ലിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ (ടവര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, എന്നിങ്ങനെയുള്ള സൗകാര്യങ്ങള്‍). ലഭിക്കാനും ഉപയോഗിക്കാനും അവസരം ലഭിച്ചു. ഈ എം.ഒ.യു ഒപ്പിട്ടത് 'സ്‌വാന്‍' 4500 കോടിയുടെ ഉടമ്പടി ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എറ്റിസലാറ്റ്മായി ഒപ്പിടുന്നത് ഒരാഴ്ച മുമ്പാണ്. ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് വളരെ കുറഞ്ഞ തുകയാണ് സ്‌വാനില്‍ നിന്ന് ആവശ്യപ്പെട്ടത്. കോളിന് 52 പൈസ. പക്ഷേ, ഇത് എം.ഒ.യുവില്‍ ഉണ്ടായിരുന്നുമില്ല. ഈ നടപടി ജോയിന്റ വയര്‍ലെസ് അഡ്‌വൈസര്‍ ആര്‍.ജെ.എസ്. കുഷ്‌വാസയും ഡെപ്യൂട്ടി വയര്‍ലെസ് അഡ്‌വൈസര്‍ ഡി. ത്ഡായും എതിര്‍തിരുന്നു. രാജ ഇരുവരെയും സ്ഥലം മാറ്റി.

ലൈസന്‍സുകള്‍ മറിച്ചു വില്‍ക്കുന്നു

2008 സെബ്റ്റംര്‍/ഒക്‌ടോബറില്‍ സ്‌വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. കമ്പനിയായ എറ്റിസലാറ്റിന് 4500 കോടിക്ക് കൈമാറി. സ്‌വാന് ലൈസന്‍സ് കിട്ടിയത് 1530 കോടിക്കാണ്. ഇറ്റിസലാറ്റ് തങ്ങളുടെ മൗറീഷ്യസ് യൂണിറ്റ് വഴിയാണ് സ്‌വാനില്‍ നിക്ഷേപം നടത്തിയത്. യൂണിടെക്കും ഓഹരി കൈമാറി. തങ്ങളുടെ 60 ശതമാനം ഓഹരി അവര്‍ നോര്‍വെ കമ്പനിയായ ടെലിനോറിന് 6200 കോടിക്കും കൈമാറി. (യൂണിടെക്കിന് ലൈസന്‍സ് കിട്ടിയത് 1621 കോടി രൂപയ്ക്കായിരുന്നു). ടെലനോര്‍ തങ്ങളുടെ ദക്ഷിണ-ഏഷ്യ വിഭാഗത്തിലൂടെയാണ് നിക്ഷേപം നടത്തിയത്. പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന പ്രാധന കമ്പനിയാണ് ടെലനോര്‍.


പണം ചെന്നൈയിലേക്ക് എത്തുന്നു

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ഒരു ഘട്ടത്തില്‍ ചെന്നൈയില്‍ എത്തിയിരുന്നു. ജെനക്‌സ് എക്‌സിം എന്ന പുതുതായി രൂപീകരിച്ച ഒരു കമ്പനിയിലാണ് അന്വേഷണ എത്തിയത്. 2008 ഡിസംബറില്‍ സ്‌വാന്‍ 380 കോടി രൂപ വിലവരുന്ന തങ്ങളുടെ 9.9 ശതമാനം ഓഹരികള്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനെക്‌സ് എക്‌സിമിനും നലകി. ടെലകോം ഇടപാടില്‍ ഉണ്ടാക്കിയ ലാഭവിഹിതം/കോഴപ്പണമാണോ എന്ന് സി.ബി.ഐ. സംശയമുയര്‍ത്തി.
കാരണം 2008 സെപ്റ്റംബര്‍ 17 നാണ് ജെനക്‌സ് രൂപീകരിക്കുന്നത്.മുഹമ്മദ് ഹാസന്‍, അഹമ്മദ് ഷക്കീര്‍ എന്നീ രണ്ട് പേരാണ് ഡയറക്ടര്‍മാര്‍. സ്‌വാനിന്റെ ബോര്‍ഡ് മീറ്റിംഗില്‍ ജെനക്‌സ് കമ്പനിയെ പ്രതിനീധീകരിച്ച് പങ്കെടുത്തത് അഹമ്മദ് സയിദ് എന്നൊരാളാണ്. തമിഴനാട്ടിലെ രാമനാഥ പുരം ജില്ലയിലെ കിലുകര സ്വദേശികളാണ് ഇവര്‍ മൂന്നൂപേരും. ഇതില്‍ അഹമ്മദ് സയിദ് സലാഹുദ്ദീന്‍ ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ ബിസിനസുകാരനായ സയിദ് മുഹമ്മദ് സാലഹുദ്ദീന്റെ മകനാണ്. സയിദ് മുഹമ്മദ് സലാഹുദ്ദീന്‍ ഇ.ടി.എ. ആസ്‌കണ്‍ സ്റ്റാര്‍ ഗ്രൂപ്പ് എന്നീ കമ്പനികളുടെ നടത്തിപ്പുകാരനാണ്. ഇ.ടി.എ. ഗ്രൂപ്പിന് വിപുലമായ റിയല്‍ എസ്‌റ്റേ്് പ്രോജക്ടുകളണുട്. രസകരമായ വസ്തുത ഇതൊന്നുമല്ല. സയിദ് മുഹമ്മദിന് തമിഴ്‌നാട് മുഖ്യമന്ത്രിയാ കരുണാനിധിയുമായി നാലുദശബാദത്തെ ആത്മബന്ധമുണ്ട്. ഇരുവരും ആത്മമിത്രങ്ങള്‍. തമിഴ്‌നാട്ടിലെമിക്ക ഫ്‌ളൈ ഓവറുകളും ചെന്നൈയിലെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരവും പണിതത് ഇദ്ദേഹമാണ്. തീര്‍ന്നില്ല. അതിനേക്കാളെല്ലാമുപരി സയിദ് മുഹമ്മദ് സാലഹുദ്ദീന്‍ 'കരുണാനിധി ഫിലിംസിന്റെ' വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍സുഷസ് തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ മേല്‍നോട്ടവും വഹിക്കുന്നു. സി.ബി.ഐ. ന്യായമായും സംശയിക്കുന്നത് ടെലകോം ഇടപാടിലെ തമിഴ്‌നാട് 'കിക്ക്ബാക്ക്' ജെനക്‌സ് എക്‌സിമാണെന്നു തന്നെയാണ്.


സി.ബി.ഐക്ക.് ലഭിച്ച മറ്റ് വിവരങ്ങള്‍

സി.ബി.ഐ.യുടെ നിര്‍ദേശ പ്രകാരം നീരാ റാഡിയയുടെ ഫോണ്‍ കോളുകള്‍ നിരീക്ഷണത്തില്‍ വച്ചിരുന്നു. 2008 ഓഗസ്‌സ്‌റ് 20 മുതല്‍ 120 ദിവസത്തേക്ക് ഒമ്പതു ടെലഫോണ്‍ ലൈനുകളാണ് നിരീക്ഷിച്ചത്. നീരീക്ഷണം പിന്നീട് 2009 ജൂലൈ 10 വരെ നീട്ടി.
ഈ ടെലഫോണ്‍ സംഭാഷണങ്ങളിലൂടെ വ്യക്തമായ കാര്യങ്ങള്‍ ഇതാണ്:
1. നീര റാഡിയ വിറ്റ്‌കോം,, ന്യൂകോം കള്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ രൂപീകരിച്ചിരുന്നു.. 2008 നവംബറിലാണ് ന്യൂകോം തുടങ്ങിയത്. വിറ്റ്‌കോം എന്‍.ഡി.ടി.വി. യുടെ ചില കാര്യങ്ങള്‍ക്ക് മേല്‍നോട്ം വഹിച്ചു.
2. മുകേഷ് അംബാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് ന്യൂകോം മുഖ്യമായി നോക്കിയത്. നീരാ റാഡിയയുടെ വൈഷണവി എന്നത് ടാറ്റ, യൂണിടെക്ക്, സറ്റാര്‍ ടിവി തുടങ്ങിയ കമ്പനികളുടെ മാധ്യമകാര്യങ്ങള്‍ കൈകാര്യം ചെയ്തു.
3. രാജയെ ടെലകോം മന്ത്രിയാക്കുന്നതിനായി കനിമൊഴിക്കുവേണ്ടിയും രാജയ്ക്കുവേണ്ടിയും മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി എന്നിവര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മന്ത്രി പദവിയെപ്പറ്റി സംസാരിച്ചു.
4. പല രഹസ്യരേഖകളം നയരേഖകളും നീരാ റാഡിയയ്ക്ക് അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. പല നിര്‍ണായ രേഖകള്‍ അവരുടെ കൈവശമുണ്ട്. കേന്ദ്ര നയം തന്റെ കക്ഷികള്‍ക്കുവേണ്ടി പലപ്പോഴും മാറ്റിച്ചിട്ടുണ്ട്.
5. സ്‌വാന്‍ ടെലികോം, എയര്‍സെല്‍, യൂണിടെക്ക് വയര്‍ലെസ്, ഡാറ്റകോം എന്നിവയ്ക്ക് ലൈസന്‍സ് മേടിച്ചു കൊടുക്കുന്നതില്‍ താന്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് നീര റാഡിയ സംഭാഷണങ്ങളില്‍ അവകാശപ്പെട്ടുന്നുണ്ട്.
6. രത്തന്‍ടാറ്റയു റാഡിയയും തമ്മില്‍ നീണ്ട സംഭാഷണം നടന്നു. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാവുന്നത് എങ്ങനെയും തടയണം എന്നായിരുന്നു ടാറ്റയുടെ ആവശ്യം. അതുപോലെ എയര്‍സെല്ലിനെ ടാറ്റ പരോക്ഷമായി നിയന്ത്രിക്കുന്നുണ്ട്. അവര്‍ക്ക് മാക്‌സിം കമ്യൂണിക്കേഷന്‍സും അപ്പോളയും വഴി എയര്‍സെല്ലില്‍ നിക്ഷേപമുണ്ട്. ഒരുഘട്ടത്തില്‍ ടാറ്റ, മാരന്‍ ടെലകോം മന്ത്രിയാവുകയാണെങ്കില്‍ തങ്ങള്‍ ടെലകോം മേഖല വിടുമെന്നു പറയുന്നുണ്ട്.
7. ടാറ്റ പരോക്ഷമായി നീര റെഡിയയുമായും കരുണാനിധിയുടെ ഭാര്യ അമ്മാളിന്റെ സി.എ.യായ രത്‌നവുമായും തുടര്‍ച്ചയായും ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ ചെന്നെയില്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കുന്നു.
8. എയര്‍ടെല്‍ മേധാവികള്‍ക്ക് രാജ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഇഷ്ടമില്ല.
അവര്‍ രാജ മന്ത്രിയാകാതിരിക്കാന്‍ വേണ്ടി ശ്ര!മിച്ചിരുന്നു. പകരം ദയാനിധി മാരനനുവേണ്ടിയാണ് അവര്‍ ശ്രമിച്ചത്. സുനില്‍ മിത്തല്‍ നീരാ റാഡിയയെകണ്ട് തനിക്കൊപ്പം നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടു.
9. ടാറ്റ 250 കോടി നീരാ റാഡിയ വഴി യൂണിടെക്കിന് നല്‍കി.
10. നീരാ റാഡിയ ആഫ്രിക്കയിലേക്ക് തന്റെ ബിസിനസ് ബന്ധം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.


3 ജി സ്‌പെക്ട്രം ലേലം


കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടിരട്ടിയാണ് 3 ജി സ്‌പെക്ട്രം ലേലത്തിലൂടെ ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ 3 ജി വഴി പ്രതിക്ഷിച്ച വരുമാനം 35,000 കോടിയായിരുന്നെങ്കില്‍ ലഭിച്ചത് അതിനേക്കാള്‍ ഇരിട്ടിയായിരുന്നു.. 67718.95 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭ്യമാവുക.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ടാണ് 3 ജി സ്‌പെക്ട്രം ലേലത്തില്‍ അഴിമതി ഇല്ലാതായത്. അല്ലെങ്കില്‍ കുറഞ്ഞത്. പ്രണാബ് മുഖര്‍ജിക്കായിരുന്നു ലൈസന്‍സ് അനുവദിക്കുന്നതിന് മേല്‍ നോട്ടം. മന്ത്രിമാരുടെ സംഘം (ഇജിഒഎം)ത്തിന്റെ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. എപ്പോഴാണ് ലേലം നടത്തേണ്ടത് എത്ര സ്‌ളോട്ടുകള്‍ അനുവദിക്കണം എന്നല്ലൊം തീരുമാനിച്ചത് മന്ത്രിതല സംഘമാണ്.
ലേലം നടന്ന ഏപ്രില്‍/മേയ് മാസങ്ങളില്‍ 20000 കോടി രൂപ സര്‍ക്കാരിന് കിട്ടി. ലേലം നടന്ന 34-ാം ദിനത്തില്‍ മാത്രം 16, 750.58 കോടി രൂപ സര്‍ക്കാരിന്റെ കൈയില്‍ എത്തി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ എസ്സാര്‍, റിലൈയന്‍സ് കമ്യൂണിക്കേഷന്‍, എയര്‍സെല്‍ എന്നിവരായിരുന്നു 3ജി ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ നാല് സ്ഥാനക്കാര്‍. സ്വകാര്യ സംരംഭകള്‍ സെപ്റ്റംബര്‍ മുതല്‍ 3 ജി സേവനം രാജ്യത്ത് ലഭ്യമാകും.

പ്രതിഷേധം, ഒച്ചപ്പാടുകള്‍

അരുണ്‍ ജെറ്റലി, ബി.ജെ.പിയും സ്‌പെക്ട്രം ഇടപാടിലൂടെ 60,000 കോടി നഷ്ടം വന്നുവെന്നാണ്. പക്ഷേ അവരുടെ പ്രതിഷേധവും ദുര്‍ബലമായിരുന്നു. പാര്‍ലമെന്റിലും സ്‌പെക്ട്രം അഴിമതി പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. . രാജ്യത്തിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു ചൂണ്ടിക്കാട്ടി എ ഐ എ ഡി എം കെയിലെയും ബി ജെ പിയിലെയും എം പിമാരാണ് ഈ വര്‍ഷം മെയ്് ആദ്യം ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയ്. സ്‌പെക്ര്ടം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ഈ കാലയളവില്‍ ടെലകോം മന്ത്രി എ രാജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും എ ഐ എ ഡി എം കെ ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ എ ഐ എ ഡി എം കെയിലെ എം തമ്പിദുരൈ ആണ് സ്‌പെക്ര്ടം പ്രശ്‌നം ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളായ ഗോപിനാഥ് മുണ്ടെ, യശ്വന്ത് സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് ബി ജെ പി തമ്പിദുരൈയ്ക്ക് പിന്തുണ നല്‍കിയത്.
ഡി എം കെ നേതാവായ രാജയ്‌ക്കെതിരെയുള്ള തമ്പിദുരൈയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ സഹ എം പിമാര്‍ ശ്രമിച്ചു. അദ്ദേഹം പ്രസംഗിക്കുമ്പോഴെല്ലാം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ പ്രതിയല്ലാത്ത ഒരു മന്ത്രിക്കെതിരെ ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും പറഞ്ഞുകൊണ്ട് ഡി എം കെ നേതാവ് ടി ആര്‍ ബാലു ഇടപെട്ടു. നിരാ റാദിയയുമായി രാജ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി ഡി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. എന്നാല്‍ ഈ അഴിമതി വിഷയം സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനോ സമരം സംഘടിപ്പിക്കാനോ ബി.ജെ.പി ഉള്‍പ്പടെയുള്ള പ്രതിപക്ഷം ശ്രമം നടത്തിയില്ല. അതിനുകാരണം പ്രതിപക്ഷത്തിന് ഈ ടെലകോം കമ്പനികളുമായുള്ള ഊഷ്മള ബന്ധം തന്നെയായിരുന്നു.

അഴിമതിയുടെ ബാക്കിപത്രം

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിച്ചത്തുവരുമെന്നും അഴിമതിക്കാള്‍ ശിക്ഷിക്കപ്പെടുമെന്നും കരുതരുത്. രണ്ടിനും ഒരു സാധ്യതയുമില്ല. ടെലകോമിലെ 'അറിവുള്ളവര്‍' തറപ്പിച്ചു പറഞ്ഞതും അതു തന്നെയാണ്. അതിനു കാരണങ്ങള്‍ പലതാണ്:
. രാജയ്‌ക്കെതിരെ ഒരു നടപടിയെടുത്തുകൊണ്ട് ഡി.എം.കെയെ പിണക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
. ഡി.എം.കെയുമായി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിലപേശലിന് സാധ്യതയില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രഹരം മാരകമായിരിക്കും.
. അഴിമതിയെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് വഴിമുട്ടിയിട്ടുണ്ട്
. സത്യസന്ധമായി അന്വേഷണവുമായി മുന്നോട്ട് പോയവരല്ലൊം ഒതുക്കപ്പെട്ടു. പലരെയും അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി.
. ടെലകോം മന്ത്രാലയത്തില്‍ ഒരു പ്രതിഷേധവും ഉയരാത്ത വിധത്തില്‍ നിര്‍ണായ സ്ഥാനങ്ങളില്‍ രാജ തന്റെ വിശ്വസ്തരെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ മിക്ക രാഷ്ട്രീയ നേതാക്കളുമായും ടെലകോ കമ്പനികള്‍ വിലയ്‌ക്കെടുത്തിട്ടുണ്ട്. അവിശുദ്ധ ബന്ധങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്.
. പ്രമുഖ മാധ്യമസ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിടുണ്ട്. അതുകൊണ്ട് തന്നെ അഴിമതിക്കു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമമുണ്ടാവില്ല.












പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ടെലകോം മന്ത്രി എ രാജയോട് 2 ജി സ്‌പെക്ട്രം/ലൈസന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്ത്.



http://www.madhyamam.com/news/19041
http://www.madhyamam.com/news/19040
http://www.madhyamam.com/news/19351
http://www.madhyamam.com/news/19632
http://www.madhyamam.com/news/19633
http://www.madhyamam.com/news/19848


Telecom scam-Madhyamam daily-Link
from November 22-25, 2010