Thursday, June 30, 2011

കമ്യൂണിസ്റ്റുകള്‍ക്കുള്ള ഉപദേശങ്ങള്‍!

ഇടതുപക്ഷക്കാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആകേണ്ടതുണ്ടോ?



പ്രഭാത് പട്‌നായിക്


വോട്ടെണ്ണല്‍ ദിനത്തില്‍ ഒരു ടിവി ചാനലില്‍ കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്യുന്ന ഒരു പാനലിനോട് ഇടതുപക്ഷത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കാനായി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് തങ്ങള്‍ ഭരിച്ചിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒന്നില്‍ ദയനീയമായിട്ടായിരുന്നു പരാജയം. ഭാവിയില്‍ തിരിച്ചുവരാന്‍ ഇടതുപക്ഷം എന്തൊക്കെ മാറ്റം വരുത്തണം എന്നായിരുന്നു പാനലിലുള്ളവര്‍ നിര്‍ദേശിക്കേണ്ടിയിരുന്നത്. അതില്‍ കൂടുതലായി ഉയര്‍ന്നുകേട്ട ഉപദേശങ്ങളില്‍ ഒന്ന് ഇടതു പാര്‍ട്ടികള്‍ ലെനിനെ മറക്കണമെന്നും, ചര്‍ച്ച നയിച്ചയാള്‍ അവകാശപ്പെട്ടതുപോലെ, അങ്ങനെ ആ പാര്‍ട്ടി 'സോഷ്യല്‍ ഡെമോക്രാറ്റ്' ആകണമെന്നുമായിരുന്നു. തങ്ങളുടെ ഭാവിയില്‍ ഇത്രയേറെ ആകുലരായ പാനലിലുള്ളവരോട് ഇടതുപക്ഷം തീര്‍ച്ചയായും നന്ദിയുള്ളവരായിരിക്കണം! ചോദ്യമതിതാണ്: ഇടതുപാര്‍ട്ടികള്‍ അവരുടെ ഉപദേശം പിന്തുടര്‍ന്ന് 'സോഷ്യല്‍ ഡെമോക്രാറ്റു'കളാകണോ?
സോഷ്യല്‍ ജനാധിപത്യവും കമ്യൂണിസവും തമ്മിലുള്ള മുഖ്യ വ്യത്യാസം 'സാമ്രാജ്യത്വ'ത്തോടുള്ള സമീപനത്തിലും അതില്‍ നിന്നുളവാക്കുന്ന മറ്റ് വിയോജിപ്പുകളിലുമാണ്. വാസ്തവത്തില്‍, രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണിലിലെ അടിസ്ഥാന പിളര്‍പ്പ് ഒന്നാംലോകയുദ്ധത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടായിരുന്നു. സാമ്രാജ്യത്തോടുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രശ്‌നമായിരുന്നു അത്. ഒരു വശത്ത്് തങ്ങളുടെ രാജ്യങ്ങളിലെ യുദ്ധശ്രമങ്ങളെ പിന്തുണക്കുകയും അത് 'സാമ്രാജ്യത്വയുദ്ധ'മാണെന്ന് കാണാന്‍ വിസമ്മതിക്കുകയും ചെയ്ത സോഷ്യല്‍ ഡെമോക്രാറ്റുകളായിരുന്നു. മറുവശത്ത് അങ്ങനെ ചെയ്യാന്‍ കൂട്ടാക്കാതിരിക്കുകയും യുദ്ധത്തെ സാമ്രാജ്യത്വയുദ്ധമായി കാണുകയും ചെയ്യുന്നവായിരുന്നു. അവര്‍ 'തങ്ങളുടെ' കുത്തക ബുര്‍ഷ്വാസിയുടെ 'സാമ്പത്തിക അധീനമേഖലകള്‍'നേടാനുള്ള ശ്രമിമായി യുദ്ധത്തെ കണ്ടു. കൂടാതെ അവര്‍ 'സാമ്രാജ്യത്വ യുദ്ധത്തെ' തങ്ങളുടെ കുത്തകമുതലാളിത്ത ക്രമത്തെ മറിച്ചിടാനുള്ള ആഭ്യന്തര യുദ്ധമാക്കി മാറ്റണമെന്നുമുള്ള നിലപാടുകാരായിരുന്നു. അത് ഒരു രാജ്യത്തെ തൊഴിലാളികളെ മറ്റ് രാജ്യങ്ങളിലെ സഹ തൊഴിലാളികളുായി ഐക്യപ്പെടുത്തി. (ഈ രണ്ടു നിലപാടിനും ഇടയിലുള്ള മൂന്നാം പക്ഷക്കാര്‍ ഒരിക്കലും ഒത്തുപോകാത്ത രണ്ടു നിലപാടുകളെയും ഐക്യപ്പെടുത്താന്‍ ശ്രമിക്കുകയും, ക്രമേണ പ്രസക്തി നഷ്ടപ്പെട്ട് ഇല്ലാതാവുകയും ചെയ്തു)
സോഷ്യല്‍ ഡെമോക്രാറ്റുകളുടെ രണ്ടാമത്തെ വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനായി തങ്ങളുടെ പാര്‍ട്ടികളില്‍ നിന്ന് ഭിന്നിച്ച് പുറത്തുവരികയും ചെയ്തു. അതില്‍ ലെനിന്‍ മാത്രമായിരുന്നില്ല, റോസാലക്‌സംബര്‍ഗുമുണ്ടായിരുന്നു. ലെനിനോട് പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കൊല്ലപ്പെടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണ കോണ്‍ഗ്രസില്‍ റോസാലക്‌സംബര്‍ഗ് പങ്കെടുക്കുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റുകള്‍ക്കും, അതുപോലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും സാമ്രാജ്യത്വത്തോടുള്ള സമീപനത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്. അത് മികച്ച വ്യവസ്ഥിതിയേത് എന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ സമാധാനപരമായും, സാമ്രാജ്യത്തേതരവും അക്രമരഹിതവുമായ വി്യവസ്ഥിയാക്കിമാറ്റിയാല്‍, അതിനെ 'മാനവികപരവും'മാക്കിമാറ്റാന്‍ കഴിയുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ സോഷ്യലിസം ആവശ്യപ്പെടുന്നത് മറികടക്കുകയും ചെയ്യാം.
അതിനാല്‍, കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ഡെമോക്രാറ്റുകളാകാന്‍ ഉപദേശിക്കുക വഴി ആവശ്യപ്പെടുന്നത് അവരോട് സോഷ്യലിസം എന്ന അടിസ്ഥാന ലക്ഷ്യം ഉപേക്ഷിക്കണമെന്ന് മാത്രമല്ല, സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ചയില്ലാതെ തുടരുന്ന എതിര്‍പ്പ് അവസാനിക്കുക എന്നതു കൂടിയാണ്. അതാണ് മുമ്പ് പറഞ്ഞ ടിവി ഷോയിലെ ഒരു പാനല്‍ അംഗം കമ്യൂണിസ്റ്റുകളോട് 'സാമ്രാജ്യത്വത്തെ' മറക്കാന്‍ ആവശ്യപ്പെട്ടതിലൂടെ വാസ്തവത്തില്‍ ഉണ്ടായതും.
കമ്യൂണിസ്റ്റുകളും ലോക സോഷ്യല്‍ ഫോറവുമായി സഹകരിച്ച വളരെ പുരോഗനകാരികളായവരുള്‍പ്പടെയുള്ള വലിയ സംഘം എന്‍.ജി.ഒകളും തമ്മിലുള്ള ഏറ്റവും മിതമായ വ്യത്യാസമെന്നത് സൂക്ഷ്മമായി ബന്ധപ്പെട്ടിരിക്കുന്നത് സാമ്രാജ്യത്വത്തോടുള്ള നിലപാടിലാണ്. പല എന്‍.ജി.ഒകളും ചെയ്യുന്നതുപോലെ ഇറാഖ് യുദ്ധത്തോടുള്ള എതിര്‍പ്പോ അമേരിക്കന്‍ ഇടപെടലുകളോടോ വിയോജിപ്പോ സാമ്രാജ്യത്വം എന്ന സങ്കല്‍പം ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാവണമെന്നില്ല (ഇത്തരം ഇടപെടലുകളുടെ ഭൗതിക താല്‍പര്യം തിരിച്ചറിഞ്ഞാല്‍ കൂടി). അവര്‍ ഇതെല്ലാം 'സംഭവ പരമ്പരകള്‍' മാത്രമായിട്ടാവും അവര്‍ കാണുക. കമ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്വത്തെ ഒരുകൂട്ടം സംഭവപരമ്പരകളായിട്ടല്ല കാണുന്നത്. അത് മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ നിന്ന് ഉടടെലടുക്കുന്ന മുഴുവന്‍ ക്രമമായിട്ടാണ് കാണുന്നത്.
സാമ്രാജ്യത്വത്തിന്റെ മികവ് മാത്രം കാണുന്നവര്‍, അന്താരാഷ്ട്ര മര്യാദയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഒസാമ ബിന്‍ ലാദനെ വധിച്ചതുപോലുള്ള ചില സമീപകാല സംഭവപരമ്പരകള്‍ വിട്ടുപോകുന്നതാവും. ഒരു രാജ്യം മറ്റൊരു പരമാധികാര രാഷ്ട്രത്തിലെ ഒരു ലക്ഷ്യത്തിലേക്ക് സേനയെ അയക്കുകയും അവിടെയുള്ളവരെ അറിയിക്കുക പോലും ചെയ്യാതെ നിരായുധനായ, ചെറുത്തുനില്‍പ്പു നടത്താത്ത ഒരാളെ കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ വധിച്ച്, ആ മൃതദേഹവും എടുത്തുകൊണ്ടുപോയി കടലില്‍ തളളുക. ഒസാമ ഒരു വില്ലനായിരിക്കാം. പക്ഷേ ഇവിടുത്തെ പ്രശ്‌നം ഒരു പരാമധികാര രാജ്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. രണ്ടാമത് ഒരു വ്യക്തിയെ വിചാരണ കൂടാതെ കൊലപ്പെടുത്തുന്നതിന്റെ ധാര്‍മികവും നിയമപരവുമായ പ്രശ്‌നമുണ്ട്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത നാസി കൊലയാളികള്‍ പോലും വിചാരണ സാധ്യമാക്കിയിരുന്നു. ഫിഡല്‍ കാസ്‌ട്രോയും നോം ചോംസ്‌കിയും ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ നമ്മുടെ രാജ്യത്ത് ഫലത്തില്‍ നിശ്ബതതായിരുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ച് ലിബിയയില്‍ (മുവമ്മര്‍ ഗദ്ദാഫി ത്ര മാത്രം സേച്ഛാധിപതിയായിരുന്നു എന്നത് വിഷയമല്ല) നാറ്റോം ബോംബ് വര്‍ഷിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
സാമ്രാജ്യത്വ ക്രമം വളരെ പ്രത്യക്ഷരൂപമുണ്ടായിരുന്ന കൊളോണിയല്‍ യുഗത്തില്‍ സമ്രാജ്യത്വമെന്ന സങ്കല്‍പം ഉള്‍ക്കൊണ്ടിരുന്നവരുടെ എണ്ണം ഇന്നത്തെപോലെയായിരുന്നില്ല. കൊട്ടിഘോഷിക്കുന്ന ചൈനയുടെയും ഇന്ത്യയുടെും ആഭ്യന്തര ഉല്‍പാദന വളര്‍ച്ച, സാമ്രാജ്യത്വ സങ്കല്‍പത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നും മൂന്നും ലോകങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ അപ്രത്യക്ഷമാക്കുകയാണെ ധാരണ നല്‍കുന്നുണ്ട്. മൂന്നാംലോകങ്ങള്‍ ഒന്നാം ലോകത്തിന് പകരമായി ഉയരുകയാണ് എന്നും കരുതപ്പെടുന്നു. ഈ കരുതപ്പെടുന്ന ബദല്‍ വ്യക്തമായും അവാസ്തവികമാണ്. ഉയര്‍ന്ന വളര്‍ച്ചയ്ക്ക് വിരുദ്ധമായി ഇന്ത്യയിലും ചൈനയിലും അധ്വാനിക്കുന്ന ജനങ്ങളുടെ നല്ല പങ്ക് ഇപ്പോഴും കര്‍ഷകരും( ഭൂരഹിതരുള്‍പ്പടെ) ചെറുകിട ഉല്‍പാദകരമാണ്. ഇത്തരം വളര്‍ച്ചയില്‍ സംഭവിക്കുന്നത് അവരെ അസ്വസ്ഥകളുടെ ആഴത്തിലേക്ക് തള്ളിയിടുകയാണ് കൂടാതെ 'രാഷ്ട്ര'ങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങളുടെ തലം ദുര്‍ബലമാവുകയല്ല, ശക്തിപ്പെടുകയാണ്. അതുപോലെ ഒന്നാം ലോകത്തെ 'മൂലധന'വും. ചൈനയുടെ കയറ്റുമതി വളര്‍ച്ച ഉദാഹരണമായെടുക്കാം.ഈ കണക്കില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചൈനയില്‍ പ്ലാന്റുകള്‍ തുറന്ന് തങ്ങളുടെ സാമ്പത്തിക വ്യവസ്ഥിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നല്ല പങ്കുണ്ട്. ഈ 'വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥി'കളുടെ തലസ്ഥാനങ്ങള്‍ ' കൂടുതല്‍ ശക്തമായി വളര്‍ന്നിട്ടുണ്ടാവും, പക്ഷേ അത് മെട്രാ തലസ്ഥാനങ്ങളുമായി ഉദ്ഗ്രഥിച്ച്, തങ്ങുടെ സ്വന്തം ജനതയ്ക്ക് ദോഷകരമായിട്ടാണ് നടക്കുന്നത്. അതിനാല്‍, സാമ്രാജ്യത്വമെന്ന സങ്കല്‍പത്തിന് സാമൂഹ്യശാസ്ത്ര തലത്തിലോ (മുതലാളിത്തം മുതലാളിത്ത പൂര്‍വ ഉല്‍പാദകര്‍ക്കുമേല്‍ കടന്നുകയറ്റം നടത്തുന്നു) ഭൂമിശാസ്ത്രതലത്തിലോ (മെട്രാ തലസ്ഥാനങ്ങളില്‍ നിന്ന് ലോകമെമ്പാടും വിഭവങ്ങളും പ്രാഥമിക ചരക്കുകളും പിടിച്ചെടുക്കുന്നതിലൂടെ ഒരു ക്രമം അടിച്ചച്ചേല്‍പ്പിക്കുകയാണ്) പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ല.
ഒരു രാജ്യത്തിന് സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് പകരമായി പുറത്തുനിന്ന് വിഭവങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അതെന്ത് തരം 'വ്യാപാര'മാണ്? എന്തിന് 'വ്യാപാരത്തെ' 'ജനോപകാരപ്രദം' എന്നു വിളിക്കണം? സാധാരണ 'വ്യാപാരം' എന്ന പേരില്‍ കാണുന്നതിനടയിലുള്ളത് സങ്കീര്‍ണമായ പ്രവര്‍ത്തന രീതിയാണ് എന്നതുകൊണ്ടാണ് ഈ ചോദ്യം. ഈ വ്യാപാരം നിശ്ചിത പരിധിക്കുള്ളില്‍ ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്ന ചരക്കുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളും മെട്രോ തലസ്ഥാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് 'സ്വതന്ത്ര'മാക്കണമെന്ന മൂന്നാംലോകത്തിലെ അധ്വാനിക്കുന്ന ജനതയുടെ അവകാശത്തെ ബോധപൂര്‍വം തന്നെ അടിച്ചമര്‍ത്തുകയാണ്. കൊളോണിയല്‍ കാലത്ത്, അത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടം നിര്‍വഹിച്ചിരുന്നത് നികുതികളിലൂടെയോ അല്ലെങ്കില്‍ അത്തരം നികുതി വരുമാനത്തിന് അനൂപൂരകമല്ലാത്തവിധത്തില്‍ ജനങ്ങളെ 'ശോഷിപ്പിച്ചും' കൊണ്ടായിരുന്നു. ഇന്ന്, അടിച്ചമര്‍ത്തല്‍ വ്യത്യസ്തമായ നവ-ലിബറല്‍ നപടികളിലൂടെയാണ് നടക്കുന്നത്. ഇതെല്ലാം അധ്വാനിക്കുന്ന ജനതയുടെ വിലയ്ക്കു വാങ്ങാനുള്ള കരുത്തിനെ നിയന്ത്രിക്കുന്നു.
സാമ്രാജ്യത്വത്തിന്റെ സത്തായ ഇത്തരം അടിച്ചമര്‍ത്തില്‍ ഉടലെടുക്കുന്നത് അസ്ന്തുലിതമായ തലത്തില്‍നിന്നാണ്. അതായത് ഈ വിഭവങ്ങളും ചരക്കുകളും ഒരിക്കലും മെട്രാ നഗരങ്ങളില്‍ മതിയായ അളവില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. അത് ഏപ്പോഴൂം മൂന്നാം ലോക വ്യവസ്ഥിയിലേ ഉല്‍പാദിപ്പിക്കാനാവു.
കമ്യൂണിസ്റ്റ് പ്രയോഗിക പ്രവര്‍ത്തനം സിദ്ധാന്തത്തില്‍ നിന്നാണ് രൂപംകൊള്ളുന്നത്. അതിന്റെ ഏക ഉരക്കല്ല് തെറ്റില്ലായ്മയാണ്. അല്ലാതെ വോട്ടുകള്‍ നേടാനുള്ള കഴിവല്ല. പാനലിലുള്ളവര്‍ ഉപദേശിച്ചപോലെ 'സാമ്രാജ്യത്വ'ത്തെ മറന്നാല്‍, മറ്റുള്ള പാര്‍ടികളില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ ഒന്നുമില്ലാതാക്കുകയും ഫലത്തില്‍ ചരിത്രപരമായ അപ്രസക്താവുകയുമാവും ഫലം. മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഒരു പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ഭീകരവാദികളുടെയും മതമൗലികവാദികളുടെയും ഒസാമ ബിന്‍ലാദന്‍മാരുടെയും കൈയില്‍ ഏല്‍പിച്ചുകൊടുക്കുയുമാവും ചെയ്യുക.
അതിനാല്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ട പരിഷ്‌കരണം 'സാമ്രാജ്യത്വം' എന്ന സങ്കല്‍പം ഉപേക്ഷിക്കുകയല്ല, നേരെ മറിച്ച് വേണ്ടത് അതില്‍ ശക്തമായി ഊന്നുകയാണ്. ഏത് അടിസ്ഥാന വര്‍ഗത്തിന്റെ താല്‍പര്യമാണോ തങ്ങള്‍ സംരക്ഷിക്കേണ്ടത്-അതായത് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ- അവര്‍ക്ക് ആശ്വാസം പകരാനാണ് ജാഗ്രത പുലര്‍ത്തേണ്ടത്. അസ്വസ്ഥതകള്‍ നല്‍കാനല്ല (സാമ്രാജ്യത്വത്തിന്റെ കൈയേറ്റവും ആഭ്യന്ത കോര്‍പ്പറേണ്ട താല്‍പര്യങ്ങളുണ്ടാവുമെങ്കിലും). അവര്‍ പാര്‍ടിയില്‍ സംവാദങ്ങള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, എതിരഭ്രിപ്രായങ്ങള്‍ക്ക് ഇടം ഉറപ്പക്കണം. അങ്ങനെ പാര്‍ട്ടി ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ സമ്പന്നമായ കേന്ദ്രമാകണം. പാര്‍ടി എന്നത് ഏകശിലസ്തംഭരൂപത്തിലുള്ള അസ്തിത്വമല്ലെന്നും, ഏതെങ്കിലും പ്രാദേശിക നേതാക്കളോ, ഇടതുഭരിക്കുന്ന സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമോ സേച്ഛാനുസരണമെടുക്കുന്ന തീരുമാനം നടപ്പാക്കുക രാജ്യമെമ്പാടും പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിപ്ലവ കടമയായി കാണുന്നതിനുമപരിയാകുകയും വേണം.
ചോദ്യമുയരാനിടയുണ്ട്: ഇതൊക്കെ തന്നെയല്ലേ 'സോഷ്യല്‍ ജനാധിപത്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഉത്തരം 'അല്ല' എന്നതാണ്. റോസാലംക്‌സംബര്‍ഗ് സോഷ്യല്‍ ജനാധിപതത്തെ തള്ളിക്കളഞ്ഞു. കാള്‍ ലീബെനെക്റ്റിനൊപ്പം റോസാലംക്‌സംബര്‍ഗിനെയും സോഷ്യല്‍ ജനാധിപത്യ സര്‍ക്കാരിന്റെ കീഴില്‍ സൈന്യം കൊലപ്പെടുത്തി. റോസാലക്‌സംബര്‍ഗ് ഒരിക്കലും ഏകശിലാരൂപത്തില്‍ വിശ്വസിച്ചിരുന്നില്ല. ലെനിനും. തന്റെ കീഴിലുള്ള വിപ്ലവ സര്‍ക്കാരിനെ ശത്രുക്കള്‍ ചുറ്റിവളയുകയും ഉപരോധിക്കുകയും ചെയ്തതപ്പോള്‍ ലെനിന്‍ ബ്രസ്റ്റലിറ്റോവ് സന്ധിയില്‍ ഒപ്പുവച്ചു. ബുഖാറിന്റെയും മറ്റുള്ളവരുടെയും എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു അത്. ബുഖാറിനും കൂട്ടരും 'കമ്യൂണിസ്റ്റ്' എന്ന സൈദ്ധാന്തിക പ്രസിദ്ധീകരണമിറക്കുകയും ഉടമ്പടിയെ ആക്രമിക്കുകയും ചെ്തു. അതിനെ ബോള്‍ഷെവിക് സര്‍ക്കാരോ പാര്‍ട്ടിയോ അക്കാലത്തുപോലും നിരോധിക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള വലിയ ഇടമെന്നത് ഒരിക്കലും 'സോഷ്യല്‍ ജനാധിപത്യം' എന്നതിന് പര്യായമല്ല. കമ്യൂണിസ്റ്റുകളോട് സോഷ്യല്‍ ജനാധിപത്യവാദികളാകാനുള്ള ഉപദേശം, അതിനാല്‍ തന്നെ അധ്വാനിക്കുന്ന ജനതയില്‍ നിന്ന് അകന്നുകൊണ്ടുള്ള, ഇന്ത്യന്‍ ഉന്നതരുടെ സാമ്രാജ്യത്വവുമായുള്ള 'ഇടപാടുധാരണകളാ'ണ്.


സ്വതന്ത്ര പരിഭാഷ: ആര്‍.കെ.ബിജുരാജ്‌