Wednesday, August 30, 2017

മണ്ണില്‍ തൊടാത്ത ‘മുന്നേറ്റ’ങ്ങള്‍


ഭൂമിയും കാര്‍ഷിക പരിഷ്കരണവും\പഠനം

കേരളം എന്നെങ്കിലും ഭൂപ്രശ്നത്തെ അതിന്‍െറ ശരിയായ അര്‍ത്ഥത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടോ? നമ്മളത്തെി നില്‍ക്കുന്ന ‘വികസന’ പ്രതിസന്ധിക്ക് ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ജാതിരഹിത, സ്വാശ്രിത കേരളത്തിന്‍െറ സൃഷ്ടിക്ക് ഭൂപ്രശ്നം ഇനിയെങ്കിലും നേരാംവണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ടോ? -ഭൂമിയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു


മണ്ണില്‍ തൊടാത്ത ‘മുന്നേറ്റ’ങ്ങള്‍

ആര്‍.കെ.ബിജുരാജ്



1
ഒരു സമൂഹത്തെ വിലയിരുത്താന്‍ ഏറ്റവും നല്ല അളവ്കോല്‍ ആ സമൂഹത്തിലെ ഭൂബന്ധങ്ങളാണ്. ഒരു സമൂഹത്തിന് തങ്ങള്‍ മുന്നേറി, പുരോഗമിച്ചു, വികസിച്ചു എന്നൊക്കെ അവകാശപ്പെടാന്‍ കഴിയണമെങ്കില്‍ അവിടുത്തെ ഭൂബന്ധങ്ങളില്‍ ഗുണപരമായ മാറ്റം ആ ജനത വരുത്തിയിട്ടുണ്ടാവണം. ഭൂരഹിതരായ ആയിരക്കണക്കിന് പേര്‍ നിലകൊള്ളുമ്പോള്‍, ഭൂമി കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുമ്പോള്‍,  സമൂഹത്തിലെ ഭൂ ഉടമസ്ഥ മൊത്തം പുരുഷന്മാരുടെ കൈവശം തന്നെയായിരിക്കുമ്പോള്‍ ആ  സമൂഹം പുരോഗിച്ചെന്നും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുവെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ആ തലത്തില്‍ നോക്കിയാല്‍ കേരളത്തിന്‍െറ വികസന, പുരോഗമന അവകാശവാദങ്ങളെല്ലാം ഭൂമിയില്‍ തട്ടിതെറിക്കുന്നതുകാണാം. കാരണം ലളിതമാണ്. കേരളം ഇന്നുവരെ ഭൂപ്രശ്നം ഒരര്‍ത്ഥത്തിലും ശരിയായ വണ്ണം കൈകാര്യം ചെയ്തിട്ടില്ല.വൈകിയവേളയിലെങ്കിലും കേരളത്തിലെ ഭൂ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ തുടങ്ങേണ്ടത് വളരെ പിന്നില്‍ നിന്നാണ്. അതിനാദ്യം പരിശോധിക്കേണ്ടത് ചരിത്രമാണ്.
കൊളോണിയല്‍-ജന്മിത്വകാലഘട്ടത്തിലും തുടര്‍ന്നും  കൃഷിയായിരുന്നു കേരളത്തിന്‍െറ മുഖ്യ സാമ്പത്തിക അടിത്തറ (ഇപ്പോള്‍ സംസ്ഥാനത്തിന്‍െറ മുഖ്യ വരുമാനം സേവന മേഖലയില്‍ നിന്നാണ്).  കൊളോണിയല്‍ കാലത്ത് കോളനികളില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നതിനായിരുന്നു സാമ്രാജ്യത്വം പ്രഥമ സ്ഥാനം നല്‍കിയത്. വികസനം തടയുക, കൊള്ള ചെയ്യുക എന്ന തന്ത്രത്തെ ആസ്പദമാക്കി ഉല്‍പാദനശക്തികളുടെ സ്വാഭാവിക വികാസത്തെയും ജനങ്ങളുടെ ക്രയശേഷിയെയും തടഞ്ഞ്്  സാമ്രാജ്യത്വം ജന്മി-നാടുവാഴി വര്‍ഗ്ഗങ്ങളുമായി സന്ധിചെയ്തും അതിനെ സംരക്ഷിച്ചും നിലകൊണ്ടു. അതിന്‍െറ ഭാഗമായി കാര്‍ഷിക മേഖലയെ ക്രമാതീതമായ നികുതി പിരിവുകളാലും മറ്റും തകര്‍ത്തു. ഇതിനെതിരെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്, കേരളത്തില്‍ ആദ്യമായി സാമ്രാജ്യത്വവിരുദ്ധ സമരം ഉയരുന്നത് 1700 കളുടെ അന്ത്യപാദത്തില്‍ തുടങ്ങി 1805 വരെ നീണ്ട ഒന്നാം കുറിച്യ കാര്‍ഷിക കലാപത്തിലാണ്. തുടര്‍ന്ന് 1812 ല്‍ രണ്ടാം കുറിച്യ കലാപവും നടന്നു. പക്ഷേ, ആ കലാപങ്ങള്‍ വര്‍ധിച്ച നികുതിപിരിവ്, വിളവിന്‍െറ പങ്കുവയ്ക്കല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറുത്തുനില്‍പ് പോരാട്ടത്തില്‍ ഒതുങ്ങി. ഈ കാലഘട്ടത്തിന് തൊട്ടുമുമ്പായി കൊളോണിയല്‍ അധികാരികള്‍ വയനാട്ടിലും മലബാറിലെ മറ്റിടങ്ങളിലുമായി തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. തങ്ങള്‍ക്കാവശ്യമായ മേഖലയില്‍ ജന്മിത്വ ചൂഷണ വ്യവസ്ഥിതിക്ക് പുറത്താണ് തോട്ടങ്ങള്‍ സ്ഥാപിക്കുകയും സ്വതന്ത്രകൂലിവേല കുറച്ചൊക്കെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്.  അങ്ങനെ ചെയ്യുമ്പോള്‍ പോലും ഭക്ഷ്യവിളയെ സാധ്യമാകുന്നത്ര നികുതി പിരിവുകള്‍ ചുമത്തി തകര്‍ക്കാനും കൊളോണിയല്‍ അധികാരികള്‍ ശ്രമിച്ചിരുന്നു.കുറിച്യരുടെ  ഒന്നാം കാര്‍ഷിക കലാപത്തില്‍ അവര്‍ അഞ്ചരക്കണ്ടി തോട്ടതിന്‍െറ ഒരു ഭാഗം നശിപ്പിച്ചതും ചരിത്രം. പക്ഷേ,  ഭൂമി തങ്ങള്‍ക്ക് വിട്ടുകിട്ടേണ്ടതിന്‍െറ അവശ്യതയിലൂന്നിയ ഭൂമിയുടെ അധികാരം എന്ന വിഷയം കുറിച്യ കലാപത്തില്‍ ഉന്നയിക്കപ്പെട്ടില്ല.
പിന്നീട് അയ്യങ്കാളിയുടേതടക്കം നടന്ന അടിസ്ഥാന ജാതി-വര്‍ഗ വിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍ കാര്‍ഷിക മേഖലയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, കൃഷിഭൂമി  എന്ന ആവശ്യം അയ്യങ്കാളിയുടേതടക്കമുള്ള സമരങ്ങളില്‍ ഉയര്‍ന്നിരുന്നില്ല.  അയ്യങ്കാളിയുടെ കാലത്തും അതിനു മുമ്പും പിമ്പും ഭൂമി അനുവദിച്ചുതരണമെന്ന് ദലിതര്‍ രാജാധികാരത്തോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ആ ഘട്ടത്തിലും ഭൂപ്രശ്നം ഉന്നയിക്കപ്പെട്ടത് താമസിക്കാനുള്ള ഭൂമി എന്നതലത്തിലാണ്. അതായത് നവോഥാന പോരാട്ട കാലഘട്ടത്തില്‍ ഭൂമി എന്നതിന് അര്‍ത്ഥം കല്‍പിക്കപ്പെട്ടത് താമസിക്കാനുള്ള ഭൂമിയെന്ന പരിമിത തലത്തിലാണെന്നര്‍ത്ഥം. സ്വന്തമായി മണ്ണില്ലാതിരുന്ന ദലിതര്‍ക്ക് അടിയന്തര ആവശ്യമായിരുന്നത് താമസിക്കാനുള്ള കൂരയാണ്. അതിനാല്‍ തന്നെ ആ ആവശ്യം ന്യായമായിരുന്നു.  മാര്‍ക്സിസ്റ്റ് നിര്‍വചന പ്രകാരം  ഉല്‍പാദനോപാധിയെന്നത് ഭൗതിക സമ്പത്തിന്‍െറ ഉല്‍പാദനത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന അധ്വാനോപാധികളുടെയും അധ്വാനത്തിന്‍െറ വിഷയസ്തുക്കളും ചേര്‍ന്നതാണ് . കാര്‍ഷിക മേഖലയില്‍ ഭൂമിയാണ് പ്രഥാന ഉല്‍പാദനോപാധി. അതിന്‍െറ  ഉടമസ്ഥരാകുക, അതില്‍ അധികാരം പിടിച്ചു പറ്റുക എന്നതാണ്  ജന്മി-നാടുവാഴിത്ത ഘട്ടത്തിലും, കാര്‍ഷിക അടിത്തറ പ്രബലമായ ഘട്ടത്തിലും പ്രധാന വിമോചന ചുവട്വയ്പ്പ്. കാരണം ദലിതരുടെയും മറ്റ് മര്‍ദിതരുടെയും വിമോചനത്തിന് ഈ ഉല്‍പാദന ഉപാധിയുടെ ഉടമസ്ഥത പിടിച്ചെടുക്കുന്ന രാഷ്ട്രീയം ആവശ്യമായിരുന്നു. ഭൂമി പിടിച്ചെടുക്കല്‍ എന്നത്  മര്‍ദിതരുടെ ബലപ്രയോഗത്തിന്‍െറ രാഷ്ട്രീയമാണ്. സായുധമായ ഒരു  കാര്‍ഷിക വിപ്ളവ പരിപാടി മുന്നോട്ടുവച്ചാലെ അത്തരം മുന്നേറ്റം സാധ്യമാകൂ. അങ്ങനെ ഒരു രാഷ്ട്രീയ മുദ്രാവാക്യം ഉയരാത്തതിന് ചരിത്രപരമായ ചില പരിമിതകളുമുണ്ട് എന്ന വസ്തുത മറന്നുകൂടാ. നാടുവാഴിത്ത ഘട്ടത്തില്‍ ദലിതരടക്കമുള്ള അടിയാന്മാരും കുടിയന്മാരും ഭൂമിയുമായും ജന്മിയുമായി പലതരത്തിലുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ചൂഷണ ചങ്ങലകളാല്‍ ബന്ധിപ്പിക്കപ്പെട്ടാണിരുന്നത്. അതിനാല്‍ തന്നെ സമഗ്രമായ ഒരു വിമോചന പദ്ധതിയില്ലാത്തിടത്തോളം ഭൂ അധികാര പ്രശ്നം ഉയര്‍ത്തുന്നതില്‍ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങള്‍ക്ക് പരിമിതിയുണ്ട്. അത് ഒരു ചരിത്രകാലഘട്ടത്തിന്‍േറതുകൂടിയായ പരിമിതിയാണ്.  എന്നാല്‍ തന്നെയും കൃഷിഭൂമി എന്ന തലത്തില്‍ ഭൂപ്രശ്നം നവോഥാന കാലഘട്ടത്തില്‍ ഉന്നയിക്കപ്പെടാതിരുന്നത് ചരിത്രത്തിലെ ഗുരുതരമായ വീഴ്ചയായി തുടരും.
മലബാറില്‍ 1921 ല്‍ നടന്ന കാര്‍ഷിക കലാപത്തില്‍ ജന്മിമാര്‍ ആക്രമിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെട്ടുവെങ്കിലും ഭൂമിക്കുമേലുള്ള അധികാരം എന്ന വിഷയം അവിടെയും ഉന്നയിക്കപ്പെട്ടില്ല. രാഷ്ട്രീയാധികാരം എന്ന നിലയില്‍ ഖിലാഫത്ത് വിഭാവനം ചെയ്യപ്പെട്ടുവെങ്കിലും ഒരു ഭൂ-കാര്‍ഷിക പരിഷ്കരണ പദ്ധതിയിലല്ല ആ കലാപവും നടന്നത്. അതായത്  1940 കളുടെ തുടക്കം വരെ ഭൂമി  ഒരിക്കലും ഉല്‍പാദനോപാധി എന്ന നിലയില്‍ സമരാവശ്യമായി പരിഗണിക്കപ്പെട്ടില്ല.
കേരളത്തില്‍ ഭൂമിയുടെ പ്രശ്നം ഒരു രാഷ്ട്രീയ വിഷയമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ ആദ്യമായി ഉന്നയിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്.  റഷ്യന്‍, ചൈനീസ് കമ്യൂണിസ്റ്റുധാരയുടെ തുടര്‍ച്ചയായി ഭൂപ്രശ്നം കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഉന്നയിച്ചത് ‘കൃഷി ഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടായിരുന്നു. ഈ മുദ്രാവാക്യമുന്നയിക്കുമ്പോഴും ഗുരുതരമായ രണ്ട് തരം പാളിച്ചകള്‍ കമ്യൂണിസ്റ്റുകാര്‍ വരുത്തി.ഒന്നാമത്, ആരാണ് കര്‍ഷകന്‍ എന്ന ഗൗരവമേറിയ ചോദ്യം കേരള സാഹചര്യത്തില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഭൂരഹിത കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി എന്നീ പദങ്ങള്‍ കേരളത്തിലുയര്‍ത്തുന്ന സങ്കീര്‍ണതപോലും കമ്യൂണിസ്റ്റുകാര്‍ വ്യക്തമായി മനസിക്കിയില്ല.  വര്‍ഗവിശകലനപ്രകാരം ഭൂമിയില്‍ പണിയെടുക്കുന്നവരായിരുന്നില്ല നാടുവാഴിത്ത കാലത്തെ (അര്‍ദ്ധകൊളോണിയല്‍-അര്‍ദ്ധനാടുവാഴിത്ത) കര്‍ഷകരില്‍ നല്ല പങ്കും. മണ്ണില്‍ പണിയെടുത്തിരുന്നത് അടിയാളന്മാരായിരുന്നു. അതായത് പുലയരടക്കമുള്ള ദലിതര്‍. ‘കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ’എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു. രണ്ടാമത്, ‘കൃഷിഭൂമി കര്‍ഷകന് ’എന്ന പരിമിത സാധ്യതയുള്ള മുദ്രാവാക്യമാണ് ഉന്നയിക്കുന്നതെങ്കില്‍പോലും അതിന്‍െറ രാഷ്ട്രീയ- വിപ്ളവ പ്രയോഗമെന്നത് ഭൂമി പിടിച്ചെടുക്കലാണ്. ഭൂമി പിടിച്ചെടുത്താല്‍ മാത്രം പോര അത നിലനിര്‍ത്തുകയും പുനര്‍വിതരണം  ചെയ്യുകയും വേണം. ഭൂമി പിടിച്ചെടുക്കണമെങ്കിലും അത് നിലനിര്‍ത്തണമെങ്കിലും അധികാരം വേണം. ആ രാഷ്ട്രീയ അധികാരം സ്ഥാപിക്കപ്പെടുക സായുധമായ- വിപ്ളവ ബലപ്രയോഗത്തിലൂടെയാണ്. ഈ രാഷ്ട്രീയം ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനം ബോധപൂര്‍വം തന്നെ വിട്ടുകളഞ്ഞു. പകരം അവര്‍ ശ്രമിച്ചത് നിയമവ്യവഹാരങ്ങളിലൂടെ ഭൂമി കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാനാണ്. അതിനാല്‍ തന്നെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക എന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് മുന്നേറുന്നതില്‍ ആദ്യകാല കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു.  കമ്യൂണിസ്റ്റുകാര്‍ നടത്തിയ കാര്‍ഷിക സമരങ്ങള്‍ ജന്മിമാരുടെ കൈവശമുള്ള ധാന്യങ്ങള്‍പിടിച്ചെടുക്കുന്നതിലും വിതരണത്തിലുമൊതുങ്ങി. ഭൂമി ജന്മിവര്‍ഗത്തിന്‍െറ കൈയില്‍ തന്നെ തുടര്‍ന്നു.

2
കേരളത്തില്‍ ഭൂപ്രശ്നം പരിമിതമായെങ്കിലും ഉന്നയിക്കപ്പെട്ടത്  1957 ല്‍ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരുന്നതോടെയാണ്. അതിന് മുമ്പ് ഭൂപരിഷ്കരണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ളെന്നല്ല. കേരളത്തില്‍ നിലനിന്ന ഭൂബന്ധങ്ങളില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുന്നത് 1957 ലെ ഭൂരിപഷ്കരണ നിയമനിര്‍മാണമാണ്. ഇതിന്‍െറ ആദ്യ ചുവടായിരുന്നു റവന്യൂ മന്ത്രി കെ.ആര്‍. ഗൗരിയമ്മ 1957 ഡിസംബര്‍ 21 ന് നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബന്ധബില്‍ അഥവാ ഭൂപരിഷ്കരണ ബില്‍. ഗൗരിയമ്മ ബില്‍ തയ്യാറാക്കുമ്പോള്‍ തന്നെ പാര്‍ട്ടികകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പുകളും അഭിപ്രായ ഭിന്നതകളും ഉയര്‍ന്നിരുന്നു. ബില്‍ കൊണ്ടുവരുന്നതിന് എട്ട് മാസം മുന്‍പ്, ഏപ്രില്‍ 11 ന് കൈവശക്കാരെ ജന്മികള്‍ കുടിയാന്‍മാരെ ഒഴിപ്പിക്കുന്നത് തടയാന്‍ കുടിയിറക്ക് നിരോധന ഓര്‍ഡിനനന്‍സും മന്ത്രിസഭ ഇറക്കിയിരുന്നു.  ഒരു സാഹചര്യത്തിലും കുടിയാന്‍മാരെ കുടിയൊഴിപ്പിക്കിലല്ളെന്നും കുടുംബത്തിന് പരമാവധി 25 ഏക്കര്‍ കൈവശം വയ്ക്കാമെന്നുമുള്ള നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ബില്‍.  ബില്‍ 1959 ജൂണ്‍ 11 ന് പാസായി. തൊട്ടടുത്ത ദിവസമാണ് വിമോചന സമരം ആരംഭിച്ചത്. സര്‍ക്കാറിനെ പിരിച്ചുവിട്ടതിനാലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് (ഇതില്‍ 1967 ലെ ഇ.എം.എസ് സര്‍ക്കാരും ഉള്‍പ്പെടും) വ്യക്തമായ നിലപാട് ഇല്ലാത്തതിനാലും മറ്റും ബില്‍ നിയമമായത് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1970 ജനുവരി ഒന്നിനാണ്. കുടികിടപ്പുകാരന് പുരയ്ക്കും അതിന് ചുറ്റുമുള്ള പത്തുസെന്‍റ് സ്ഥലത്തിനും അവകാശം നല്‍കും. ഈ ഭൂമിക്ക് പകരമായി അതിന്‍െറ വിഭവങ്ങളുടെ മാര്‍ക്കറ്റു വിലയുടെ നാലിലൊന്നു മാത്രമായിരിക്കും. ആ സംഖ്യയുടെ പകുതി സര്‍ക്കാറും പകുതി പന്ത്രണ്ട് തവണകളായി കുടികിടപ്പുകാരനും നല്‍കിയാല്‍ മതി. ഉടമ പരിധിയില്‍ കവിഞ്ഞ് ഭൂമിയുള്ള ആളാണെങ്കില്‍ പ്രതിഫല തുക നാലിലൊന്നിനു പകരം എട്ടിലൊന്നു മാത്രമായിരിക്കുംമെന്നൊക്കെയായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.  കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത നിലപാടായ കൃഷിഭൂമി കര്‍ഷകന് എന്ന തത്വം ഭൂപരിഷ്കരണത്തില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ ഭൂമി ലഭിച്ചത് നായര്‍ അടക്കമുള്ള സവര്‍ണ്ണ കുടിയാന്മാര്‍ക്കാണ്. മണ്ണില്‍ പണിയെടുത്ത ദലിതരടക്കമുള്ളവര്‍ വഞ്ചിക്കപ്പെട്ടു. അവര്‍ക്ക് ഭൂമി പേരിന് മാത്രമാണ് ലഭിച്ചത്. 25 ഏക്കര്‍ ഒരു കുടുംബത്തിന് കൈവശം വയ്ക്കാമെന്നതും തോട്ടം മേഖല ഭൂപരിഷ്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും ഒരു ലൂപ്ഹോളായിരുന്നു. അതിലൂടെ ഭൂപരിഷ്കരണം തത്വത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടു.
1970 ല്‍ ഭൂപരിഷ്കരണം നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ഒരു കാരണം നക്സല്‍ബാരിയുടെ രാഷ്ട്രീയത്തിന്‍െറ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ കാര്‍ഷിക വിപ്ളവം എന്ന ആഹ്വാനം കേരളത്തിലെങ്ങും മുഴങ്ങിയതാണ്. കാര്‍ഷിക വിപ്ളവത്തിന്‍െറ അജണ്ട എന്നത് ഭൂമി പിടിച്ചെടുക്കലും വിതരണം ചെയ്യലുമാണ്. തലശ്ശേരി-പുല്‍പ്പള്ളി കലാപവും മറ്റ് നക്സലൈറ്റ് ശ്രമങ്ങളും ഇനിയും ഭൂപരിഷ്കരണം നടപ്പാക്കാതിരുന്നാലുള്ള അപകടത്തെ ഭരണകൂടത്തിന് ബോധ്യപ്പെടുത്തി.  1960 കളുടെ അവസാനം നക്സലൈറ്റുകള്‍ ഭൂമി പിടിച്ചെടുക്കലിന്‍െറ രാഷ്ട്രീയം നിലമ്പൂരില്‍ നടപ്പാക്കുകയും ചെയ്തു.പാലാ സ്വദേശി ചാണ്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരമാണ് നിലമ്പൂരില്‍  ശക്തമായത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നീലഗിരി ജില്ലാ കമ്മിറ്റി അംഗവും ഗൂഡല്ലൂരിലെ പ്രവര്‍ത്തകനുമായിരുന്നു ചാണ്ടി .നിലമ്പൂര്‍ കോവിലകത്തിന് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി സ്വന്തമായുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന കര്‍ഷകരെ കുടിയിറക്കാന്‍ കോവിലകത്തിന്‍്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. രാഷ്ട്രീയക്കാരും ഭൂവുടമകളും കൂടി കുടിയേറ്റക്കാര്‍ക്കെതിരെ മര്‍ദനം അഴിച്ചുവിടുന്നത് പതിവായി.
പുളപ്പാടം മേഖലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുഞ്ഞാലി എന്ന നേതാവിന്‍െറ നേതൃത്വത്തില്‍ ഭൂസമരം നടത്തിയിരുന്നു. എന്നാല്‍,  ഏതെങ്കിലും ജന്മിയുടെ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളോട് കൂടുതല്‍ നല്ല മറ്റൊരു ഭൂമിയുണ്ടെന്നും അവിടം കൈയേറാമെന്നും പറഞ്ഞ് ആദ്യത്തെ സ്ഥലത്ത് നിന്ന് കുടിയിറക്കി മറ്റൊരിടത്തേക്ക് കുഞ്ഞാലിയും മറ്റും നയിക്കും. ഇത്തരത്തിലെ ചില തട്ടിപ്പുകള്‍ ഭൂ ഉടമകള്‍ക്ക് വേണ്ടി നടത്തിയിരുന്നത്  ചാണ്ടിയുള്‍പ്പടെയുള്ള കര്‍ഷക പ്രവര്‍ത്തകരും കര്‍ഷകരും തുറന്ന് എതിര്‍ത്തു. പൂളപ്പാടത്ത്  ഒരു ജന്മി തന്‍േറത് എന്ന് അവകാശപ്പെട്ട് കൈക്കലാക്കിയ ഭൂമി ചാണ്ടിയുടെ നേതൃത്വത്തില്‍ കൈയേറി. ഭൂ കൈയേറ്റം നടത്തും മുമ്പ് ജന്മിയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അല്ളെങ്കില്‍ ഒഴിപ്പിക്കാന്‍ തോക്കുമായി ജന്മിയും ഗുണ്ടകളും എത്തും. തോക്ക്, അരിവാള്‍, നീളമുള്ള വടികള്‍ എന്നിവ ഏന്തി സ്ത്രികളടക്കമുള്ള കര്‍ഷകര്‍ ജാഥയായി വീട്ടിലത്തെി ജന്മിയെ വളഞ്ഞു. തോക്കിനായി വീടു മുഴുവന്‍ തിരഞ്ഞു. എന്നാല്‍, തോക്ക് കിട്ടിയില്ല. എന്തെങ്കിലും തരത്തില്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കിയാണ് കര്‍ഷകര്‍ ഭൂമി പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങിയത്.
കര്‍ഷകരില്‍ നിന്ന് സ്വന്തമാക്കിയതില്‍ പത്തേക്കര്‍ ജന്മിക്ക് സ്വന്തമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയായിരുന്നു ഭൂമി പിടിച്ചെടുക്കല്‍. ഭൂരഹിത കര്‍ഷകര്‍ പൂളപ്പാടത്ത് നൂറിലധികം ഏക്കര്‍ കൃഷിഭൂമി കൈയ്യേറി കുടില്‍ കെട്ടി താമസമാക്കി. സമരാസൂത്രണത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതിനാല്‍, ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തില്‍ പൊലീസ് ചാണ്ടിയെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. ജാമ്യത്തിലറങ്ങിയ ചാണ്ടിയെ  രണ്ടാം ദിനം, 1969 ഒക്ടോബര്‍ 7 ന് സി.പി.എം. നേതൃത്വത്തിലുളള സംഘം വെട്ടികൊലപ്പെടുത്തി.  ഇതോടെ ഭൂമി പിടിച്ചെടുക്കല്‍  മുഖ്യ ഉള്ളടക്കമായ കാര്‍ഷിക വിപ്ളവ ശ്രമങ്ങള്‍ക്ക് കേരളത്തില്‍ വലിയ രീതിയില്‍ മങ്ങലേറ്റു.
ഭൂപരിഷ്കരണ നിയമത്തിന് വേഗമേറ്റാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. 1967 ല്‍ അധികാരത്തിലത്തെിയ  ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍െറ സപ്തകക്ഷി സര്‍ക്കാരിനും ഭൂപരിഷ്കരണം നിയമമാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്‍െറ പതനത്തിന് ശേഷം  കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കണമെന്ന ആവശ്യം സി.പി.എം.വീണ്ടും   ഉന്നയിച്ചു. ഭേദഗതി നിയമമാക്കാനും നടപ്പാക്കാനും ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കാം എന്നതിനെതിനെപ്പറ്റി തീരുമാനിക്കാന്‍  1969 ഡിസംബര്‍ 12 ന് ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍  കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും യോഗം ചേര്‍ന്നു.  കേരള ഭൂപരിഷ്കരണ ബില്ലില്‍ കൃഷിക്കാര്‍ക്കും ഭൂരിഹിരതായ കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കിയ എല്ലാ അവകാശങ്ങളും 1970 ജനുവരി 1 മുതല്‍ നടപ്പില്‍ വന്നതായി കണക്കാക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.  പാട്ടവും വരവും പാട്ടകുടിശ്ശികയും നല്‍കുന്ന സമ്പ്രദായം പറ്റില്ല, എന്നാല്‍, ഭൂപരിഷ്കരണബില്‍ അനുസരിച്ച് പ്രതിഫലം നല്‍കുമെന്നും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ എ.കെ.ജി  പ്രത്യക്ഷ സമര നടപടികള്‍ പ്രഖ്യാപിച്ചു.  1970 ജനുവരി ഒന്നിന് രാവിലെ  കേരളമെമ്പാടും കുടികിടപ്പുകാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു.  തങ്ങളുടെ വീടിന് ചുറ്റുമുള്ള പത്തുസെന്‍റ് ഭൂമി അവര്‍ വേലികെട്ടി തിരിച്ചു. സ്വന്തമായ ആ സ്ഥലത്തുനിന്ന് വിഭവങ്ങള്‍ പറിച്ചെടുത്തു.
സമരം തുടങ്ങി ആദ്യ മൂന്നു ദിവസങ്ങളിലോയി ഒന്നരലക്ഷത്തോളം പേര്‍ കുടികിടപ്പ് അവകാശം സ്ഥാപിച്ചു.തുടര്‍ ദിവസങ്ങളിലും കുടികിടപ്പു സമരം തുടര്‍ന്നു. പൊതുവെ സമരക്കാരുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ സമാധാനപരമായിരുന്നു.  എന്നാല്‍ സമരത്തിനു നേര്‍ക്ക് പലയിടത്തും ജന്മിവിഭാഗങ്ങള്‍ എടുത്ത സമീപനം അക്രമസ്വഭാവത്തോടെയായിരുന്നു. സമരക്കാര്‍ക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിചാര്‍ജ് നടത്തി.  നിരവധി സ്ഥലങ്ങളില്‍ കുടികിടപ്പുകാരും ജന്മിമാരും അവരേര്‍പ്പെടുത്തിയ ഗുണ്ടകളുമായി ഏറ്റുമുട്ടി. ചിലയിടത്ത് സമരക്കാര്‍ കൊല്ലപ്പെട്ടു.
കുടികിടപ്പ് സമരത്തെ വിശകലനം ചെയ്താല്‍ അതില്‍ ഉന്നയിക്കപ്പെട്ടത് വീടിന് ചുറ്റുമുള്ള 10 സെന്‍റ് സ്ഥലം എന്ന ആവശ്യമാണ് എന്നു കാണാം. 10 സെന്‍റ്  ഒരിക്കലും കൃഷിഭൂമി എന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതല്ല. ഒരു കുടുംബത്തിന് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ മതിയായ ഭൂമി എന്ന ആവശ്യം ഉന്നയിക്കപ്പെട്ടില്ല എന്നു ചുരുക്കം. 10 സെന്‍റ് എന്ന ആവശ്യം ഭൂമി സമം വീട്വയ്ക്കാനുള്ള ഇടം എന്ന സമവാക്യത്തിലേക്ക് ചുരുക്കി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാനായിരുന്നില്ല കുടികിടപ്പ് സമരവും എന്നര്‍ത്ഥം.
ഭൂപരിഷ്കരണ നിയമം 1970 ജനുവരി ഒന്നിന് കേരളത്തില്‍ പാസാക്കുമ്പോള്‍ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചിരുന്നു. ഈ പരിധിയില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതരര്‍ക്കും ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കണമെന്നായിരുന്നു സി.പി.എം ഉന്നയിച്ചത്. സ മാനചിന്താഗതിയുള്ള കെ.ടി.പി, കെ.എസ്.പി. സംഘടനകളുമായി ആലോചിച്ചും ഒന്നിച്ചുമായിരുന്നു മിച്ചഭൂമി സമരത്തിന് സി.പി.എം.നേതൃത്വം കൊടുത്തു.
1969ല്‍ നിയമസഭ അംഗീകരിച്ച ഭൂപരിഷ്കരണ ഭേദഗതി നിയമത്തില്‍ വ്യക്തമാക്കുന്നത് 1963 മുതല്‍ നടന്ന എല്ലാ മിച്ചഭൂമി കൈമാറ്റങ്ങളും റദ്ദായതായി കണക്കാക്കുമെന്നാണ്. മാര്‍ച്ച് 31 ന് മുമ്പ് മിച്ചഭൂമിയുടെ കണക്ക് നല്‍കാത്തവര്‍ക്ക് 200 രൂപ പിഴശിക്ഷ നല്‍കാനും അതും കഴിഞ്ഞും നല്‍കുന്നില്ളെങ്കില്‍ ദിവസം 50 രൂപ പിഴ ഇടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. നല്‍കിയ കണക്ക് തെറ്റാണെങ്കില്‍ 1000 രൂപ പിഴ ഇടാക്കാം. എന്നാല്‍, ആരുടെയും പേരില്‍ നടപടിയുണ്ടായില്ല. അക്രമനികുമതികള്‍ പിന്‍വലിക്കുക, ജന്മിത്വം അവസാനിപ്പിക്കുക, 25,000 രൂപ വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുക, കര്‍ഷകതൊഴിലാളി സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സി.പി.എം മുന്‍ കൈയില്‍ നടന്ന മിച്ചഭൂമിസമരം. 1972 മെയ് 25 മുതല്‍ മിച്ചഭൂമിയില്‍ കൊടി നാട്ടല്‍ സമരം പ്രഖ്യാപിക്കപ്പെട്ടു. അന്ന് 11 സ്ഥലങ്ങളിലായി പതിമൂവായിരത്തിലധികം ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് മിച്ചഭൂമി കൈയേറല്‍  ആഴ്ചകള്‍ നീണ്ടുനിന്നു. ആഗസ്റ്റ് 10ന് നടന്ന ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക്  ഗവണ്‍മെന്‍റ് സന്നദ്ധമായി. അന്ന് സമരസമിതി പുറപ്പെടുവിച്ച പ്രസ്താവന വായിക്കേണ്ടതാണ്. ‘‘കഴിഞ്ഞ 80 ദിവസമായി നടന്നുവരുന്ന മിച്ചഭൂമി സമരം ഗവണ്‍മെന്‍റ്നല്‍കിയ ഉറപ്പുകളുടെഅടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിയവയ്ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇങ്ങനെയാണ്: സമരസമിതി വോളണ്ടിയര്‍മാര്‍ ചൂണ്ടിക്കാണിച്ച മിച്ചഭൂമി  പ്രത്യേക പരിഗണ നല്‍കിയ ഏറ്റെുക്കാന്‍ നടപടി സ്വീകരിക്കും. ഭൂവുടമകള്‍ നല്‍കുന്ന മിച്ചഭൂമിയുടെ കണക്ക് പ്രസിദ്ധീകരിക്കും. സ്നേഹവാല്‍സല്യത്തിന്‍െറ പേരിലുള്ള കൈമാറ്റം പരിമിതപ്പെടുത്തും.  ആറ് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള വ്യക്തികളും 12 ഏക്കറില്‍ കൂടുതലുള്ള കുടുംബവും മിച്ചഭൂമിയില്ളെങ്കിലൂം സര്‍ക്കാരിന് കണക്കുകള്‍ സമര്‍പ്പിക്കാത്ത പക്ഷം അവര്‍ക്ക് ഒരു കൊല്ലത്തെ തടവുശിക്ഷ നല്‍കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തും. കുടികിടപ്പുകാരന്‍െറ ആദ്യ നഷ്ടപരിഹാരം ആദ്യ ഗഡു അടയ്ക്കേല്‍തിന്‍െറ കാലാവധി ആറുമാസം കൂടീ നിട്ടും. ഭൂവിതരണത്തിന് ജനകീയ കമ്മിറ്റി സംഘടിപ്പിക്കും. എന്നാല്‍, പാട്ടകുടിശ്ശിക റദ്ദുചെയ്യുക, ജന്മിത്വം പ്രതിഫലം കൂടാതെ അവസാനിപ്പിക്കുക, 25000 ല്‍ താഴെ നഷ്ടപ്രതിഫലം കൂടാതെ അവസാനിപ്പിക്കേണ്ട ചെറുകിട ഉടമകള്‍ക്ക് പ്രതിഫലം സര്‍ക്കാര്‍ കൊടുക്കുക എന്നിവ അംഗീകരിച്ചില്ല.80 ദിവസം നീണ്ട സമരത്തില്‍ 711 കേന്ദ്രങ്ങളിലായി 1,86,588 ഏക്കര്‍ മിച്ചഭൂമി ചുണ്ടിക്കാട്ടിയിട്ടുണ്ട്്''. ഫലത്തില്‍ മിച്ചഭൂമി സമരവും കര്‍ഷകന് ഗുണം ചെയ്തില്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി എന്ന ആവശ്യവും നടപ്പായില്ല. ഭൂമി ‘ചൂണ്ടിക്കാണിക്കല്‍’ മാത്രമാണ് നടന്നത്.മറ്റൊരര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവരെ  സി.പി.എം കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളുടെ പേരില്‍  വഞ്ചിച്ചു.
ദലിതര്‍, ആദിവാസികള്‍ എന്നിങ്ങനെ അടിസ്ഥാന ജാതി -വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി തങ്ങളുടെ നിലനില്‍പിന് അടിയന്തരാവശ്യമായിരുന്നു. എന്നാല്‍, ഈ ഭൂമി ആവശ്യത്തെ കമ്യൂണിസ്റ്റുകള്‍ അടക്കമുള്ളവര്‍ കണ്ടത് ഭൂമി സമം വീട് എന്ന തലത്തിലാണ്. മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം അവര്‍ക്ക് വീട് വക്കാനുള്ള സാമ്പത്തിക സഹായ ം നല്‍കലും വീടുവച്ചുനല്‍കലുമായി നടപടി ചുരുങ്ങി.  അങ്ങനെ ദലിതര്‍ ലക്ഷം വീടുകോളനികളിലേക്കും മൂന്ന് സെന്‍റ് കോളനികളിലേക്കും ആട്ടിപായിക്കപ്പെട്ടു. അത്യന്തികമായി കൃഷിഭൂമിയില്‍ നിന്ന് ദലിതര്‍ കുടിയിറക്കപ്പെട്ടു.
ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ഭൂപ്രശ്നം അവസാനിച്ചുവെന്ന് അവകാശപ്പെടുന്ന സി.പി.എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍  പക്ഷേ സമഗ്രമായ കാര്‍ഷിക പരിഷ്കരണം നടപ്പാക്കാന്‍  ഒരിക്കലും ശ്രദ്ധയൂന്നിയില്ല.   ശാസ്ത്രീയകൃഷിരീതി, ജലസേചനം, വളം, വിത്ത് എന്നിങ്ങനെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന വിധത്തില്‍  ഒരിക്കലും കാര്‍ഷിക മേഖലയില്‍ ഭരണകൂട ഇടപെടലുമുണ്ടായില്ല. ഫലത്തില്‍ കൃഷിക്ക് പ്രതികൂലമായ രീതിയിലാണ് ഭരണകൂട-സാമ്രാജ്യത്വ സമീപനം എന്നും നിലകൊണ്ടത്.

3
‘കൃഷി ഭൂമി കര്‍ഷകന്’ എന്ന തിന് പകരം ‘കൃഷിഭൂമി മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് എന്ന രാഷ്ട്രീയ മുദ്രാവാക്യം 1980 കളുടെ മധ്യത്തില്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അടക്കമുള്ള ഇടതുപക്ഷ സംഘടനകളും തുടര്‍ന്ന് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി പോലുള്ള ചെറു ഗ്രൂപ്പുകളും ഉന്നയിച്ചുവന്നു.  എന്നാല്‍, ഭൂപ്രശ്നം കേരളത്തില്‍ വീണ്ടും സജീവമായി ഉയര്‍ന്നുവരുന്നത് 1990 കളുടെ മധ്യത്തില്‍ ആദിവാസി ഭൂനിമമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ്. 1996 ല്‍ കേരളം ആദിവാസികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ച് അവരെ വംശഹത്യയിലേക്ക് നയിക്കുന്ന നിയമഭേദഗതി വരുത്തി. അതിന് നിയമസഭയിലെ ഒരംഗം ഒഴിച്ച് (കെ.ആര്‍.ഗൗരിയമ്മ) എല്ലാ എം.എല്‍.എമാരും അംഗീകാരം നല്‍കി. ആദിവാസികളുടെ അന്യാധീനപ്പെട്ട അവര്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു 1975 ലെ ആദിവാസി ഭൂനിയമം. സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി തിരിച്ചുനല്‍കുന്ന ഈ നിയമം സാധ്യമായത് തന്നെ ആദിവാസികളുടെ നീണ്ടകാലപോരാട്ടത്തിന്‍െറയും ഡോ. നല്ല തമ്പി തോറ നടത്തിയ നിയമപോരാട്ടത്തിന്‍െറയും ഫലമായിട്ടായിരുന്നു. ഈ നിയമമാണ് നിയമസഭ അട്ടിമറിച്ചത്. ഇവിടെ ഭൂപ്രശ്നം കൃത്യമായി രണ്ടായി വിഭജിക്കപ്പെട്ടു. കുടിയേറ്റക്കാരുടെ ഭൂമിയും, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയും എന്ന തലത്തില്‍. സി.പി.എം. അടക്കമുള്ള ‘ഇടതുപക്ഷം’ കുടിയേറ്റക്കാരുടെ ഭൂമിക്കൊപ്പം നിലകൊണ്ടു. അതായത് ഭൂ പ്രശ്നം എന്നത് കുടിയിറക്കപ്പെട്ടവരുടെതല്ല, കുടിയേറിയവരുടേതായി മാറി.  ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയെന്നത് കൃഷിഭൂമി കൂടിയായിരുന്നു.  ഈ ഘട്ടത്തിലാണ്  സി.കെ. ജാനുവിനെപ്പോലുള്ള ആദിവാസി നേതാക്കളും സി.പി. ഐ (എം.എല്‍)റെഡ് ഫ്ളാഗ് , സി.പി.ഐ  (എം.എല്‍) ജനശക്തി അടക്കമുള്ള സംഘടനകളും  ഭൂപ്രശ്നം വീണ്ടും ഉന്നയിച്ച് സമരരംഗത്തിറങ്ങുന്നത്.
ആദിവാസി ഭൂപ്രശ്നം ഉന്നയിക്കപ്പെട്ടത് മൂന്ന് തലങ്ങളിലാണ്. 1. നിയമപരമായി ഭൂമിയില്‍ അവകാശം ഉന്നയിക്കുക. 2. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള പ്രതീകാത്മ സമരങ്ങള്‍ ചെയ്യുക. 3. ഭൂപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുക. ഇവിടെയും ഒരു കാര്‍ഷിക വിപ്ളവ പരിപാടിയുടെ ഭാഗമായി ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കല്‍ നടന്നില്ല.സമരക്കാര്‍ക്ക് ഭൂവിഷയം കാര്‍ഷിക പ്രശ്നമായി ഉന്നയിക്കാനും കഴിഞ്ഞില്ല.
വയനാട്ടിലെ ഭൂമി പിടിച്ചെടുക്കല്‍ പ്രതീകാത്മക സമരങ്ങളില്‍ നിന്ന് സെക്രട്ടറിയേറ്റിന്  മുന്നില്‍ കുടികെട്ടല്‍, മുത്തങ്ങ സമരങ്ങളിലേക്ക് ആദിവാസികള്‍ നീങ്ങി. ഇത് ഭൂ പ്രശ്നത്തിന്‍െറ പ്രാധാന്യം ഉയര്‍ത്താന്‍ പര്യാപ്തമായിരുന്നെങ്കിലും ചില വീഴ്ചകള്‍ സംഭവിച്ചു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി (ഇതില്‍ നല്ല പങ്കും കൃഷിഭൂമിയാണ്) തിരിച്ച് നല്‍കണമെന്നതിന് പകരം ‘പകരം ഭൂമി ’എന്ന ആവശ്യത്തിലേക്ക് സമരക്കാര്‍ തന്നെ ചുവടുമാറ്റി. അതിന്‍െറ ഭാഗമായി സര്‍ക്കാര്‍-വനഭൂമി കൈയേറലിലേക്ക് സമരം മാറി. മുത്തങ്ങ സമരത്തില്‍ ഭൂമി പിടിച്ചെടുക്കലിന്‍െറ പ്രശ്നം ഉയര്‍ത്തിയിരുന്നുവെങ്കിലും ‘പകരം ഭൂമി’ എന്ന തത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ സമരപദ്ധതികളില്ലാതെയയാണ് നടന്നത്. അതിനാല്‍ തന്നെ സമരത്തിന് മുന്നോട്ടുപോവുക എളുപ്പവുമല്ലായിരുന്നു.  റെഡ്ഫ്ളാഗ്, ജനശക്തി അടക്കമുള്ള നക്സലൈറ്റ് ഗ്രൂപ്പുകളാകട്ടെ അവരുടെ ഭൂമി പിടിച്ചെടുക്കല്‍ പ്രതീകാത്മക പോരാട്ടങ്ങളില്‍ ഒതുക്കി. തൃശൂരിലടക്കം പിടിച്ചെടുത്ത ഭൂമി  നക്സലൈറ്റുകള്‍ക്ക് നിലനിര്‍ത്താനായില്ല എന്നല്ല. പലയിടത്തും ഭരണകൂടം വിട്ടുവീഴ്ചക്ക് നിര്‍ബന്ധിതരായി ഭൂമി പിടിച്ചെടുത്തവര്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പൊതുവില്‍ നോക്കിയാല്‍ ആദിവാസിഭൂപ്രശ്നത്തെ കേരളത്തിന്‍െറ സജീവ സമരാവശ്യമായി മാറ്റാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
സംസ്ഥാനത്ത് 12,435 ആദിവാസി ഭൂരഹിതര്‍ ഉണ്ടെന്നാണ് മന്ത്രി എ.കെ.ബാലന്‍ 2017 മെയ് അഞ്ചിന് നിയമസഭയെ അറിയിച്ചത്(മാധ്യമം ദിനപത്രം 2017 മെയ് 6). ഇതില്‍ 5745 പേര്‍ക്ക് ലഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ബാലന്‍ പറയുന്നു. ഭൂരഹിതര്‍ എന്ന സര്‍ക്കാര്‍ വിശേഷണത്തിന്‍െറ അടിസ്ഥാനം സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരും സ്വന്തം പേരില്‍ വീടില്ലാത്തവരുമാണ്. ആദിവാസികളുടെ വാസമേഖലയ്ക്ക് പുറത്തോ അകത്തോ എവിടെയെങ്കിലും സ്വന്തമായി മൂന്ന് സെന്‍റും അതില്‍ ഒരു കൊച്ച് കൂരയും വച്ച് ഉടമസ്ഥാവകാശം കൈമാറിയാല്‍ അതോടെ സര്‍ക്കാര്‍ കണക്കില്‍ ആ കുടുംബം ഭൂഉടമസ്ഥരായി മാറും. എന്നാല്‍, ഇതല്ല ആദിവാസികള്‍ ഉള്‍പ്പടെ യുള്ള മര്‍ദിതര്‍ ഉന്നയിച്ചത്. സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാന്‍ മതിയായ അത്രയും ഭൂമിയും വാസസ്ഥലവുമാണ്.
ഭൂഅധികാരത്തിന്‍െറ പ്രശ്നം കുറച്ചെങ്കിലും ഉന്നയിക്കപ്പെട്ടത് ചെങ്ങറയിലാണ്. കൃഷിഭൂമി എന്ന ആവശ്യമാണ് അവിടെ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, സര്‍ക്കാരും പൊതുസമൂഹവും ചെങ്ങറ സമരത്തെകണ്ടത് കേവലം വീട് വയ്ക്കാനുള്ള സ്ഥമില്ലാത്തവരുടെ പ്രശ്നമായും ഭൂരഹിതരായ ചിലരുടെ പോരാട്ടവുമായാണ്. അതുകൊണ്ടാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍  ഒരു കൃഷി പോലും സാധ്യമല്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ ഇടം വീട് വയ്ക്കാനായി  തെരഞ്ഞെടുത്ത് ദലിതരില്‍ ഒരു വിഭാഗം ചെങ്ങറ വിട്ടത്. കേരളത്തിലെ പൊതു സമൂഹവും ‘ഇടതുപക്ഷ’ സര്‍ക്കാരുകളും ദലിതരുടെ ഭൂപ്രശ്നത്തെ ഇപ്പോഴും കാണുന്നത് വീട്വയ്ക്കാനുള്ള സ്ഥലം അനുവദിക്കേണ്ടതിന്‍െറ  മാത്രം പ്രശ്നമായാണ്. വൈകിയാണെങ്കിലും ദലിതര്‍ ‘ഒരു കുടുംബത്തിന് ഒരേക്കര്‍ ഭൂമി ’എന്ന ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുടെ ‘തിരുവനന്തപുരം ചലോ’ പ്രകടനത്തിന്‍െറ ഭാഗമായാണ് ആവശ്യം ഉയര്‍ന്നത്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പോലുള്ള സംഘടനകള്‍ ഒരേക്കര്‍ ഭൂമി എന്ന മുദ്രാവാക്യം ഏറ്റെടുക്കുന്നത് നല്ല സൂചനയാണ്. പക്ഷേ  ഇത് സമഗ്രമായ ഒരു  കാര്‍ഷിക സമര പരിപാടിയായോ, ഭൂഅധികാര പ്രശ്നമായോ, ഉല്‍പാദന ഉപാധിയുടെ ഉടമസ്ഥ തലത്തിലോ ഒക്കെ വികസിക്കുമോയെന്നത്  കാത്തിരുന്ന് കാണണം.
കേരളത്തില്‍ ഭൂമിയില്ലാത്തതുകൊണ്ടാണ് ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂമി അനുവദിക്കാത്തത് എന്നു മാത്രം കരുതരുത്. ടാറ്റ,ഹാരിസണ്‍ അടക്കമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളും വന്‍കിടതോട്ട ഉടമകളും, ഭൂപ്രഭുക്കളും കൂടി കേരളത്തിലെ ഭൂമിയില്‍ നല്ല പങ്ക് കൈവശം വയ്ക്കുന്നുണ്ട്.  മൂന്നാറില്‍ ടാറ്റയുടെ കൈവശം മാത്രം 83,000  ഏക്കര്‍ ഭൂമി ഉണ്ടെന്ന് അറിയുക (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 മെയ് 7-13).

4

കേരളത്തിലെ കാര്‍ഷിക മേഖലയെയും അതിലെ ഭൂബന്ധങ്ങളെയും പഠന വിധേയമാക്കുമ്പോള്‍ ചില പ്രവണതകള്‍ നിലനില്‍ക്കുന്നതും ചില പുതിയ പ്രവണതകള്‍ ഉയര്‍ന്നുവരുന്നതും കാണാം.  നമുക്ക് അവയെ ഇങ്ങനെ സംഗ്രഹിക്കാം:

1. സമകാലിക അവസ്ഥയില്‍ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്ന എന്ന ലക്ഷ്യം സാമ്രാജ്യത്വം നിലനിര്‍ത്തുന്നുണ്ടെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വിപണിയാണ് സാമ്രാജ്യത്വത്തിന് പ്രധാനം. ചൂഷണത്തിന്‍്റെ സാമൂഹിക അടിത്തറയായി ജന്മിത്വം തുടര്‍ന്നാല്‍, ചുവപ്പന്‍ വിപ്ളവം തങ്ങളുടെ കൊള്ളയാകെ അവസാനിപ്പിക്കുമെന്ന് സാമ്രാജ്യത്വം തിരിച്ചറിഞ്ഞു. കുതിച്ചുയര്‍ന്ന ഉല്‍പ്പാദനത്തോടെ തങ്ങളുടെ വിപണികളില്‍ കുമിഞ്ഞു കൂടിയ കാര്‍ഷികവേശങ്ങളുടെയുടെ യന്ത്രങ്ങളുടെയും അമിതഭാരം ലഘൂകരിക്കാന്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയെയും ഉല്‍പ്പന്നങ്ങളുടെ വിപണിക്കനുകൂലമായ വിധത്തില്‍ ജനങ്ങളുടെ ക്രയശേഷിയെയും ഉല്‍പ്പാദനശക്തികളെയും തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ വികസിപ്പിക്കാന്‍ സാമ്രാജ്യത്വം തയ്യാറായി. വികസിപ്പിച്ച്, നിയന്ത്രിക്കുക, കൊള്ളയടിക്കുക എന്ന പുതിയ തന്ത്രം സ്വീകരിച്ചു. ഇത് കാര്‍ഷിക മേഖലയില്‍ വലിയ മാറ്റത്തിന് പങ്ക് വഹിച്ചു.
2.  പ്രാഥമികവും ദ്വീതിയവും ത്രിതീയവുമായ മേഖലകളില്‍ ഉല്‍പ്പാദനശക്തികള്‍ വികാസം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക മേഖലയെ സേവന മേഖല അതിവേഗം മറികടക്കുന്നതായി സാമ്പത്തിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.
3. ഭുപരിഷ്കരണത്തിന് ശേഷവും ഭൂ ഉടസ്ഥതയും കുത്തകയും  സവര്‍ണ്ണ വിഭാഗങ്ങളുടെ കൈയില്‍ തന്നെ യാണ് മുഖ്യമായും തുടരുന്നത്. ദലിതരില്‍ നല്ല പങ്ക് ഭൂരഹിതരായും തുടരുന്നു. ഭക്ഷ്യവിള കൃഷി മേഖലയിലെങ്കിലും ഉല്‍പാദന ബന്ധങ്ങളുടെ ജാതി-വര്‍ഗ സ്വഭാവം പഴതുപോലെ തന്നെ തുടരുന്നുണ്ട്.
4. 1957 ന് ശേഷം ഭൂബന്ധങ്ങളില്‍ ചില മാറ്റം വന്നെങ്കിലും സമഗ്രമായ കാര്‍ഷിക പരിഷ്കരണം ഒരിക്കലും നടപ്പാക്കിയില്ല.  കൃഷിരീതി, ജലസേചനം, വിത്ത് തുടങ്ങിയവയില്‍ ശാസ്ത്രീയമായ പരിഷ്കരണം കൊണ്ടുവരുന്നതില്‍ ഭരണകൂടം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി. ഇത് ഫലത്തില്‍ കാര്‍ഷിക മുരടിപ്പ് ശക്തമാക്കി. കൃഷി ആദായകരമല്ലാത്തതും  ചിലവേറിയതുമായി മാറി. ഉല്‍പാദിപ്പിച്ച നെല്ല്, തേങ്ങ എന്നിവയുടെ സംഭരണം, വിലനിശ്ചയിക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നതിനാല്‍ വര്‍ഷതോറും വിള നശിക്കുന്ന അവസ്ഥയുണ്ട്. താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാര്‍ സഹായിക്കാത്തത് കൃഷിയില്‍നിന്ന് പിന്മാറാന്‍ കര്‍ഷകരെ  നിര്‍ബന്ധിതരാക്കുന്നു.
5. ഭൂ പരിഷ്കരണത്തിന് ശേഷം ഭൂമി സവര്‍ണ്ണ വിഭാഗങ്ങളുടെ കൈവശമത്തെുകയും ദലിതരടക്കമുള്ളവര്‍ ഭൂമിയില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ നെല്‍കൃഷിക്ക് തിരിച്ചടി നേരിട്ടു. സംസ്ഥാനത്തിന് ആവശ്യമായ അരി ഒരര്‍ത്ഥത്തിലും ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.   2005 ലെ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 20 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.  അതിവേഗം നെല്‍കൃഷി ചുരുങ്ങുന്നതാണ് വര്‍ത്തമാന കാഴ്ച. 1988-89 ല്‍ സംസ്ഥാനത്ത് കൃഷിയോഗ്യമായ ഭൂമി 42,03, 570 ഹെക്ടര്‍ ഉണ്ടായിരുന്നു. അതില്‍ 21,22,866 ഹെക്ടറിലാണ് കൃഷി ചെയ്തതെന്ന്  കൃഷിമന്ത്രി 1991 സെപ്റ്റംബര്‍ 23 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 583,389 ഹെക്ടറില്‍ നെല്ലും, 816880 ഹെക്ടറില്‍ തെങ്ങും 62,472 ഹെക്ടറില്‍ കവുങ്ങും 157 006 ഹെക്ടറില്‍ കുരുമുളകും കൃഷിചെയ്തിരുന്നു.1969 ല്‍  16 ലക്ഷം ടണ്ണായിരുന്നു  നെല്ല്  ഉല്‍പാദനം. അത് 1988-89 വര്‍ഷത്തില്‍ 11.60 ലക്ഷം ടണ്ണായി കുറഞ്ഞു.1991 ലെ കണക്ക് പ്രകാരം  583 389 ഹെക്റാണ് നെല്‍കൃഷി.  2005 ല്‍ അത് 2.76 ലക്ഷം ഹെക്ടറായി. അത് 2008 ല്‍  2.34 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2012 ല്‍ 1.87 ലക്ഷം ഹെക്ടറായി വീണ്ടും  ചുരുങ്ങി. 1965-66ല്‍ നെല്‍കൃഷി മൊത്തം കാര്‍ഷികവിസ്തീര്‍ണത്തിന്‍െറ 32 ശതമാനമായിരുന്നെങ്കില്‍ 2013-14ല്‍ അത് 7.6 ശതമാനംമാത്രമായി. അതായത് നെല്‍കൃഷിയില്‍ കുത്തനെ ഇടിവാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. പകരം നാണ്യവിള കൃഷി വര്‍ധിച്ചു.  2008 ല്‍ 7.87 ലക്ഷം ഹെക്ടറില്‍ നിന്ന് തെങ്ങ് കൃഷി 2012 ല്‍ 7.98 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.  ഭക്ഷ്യവിള കൃഷിയില്‍ വരുന്ന കുറവ് മൂലം കേരളത്തിന് ഭക്ഷ്യഉല്‍പാദനത്തില്‍ പരാശ്രയത്വം ശക്തമായി.  ഭക്ഷ്യവിളയിലെ പരാശ്രയത്തിന് മേല്‍ കെട്ടിപ്പൊക്കുന്ന എല്ലാ വികസനവും ഭീഷണിക്ക് മുകളിലാണ്.
6.  കാര്‍ഷികമേഖലയിലെ പുതിയ പ്രതിഭാസമെന്ന നിലയില്‍ കാര്‍ഷിക മുതലാളിത്തം  നിലവിലുണ്ട്.  ഭക്ഷ്യവിള മേഖല അടുത്തകാലത്തായി കാര്‍ഷിക മുതലാളിത്തത്തിന് കീഴ്പ്പെട്ടുവരുന്നു എന്നത് പുതിയ പ്രവണതയാണ്. സ്വന്തം കൃഷിയിടങ്ങളില്‍ നെല്ലുവിളയിച്ചെടുത്ത് സംസ്കരിച്ച് വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യുന്ന പുതിയ മുതലാളിത്തം ശക്തമായിട്ടുണ്ട്. പാലക്കാട് ഗായത്രി മില്‍ പോലുള്ള ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിന്‍്റെ പലയിടത്തും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.കൃഷിയിടങ്ങളില്‍ ആധുനിക കൃഷി രീതി മുഴുവന്‍ ഇവര്‍ പ്രയോജനപ്പെടുത്തുന്നു. സ്വതന്ത്ര കൂലി വേലയാണ് മുഖ്യമായ ചൂഷണരീതി. കൃഷിഭൂമി പകുതി പാട്ടത്തിനടുത്തതാണ്. ഈ നെല്ല് അത്യാധുനിക് വിദേശനിര്‍മ്മിത യന്ത്രങ്ങളിലൂടെ സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കി ആഭ്യന്തര വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്നു.
7.സമീപകാലത്തായി  കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ് കൂട്ടുകൃഷി വ്യാപകമാകുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതി ഇത്തരം കൂട്ടുകൃഷി വികസനത്തിന് ഭൗതിക അടിത്തറ തീര്‍ത്തിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ ഭൂമി പാട്ടത്തിന് കൊടുക്കുകയും അതേ ഭൂമിയില്‍ കൂട്ടുകൃഷി രീതിയില്‍ കൃഷിയിറക്കി ലാഭം വീതിക്കുകയും ചെയ്യുന്നു. ഒരു കര്‍ഷകന്‍ തന്‍്റെ ഭൂമി കൂട്ടുകൃഷിക്ക് വിധേയമാക്കുമ്പോള്‍ പാട്ടവും ലാഭവിഹിതവും കിട്ടുന്നു.
8. ജന്മിത്വ ഉല്‍പ്പാദനരീതിയുടെ പ്രമുഖ സവിശേഷതയാണ് പാട്ടവ്യവസ്ഥ. ജന്മിത്വത്തില്‍ കര്‍ഷകന്‍്റെ മിച്ചോല്‍പ്പാദനം മുഖ്യമായും ജന്മി പിഴിഞ്ഞെടുത്തിരുന്നത് പാട്ടത്തിന്‍്റെ രൂപത്തിലായിരുന്നു. എന്നാല്‍, പാട്ട വ്യവസ്ഥയുടെ സ്വഭാവത്തിന് അടിസ്ഥാനപരമായി തന്നെ മാറ്റം വന്നിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ തങ്ങളുടെ ഭൂമി ധനിക, ഇടത്തരം കര്‍ഷകര്‍ക്ക് പാട്ടത്തിന് കൊടുത്ത് സ്വന്തം അധ്വാന ശക്തി വില്‍ക്കുന്നുണ്ട്.
9. കര്‍ഷകനെ കൃഷിഭൂമിയില്‍ തളച്ചിടുന്ന സാമ്പത്തികേതര മര്‍ദ്ദനങ്ങള്‍  ഇന്ന് പൊതു പ്രവണതയല്ല.
10. നാടുവാഴിത്ത കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര കൂലി വേല  കാര്‍ഷിക മേഖലയില്‍ നിലവില്‍ വന്നു. നെല്‍കൃഷിക്ക് പകരം നാണ്യവിള കൃഷി വര്‍ധിച്ചതോടെ സ്ത്രീകള്‍ കാര്‍ഷിക തൊഴില്‍വൃത്തിയില്‍ നിന്ന് അത്യധികമായി പുറത്താക്കപ്പെട്ടു.
11. ഭക്ഷ്യവിളകളെ അവഗണിച്ച് സര്‍ക്കാര്‍ നാണ്യവിളകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. കാര്‍ഷിക മേഖലയാകട്ടെ പലവിധത്തിലെ ഹുണ്ടികകള്‍, പലിശക്കാര്‍ എന്നിവയുടെ പിടിയിലാണ്. സഹകരണ ബാങ്കുകളടക്കം കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്.
12. കേരളത്തില്‍ അതിവേഗം ഭൂമിയുടെ തുണ്ടുവല്‍ക്കരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും തുണ്ടുവല്‍ക്കരിക്കാന്‍ കഴിയാത്ത വിധത്തില്‍ പലയിടത്തും ഭൂഉടമസ്ഥത ചുരുങ്ങി. 1960 കളില്‍ 28,22,800 ഭൂവുടമകള്‍ ഉണ്ടായിരുന്നത്  1980 ലെ കാര്‍ഷിക സെന്‍സസ് പ്രകാരം  41,80, 929 ആയി ഉയര്‍ന്നു.പിന്നീടുള്ള കണക്കുകള്‍ ലഭ്യമല്ളെങ്കിലും ഭൂഉടമസ്ഥരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നുവെന്ന് വ്യക്തമാണ്. മറുവശത്ത് ഭൂകേന്ദ്രീകരണം ശക്തമായി. വന്‍കിട തോട്ടങ്ങളുടെ പേരില്‍ ഭൂമി കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു. അതേ സമയം ഭൂരഹിതരില്‍ നല്ല പങ്കും ദലിതരും ആദിവാസികളുമാണ്. ഭൂമിയുള്ളത് നായര്‍, സുറിയാനി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൈവശമാണ്. ഇത് സവര്‍ണ സമുദായങ്ങള്‍ക്ക് ജാതീയമായ മോല്‍ക്കോയ്മ മൊത്തം സമൂഹത്തിലും നല്‍കുന്നു.
13. സ്ത്രീകള്‍ക്ക് ഭൂവുടമസ്ഥതയില്‍ നാമമാത്രമായ പങ്കേയുള്ളൂ. ഭൂഉടമസ്ഥത ഭൂരിപക്ഷവും പുരുഷന്‍മാരുടെ കൈയിലാണ്. സ്വത്ത് പുരുഷന്മാരിലേക്ക് എത്തിക്കുക എന്ന റോള്‍ വിവാഹത്തിലൂടെ സ്ത്രീകള്‍  നിറവേറ്റുന്നു.
14 ഭൂമി ഒരു ആസ്തി (അസറ്റ്) മാറി. ഭൂമിയില്‍ നിക്ഷേപിക്കുക, ഭൂമി കൂടുതല്‍ ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍ക്കുക എന്നതിലൂടെ ലാഭം കൊയ്യുന്നതിന് ഒരു ‘ചരക്ക്’ ആയി ഭൂമി മാറി. ബിനാമി പേരിലും മറ്റും ഭൂമി നാട്ടിലും മറുനാട്ടിലുമായി വാങ്ങിക്കൂട്ടാന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങി. ഒരാള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്വന്തമാക്കിയ ഭൂമി എന്തെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതായി മാറി.
15. ഭൂരഹിതരായ ഒരു കൂട്ടം പേരെ  ഒരുമിച്ച് ചേര്‍ത്ത് ഫ്ളാറ്റ് നിര്‍മിച്ച് കൊടുക്കുന്ന രീതി സര്‍ക്കാര്‍ അടുത്തിടെയായി സ്വീകരിച്ചു. ഇത്് വഴി ഭവനരാഹിത്യം എന്ന അവസ്ഥ ഒഴിവാക്കാനാകുമെങ്കിലും ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഒരിക്കലും ഭൂമിയുടെ അവകാശം ലഭിക്കില്ല. ഭൂരാഹിത്യം സമം ഭവനരാഹിത്യം എന്ന സമവാക്യത്തിലേക്ക് ഭൂപ്രശ്നത്തെ സര്‍ക്കാര്‍ തീര്‍ത്തും ചുരുക്കിയിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുക.
15.ഭൂമി മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമില്ലാത്തവരുടെ കൈവശം ഭൂമി തുടരുന്നത്  അവസാനിപ്പിച്ച് മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമുള്ള ദരിദ്ര, ഭൂരഹിത കര്‍ഷകരിലേക്ക് ഭൂമി നല്‍കേണ്ടതുണ്ട്. ഒപ്പം വന്‍കിടക്കാരുടെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുകയാണ് ഇതിന് വേണ്ടത്. അത് ദലിതരുടെ അടക്കം വിമോചനത്തില്‍ വലിയ പങ്ക് വഹിക്കും.

5
സംസ്ഥാനത്ത് നിലവിലെ ഭൂബന്ധങ്ങളില്‍ മാറ്റം വരേണ്ടത് ജാതി രഹിത, സ്വശ്രിത കേരളത്തിന്‍െറ സൃഷ്ടിക്ക് അടിയന്തര ആവശ്യമാണ്.  നെല്‍കൃഷിയെ കൈയൊഴിഞ്ഞ് വ്യവസായ വല്‍ക്കരണത്തിലോ സേവനമേഖലയിലോ ഊന്നി  ശാസ്ത്രീയമായ വികസനം ഒരിക്കലും സാധ്യമല്ല. ഭക്ഷ്യപ്രതിസന്ധിയില്‍ തട്ടി അതി വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ വികസനം എന്ന അവകാശ വാദങ്ങള്‍ തകര്‍ന്നടിയും. നാട്ടിന്‍ പുറങ്ങളിലെ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥയ്ക്കും കൃഷിയിലെ പിന്നാക്കാവസ്ഥ ഒരു കാരണമാണ്.  പുത്തന്‍കൊളോണിയല്‍ സാമൂഹിക-സാമ്പത്തികാവസ്ഥയെ ഉഴുതു മറിക്കണമെങ്കില്‍ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കണം. സമഗ്രമായ കാര്‍ഷികവിപ്ളവം, അല്ളെങ്കില്‍ ഭൂപരിഷ്കരണമാണ് പ്രതിവിധി. അത്തരം ഒരു ശ്രമത്തിന്‍െറ മുഖ്യ അജണ്ട കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുകയാണ്. അതിന് ഭൂമി എന്നാല്‍ വീടുവയ്ക്കാനുള്ള ഇടമെന്നതിന് അപ്പുറത്തേക്ക് കാഴ്ചപ്പാട് മാറണം. ഭൂമി  എന്ന ആവശ്യത്തെ സാമ്പത്തിക മാത്ര വാദമായി ചുരുക്കാനും പാടില്ല.
നിലവിലുള്ള ഭൂബന്ധങ്ങളാണ് ദളിതുകളുടെ മോചനത്തിനുള്ള പ്രധാന തടസം. അത് മാറ്റിമറിക്കുന്നതിലൂടെയേ ദലിതരുടെ മോചനം സാധ്യമാകൂ. കൂടാതെ ആദിവാസികളുള്‍പ്പെടെയുള്ള  അടിസ്ഥാന വര്‍ഗ്ഗ-ജാതി വിഭാഗങ്ങള്‍ക്കുള്ള ഭൂമി നഷ്ടപ്പെടുകയും പാപ്പരീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഇല്ലാതാക്കണം. അനധികാരത്തിന്‍്റെയും പരാശ്രയ ബോധത്തിന്‍്റെയും ഭൗതിക അടിത്തറയായ ഭൂബന്ധങ്ങള്‍ തകര്‍ക്കുന്നതിലൂടെയേ ജാതി നശീകരണ കടമകള്‍ക്കും രാഷ്ട്രീയാധികാര വിപ്ളവ പ്രയോഗങ്ങള്‍ക്കും മുന്നേറാനാകൂ.

^^^^^^^^^^^^^^^^^^^^^^^^^
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വിമോചന ധാര 2017 ജൂലൈ ലക്കത്തിൽ എഴുതിയത്

എഴുത്ത് മനുഷ്യാവസ്ഥകളെ ആവിഷ്കരിക്കണം


എഴുത്തും ജനാധിപത്യവും/പ്രഭാഷണം


സമൂഹം ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഇൗ കാലഘട്ടത്തിൽ എഴുത്തിെൻറ രൂപമെന്തായിരിക്കണം? എഴുത്തിന് ജനാധിപത്യം ആവശ്യമുണ്ടോ? ഫാഷിസത്തെ ചെറുക്കാൻ എഴുത്തുകാർ എന്തുചെയ്യണം?^വിശകലനം


എഴുത്ത് മനുഷ്യാവസ്ഥകളെ 
ആവിഷ്കരിക്കണം



എന്‍.എസ്. മാധവന്‍


എഴുത്തും ജനാധിപത്യവുമെന്നതാണ് ഇന്നത്തെ സെമിനാറിെൻറ വിഷയം.  ഇതില്‍ നിന്ന് ഒരു നിഗൂഢമായ അർഥം ലഭിക്കുന്നുണ്ട്. എഴുത്ത് ജനാധിപത്യകാലത്ത് നല്ലതായിരിക്കും എന്ന സന്ദേശം ഈ വിഷയ വിശദീകരണത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. പക്ഷേ, ചരിത്രം ചൂണ്ടിക്കാണിക്കുന്നത് പലപ്പോഴും സാഹിത്യം ഉണ്ടായിട്ടുള്ളത് ജനാധിപത്യം ഇല്ലാത്ത സമയങ്ങളിലാണെന്നാണ്.  ഗ്രീക്ക് സാഹിത്യം എടുത്താല്‍ ഹോമര്‍, സോേഫാക്ലീസ് തുടങ്ങിയവര്‍ എല്ലാം എഴുതിയിരുന്നത് ഒരു തരത്തിലുള്ള പ്രാകൃത ജനാധിപത്യ വ്യവസ്ഥയിലായിരുന്നു എന്നു കാണാം. അന്നത്തെ ജനാധിപത്യം എന്നു പറഞ്ഞാല്‍ അടിമകളല്ലാത്ത പുരുഷന്മാര്‍ മാത്രം അധികാരനിര്‍ണയത്തില്‍ പങ്കുണ്ടായിരുന്ന പരിമിതമായ ജനാധിപത്യം നിന്നിരുന്ന ഒരു കാലമെന്നാണ്. അത്യുജ്ജ്വലമായ കൃതികള്‍ ആ കാലത്ത് രചിച്ചവരാണ് സോഫോക്ലീസും മറ്റും. ഇന്ത്യയിലേക്ക് വരുകയാണെങ്കില്‍ കാളിദാസന്‍ രാജസദസ്സില്‍ അംഗമായിരുന്നു. റഷ്യയിലേക്ക് പോകുകയാണെങ്കില്‍ റഷ്യന്‍ സാഹിത്യത്തിെൻറ കരുത്ത് എന്ന് തോന്നിക്കുന്ന ദസ്തയേവ്സ്കി, പുഷ്കിന്‍, ടോൾസ്റ്റോയ് തുടങ്ങിയവരെല്ലാം റഷ്യന്‍ വിപ്ലവത്തിന് മുമ്പ് സാര്‍ രാജാക്കന്മാരുടെ അതിക്രൂരമായ ഭരണം നടക്കുന്ന കാലത്താണ് ഈ വിശ്വോത്തര കൃതികളെല്ലാം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലെ തന്നെ ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന് പറയപ്പെടുന്ന ഷേക്സ്പിയര്‍,  അദ്ദേഹം ക്യൂന്‍ എലിസബത്ത് ഒന്നിെൻറ സംരക്ഷണയിലുള്ള എഴുത്തുകാരനായിരുന്നു. കേരളത്തിലേക്ക് വരുകയാണെങ്കില്‍ ഭാഷയുടെ പിതാവ് എന്നു പറയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് ശിഥിലമായിക്കൊണ്ടിരുന്ന, പല നാട്ടുരാജ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വഴക്കടിച്ചുകൊണ്ടിരുന്ന, ജന്മിത്തം അതിെൻറ മൂര്‍ധന്യാവസ്ഥയിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥ അതിെൻറ തീക്ഷ്ണതയിലും പിടിമുറുക്കിയിരുന്ന ഒരു കാലഘട്ടത്തിലാണ്. ലോകം മുഴുവന്‍ പരിശോധിച്ചുനോക്കിയാല്‍, 19ാം നൂറ്റാണ്ടില്‍ തുടങ്ങുന്ന അമേരിക്കയിലെ ജനാധിപത്യ പാരമ്പര്യത്തിെൻറ തുടക്കമെന്ന എമേഴ്സെൻറ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ നല്ല സാഹിത്യങ്ങള്‍ മിക്കവാറും ഉണ്ടായിട്ടുള്ളത് ജനാധിപത്യകാലത്തല്ല.
എഴുത്തും ജനാധിപത്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്, ജനാധിപത്യത്തിെൻറ ആവശ്യകത എഴുത്തിനുണ്ട് എന്നൊക്കെയുള്ള വാദങ്ങള്‍ ചരിത്രത്തിെൻറ വെളിച്ചത്തില്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍ ഇതുമായിട്ടുള്ള അഭേദ്യമായിട്ടുള്ള മറ്റൊരു ബന്ധമുണ്ട്. ഞാന്‍ പറഞ്ഞ എഴുത്തുകാരുടെയെല്ലാം എഴുത്തിന് ശേഷം വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. റഷ്യയിലെ മഹത്തായ സാഹിത്യ പാരമ്പര്യത്തിന് ശേഷമാണ്, റഷ്യന്‍ വിപ്ലവം ഉണ്ടാകുന്നത്. ഷേക്സ്പിയറിെൻറ കാലത്തിന് ശേഷമാണ്ചാൾസ് രണ്ടാമൻ രാജാവിെൻറ വധത്തിന് ശേഷം ഇംഗ്ലണ്ടിലെ ജനാധിപത്യം ഉദ്ഘോഷിക്കുന്നത്. ലോകത്തിെൻറ വിവിധ രാജ്യങ്ങളില്‍ ജന്മിത്തകാലഘട്ടത്തില്‍ എഴുതിയിരുന്ന വ്യക്തികളുണ്ട്. കേരളത്തിലേക്ക് തിരിച്ചുവരുകയാണെങ്കില്‍ നമുക്ക് ഇവിടെ തുഞ്ചത്ത് എഴുത്തച്ഛനുണ്ടായിരുന്നു. അക്കാലത്ത് മലയാളം രണ്ടോ മൂന്നോ രീതിയിലാണ് എഴുതിയിരുന്നത്. ശ്രേഷ്ഠ മലയാളം ആക്കിയത് വട്ടെഴുത്തിലെഴുതിവരുന്ന മലയാളമാണ്. മലയാള സാഹിത്യത്തിെൻറ വലിയൊരു ഭാഗം അറബി മലയാളത്തിലും കൊച്ചിയിലും മറ്റും ചിന്നതമ്പി അണ്ണാവിയും മറ്റും എഴുതിയ തമിഴ് മലയാളത്തിലും ഇന്നു നിലവിലില്ലാത്ത മലയാളത്തിലും എഴുതിയിരുന്നു. എഴുത്തച്ഛന്‍, ഫോര്‍ട്ടുകൊച്ചിയില്‍ പോർചുഗീസുകാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എതിരായിട്ട് ആദ്യത്തെ ആക്രമണം നടത്തുമ്പോള്‍, കേരളം ജന്മിത്തവ്യവസ്ഥക്ക് കീഴില്‍ ദലിതന്മാരെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ആണ് അധ്യാത്മരാമായണം എഴുതുന്നത്. അതിെൻറ വിപ്ലവകരമായ സന്ദേശമാണ് ഭക്തിപ്രസ്ഥാനം. ദലിതനായാലും ആരായാലും ദൈവത്തെ നേരിട്ടു സമീപിക്കാം എന്നുള്ള ഒരു വിപ്ലവകരമായ സന്ദേശം. ആ സന്ദേശം ജന്മിത്തകാലഘട്ടത്തിലാണ് എഴുതിയതെങ്കിലും അവതരിപ്പിക്കാന്‍ എഴുത്തച്ഛന് കഴിഞ്ഞു. ഇവിടെ കോഴിക്കോട് അതേ സമയത്ത് തന്നെ, അതേ വിദേശ ശക്തികള്‍ക്ക് എതിരായിട്ട് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ‘തുഹ്ഫത്തുല്‍  മുജാഹിദീന്‍’  വിദേശ ശക്തികൾക്കെതിരെ ജിഹാദിെൻറ ആഹ്വാനമാണ് കൊടുത്തത്. അറബി മലയാള ഭാഷയില്‍. അതും മലയാളത്തിലെ മറ്റൊരു ക്ലാസിക്കാണ്. എഴുത്തുകാര്‍ നേരിട്ട് അല്ലെങ്കില്‍ എഴുത്തച്ഛനെ പോലെ സമൂലമായ സമൂഹപരിവര്‍ത്തനത്തിനുവേണ്ടി അന്തര്‍ലീനമായ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്തി പ്രസ്ഥാനകാലത്ത്. അതാണ് പില്‍ക്കാലത്ത് വളര്‍ന്നു വലുതായി ദലിത് ശാക്തീകരണത്തിനും മറ്റും കാരണമായത്. ഇത്തരത്തില്‍ റഷ്യയില്‍ ദസ്തയേവ്സ്കിയുടെയും പുഷ്കിെൻറയും മറ്റും കവിതകളില്‍ കഥകളില്‍, നോവലുകളില്‍ അന്തര്‍ലീനമായ മാനവിക, മനുഷ്യനെന്ന അവസ്ഥയെ സ്ഫുടീകരിച്ചുകാണിച്ചുവെന്നതായിരുന്നു പില്‍ക്കാലത്ത് വന്ന 1917 ലെ റഷ്യന്‍ വിപ്ലവത്തിെൻറ അടിത്തറ. അല്ലെങ്കില്‍ ഇംഗ്ലണ്ടിലെ ജനാധിപത്യം എടുക്കാം. ഇംഗ്ലണ്ടിലെ ചാൾജ് രണ്ടാമൻ രാജാവിനെ വധിച്ച്  ജനാധിപത്യം സ്ഥാപിക്കാനുള്ള മാർഗം തുറന്നിട്ടത് ഷേക്സ്പിയറിെൻറയും മറ്റും കാലത്തിന് ശേഷമാണ്. ഈ മാറ്റത്തിെൻറ രാസത്വരകങ്ങളായി സാഹിത്യം എന്നും നിലനിന്നിട്ടുണ്ട്. പക്ഷേ, അതും ജനാധിപത്യവുമായിട്ട് അല്ലെങ്കില്‍ ഇവിടെ നിലനിന്നിരുന്ന വ്യവസ്ഥയുമായിട്ട് ചരിത്രപരമായി നോക്കിയാല്‍ യാതൊരു പങ്കുമുള്ളതായിട്ട് തോന്നുന്നില്ല.
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതുമാത്രമാണ് ഏതുകാലത്തും എഴുത്തുകാരന് പറഞ്ഞിട്ടുള്ളത്. അതിനുവേണ്ടി പ്രത്യേക ഫോര്‍മുല ഒന്നും മുന്നോട്ടുവെക്കാനില്ല. ഞാന്‍ ചൂണ്ടിക്കാണിച്ചതുപോലെ സൈനുദ്ദീന്‍ മഖ്ദൂമിന് അന്നത്തെ സമൂഹത്തോടുള്ള പ്രതികരണം ഒരുതരത്തിലായിരുന്നു. എഴുത്തച്ഛെൻറ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു. ടോൾസ്റ്റോയിയുടെ പ്രതികരണം ഒരു രീതിയിലായിരുന്നു. ദസ്തയേവ്സ്കി മനുഷ്യനിലേക്ക്, മനുഷ്യെൻറ ആത്മാവിലേക്ക് ചുഴ്ന്നിറങ്ങി  മനുഷ്യാവസ്ഥയെ അവതരിപ്പിച്ചത് മറ്റൊരു രീതിയിലായിരുന്നു. ഇങ്ങനെ ജനാധിപത്യവുമായി എഴുത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായിട്ടോ ബന്ധമില്ല. എഴുത്തിന് എഴുത്തുമായിട്ടുള്ള അടിസ്ഥാനപരമായ ബന്ധം എനിക്ക് എെൻറ ചെറിയ മനസ്സില്‍ തോന്നുന്നത് എഴുത്ത് എപ്പോഴും മനുഷ്യാവസ്ഥയെ ചിത്രീകരിക്കണമെന്നാണ്.
ജനാധിപത്യം തന്നെ മൂന്ന് സ്ഥിതികളിലുണ്ടാകുമെന്നാണ് പറയുന്നത്. ഒന്ന്, ഒരു സമൂഹം തന്നെ ജനാധിപത്യത്തിലേക്ക് മാറുന്ന ഘട്ടം. പിന്നെ ആ ജനാധിപത്യം സ്ഥിരപ്പെടുന്ന കാലം. അതിനുശേഷം മൂന്നാമതായി ഡാന്‍സ് ഓഫ് ഡെമോക്രസി എന്ന ആഹ്ലാദപരമായ പദം എന്താണോ മുന്‍കൂട്ടി കാണുന്നത്-ഇപ്പോള്‍ നിലവിലില്ല- ആ ജനാധിപത്യത്തിെൻറ പരിപൂര്‍ണ ഫലങ്ങള്‍ നടക്കുന്ന കാലം.  ജനാധിപത്യത്തിെൻറ പരിപൂര്‍ണ ആഘോഷം നടക്കുന്നത് ഇൗ മൂന്നാമത്തെ സ്ഥിതിയിലാണ്. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കില്‍ ഭരണഘടന 1950 ല്‍ ഉണ്ടായി. ഈ ഭരണഘടനക്ക് നമ്മുടെ സമൂഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അന്നത്തെ ഇന്ത്യന്‍ സമൂഹവുമായി യാതൊരു ബന്ധമില്ലാത്ത കുറെ ആശയങ്ങള്‍ പടിഞ്ഞാറന്‍ നവോത്ഥാനത്തില്‍നിന്നും മറ്റും കടമെടുത്ത കുറെ ആശയങ്ങള്‍ ഈ ജനക്ക് മേല്‍ ഏൽപിക്കുകയായിരുന്നു. അതിനെപറ്റി അംബേദ്കര്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. ഭരണഘടനയുടെ വൈവിധ്യം അതു നിലവിലുള്ള സമൂഹത്തിെൻറ പ്രതിഫലനമല്ല. അത് വരാനിരിക്കുന്ന സമൂഹത്തിലേക്കുള്ള ഒരു വഴികാട്ടിയാണ് എന്നതാണ്. ഇത്തരത്തില്‍ നീണ്ട സംഘര്‍ഷങ്ങളിൽകൂടിയും നീണ്ട ചരിത്രപാതകളിൽകൂടിയും പരിണമിച്ച ഒരു ജനാധിപത്യമല്ല ഭരണഘടന നിലവില്‍ വന്നപ്പോഴും ഉണ്ടായത്. ഇത് മുകളില്‍ നിന്നുണ്ടായ ഒരു ആശയമാണ്. ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അമേരിക്കയിലെ അന്നത്തെ എല്ലാ ബുദ്ധിജീവികളും കൂടി  ചേര്‍ന്നിരുന്ന് ഒരു ഭരണഘടന എഴുതി ഇത്തരത്തിലാണ് നമ്മുടെ നാട് ഉണ്ടാവാന്‍ പോകുന്നത് എന്ന് കാണിച്ചു. ഫ്രഞ്ചു വിപ്ലവത്തിന് ശേഷം ഫ്രഞ്ചു സമൂഹത്തിലും ഇതുണ്ടായി. സ്വാതന്ത്ര്യം, സാഹോദര്യം, സമാധാനം എന്ന മൂന്നാശയങ്ങളില്‍ അടിസ്ഥാനമായിട്ടുള്ള ഒരു സമൂഹം നാം സ്ഥാപിക്കുമെന്ന് ആ ജനത മുന്‍കൂട്ടി തീരുമാനിച്ചു. അതിനു സമാനമായിട്ടാണ് മതേതര സമൂഹം എന്നത് നമ്മള്‍ സ്വീകരിച്ചത്. മതേതരത്വം എന്ന് രാമനുണ്ണി ചൂണ്ടിക്കാണിച്ചപോലെ സര്‍വമതങ്ങള്‍ക്കും വളരാനുള്ള ഒരു സാഹചര്യം ഒരുക്കുന്ന മതേതരത്വമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. നേരിട്ട് മതങ്ങള്‍ ഒന്നും ഇല്ലെന്ന് നടിക്കുന്ന ഒരു മതേതരത്വത്തിെൻറ മാതൃകയാണ് ഫ്രാന്‍സ് സ്വീകരിച്ചത്. ഈ മതേതരത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. അത് അമേരിക്കന്‍ ഭരണഘടന പറയുന്നതാണ്. എല്ലാ മതത്തിലും വിശ്വസിക്കുന്ന, വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഉള്ള അധികാരം നല്‍കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യയില്‍ ഇന്ന് നമുക്ക് നഷ്ടപ്പെട്ടത് ഒരു മതത്തിലും വിശ്വസിക്കാന്‍ പറ്റുകയില്ല എന്നാണ്, അതിനുള്ള മൗലികാധികാരം ഭരണഘടന നേരിട്ട് തരുന്നില്ല. അതുകൊണ്ട് നിര്‍ഭാഗ്യകരമായിട്ട് ഒന്നുകില്‍ നിങ്ങള്‍ ഹിന്ദുവാകുന്നു, അല്ലെങ്കില്‍ മുസ്ലിമാകുന്നു, അല്ലെങ്കില്‍ ജൈനനാകുന്നു, ക്രിസ്ത്യനാകുന്നു. ഒരു മതത്തിലും വിശ്വസിക്കാത്ത ചെറിയ ന്യൂനപക്ഷം ഇവിടെയുണ്ട്. അവരെ ഈ ഭരണഘടന മാനിക്കുന്നില്ല. അവരെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ചിന്തകള്‍ ബാധിക്കുന്നില്ല. കാരണം ആ ആളുകള്‍ക്ക് മതമേയില്ല. അക്കാലത്തെ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയില്‍  നടന്ന ചര്‍ച്ചകള്‍ വളരെയധികം എതിര്‍ത്ത ഒരു സങ്കല്‍പമായിരുന്നു മതേതരത്വം. ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ വളരെ യാഥാസ്ഥിതികരായ ഹിന്ദു കോണ്‍ഗ്രസുകാര്‍ മതേതരത്വത്തെ അത്ര തുറന്ന മനസ്സോടെയല്ല സ്വീകരിച്ചത്. എന്നിരുന്നാലും എവിടെയും ഒരു മതത്തെയും സ്വീകരിക്കാതിരിക്കാനുള്ള അധികാരം ഇന്ത്യയിലെ പൗരന്മാര്‍ക്ക് നേരിട്ടു നല്‍കുന്നില്ല. എന്നാല്‍, അതും നമ്മുടെ മതേതരത്വ സങ്കല്‍പത്തില്‍ അത് അന്തര്‍ലീനമായിരിക്കുന്നു. പറഞ്ഞുവന്നത് സാഹിത്യത്തിെൻറ അടിസ്ഥാനപരമായിട്ടുള്ള കര്‍ത്തവ്യം മനുഷ്യാവസ്ഥയെ ചിത്രീകരിക്കുകയാണ്.
മനുഷ്യാവസ്ഥ എന്ന സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്താണ് മനുഷ്യന്‍, എന്താണ് മനുഷ്യാവസ്ഥ എന്നത് ചുരുങ്ങിച്ചുരുങ്ങി ഒരു പ്രത്യേക സങ്കല്‍പത്തിലേക്ക് എത്തുന്ന കാലഘട്ടം. ഇതിനെയാണ് നമ്മള്‍ ഫാഷിസം എന്നു വിളിക്കുന്നത്. മനുഷ്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദി സംസാരിച്ചിരിക്കണം, മനുഷ്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുവായിരിക്കണം, മനുഷ്യനെന്നു പറഞ്ഞാല്‍ ഹിന്ദു സവര്‍ണനായിരിക്കണം. ഇതെല്ലാം പറഞ്ഞ് ചുരുക്കി ചുരുക്കി മനുഷ്യസങ്കല്‍പങ്ങള്‍ക്കു മുകളില്‍ അക്രമം നടത്തുന്ന ഒരു കാലഘട്ടമാണിത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇതിനെ ഫാഷിസ്റ്റുകള്‍ നേരിടുന്നത് മൂന്നു രീതിയിലാണ് എന്നുകാണാം.  ആദ്യം ശാരീരികമായിട്ട്. കുല്‍ബുര്‍ഗി മുതല്‍ ഇപ്പോള്‍ രാമനുണ്ണിവരെ ഭീഷണിപ്പെടുത്തിയും ശരീരപരമായി അപകടപ്പെടുത്തിക്കൊണ്ടും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ആദ്യം ഇവര്‍ നേരിടുന്നത്. രണ്ടാമതായി നേരിടുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടുന്നു. ലോകപ്രശസ്തനും മഹാനുമായ അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെൻററിയില്‍ രണ്ടുവാക്കുകള്‍ സംസാരിക്കാനനുവദിക്കില്ല. സംസാരിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം അവര്‍ മുറിച്ചു നീക്കി. ആ രണ്ടു വാക്കുകള്‍ ഏതൊക്കെയാണ്? പശു, ഗുജറാത്ത്. അമര്‍ത്യസെന്നിനെപോലെ ഉദാര മനസ്സായ, ലോകം ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ മുകളില്‍ സെന്‍സര്‍ ചെയ്യാനുള്ള അധികാരം ഇവിടത്തെ സെന്‍സര്‍ ബോര്‍ഡിനുണ്ടായി. ആ വാക്കുകള്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് എന്ന സാമാന്യബോധം പടര്‍ത്തുവാന്‍ സാധിച്ചു. ഇത് രണ്ടും അത്ര അപകടകരമല്ലാത്ത സ്ഥിതിയാണ്. അപകടമായ സ്ഥിതിയെന്നത് ജനങ്ങളെ അഴിച്ചുവിടുകയാണ്. ‘ഓള്‍ ക്വയ്റ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട് ’ എന്ന  വളരെ പ്രശസ്തമായ നോവല്‍ ഹിറ്റ്ലർ ഏകാധിപതിയായ കാലത്ത് എറിക്ക് മറിയ റെമാര്‍ക്ക് എന്ന ജര്‍മന്‍കാരന്‍ എഴുതിയതാണ്.  ഇതിനെ ഹിറ്റ്ലറുടെ  പ്രചാരണ വിഭാഗത്തിെൻറ തലവനായിരുന്ന ഗീബല്‍സ് നേരിട്ട്  എതിര്‍ത്തു. എവിടെയെല്ലാം റെമാര്‍ക്ക് പോകുന്നുവോ അവിടെയെല്ലാം അദ്ദേഹത്തെ കൂക്കിവിളിച്ചുകൊണ്ടാണ്. ഒരു സഭയിലും അങ്ങേര്‍ക്ക് പ്രവേശനമില്ലാതായി. അദ്ദേഹത്തിെൻറ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകശാലകള്‍ അടിച്ചുതകര്‍ത്തു. അതിെൻറ മറ്റൊരു രൂപമാണ് ആളുകളെ അഴിച്ചുവിട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിലും മറ്റും തുടര്‍ച്ചയായിട്ട് നടക്കുന്നത്.  ഇവരുടെ-ഹിന്ദു, സവർണ, ഹിന്ദി സംസാരിക്കുന്നവരുടെ-  മനുഷ്യ സങ്കല്‍പങ്ങളെഎതിരായി നില്‍ക്കുന്ന എന്തിനെയും ഒച്ചയെടുത്തോ വധിച്ചോ നീക്കം ചെയ്യുക എന്നതാണ് ഈ കാലത്ത് സംഭവിക്കുന്നത്. ഈ സമയത്തും എഴുത്തുകാരെൻറ അടിസ്ഥാനപരമായിട്ടുള്ള കര്‍മം അത് ഭരണകൂടത്തോടുള്ള പ്രതിബദ്ധതയോ നിലവിലുള്ള മതവ്യവസ്ഥയോടുള്ള പ്രതികരണമോ ഒന്നുമല്ല. മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതുക. ഈ മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതുക എന്നുള്ളത് രാജഭരണകാലത്ത് ഷേക്സ്പിയറും എഴുത്തച്ഛനും മറ്റും ചെയ്തിരുന്നതാണ്. ആ കാര്യം ചെയ്യാന്‍ അനുവദിക്കാത്ത ഒരു കാലഘട്ടത്തിലേക്കാണ് ഇപ്പോള്‍ നാം നീങ്ങുന്നത്. ഇതിനെതിരായിട്ടുള്ള വളരെയധികം ചെറിയ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അമേരിക്ക ഇറാഖിലെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം ലോകയുദ്ധകാലത്തിെൻറപ്രതീകം എന്നു കണക്കാക്കുന്ന, പികാസോയുടെ ഗോർണിക്ക എന്ന ശില്‍പം സ്പെയിനില്‍ അന്ന് ചിലര്‍ തിരശ്ശീലയിട്ട് മൂടി. സിവിലിയന്‍സിെൻറ മുകളില്‍ ബോംബിട്ട് തകര്‍ക്കുന്ന ഗോർണിക്ക  എന്ന ഗ്രാമത്തെക്കുറിച്ച് പികാസോ വരച്ചിട്ടുള്ള ഏറ്റവും വലിയ മഹത്വമായ ചിത്രമാണ് അത്. ബുഷിെൻറ സ്േറ്ററ്റ് സെക്രട്ടറിയായിരുന്ന കൊളിന്‍ പവല്‍  ഇറാഖിനെ ആക്രമിക്കും എന്നു പറഞ്ഞ ദിവസം നാഗരികതക്കു മേല്‍ ബോംബ് വീഴ്ത്തണമെന്നു പറഞ്ഞപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. അവര്‍ ഗോര്‍ണിക്ക മൂടിവച്ചു. ഇങ്ങനെ പലതരത്തിലുള്ള ചെറിയ ചെറിയ പ്രതിഷേധങ്ങള്‍. ചാര്‍ലി ഹെബ്ദോമാസികയുടെ പത്രാധിപന്മാരെ ഇസ്ലാമിക ഭീകരവാദികള്‍ വധിച്ചപ്പോള്‍ ഞാൻ ചാര്‍ലി ഹെബ്ദോഎന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിലെ ജനങ്ങള്‍ മുഴുവന്‍ തെരുവിലിറങ്ങി. ഇത് വേറെ രീതിയിലെ പ്രതികരണം. അല്ലെങ്കില്‍ ഇവിടത്തെ ദലിത് അവസ്ഥക്കെതിരെ സഹികെട്ട് ഹൈദരാബാദ് യൂനിവേഴ്സിറ്റിലെ രോഹിത് വെമുല എന്ന വിദ്യാര്‍ഥി ആത്മഹത്യാക്കുറിപ്പിലൂടെ  പ്രതിഷേധം അറിയിച്ചു. ഈ പ്രതിഷേധ സ്വരം അതിെൻറ പുതിയ വഴികളിലൂടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, മനുഷ്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാനുള്ള എഴുത്തുകാരെൻറ സ്വാതന്ത്ര്യം അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തിലേക്ക് വീണ്ടും വരാം. എങ്ങനെയാണ് ഫാഷിസം സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ മുന്നോട്ടുവരുന്നത്? അതിന് കാരണം ജനാധിപത്യമാണ്. ഇന്ത്യയില്‍ 45 കോടി ഹിന്ദി സംസാരിക്കുന്ന ആളുകള്‍ ഭൂരിപക്ഷവും ഒരു പാര്‍ട്ടിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഇതുതന്നെയാണ് ജര്‍മനിയിലും സംഭവിച്ചത്.  പ്രകടമായ വന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ആവശ്യം ഇത്തരം വ്യവസ്ഥയാണ് എന്നു തോന്നിപ്പിക്കാനുള്ള ഒരു അപഭ്രംശം കൂടി ജനാധിപത്യത്തിനുണ്ട് എന്നു നാം മറക്കരുത്. എങ്ങനെ ഈ അവസ്ഥയിലേക്ക് പോയി എന്നു ചോദിച്ചാല്‍ പല കാരണങ്ങള്‍ പറയാന്‍ കഴിയും. മുഖ്യപാർട്ടിയായ കോൺഗ്രസ്  രാഷ്ട്രീയപരമായിട്ട് മധ്യമാര്‍ഗം സ്വീകരിക്കുന്ന നിലപാട് ഒക്കെയാവും. ഇടതുപക്ഷത്തായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപചയം വലിയൊരു കാരണമാണ്. ഇതിനിടയില്‍ എഴുത്തുകാരനാകട്ടെ, സിനിമാക്കാരനാകട്ടെ, ഗായകനാകട്ടെ, പ്രതിരോധത്തിെൻറ ശബ്ദം അധികം ഉയര്‍ത്താനോ ജനങ്ങളിലേക്ക് എത്തിക്കാനോ അധികം സാധിച്ചില്ല. അതിെൻറ ഫലമായിട്ടാണ് ജനങ്ങള്‍ ഫാഷിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്്. ആരും കള്ളവോട്ട് ജയിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവസാന കാലത്ത് ചിലപ്പോള്‍ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, ഭൂരിപക്ഷം  വോട്ട് നേടി ജയിച്ചിട്ടുതന്നെ ജനാധിപത്യ വ്യവസ്ഥക്ക് അകത്തുനിന്ന് തന്നെ നിന്നുകൊണ്ടാണ്. ഇവിടെ ആയുധ വിപ്ലവമോ, പട്ടാള വിപ്ലവമോ ഒന്നും നടന്നിട്ടില്ല. ജനാധിപത്യത്തിെൻറ അകത്ത് നിന്നുകൊണ്ട് തന്നെയാണ് ഭരണത്തില്‍ മാറ്റം വരുത്തുന്നത്.
ഇനി ഇതിെൻറ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ വളരെ ഉത്കണ്ഠയുണ്ട്. എഴുത്തുകാരനല്ലെങ്കില്‍ കലാകാരന്‍ ഫാഷിസ്റ്റ്  കാലഘട്ടത്തില്‍ എന്തുചെയ്യും എന്നു ചോദിക്കുകയാണെങ്കില്‍, ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഉത്തരമുണ്ട്. മിക്കവാറും മൗനമായിരുന്നുവെന്നതാണത്. വലിയ പ്രതിരോധമോ ഒന്നും കാര്യമായിട്ടുണ്ടായിട്ടില്ല. ഇന്ത്യക്ക് ഫാഷിസവുമായി ബന്ധമുണ്ടായിരുന്നത്  അടിയന്തരാവസ്ഥകാലത്താണ്. അടിയന്തരാവസ്ഥ കാലത്ത് മിക്കവാറും എഴുത്തുകാര്‍ നിശ്ശബ്ദരായിരുന്നു. രണ്ടേ രണ്ട് എഴുത്തുകാര്‍, ശിവറാമ കാരന്ത്, ബിഹാറിലെ മഹാനായ എഴുത്തുകാരന്‍ ഫണീശ്വർ നാഥ് ‘രേണു’ എന്നീ രണ്ട് എഴുത്തുകാര്‍ മാത്രമാണ് തങ്ങളുടെ പത്മ ബഹുമതികള്‍ തിരിച്ചുകൊടുത്തത്. ബാക്കിയെല്ലാവരും മിണ്ടാതിരുന്നു. കേരളത്തില്‍ സ്ഥിതി വളരെ മോശമായിരുന്നു. ‘ഇരുപത് തിരിയിട്ട് കത്തിച്ച വിളക്ക് ’ എന്നാണ് ഇന്ദിരഗാന്ധിയെ മഹത്തായ കവി വിളിച്ചത്. ഇരുപത് തിരിയെന്ന് പറഞ്ഞാല്‍ അടിയന്തരാവസ്ഥകാലത്തെ ഇരുപതിന പരിപാടി. ഇത് വളരെ പെെട്ടന്ന് വഴങ്ങുന്ന, മൗനത്തിലേക്ക് മടങ്ങുന്ന വര്‍ഗമാണ് കലാകാരന്മാര്‍. എം.എഫ്. ഹുസൈെൻറ അക്കാലത്തെ പെയിൻറിങ്ങുകളുണ്ട്. ‘ദുര്‍ഗാ റൈഡിങ്  ദ ടൈഗര്‍’ പോലുള്ള ഇന്ദിരാഗന്ധിയെ പുലിയുടെ മുകളിലിരുത്തിയാണ് ഹുസൈന്‍ വാഴ്ത്തിയത്. എന്തിന് ലോകം നോക്കുകയാണെങ്കില്‍ ആ കാഘട്ടത്തില്‍ ലോകം മുഴുവന്‍ ഫാഷിസം വളര്‍ന്ന് പിടിമുറുക്കുന്ന കാലത്ത് മുഴുവന്‍ പികാസോ വരച്ചത് സ്റ്റില്‍ ലൈഫ് - ഈ മേശപ്പുറത്തുകാണുന്ന പഴത്തിെൻറയും റോസാപ്പൂക്കളുടെയും -ചിത്രങ്ങളായിരുന്നു. യുദ്ധത്തിെൻറ അനന്തര ഭാഗത്താണ് അദ്ദേഹം അവിടത്തെ ഇടതുപക്ഷവുമായി ചേര്‍ന്ന് ഊര്‍ജസ്വലനാകുന്നത്. ഈ ഒരു അവസ്ഥ കൂടി നമ്മള്‍ മുന്നോട്ട് കണ്ടുകൊണ്ട് മനുഷ്യാവസ്ഥയെക്കുറിച്ച് എഴുതാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ നിലനിര്‍ത്തിക്കൊണ്ട് അതിനെക്കുറിച്ച് ജനങ്ങളെ ഏറ്റവും ബോധവാന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുത്തു തുടരണം. എന്നാലെ ജനാധിപത്യം ആഘോഷിക്കപ്പെടുകയുള്ളൂ. നന്ദി.

-----------------------
2017 ആഗസ്റ്റ് 12 ന് കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ ‘ജനാധിപത്യത്തിലെ എഴുത്ത്’ എന്ന സംവാദം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിെൻറ പൂര്‍ണരൂപം

എഴുത്ത്: ആർ.കെ. ബിജുരാജ്
ലക്കം 1017,  2017 ആഗസ്റ്റ് 28

വൈകിയിരിക്കുന്നു; ഇനിയെങ്കിലും നിശ്ശബ്ദത കൈവെടിയണം



ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും ശക്തമായ നിലപാടുകളാൽ വേറിട്ട മാധ്യമ വ്യക്തിത്വവുമാണ് സാഗരിക ഘോഷ്. രാജ്യത്തെ മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികൾ വ്യക്തമാക്കുന്നതിനൊപ്പം അടുത്തിടെ എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ ൈപ്രംമിനിസ്റ്റർ’ എന്ന ജീവചരിത്രത്തെക്കുറിച്ചും തെൻറ ജീവിത ഇന്നലെകളെക്കുറിച്ചും അവർ സംസാരിക്കുന്നു.

വൈകിയിരിക്കുന്നു; ഇനിയെങ്കിലും
നിശ്ശബ്ദത കൈവെടിയണം

സാഗരിക ഘോഷ് / ആർ.കെ. ബിജുരാജ്
ചിത്രങ്ങൾ: ദിലീപ് പുരയ്ക്കൽ

സാഗരിക ഘോഷ്  ഒരു ഐക്കണാണ്. രാജ്യത്തെ സമകാലിക മാധ്യമ പ്രവർത്തനത്തെ അടയാളപ്പെടുത്താൻ മതിയായ ഒരു രൂപകവും. സവർണ ഫാഷിസ്റ്റ് കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ജനപക്ഷ നിലപാടുകളുള്ള മാധ്യമപ്രവർത്തകർക്കും എന്തുസംഭവിക്കുന്നു എന്നറിയാൻ എന്തുകൊണ്ടും സാഗരിക ഘോഷിെൻറ മാധ്യമപ്രവർത്തന ഗ്രാഫ് പരിശോധിച്ചാൽ മതിയാകും.
ദേശീയ മാധ്യമരംഗത്ത് അച്ചടി, ദൃശ്യമാധ്യമ മേഖലകളിൽ 26 വർഷമായി സജീവസാന്നിധ്യമാണ് സാഗരിക. രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരിൽ ഒരാൾ. വാർത്താ അവതാരക, കോളമിസ്റ്റ്, നോവലിസ്റ്റ്, ജീവചരിത്രകാരി തുടങ്ങിയ നിലകളിലും പ്രശസ്ത. സി.എൻ.എൻ–ഐ.ബി.എൻ ഡെപ്യൂട്ടി എഡിറ്ററായിരുന്ന സാഗരിക റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപനം ഏറ്റെടുത്തതോടെ അവിടം വിട്ടു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ കൺസൾട്ടിങ് എഡിറ്ററാണ്. സി.എൻ.എൻ–ഐ.ബി.എൻ മുൻ എഡിറ്റർ ഇൻ ചീഫ് രജ്ദീപ് സർദേശായിയാണ് ജീവിത പങ്കാളി.
1964 നവംബർ എട്ടിന് ജനിച്ച സാഗരിക ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജ്, ഓക്സ്ഫഡ് എന്നിവിടങ്ങളിലായാണ് പഠനം പൂർത്തീകരിച്ചത്. ചരിത്രത്തിൽ ബിരുദവും എം.ഫിലും. ഐ.എ.എസ് ഉദ്യോഗസ്ഥനും ദൂരദർശൻ ഡയറക്ടർ ജനറലുമായിരുന്ന ഭാസ്കർ േഘാഷാണ് പിതാവ്. 1991ൽ ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തന രംഗത്ത് സജീവമാകുന്നത്. ഔട്ട്ലുക്, ഇന്ത്യൻ എക്സ്പ്രസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് സി.എൻ.എൻ–ഐ.ബി.എന്നിലെത്തി. പത്രപ്രവർത്തന രംഗത്തെ മികവിന് നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജിൻ ഡ്രിങ്കേഴ്സ് (1998), ബ്ലൈൻഡ് ഫെയ്ത്ത് (2004) എന്നീ നോവലുകൾ എഴുതി. അടുത്തിടെ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ ൈപ്രംമിനിസ്റ്റർ’ എന്ന ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇന്ദിര ഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ട വിമർശനാത്മക–ജീവചരിത്രങ്ങളിൽ ഒന്നാണ് ഇത്.
പുതിയ പുസ്തകത്തിെൻറ പ്രചാരണാർഥം കൊച്ചിയിൽ അടുത്തിടെ സാഗരിക ഘോഷ് എത്തിയിരുന്നു. രാജ്യത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ചും ഇന്ദിര ഗാന്ധിയുടെ ജീവചരിത്രത്തെക്കുറിച്ചും തെൻറ ഇന്നലെകളെക്കുറിച്ചും അവർ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.

ഒരു ഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ ചാനലുകളിൽ ഒന്നിൽ നിറഞ്ഞുനിന്നവരാണ് താങ്കളും ഭർത്താവ് രജ്ദീപ് സർദേശായിയും. പെെട്ടന്ന് തന്നെ രണ്ടുപേരും ചാനൽവെട്ടത്തിൽനിന്ന് കാണാതായി. എന്തുകൊണ്ട്? ഇപ്പോഴത്തെ പിന്മാറ്റം രണ്ടുപേരെയും നിരാശപ്പെടുത്തുന്നുണ്ടോ?

ഞാനും രജ്ദീപ് സർദേശായിയും സി.എൻ.എൻ–ഐ.ബി.എന്നിലായിരുന്നു. അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്) ഞങ്ങളുടെ ചാനൽ ഏറ്റെടുത്തു. മോദി സർക്കാറിനെ പിന്തുണക്കുന്ന മാധ്യമപ്രവർത്തകർ മാത്രം ചാനലിൽ മതി എന്ന നിലപാടിലായിരുന്നു അംബാനി. അവർക്ക് സ്വതന്ത്രരായ മാധ്യമപ്രവർത്തകരെ വേണ്ട. അതിനാൽ ഞങ്ങൾക്ക് സ്ഥാപനം വിടേണ്ടിവന്നു. 2014 ജൂലൈയിൽ ഞങ്ങൾ രാജിെവച്ചു. ഞാനിപ്പോൾ ജോലി ചെയ്യുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. രജ്ദീപ് ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ കൺസൾട്ടിങ് എഡിറ്ററാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ ഞാൻ കൂടുതലായി സ്വാതന്ത്ര്യം അനുഭവിക്കുന്നു. പത്രപ്രവർത്തകരെ മാനിക്കുന്ന നീണ്ട ചരിത്രമുള്ള സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യ. ഒരു സ്ഥാപനം വിട്ടു എന്നതുകൊണ്ട് വ്യക്തിപരമായി ഞങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് മാധ്യമപ്രവർത്തനത്തിൽനിന്ന് പിന്മാറാൻ ഉദ്ദേശ്യമില്ല. അതാണ് ഞങ്ങളുടെ പ്രഫഷൻ. എന്തു സാഹചര്യത്തിലും ഞങ്ങൾ അത് തുടരും. ഞങ്ങൾ ആദ്യം അച്ചടിമാധ്യമത്തിലാണ് പ്രവർത്തിച്ചത്. പിന്നീട് ടെലിവിഷനിൽ എത്തി. ഇനിയും തിരിച്ച് വന്നേക്കും. അനുകൂലമായാൽ പുതിയ മാധ്യമ രീതികൾ സ്വീകരിച്ചുകൂടായ്കയില്ല. സ്ഥാപനം വിട്ടതിലോ ചാനലിൽനിന്ന് വിട്ടുപോയതിലോ വ്യക്തിപരമായി നിരാശയില്ല. ഞാനും സർദേശായിയും നന്നായി പ്രവർത്തിച്ചു. ഞങ്ങൾ ഒരിക്കലും പണത്തിന് പിന്നാലെ പോയിട്ടില്ല. അതുകൊണ്ട് ആ തലത്തിലും നിരാശയില്ല. ഞങ്ങൾ സി.എൻ.എൻ–ഐ.ബി.എൻ വിടേണ്ടിവന്നത് ഇന്ത്യയുടെ വർത്തമാന മാധ്യമ അന്തരീക്ഷത്തെകൂടിയാണ് സൂചിപ്പിക്കുന്നത്.


ഇന്ത്യയിലെ നിലവിലെ മാധ്യമ അന്തരീക്ഷത്തെ എങ്ങനെയാണ് കാണുന്നത്?
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. രാഷ്ട്രീയ സമ്മർദങ്ങൾ, കോർപറേറ്റ് സമ്മർദങ്ങൾ, സ്ഥാപനങ്ങൾക്കുള്ളിൽ തന്നെയുള്ള സമ്മർദങ്ങൾ എന്നിവ മാധ്യമപ്രവർത്തകർ നേരിടുന്നുണ്ട്. അതിനെക്കാൾ സർക്കാർ തലത്തിലുള്ള സമ്മർദമാണ് മാധ്യമങ്ങൾ ഇപ്പോൾ നേരിടുന്നത്. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഹിന്ദു ദേശീയതയിൽ വിശ്വസിക്കുന്നവരാണ്. മാധ്യമങ്ങളിലേതടക്കം എല്ലാ വിമതശബ്ദങ്ങളെയും വശങ്ങളിലേക്ക് ഒതുക്കണമെന്ന് ആഗ്രഹിക്കുന്ന സർക്കാറാണ് അധികാരത്തിൽ. നിലവിലെ മാധ്യമ അന്തരീക്ഷം എന്താണെന്ന് ചോദിച്ചാൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഞാൻ പറയും. ഇന്ദിര ഗാന്ധി ചെയ്തപോലെ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇവിടെ ഉണ്ടായിട്ടില്ല. സർക്കാറിനെ ചോദ്യംചെയ്യുന്ന ഞങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ പ്രാന്തവത്കരിക്കപ്പെടുകയും ജോലി വിടാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. വൈകാതെ പശുമന്ത്രാലയം വരുന്നു (ചിരി). ഇനി പശുമൂത്ര മന്ത്രാലയവും വരുമായിരിക്കും. പക്ഷേ, ഇത് മാധ്യമങ്ങൾ ചോദിക്കേണ്ടേ? മാധ്യമപ്രവർത്തനം എന്നത് സർക്കാറിനെ ചോദ്യംചെയ്യൽ കൂടിയാണ്. അത് ബി.ജെ.പി സർക്കാറാകട്ടെ, കോൺഗ്രസ് സർക്കാറാകട്ടെ മറ്റെന്ത് അധികാര പാർട്ടിയാകട്ടെ ചോദ്യങ്ങൾ ഉന്നയിക്കലാണ് മാധ്യമ പ്രവർത്തകരുടെ ജോലി. ഇവിടെ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് ഇല്ല എന്നാണതിെൻറ അർഥം. കോൺഗ്രസിെൻറ കാലത്ത് 2ജി, കൽക്കരി തുടങ്ങിയ എല്ലാ അഴിമതികളും മാധ്യമങ്ങൾ നിരന്തര ചോദ്യങ്ങളിലൂടെ അവതരിപ്പിച്ചു. ഇപ്പോൾ അതില്ല. ഇതുപറയുമ്പോൾ കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തോട് വളരെ ആദരവ് പുലർത്തിയെന്ന് കരുതരുത്. അവർ നിരവധി വിഷയങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് മുൻകാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനെക്കാളെല്ലാം പ്രതികാര ബുദ്ധിയോടെയാണ് ഈ സർക്കാർ മാധ്യമങ്ങളെ സമീപിക്കുന്നത്. അതിനാൽ മാധ്യമ പ്രവർത്തകർക്ക് ഭയമുണ്ട്, മാധ്യമസ്വാതന്ത്ര്യം ഗുരുതരമായ അപകടത്തിലാണ്.

അടുത്തിടെ എൻ.ഡി.ടി.വിക്ക് നേരെ സർക്കാർ നീക്കങ്ങളുണ്ടായി. അദാനിക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് ഇ.പി.ഡബ്ല്യൂ പോലും പ്രതിസന്ധി നേരിട്ടു. രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങളുടെ നിലനിൽപ് അവസാനിച്ചതായി ചില മാധ്യമ പ്രവർത്തകരെങ്കിലും സൂചിപ്പിക്കുന്നു. താങ്കൾ എന്തു പറയും?

അത് സത്യമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭരണകൂട സമ്മർദം, രാഷ്ട്രീയ സമ്മർദം, കോർപറേറ്റ് സമ്മർദം തുടങ്ങിയ നിരവധി ഭീഷണികളുണ്ട്. എൻ.ഡി.ടി.വിയുടേത് ആദായനികുതി പ്രശ്നമാണ്. അത് നിങ്ങൾക്ക് നിയമപരമായി അന്വേഷിക്കാം, നടപടിയെടുക്കാം. പക്ഷേ, എന്തിന് നിങ്ങൾ ആ മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്യണം? നിങ്ങളെന്തിന് സി.ബി.ഐയെ അയക്കണം? ആ റെയ്ഡ് മാധ്യമങ്ങൾക്ക് നൽകുന്ന ഒരു സിഗ്നലാണ്. നിങ്ങൾ ആരെങ്കിലും രേഖക്ക് പുറത്തേക്ക് കടന്നാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്ന പരിഗണന ഇതായിരിക്കും എന്ന സൂചന നൽകൽ. അതാണ് ഞാൻ പറഞ്ഞത് ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നത്. സർക്കാർ ഒരു വശത്ത് ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മാധ്യമ ഉടമകൾ സ്വയം സെൻസറിങ് നടത്തുന്നു. ഇതാദ്യമായിരിക്കും മുഖ്യധാര മാധ്യമങ്ങൾ ഒന്നടങ്കം സർക്കാർ ചെയ്യുന്ന എന്തിനെയും പിന്തുണക്കുന്ന അവസ്ഥ. അത് നോട്ട് നിരോധനമാകട്ടെ, ജി.എസ്.ടിയാകട്ടെ ഇനി മറ്റെന്തുമാകട്ടെ. ഇപ്പോൾ ചൈന അതിർത്തിയിൽ സംഘർഷം നടക്കുന്നു. സർക്കാറും പ്രധാനമന്ത്രിയും ഒന്നും അതിനെപ്പറ്റി ഒരു പ്രസ്താവനപോലും ഇറക്കുന്നില്ല. ഒരു മാധ്യമവും അവരോട് അതേപറ്റി ചോദിക്കുന്നുമില്ല. മധ്യപ്രദേശിലെ വലിയ അഴിമതിയായ വ്യാപം എടുക്കുക, ഏത് മാധ്യമങ്ങളാണ് അത് റിപ്പോർട്ട് ചെയ്തത്? നോട്ടുനിരോധനംമൂലം വലിയഅളവിൽ ജോലി നഷ്ടപ്പെടലും പിരിച്ചുവിടലും പല മേഖലകളിലുമുണ്ടായി. 35,000 ലേ ഓഫുകൾ ഉണ്ടായി. എന്നാൽ ഒരു മാധ്യമവും നോട്ട് നിരോധനത്തിനുശേഷമുള്ള അവസ്ഥകളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നില്ല. കർണാടകയിൽ എം.എൽ.എ ശിവകുമാറിെൻറ വീട്ടിൽ നടന്ന റെയ്ഡ് നോക്കുക. റെയ്ഡ് നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, അതിെൻറ സമയവും സാഹചര്യവും ശ്രദ്ധിക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. അഹമ്മദ് പട്ടേൽ ഗുജറാത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടാം. അത് തടയണം. എന്നാൽ, പക്ഷേ, റെയ്ഡിനെപ്പറ്റി ഒരു ചോദ്യവും ഒരു മാധ്യമവും ഉന്നയിക്കുന്നില്ല. അധികാരത്തിൽവരുന്നതിന് മുമ്പ് മോദി എല്ലാവരുടെയും അക്കൗണ്ടിൽ നിശ്ചിത തുക ഇടുമെന്ന് പറഞ്ഞിരുന്നു, അതിനെന്തുപറ്റി? സ്വച്ഛഭാരത് എങ്ങനെ നടക്കുന്നു? മേക്ക് ഇൻ ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് നിതി അയോഗിൽനിന്ന് അരവിന്ദ് പനാഗ്രിയ രാജിെവച്ചു? ഒരു മാധ്യമവും ഈ ചോദ്യങ്ങൾ ഒന്നും ഉന്നയിക്കില്ല.



താങ്കൾ ഈ സർക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇതൊരു അർധ ഫാഷിസ്റ്റ് സർക്കാറാണ്. പ്രത്യക്ഷത്തിൽ, ഉപരിതലത്തിൽ ഒന്നും സംഭവിക്കുന്നതായി തോന്നുന്നില്ല. അടിയന്തരാവസ്ഥയിലെപോലെ പ്രത്യക്ഷമായ അറസ്റ്റുകളും മാധ്യമ അടിച്ചമർത്തലുകളും നടക്കുന്നില്ല. പക്ഷേ, അദൃശ്യമായ അടിച്ചമർത്തലുകൾ (ക്രാക്ഡൗൺ) നടക്കുന്നു. അദൃശ്യമായ പ്രാന്തവത്കരണം. ടീസ്റ്റ സെറ്റൽവാദിെൻറ സംഘടന, ഗ്രീൻ പീസ് തുടങ്ങിയ എൻ.ജി.ഒകളെല്ലാം മോശം അവസ്ഥയിലാണ്. ഇവിടെ നടക്കുന്നത് അപ്രഖ്യാപിത, അണ്ടർഗ്രൗണ്ട് ഫാഷിസവും അടിയന്തരാവസ്ഥയുമാണ്. നിങ്ങൾ സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാൽ പ്രത്യക്ഷമല്ലാത്തവിധത്തിൽ സ്ഥാപനത്തിൽ നിങ്ങൾ വശത്തേക്ക് ഒതുക്കപ്പെടും. നേരിട്ടല്ലാതെ വിട്ടുപോകാൻ ആവശ്യപ്പെടും. ശാരീരികമായി ആക്രമിക്കപ്പെടില്ലായിരിക്കും, പക്ഷേ, പ്രഫഷനൽ തലത്തിൽ വശത്തേക്ക് ഒതുക്കലും ഒഴിവാക്കലുകൾക്കും വിധേയമാകും. പരസ്യമായി തങ്ങളെ ചോദ്യം ചെയ്യുന്ന നാലോ അഞ്ചോ മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രിയും മന്ത്രിമാരും ഒന്നും സംസാരിക്കാത്ത അവസ്ഥയാണുള്ളത്.

താങ്കൾ ഈ സർക്കാറിനെ വ്യക്തിപരമായി ഭയപ്പെടുന്നുണ്ടോ?

ഇല്ല. ഞാൻ ഭയക്കുന്നില്ല. അതേസമയം മിക്ക മാധ്യമപ്രവർത്തകരും ഭയക്കുന്നുണ്ട്. സർക്കാറിനെതിരെയുള്ള വിമത ശബ്ദങ്ങളിലൊന്നായാണ് എന്നെ സർക്കാർ പരിഗണിക്കുന്നത്. അത് ഞാൻ ബി.ജെ.പി വിരുദ്ധയായതുകൊണ്ടല്ല, അധികാരത്തിലിരിക്കുന്നവരെ ചോദ്യംചെയ്യുക എന്ന മാധ്യമ ധർമം പാലിക്കുന്നുവെന്നതുകൊണ്ടാണ്. പക്ഷേ, ഈ അവസ്ഥകൾ വ്യക്തിപരമല്ലെങ്കിൽപോലും അസ്വസ്ഥപ്പെടുത്തുകയും എനിക്ക് ആശങ്കയുണർത്തുകയും ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ആക്രമണങ്ങൾ എനിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽകൂടി നടക്കുന്നുണ്ട്. അതെന്നെ പേടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഞാനതിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടബലാത്സംഗം ചെയ്യുമെന്നതടക്കമുള്ള ഭീഷണി നിത്യവും കിട്ടുന്നുണ്ട്. എെൻറ മകളെ പീഡിപ്പിക്കുമെന്ന് പറഞ്ഞു. ഈ സർക്കാർ പ്രവർത്തിക്കുന്ന രീതി ആശങ്കയുണർത്തുന്നു. ഈ സർക്കാറിെൻറ നീക്കങ്ങളിൽ വളരെയേറെ മാധ്യമപ്രവർത്തകർക്ക് ഭയമുണ്ട്. അടുത്തിടെ അമിത് ഷായുടെ ആസ്തിയെപ്പറ്റി വന്ന വാർത്ത ഒരു വെബ്സൈറ്റിന് എടുത്തുമാറ്റേണ്ടിവന്നു. സിദ്ധാർഥ വരദരാജെൻറ ദ വയറിന് നേരെ കേസുണ്ടായി. മാധ്യമപ്രവർത്തകർക്ക് നേരെ പ്രത്യക്ഷമല്ലാത്ത സമ്മർദങ്ങൾ ഈ സർക്കാർ നൽകുന്നുണ്ട്. പക്ഷേ, ഈ ആശങ്കകൾ നിൽക്കുമ്പോഴും ഞാനെെൻറ ജോലി ധീരമായി ചെയ്യണം എന്ന് നിശ്ചയിച്ചുറപ്പിച്ചയാളാണ്. ഞാനത് ചെയ്യും.



പക്ഷേ, അർണബ് ഗോസ്വാമി തരത്തിലുള്ളവരും മാധ്യമപ്രവർത്തകരായി ഇവിടെയുണ്ട്..?

അർണബ് ഗോസ്വാമി പൂർണമായും കോർപറേറ്റ് വത്കരിക്കപ്പെട്ടിരിക്കുന്നു. അയാൾ സർക്കാറിെൻറ മൗത്ത്പീസ് ആണ്. ചാനലുകളെപ്പറ്റി പറയുകയാണെങ്കിൽ റിപ്പബ്ലിക് അടക്കം ഏതാണ്ട് എല്ലാ ചാനലുകളും സർക്കാറിനോട് വളരെ കൂറുപുലർത്തുന്നവരാണ്. അവർ ആരും സർക്കാറിനെ ചോദ്യംചെയ്യുന്നില്ല, പ്രതിപക്ഷത്തെയാണ് ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി സോണിയ ഗാന്ധിയെക്കുറിച്ച് ചർച്ച നടത്തി. ആദ്യമായിട്ടാണ് മാധ്യമങ്ങൾ പ്രതിപക്ഷത്തെ മാത്രം ചോദ്യംചെയ്യുന്നത് കാണുന്നത്. മുമ്പ് ഓരോ കാര്യത്തിനും കോൺഗ്രസ് സർക്കാറിനെ ചോദ്യംചെയ്യാൻ ചാടിത്തുള്ളിയ അർണബ് എന്തുകൊണ്ടാണ് ഇപ്പോൾ നിശ്ശബ്ദനായിരിക്കുന്നത്? മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ജോലിയെന്നത് അധികാരത്തിലിരിക്കുന്നവരെ ചോദ്യംചെയ്യലാണ്. അതല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ അധികാരത്തിലില്ലാത്തവരെ, അധികാരമില്ലാത്തവരെയാണ് ചോദ്യംചെയ്യുന്നത്. എൻ.ഡി.ടി.വി ആദായനികുതി ലംഘനം നടത്തിയെന്നതാണെങ്കിൽ റെയ്ഡ് നടത്താം. അവരെന്തുകൊണ്ട് റിപ്പബ്ലിക് ടി.വിയിൽ നടത്തുന്നില്ല. ആ ചാനൽ രാജീവ് ചന്ദ്രശേഖറിേൻറതാണ്. അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റ് വേണമെന്നാണ് പറഞ്ഞുകേൾക്കുന്നത്. അതിനാലാണ് റിപ്പബ്ലിക് ടി.വി ശശി തരൂരിനെ തുടർച്ചയായി ആക്രമണലക്ഷ്യമാക്കുന്നതും. നിങ്ങൾക്കെങ്ങനെയാണ് ഒരാളെ ക്രിമിനൽ, കൊലപാതകി എന്നൊക്കെ വിളിക്കാനാവുക? കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. അത് കോടതി ചെയ്യട്ടെ.

ഞാൻ പറഞ്ഞുവന്നത് വാർത്താ അവതാരകർ വിധികർത്താക്കളും സൂര്യന് താഴെയുള്ള മുഴുവൻ കാര്യത്തിലും അഭിപ്രായ പ്രഖ്യാപനം നടത്തുന്ന അവസ്ഥയെക്കുറിച്ചുകൂടിയാണ്..?

ഇത് അവിശ്വസനീയമായ കാര്യമാണ്. എങ്ങനെ ഒരു വാർത്താ അവതാരകന് താനാണ് ജഡ്ജിയും ആരാച്ചാരുമെല്ലാമെന്ന് ചിന്തിക്കാനാവും. അയാൾ പ്രഖ്യാപിക്കുന്നു നിങ്ങൾ കൊലപാതകിയാണ്, ക്രിമിനലാണ് എന്ന്. ഓരോ ദിവസവും അവർക്ക് ഒരു ശത്രുവേണം. അത് ശശി തരൂരോ വിജയ് മല്യയോ ആവട്ടെ, അത് വേണം. അവർ തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് കോടതി തീരുമാനിക്കേണ്ട കാര്യമാണ്. അത് ടി.വി അവതാരകൻ ചെയ്യേണ്ടതല്ല. അയാൾ ദൈവമല്ല. ജനങ്ങൾക്കെതിരെ വിധി പ്രസ്താവം നടത്താനല്ല അവതാരകൻ കാമറക്ക് മുന്നിൽ ഇരിക്കുന്നത്.

മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണം ഒരു പ്രശ്നമാണ്. അതിെൻറ ഒരു തരത്തിലുള്ള ഇരയാണ് താങ്കളും രജ്ദീപ് സർദേശായിയും. അതേപറ്റി? 

മൂന്ന് പ്രശ്നങ്ങൾ മാധ്യമങ്ങൾ നേരിടുന്നുണ്ട്. കോർപറേറ്റ്വത്കരണം, രാഷ്ട്രീയവത്കരണം, ട്രിവിലൈസേഷൻ (വാർത്തകളെ നിസ്സാരവത്കരിക്കുകയും തമസ്കരിക്കുകയുംചെയ്യൽ). ടെലിവിഷൻ ചാനലുകൾക്ക് വളരെയേറെ പണം വേണം. അതിനാൽ തന്നെ ചാനൽ നടത്താൻ വലിയ ബിസിനസുകാർക്കേ കഴിയൂ. അവർ സർക്കാറുമായി ഇടയുന്ന ഒന്നിനും നിൽക്കില്ല. അവർക്ക് വേണ്ടത് മധ്യവർത്തിയായ, ചോദ്യങ്ങൾ ഉന്നയിക്കാത്ത മാധ്യമപ്രവർത്തനമാണ്. സി.എൻ.എൻ^ ഐ.ബി.എന്നിൽ ഞങ്ങൾ ഈ കോർപറേറ്റ്വത്കരണം നേരിട്ട് കണ്ടതാണ്. ഇന്നത്തെ മാധ്യമ അന്തരീക്ഷം വളരെ ദുഷിച്ചതാണ്. ചാനലുകൾ നിയന്ത്രിക്കുന്ന ബിസിനസുകാർക്ക് അവരുടേതായ അജണ്ടയുണ്ട്. അംബാനി എണ്ണ, ഗ്യാസ്, ടെലികോം തുടങ്ങിയ വിവിധ മേഖലകളിൽ താൽപര്യമുള്ള വലിയ ബിസിനസുകാരനാണ്. അദ്ദേഹത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തനം എന്നത് സർക്കാറിൽനിന്ന് ആനുകൂല്യം ലഭിക്കാനുള്ള പി.ആർ. ഏജൻസിയാണ്.

മാധ്യമങ്ങൾ പല സമയത്തും പാലിക്കുന്ന കുറ്റകരമായ നിശ്ശബ്ദതയുണ്ട്..?

അതെ, മാധ്യമങ്ങൾ നിശ്ശബ്ദരാണ്. മാധ്യമങ്ങൾ മാത്രമല്ല ജനങ്ങളും. രാജ്യത്ത് നിശ്ശബ്ദതയുടെ ഗൂഢാലോചന നടക്കുന്നുണ്ട്. ഞാൻ കശ്മീരിൽ തുടർച്ചയായി യാത്രചെയ്തിട്ടുണ്ട്. അവിടെ നിഷ്ഠുരമായ ആഭ്യന്തരയുദ്ധം (സിവിൽ വാർ)നടന്നുകൊണ്ടിരിക്കുകയാണ്. ജനകീയ പ്രസ്ഥാനങ്ങളെല്ലാം അടിച്ചമർത്തപ്പെടുന്നു. എത്രയേറെ കുട്ടികളാണ് അവിടെ പെല്ലറ്റുകൾമൂലം അന്ധരായത്? മാധ്യമങ്ങൾ കശ്മീരിലെ ഭീതിദ അവസ്ഥകൾ കൂടുതലായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ നിശ്ശബ്ദത അപകടകരമാണ്. ഹുർറിയത്ത് പണം എടുക്കുന്നു, കല്ലെറിയുന്നവർ പണം പറ്റുന്നു എന്നൊക്കെയാണ് വാർത്തകൾ. അത് വ്യാജ വാർത്തയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. നിശ്ശബ്ദത ഒരു സാധ്യതയല്ല. അതൊരു കുറ്റകൃത്യമാണ്. നമ്മൾ സംസാരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ മോശമാണ്. അത് നമ്മുടെ ജനാധിപത്യത്തിന് വളരെ അപകടകരമാണ്. 2019ൽ മോദി വീണ്ടും ജയിക്കാനുള്ള സാധ്യതയാണിപ്പോഴുള്ളത്. അവർ ഭരണഘടനതന്നെ മാറ്റിയേക്കും, കൊടി മാറ്റിയേക്കും, ആർ.എസ്.എസ് ത്രിവർണകൊടി ഇഷ്ടപ്പെടുന്നില്ല. ആർ.എസ്.എസാണ് അധികാരത്തിൽ, ബി.ജെ.പിയല്ല. ബി.ജെ.പി എന്നത് വാജ്പേയിയായിരുന്നു. മോദി ആർ.എസ്.എസ് പ്രചാരകനാണ്. രാഷ്ട്രപതി ആർ.എസ്.എസ് പ്രചാരകനാണ്, ഉപരാഷ്ട്രപതി ആർ.എസ്.എസ് പ്രചാരകനാണ്. പ്രധാനമന്ത്രിയുമതെ. എന്താണ് അവരുടെ പ്രത്യയശാസ്ത്രം? അവർ നെഹ്റുവിനെയോ ഗാന്ധിയെയോ ഇഷ്ടപ്പെടുന്നില്ല. ഗാന്ധിയെ കൊന്ന നാഥുറാം ആർ.എസ്.എസുകാരനായിരിക്കില്ല. പക്ഷേ, സിദ്ധാന്തം ഒന്നാണ്. ഇന്ന് ആർ.എസ്.എസ് നടപ്പാക്കുന്നത് രാഷ്ട്രീയമായി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. രാഹുൽ ഗാന്ധി അതിന് പറ്റിയയാളല്ല. ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനല്ല. എല്ലാവരും അയാളുടെ പേരുകേൾക്കുമ്പോൾ ചിരിക്കുന്നു. ഇവിടെ പ്രതിപക്ഷം അപ്രസക്തമാണ്. പാർലമെൻറ് അപ്രസക്തമാണ്. രാജ്യസഭയിൽ വൈകാതെ ബി.ജെ.പിയാകും ഭൂരിപക്ഷം. അങ്ങനെ അവർ മൊത്തം ഭരണഘടന പദവികളും പിടിച്ചെടുക്കും. ഇവിടെയാണ് നിശ്ശബ്ദത കുറ്റകരമാകുന്നത്.

ഇന്ദിരയുടെ ജീവചരിത്രം

ഇന്ദിര ഗാന്ധിയെപ്പറ്റി താങ്കൾ എഴുതിയ പുസ്തകത്തിെൻറ തലക്കെട്ട് രാജ്യത്തെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്നാണ്. അത്തരം ഒരു വിശേഷണത്തിെൻറ അടിസ്ഥാനമെന്താണ്?

ചരിത്രത്തിെൻറ പിൻബലത്തോടെയാണ് ഞാനത് പറയുന്നത്. ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിെൻറ പ്ലേബുക്ക് ഇന്ദിര ഗാന്ധിയാണ് എഴുതുന്നത്. 1966 മുതൽ 1984 വരെയുള്ള വർഷങ്ങളിൽ രണ്ട് കൊല്ലം ഒഴിച്ച് ഇന്ദിര ഗാന്ധിയായിരുന്നു എല്ലാ അർഥത്തിലും രാജ്യത്തെ അധികാരം. അവർ തെൻറ അധികാരം നല്ലരീതിയിലും മോശം രീതിയിലും ജനങ്ങൾക്കും രാജ്യത്തിനും മേൽ പ്രേയാഗിച്ചു. ജനാധിപത്യം തകർത്തു, മാധ്യമങ്ങളെ അടിച്ചമർത്തി, സ്വന്തം പാർട്ടിയെ തകർത്തു. അധികാരപ്രയോഗം നടത്തുമ്പോൾ ഇന്ദിര ആരെയും കൂട്ടാക്കിയില്ല, ഒട്ടും ദയയും കാട്ടിയില്ല. അവർ മാത്രമായിരുന്നു ശരിയായ ഹൈകമാൻഡ്. എല്ലാം ഇന്ദിരയറിഞ്ഞ്, ഇന്ദിരയിലൂടെ മാത്രം നടപ്പായി. ഇന്ത്യയെ അവർ ഇന്ദിരയാക്കി. പിന്നീട് വന്ന എല്ലാവരും –നരേന്ദ്രമോദിയുൾെപ്പടെ –നടപ്പാക്കാനും അനുകരിക്കാനും ശ്രമിക്കുന്നത് ഇന്ദിര ഗാന്ധി ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്മേൽ എഴുതിയ പ്ലേബുക്കാണ്. അവരെല്ലാം ഇന്ദിര ഗാന്ധിയാവാൻ ശ്രമിക്കുന്നു. നടപ്പിലും ഭാവത്തിൽപോലും. അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും, അത് മായാവതിയാകട്ടെ, സോണിയ ഗാന്ധിയാകട്ടെ, നവീൻ പട്നായിക്കാകട്ടെ, മമത ബാനർജിയാകട്ടെ എല്ലാവരും ഇന്ദിര ഗാന്ധിയാകാൻ ശ്രമിക്കുന്നു. ഖാദിയണിഞ്ഞ ജെയിംസ് ബോണ്ടായിരുന്നു ഒരർഥത്തിൽ ഇന്ദിര ഗാന്ധി. അവർ എന്തുചെയ്യും? അത് പ്രവചനാതീതമായിരുന്നു. പാർട്ടിക്കകത്തെയും പുറത്തെയും എല്ലാ എതിർശബ്ദങ്ങളെയും അവർ നിഷ്കരുണം തട്ടിത്തെറിപ്പിക്കും. ആ അർഥത്തിൽകൂടിയാണ് ഇന്ത്യയിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.

പുസ്തകത്തിൽ നിർണായക ദിവസമായി എടുത്തുകാട്ടുന്നത് 1966 ജനുവരി 11 ആണ്..?

അതെ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായക ദിവസങ്ങളിലൊന്നാണ് 1966 ജനുവരി 11. കാരണം അന്നാണ് ലാൽ ബഹദൂർ ശാസ്ത്രി മരിക്കുന്നത്. ആ മരണമാണ് ഇന്ദിര ഗാന്ധിയെ രാജ്യത്തിെൻറ അധികാരിയാക്കുന്നത്. ഒരുപക്ഷേ, ശാസ്ത്രി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവർ പ്രധാനമന്ത്രിയാകില്ല. ഇന്ദിരയുടെ ചരിത്രം നോക്കിയാൽ അവർ അക്കാദമിക് ആയോ, രാഷ്ട്രീയപരമായോ മികച്ച വ്യക്തിയല്ല. അച്ഛൻ നെഹ്റു തത്ത്വചിന്തകനാണ്, ജ്ഞാനിയാണ്. ആ മികവ് ഇന്ദിരക്കില്ല. കുട്ടിക്കാലം മുതലേ ഇന്ദിര ഗാന്ധിയുടെ ഈ മികവില്ലായ്മ നെഹ്റുവിനെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. അതിനാലാണ് വൈകാരികമായും ബൗദ്ധികമായും വളരെയേറെ അധ്വാനം ഇന്ദിരക്കുമേൽ നെഹ്റു ചൊരിയുന്നത്. ഓക്സ്ഫഡിലെ പഠനത്തിലടക്കം ഇന്ദിര പരാജയപ്പെട്ടു. കത്തിെൻറ രൂപത്തിൽ, ഒപ്പം വിവിധ രാജ്യങ്ങളിൽ കൊണ്ടുപോയും മറ്റും അറിവ് അവരിലേക്ക് ചൊരിയാൻ നെഹ്റു ശ്രമിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, തത്ത്വചിന്ത, രാഷ്ട്രീയ ചിന്ത തുടങ്ങി അറിവുകൾ പകർന്ന് പ്രാപ്തയാക്കാനായിരുന്നു ശ്രമം. പ്രാപ്തയല്ലാത്തതിനാൽതന്നെ ഇന്ദിര പ്രധാനമന്ത്രിയാകുന്നത് നെഹ്റു അനുകൂലിച്ചതുമില്ല. ശാസ്ത്രിയുടെ മരണത്തോടെ അവർ അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു. കിട്ടിയ അധികാരം നെഹ്റുവിനെപ്പോലെയല്ല ഇന്ദിര വിനിയോഗിച്ചത്, ഏറ്റവും ദയാരഹിതമായി, ശക്തിമത്തായി, നിഷ്ഠുരമായാണ്. അവർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇന്ത്യ നേടിയ എക്കാലത്തെയും വലിയ സൈനിക വിജയം ബംഗ്ലാദേശ് രൂപവത്കരണവേളയിൽ പാകിസ്താനുമായി നേടിയതാണ്. അതായത് അധികാരത്തെ അവർ ശരിക്കും പ്രയോഗിച്ചു; നടപ്പാക്കി.

ഇന്ദിരയിൽ ഒരു ആണിെൻറ സ്വഭാവ സവിശേഷതകൾകൂടി അടങ്ങുന്നു എന്ന് പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്..?

സത്യമാണ്. ഇന്ദിര ഗാന്ധിയിൽ കൃത്യമായ തലത്തിൽതന്നെ സ്ത്രീ–പുരുഷ സ്വഭാവ സവിശേഷതകളുടെ സമ്മേളനമുണ്ട്. അവരിൽ സ്ത്രീത്വം മാത്രമല്ല, പുരുഷത്വം എന്ന് കരുതപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. അതിന് മറ്റൊരു കാരണംകൂടിയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കുടുംബത്തിലെ മക്കളിൽ ഏറ്റവും മുതിർന്നയാൾ ആണായിരിക്കണം എന്ന സങ്കൽപം ഹിന്ദുക്കളിലുണ്ട്. അവരാവണം പിന്തുടർച്ചാവകാശികൾ എന്ന ഒരു തലം. നെഹ്റുവിെൻറ മൂത്തമകളാണ് ഇന്ദിര. പക്ഷേ, വളർത്തപ്പെട്ടതും അവർ പരിഗണിക്കപ്പെട്ടതുമെല്ലാം മൂത്തയാൾ, ആണ് എന്ന തലത്തിലാണ്. അത് ഒരു മോശം കാര്യമല്ല. ഇന്ദിര ഒരിക്കലും താൻ ഫെമിനിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. സ്വയം സ്ത്രീയെന്ന് പറഞ്ഞ് മാറിനിൽക്കാനോ മാറ്റിനിർത്തപ്പെടാനോ സമ്മതിച്ചിട്ടില്ല. അവർ അധികാരം പലപ്പോഴും ബലമായിതന്നെ പിടിച്ചെടുത്തു. തിരിച്ചടി നേരിട്ട ഘട്ടത്തിൽ പിൻസീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടതിനെപ്പറ്റി അംബികാ സോണി പറഞ്ഞിട്ടുണ്ട്. ഇല്ല ഞാൻ മുൻസീറ്റിൽ തന്നെയിരിക്കും എന്നാണവർ മറുപടി പറഞ്ഞത്. ഏതൊരുഘട്ടത്തിൽ പരിശോധിച്ചാലും ഇന്ദിരയിൽ ആൺ–പെൺ പുരുഷ സ്വഭാവ സവിശേഷതകൾ ഉള്ളതായി കാണാനാകും.

ഇന്ദിര ഗാന്ധിയെപ്പറ്റിയുള്ള പുസ്തകത്തിലേക്ക് താങ്കൾ എത്തുന്നത് എങ്ങനെയാണ്? അതിനുവേണ്ടി ഏതുതരം ഗവേഷണ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്?

1970കളിലും ’80കളിലും വളർന്നയാൾ എന്ന രീതിയിൽ ഇന്ദിര ഗാന്ധി എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. എന്നെ മാത്രമല്ല, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും. ഇന്ദിരയെപ്പറ്റി എഴുതണമെന്ന ആഗ്രഹം മുമ്പേ ഉണ്ടായിരുന്നു. ജാഗർനെറ്റിലെ ചിക്കി സർക്കാരും നന്ദിനി മേത്തയുമാണ് പുസ്തകം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഞാനാദ്യം ചെയ്യേണ്ടിയിരുന്നത് ഇന്ദിര ഗാന്ധിയെപ്പറ്റി എഴുതപ്പെട്ട 150 ഓളം പുസ്തകങ്ങൾ വായിച്ച് അതിൽ നിന്ന് സത്യം കണ്ടെത്തുകയാണ്. അതിൽ കാതറിൻ ഫ്രാങ്കും പപുൽ ജയകറും മറ്റും എഴുതിയ പുസ്തകങ്ങളും വരും. പിന്നെ ഇന്ദിരക്കൊപ്പം പ്രവർത്തിച്ചവരിൽനിന്ന്, സൈനികമേധാവികളിൽനിന്ന് വിവരം തേടുകയെന്നതാണ്. നിരവധി പേരെ കണ്ടു. അടുത്ത വെല്ലുവിളി വിരഹിയായ മകൾ, നിരാശാഭരിതയായ ഭാര്യ, അസ്വസ്ഥയായ അമ്മ, സ്നേഹമതിയായ അമ്മൂമ്മ എന്നിങ്ങനെ സങ്കീർണമായ പല വ്യത്യസ്ത തലങ്ങളുള്ള, പലതരം നിഗൂഢതകളുള്ള അവരുടെ ജീവിതത്തെ എഴുതുകയായിരുന്നു. അവരുടെ ജീവിതത്തി
െൻറ മാജിക് എഴുത്തിൽ കൊണ്ടുവരുക. അത് വലിയ അധ്വാനമായിരുന്നു.

താങ്കൾ എന്നെങ്കിലും ഇന്ദിരയെ കണ്ടിട്ടുണ്ടോ?

ഒരിക്കൽ കണ്ടിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞാൻ െകാൽക്കത്ത വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പം നിൽക്കുമ്പോഴാണ്. ആ സമയത്ത് ഇന്ദിരക്ക് അധികാരമില്ല. അവർ ഒറ്റപ്പെട്ടിരുന്നു. ഇന്ദിര ഗാന്ധി നടന്നുവരുമ്പോൾ എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ട് അത് ഇന്ദിരതന്നെയല്ലേ എന്ന്്. ഞാൻ ഓട്ടോഗ്രാഫിനായി അവർക്കടുത്തേക്ക് ഓടിച്ചെന്നു. ഇന്ദിര ഗാന്ധി തെൻറ വിരൽ ഉയർത്തിക്കാട്ടി. പരിക്കുമൂലം കെട്ടിെവച്ചിരിക്കുകയാണ്. ഒപ്പിടാനാവില്ല എന്ന് പറഞ്ഞു. അവർ എെൻറ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി. ആ നോട്ടം എെൻറ മനസ്സിലുണ്ട്. അധികാരമില്ലെങ്കിലും എന്നെ മറക്കരുത്, ഞാൻ തിരിച്ചുവരും എന്ന് കണ്ണുകൾ പറയുന്നതായി തോന്നി. അത്ര തീക്ഷ്ണമായിരുന്നു ആ നോട്ടം.

നെഹ്റു കുടുംബത്തിൽനിന്ന് പുസ്തകരചനക്ക് എന്തു പിന്തുണ ലഭിച്ചു. പുസ്തകം ഇറങ്ങിയശേഷം എന്തായിരുന്നു അവരുടെ പ്രതികരണം?

ഞാൻ പ്രിയങ്ക ഗാന്ധിയെ കണ്ടിരുന്നു. അവർ വളരെ ക്ഷമയോടെ സത്യസന്ധതയോടെ തെൻറ അമ്മൂമ്മയെപ്പറ്റി മണിക്കൂറുകൾ സംസാരിച്ചു. പക്ഷേ, പുസ്തകം ഇറങ്ങിയശേഷം ഒരു പ്രതികരണവും പ്രിയങ്കയിൽനിന്നോ നെഹ്റു കുടുംബത്തിൽനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.

പുസ്തകത്തിന് ഇന്ദിര ഗാന്ധിക്ക് എഴുതുന്ന സാങ്കൽപിക കത്തിെൻറ ഒരു സ്വഭാവം തുടക്കത്തിൽ നൽകിയിട്ടുണ്ട്..?

ശരിയാണ്. കത്തുകളുടെ സ്വഭാവം നൽകിയത് വായനക്കാർക്ക് ഏറ്റവും നന്നായി പുസ്തകവുമായി ഇണങ്ങിച്ചേരാനാണ്. തങ്ങളുമായി അടുപ്പമുള്ള എന്തിനെയോകുറിച്ചാണ് വായിക്കുന്നത് എന്ന് തോന്നണം. മരിച്ചുപോയ വിദൂര കാലത്തിലെ ഒരാളെക്കുറിച്ചല്ല, തൊട്ടുമുന്നിലുള്ള ഇന്ദിരയോട് നേരിട്ട് സംസാരിക്കുന്നു എന്ന പ്രതീതി ഉയർത്താനാണ് ആ തന്ത്രം പ്രയോഗിച്ചത്. ആ തോന്നൽ വായനക്കാരെ പിടിച്ചിരുത്തും. കത്തുകൾ എന്നും ഇന്ദിരയുടെ ജീവിതത്തിെൻറ ഭാഗമായിരുന്നു. ഞാൻ സ്വീകരിച്ച എഴുത്ത് തന്ത്രം വിജയിച്ചു എന്നാണ് കരുതുന്നത്്.

ബ്ലൂസ്റ്റാർ ഓപറേഷനാണ് പുസ്തകത്തിൽ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന ഒന്ന്്..?

ഇന്ദിരയുടെ ജീവിതത്തിലും ഇന്ത്യയുടെ ചരിത്രത്തിലും അമൃത്സറിലെ സുവർണക്ഷേത്രത്തിന് നേരെ നടന്ന സൈനിക നീക്കത്തിന് വലിയ പ്രധാന്യമുണ്ട്. അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് പറയലല്ല എെൻറ ലക്ഷ്യം. തീവ്രവാദികളെ പുറത്താക്കാൻ അതാണ് ഇന്ദിര കണ്ട മാർഗം. അത് നടപ്പാക്കുമ്പോൾ അവർ ഒരു വിട്ടുവീഴ്ചയും ഭയവും കാട്ടിയില്ല. അതിനേക്കാൾ പറയപ്പെടാത്ത വലിയ കാര്യമുണ്ട്. ഈ സൈനിക നീക്കം നയിക്കുന്നത് ഒരു സിഖ് സൈനിക ഉദ്യോഗസ്ഥനാണെന്നതാണ്. രാത്രി നടക്കുന്ന സൈനിക നീക്കത്തിൽ ജസ്ദീപ് സിങ് റെയ്ന എന്ന സൈനിക മേധാവിക്ക് ഗുരുതരമായ രീതിയിൽ തീവ്രവാദികളുടെ വെടിയേറ്റു. അദ്ദേഹം എന്നിട്ടും പിന്മാറിയില്ല. മുടന്തി നീങ്ങി സൈനിക ഓപറേഷന് നേതൃത്വം നൽകി. പിന്നീട് അദ്ദേഹത്തിെൻറ കാൽ മുറിച്ചുനീക്കേണ്ടിവന്നു. ധീരത, ത്യാഗം, സമർപ്പണം, ഭയരാഹിത്യം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇന്ദിരയുടെ ഭാഗത്തുനിന്നും സൈന്യത്തിെൻറ ഭാഗത്തുനിന്നും ഉണ്ടായി. അത് പലരെയും മുറിവേൽപിച്ചു. അതിനാൽതന്നെ പുസ്തകത്തിൽ ആ വിഷയത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.

വി.പി. സിങ് പോലുള്ള പ്രധാനമന്ത്രിമാർ നമുക്കുണ്ടായിരുന്നു. എന്നാൽ, ഇന്ദിരയെപ്പോലെ അധികാര പ്രമത്തത കാട്ടിയ ഒരാളെക്കുറിച്ച് വർണിക്കുന്നതിലൂടെ സ്വേച്ഛാധിപത്യത്തോട് ഒരു തരത്തിലുള്ള ആരാധന വായനക്കാരിൽ വളരാനിടയില്ലേ?

ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അക്രമത്തിലൂടെ ക്രമപ്പെട്ടിരിക്കുന്നു. നമ്മൾ ബാഹുബലിമാരെ ആരാധിക്കുന്നവരാണ്. ഇവിടെ ശക്തരായ ഭരണാധികാരികളെ ജനം പിന്തുടരുന്നു. ജനത്തിൽ ഭൂരിപക്ഷവും അധികാരത്തോട് വലിയവിധത്തിൽ വിധേയത്വമുള്ളവരാണ്. മോദി നോട്ട് നിരോധനം നടത്തിയത് യുക്തിരഹിതമായ പ്രവൃത്തിയാണ്. പക്ഷേ, ജനം ആ യുക്തിരാഹിത്യം വലുതായി ആഘോഷിക്കുന്നു. 56 ഇഞ്ച് നെഞ്ചളവ് തുടങ്ങിയ പലതരം വർണനകളിലൂടെ ജനം അധികാരത്തിന് വഴങ്ങുന്ന ഒരു മനോഭാവമുണ്ട്. പലരീതിയിൽ ജനം സ്വേച്ഛാധിപത്യത്തെ ആദരിക്കുന്നു. വി.പി. സിങ് സ്വേച്ഛാധിപതിയാണോ, നെഹ്റുവാണോ എന്നതൊന്നുമല്ല വിഷയം. ജനങ്ങൾക്ക് കരുത്തരായ അയേൺമാനോടാണ് ഇഷ്ടം. മാവോ, ലൂയി 14 തുടങ്ങി സർവാധിപതികളെല്ലാം ആദരിക്കപ്പെട്ടു. പക്ഷേ, അയേൺമാന്മാരെല്ലാം ഭരണരംഗത്ത് വലിയ പരാജയവും നാശം വിതക്കുകയും ചെയ്തു. എെൻറ പുസ്തകത്തിൽ ഇന്ദിരയെ പുകഴ്ത്തുന്നില്ല. പകരം അവരെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ചെയ്യുന്നത്. അധികാരം അവർ പ്രയോഗിച്ചതിനെ എതിർക്കുന്നുണ്ട്. അതിനാൽ സ്വേച്ഛാധിപത്യത്തെ േപ്രാത്സാഹിപ്പിക്കുന്നതാണ് എെൻറ പുസ്തകം എന്ന് വായനക്കാർ കരുതി.

അടുത്ത പുസ്തകം? ഫിക്ഷനുകൾ മനസ്സിലുണ്ടോ?
ഇപ്പോൾ പുതിയ പുസ്തകരചനാ പദ്ധതിയൊന്നുമില്ല. പുസ്തകത്തിന് ഇതുവരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. അത് നൽകുന്ന ആത്മവിശ്വാസത്തിൽ കൂടുതലായി എഴുത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഫിക്ഷൻ എഴുതി. ഇനി നോവൽ എഴുതാൻ ഉദ്ദേശ്യമില്ല. ഞാനിനി കഥേതര രചനകളാണ് എഴുതുക. അതാണ് കൂടുതൽ രസകരം.

വ്യക്തി, ജീവിതം, നിലപാട്

താങ്കൾ വരുന്നത് ബ്യൂറോക്രാറ്റുകൾ, നയതന്ത്ര പ്രതിനിധികൾ, നിയമജ്ഞർ എന്നിവർ അംഗങ്ങളായ കുടുംബത്തിൽനിന്നാണ്. അപ്പോൾ എന്തുകൊണ്ട് അതിൽനിന്ന് വ്യത്യസ്തമായ ജേണലിസം തിരഞ്ഞെടുത്തു?
ഞാൻ ഓക്സ്ഫഡിൽ പഠിച്ചത് ആധുനിക ഇന്ത്യയുടെ ചരിത്രമാണ്. ചരിത്രം എന്നും താൽപര്യമുള്ള വിഷയമാണ്. ഇന്ത്യൻ രാഷ്ട്രീയം, പൊതുജീവിതം എന്നിവയിൽ അക്കാലത്ത് വലുതായി വശീകരിക്കപ്പെട്ടു. ജേണലിസത്തെപ്പറ്റി വലിയ മാതൃകാ സങ്കൽപങ്ങൾ മനസ്സിലുണ്ടായി. ഇന്ത്യയിലേക്ക് തിരിച്ചുചെന്നാൽ മാധ്യമപ്രവർത്തനം തുടങ്ങാമെന്ന് തീരുമാനമെടുത്തു. ഞാനും രജ്ദീപും ഇന്ത്യയെപ്പറ്റി വലിയ രീതിയിൽ ഐഡിയലിസ്റ്റ് ആയിരുന്നു. ആ ഐഡിയലിസം ഇന്ന് തുടരുന്നത് എളുപ്പമല്ല.

എപ്പോഴാണ് രജ്ദീപ് സർദേശായിയെ കണ്ടുമുട്ടിയത്?

ഞങ്ങൾ ഓക്സ്ഫഡിൽ ഒരുമിച്ചുണ്ടായിരുന്നു. അത് 1989ലാണ്. ഒരേ ക്ലാസിൽ. അദ്ദേഹം നിയമം പഠിച്ചു. ഞാൻ ചരിത്രവും. അവിടെനിന്നുള്ള പരിചയം ഞങ്ങളെ ജീവിതത്തിൽ ഒരുമിച്ചാക്കി.

സാഗരിക ഘോഷ് എന്ന പേര് ബംഗാൾ പേരുമായി സാമ്യമുണ്ട്. പക്ഷേ, ജീവചരിത്രകുറിപ്പുകളിലെല്ലാം ഡൽഹിയാണ് സ്വദേശമെന്ന് കാണുന്നു..?

ഞങ്ങൾ ബംഗാളിൽനിന്നുള്ളവരാണ്. അച്ഛൻ പശ്ചിമ ബംഗാൾ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ ആറുവയസ്സുവരെ ജീവിച്ചത് പശ്ചിമ ബംഗാളിെൻറ ഉൾനാടുകളിലായാണ്. ആറാം വയസ്സിൽ ഞങ്ങൾ കൊൽക്കത്തയിൽ താമസമാക്കി. ’78ൽ ഞങ്ങൾ ഡൽഹിയിലേക്ക് വന്നു. മാതാപിതാക്കളും ഡൽഹിയിലേക്കു താമസം മാറ്റി. അതിനാൽ പഠിച്ചതെല്ലാം ഡൽഹിയിലാണ്. അച്ഛൻ പിന്നീട് ഉദ്യോഗവുമായി ബന്ധപ്പെട്ട് ബംഗാളിലേക്ക് പോയെങ്കിലും അമ്മ ഡൽഹിയിൽ തുടർന്നു. ഞാൻ വളർന്നതെല്ലം ഡൽഹിയിലാണ്. അതിനാൽ ഡൽഹിയാണ് എെൻറ ആസ്ഥാനം. പക്ഷേ, കൊൽക്കത്തയിൽ കുറെയേെറ കുടുംബാംഗങ്ങളുണ്ട്. ഇടയ്ക്ക് അവരെ കാണാനായി പോകാറുണ്ട്.

പശ്ചിമ ബംഗാളാണ് നാട്. രാജ്യത്തെപ്പറ്റി അക്കാലത്ത് ഐഡിയലിസ്റ്റിക്കായിരുന്നുവെന്ന് പറഞ്ഞു. താങ്കൾക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടോ?

ഞാൻ കക്ഷിരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. എനിക്കൊരു പാർട്ടിയോടും കൂറില്ല. വേണമെങ്കിൽ വിശാലമായ ഇടതുപക്ഷത്താണ് ഞാൻ നിൽക്കുന്നത് എന്നു പറയാം. സി.പി.എം, സി.പി.ഐ എന്നർഥത്തിലല്ല. കമ്യൂണിസ്റ്റുകളെ എനിക്കിഷ്ടമാണെങ്കിലും അവരുടെ സാമ്പത്തിക നയങ്ങൾ ഇഷ്ടപ്പെടുന്നില്ല. എെൻറ നാട് ബംഗാളാണ്. അവിടെ മൂന്നു പതിറ്റാണ്ട് കമ്യൂണിസ്റ്റുകൾ ഭരിച്ചതു ഞാൻ നേരിട്ടുകണ്ടതാണ്. അവർ ആ സംസ്ഥാനത്തെ പൂർണമായി തകർത്തു. ജനങ്ങളുടെ, പ്രാന്തവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ എേൻറതുകൂടിയാണ്. ഞാൻ അടിസ്ഥാനപരമായി മാധ്യമപ്രവർത്തകയാണ്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രധാനം. അപ്പോൾ എങ്ങനെ ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകാൻ പറ്റും? ഇടതുപക്ഷത്തിന് സാമൂഹിക തലത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. സാമൂഹിക തിന്മകൾക്കെതിരെ മുന്നണിയിൽനിന്ന് പ്രവർത്തിക്കാൻ അവർക്കാവും. ജാതി ഉന്മൂലനം, സ്ത്രീ അവകാശം, മതേതരത്വം, ന്യൂനപക്ഷ അവകാശം, അന്ധവിശ്വാസം, ഭൂരാഹിത്യത്തിെൻറ പ്രശ്നം തുടങ്ങിയ മേഖലകളിൽ. പക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ സാമ്പത്തിക നിലപാടുകൾ ജനത്തിന് അംഗീകരിക്കാവുന്നതല്ല. പക്ഷേ, ആ നയങ്ങൾ മുതലാളിത്തത്തെയും സമൂഹത്തിെൻറ മൊത്തം ചിന്തയെയും സ്വാധീനിക്കാൻ കഴിയുന്നതാണെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.



ശ്രീശ്രീ രവിശങ്കർ വിഷയവുമായി ബന്ധപ്പെട്ടും മമത ബാനർജിയുടെ ടോക്ഷോയുമായി ബന്ധപ്പെട്ടും താങ്കൾക്ക് നേരെ ചില ആക്ഷേപങ്ങളുയർന്നിരുന്നു..?

ശ്രീശ്രീ രവിശങ്കർ വിഷയത്തിൽ എന്താണ് പ്രശ്നമെന്ന് ശരിക്കും എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അഭിമുഖം നേരത്തേ റെക്കോഡ് ചെയ്ത് പിന്നീട് അത് തത്സമയംപോലെ ചാനലുകൾ കാണിക്കാറുണ്ട്. അതിൽ സമയത്തി
െൻറ ഒരു പ്രശ്നം ഒഴിച്ച് കള്ളത്തരമില്ല. അഭിമുഖം നടന്നതുതന്നെയാണ്.രവി ശങ്കറിനും അതിൽ ആക്ഷേപമില്ല.  പക്ഷേ, പെെട്ടന്ന് ചിലർ എനിക്ക് നേരെ തിരിഞ്ഞു. പക്ഷേ, മമതയുടെ കാര്യം വ്യത്യസ്തമാണ്. അവർ ഷോയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. മമത അധികാരത്തിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് അവർക്കറിയില്ലായിരുന്നു. അത് എന്നെ സംബന്ധിച്ച് വ്യക്തിപരമായി ബുദ്ധിമുട്ടുള്ള അനുഭവമായിരുന്നു. കാണികൾക്ക് മുന്നിലെ തത്സമയ പരിപാടിയായിരുന്നു അത്. തീർത്തും അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് മൈക്ക് ഉൗരിയിട്ട് മമത ഇറങ്ങിപ്പോയി. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്നെ സംബന്ധിച്ച് ഷോക്കിങ്ങും അലോസരപ്പെടുത്തുന്നതുമായിരുന്നു. പക്ഷേ, കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളത് മറികടന്നു. എന്നാൽ സംഭവം നടന്ന ഉടനെ ഞാൻ പതറിപ്പോയി.

മറ്റ് മോശം അനുഭവങ്ങൾ? നല്ല അനുഭവങ്ങൾ?

മാധ്യമ ജീവിതത്തിൽ ധാരാളം നല്ല അനുഭവവും മോശം അനുഭവവും ഉണ്ടായിട്ടുണ്ട്. ബിഹാറിൽ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ ഏതാണ്ട് തട്ടിക്കൊണ്ടുപോകപ്പെടുന്ന അവസ്ഥക്ക് ഞാൻ വിധേയയായി. രാഷ്ട്രീയക്കാർ ആക്രമിക്കുമെന്നും ഭയപ്പെട്ടു. ശ്രീലങ്കയിൽ ഒരിക്കൽ വടക്കൻ മേഖലയിലേക്ക് യാത്രചെയ്യുമ്പോൾ ഒരു സൈനികൻ വന്നു പിടിച്ചു നിർത്തി. പിന്നെ സൈന്യത്തിെൻറ ചോദ്യംചെയ്യലായി. ഇതുരണ്ടും ഒഴിച്ച് അപകടകരമായ മറ്റ് അനുഭവങ്ങൾ ഉണ്ടായിട്ടില്ല. മോശം അനുഭവങ്ങൾ കുറെയേറെയുണ്ട്. നല്ല അനുഭവങ്ങൾ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട സാധാരണ ആളുകളുമായിട്ടുള്ളതാണ്. സോണിയ ഗാന്ധി, അദ്വാനി തുടങ്ങിയവരുമായി െതരഞ്ഞെടുപ്പ് വേളയിൽ അടുത്തു പെരുമാറാനായത് നല്ല ഓർമകളാണ്. ഏറ്റവും നല്ല ഓർമ മായാവതിക്കൊപ്പമുള്ളതാണ്. അവരോട് അടുക്കാൻതന്നെ പാടായിരുന്നു. 2001ൽ മായാവതി മോശം രാഷ്ട്രീയ അവസ്ഥയിലായിരുന്നു. അവരുമായുള്ള ഉഷ്മളമായ ബന്ധം നല്ല അനുഭവമാണ്.

സോഷ്യൽമാധ്യമങ്ങളിൽ നടത്തിയ ഒരു മുസ്ലിം അനുകൂല പോസ്റ്റിെൻറ പേരിൽ താങ്കൾക്കെതിരെ എഫ്.ഐ.ആർ എടുത്തിരുന്നു. ആ കേസിെൻറ അവ്സഥയെന്താണ്?

ആ കേസിന് എന്തു സംഭവിച്ചുവെന്നറിയില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടുവോ എന്നുപോലും ഉറപ്പില്ല. പൊലീസ് പരാതി മാത്രമായിരുന്നു എന്ന് ഞാൻ കരുതുന്നു.

പക്ഷേ, താങ്കൾ ആ പോസ്റ്റ് സ്വയം പിൻവലിച്ചു..?

രാജ്യത്ത് മുസ്ലിംകളാണ് കൊല്ലപ്പെടുന്നത് എന്ന് ഓർക്കണം എന്നാണ് ഞാൻ എഴുതിയത്. വലിയ പ്രശ്നങ്ങൾ അതിെൻറ പേരിൽ ഉണ്ടായതുകൊണ്ടാണ് ഞാനത് ഡിലീറ്റ് ചെയ്തത്. ഝാർഖണ്ഡിൽ ഹിന്ദുക്കളുംകൂടി കൊല്ലപ്പെട്ട സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു അഭിപ്രായ പ്രകടനം. ആ സംഭവത്തിൽ മൂന്നു ഹിന്ദുക്കളും നാല് മുസ്ലിംകളും കൊല്ലപ്പെട്ടിരുന്നു. ആ സംഭവവുമായി നോക്കിയാൽ ഞാനിട്ട പോസ്റ്റ് കൃത്യമായിരുന്നില്ല. അതിനാലാണ് ഡിലീറ്റ് ചെയ്തത്. പക്ഷേ, അത് പിൻവലിച്ചതിൽ ഇന്ന് കുറ്റബോധമുണ്ട്. അത് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ പറഞ്ഞത് സത്യം തന്നെയായിരുന്നു. നോക്കൂ ഇവിടെ ആൾക്കൂട്ടനീതി നടപ്പാക്കലിന് ആരാണ് നിത്യവും ഇരയാകുന്നത്? ആരാണ് കൊല്ലപ്പെടുന്നത്? പശു മനുഷ്യജീവിതത്തെക്കാൾ വിലയുള്ളതും വിശുദ്ധവുമാകുമ്പോൾ ആരുടെ ജീവിതത്തിനാണ് വിലയില്ലാതാകുന്നത്.

താങ്കൾ മതവിശ്വാസിയാണോ?
അല്ല, ഞാൻ നിരീശ്വരവാദിയാണ്. ഒരു മതത്തിലും ഉൾപ്പെടുന്നില്ല. ഞാനൊരു എത്തിയീസ്റ്റ് ഹ്യൂമനിസ്റ്റാണ്.

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്തുകയാണെന്ന് ഇടക്ക് താങ്കൾ പറഞ്ഞിരുന്നു..?

ശരിയാണ്. പക്ഷേ, ഞാനിപ്പോൾ എെൻറ അഭിപ്രായങ്ങൾ ട്വിറ്ററിലടക്കം തുറന്നു പറയുന്നുണ്ട്. ഇന്നത് അത്യാവശ്യമാണ്. സോഷ്യൽ മീഡിയ ഒരു അപകടമേഖലകൂടിയാണ്. അവിടെ ഹിന്ദുത്വ ഭക്തർ കൈയടക്കിയിരിക്കുന്നു. നിങ്ങൾ എതിർത്തു പറഞ്ഞാൽ അവർ സ്വഭാവഹത്യ, ഭീഷണി എന്നിവ നടത്തും. അവർ ഞങ്ങൾ താമസിക്കുന്നത് 52 കോടിയുടെ വീട്ടിലാണ് എന്നും മറ്റും എഴുതി അവഹേളിച്ചു. എവിടെനിന്നാണ് ഇത്തരം വിവരങ്ങൾ എന്ന് അറിയില്ല. ചാനൽ നന്നായി പ്രവർത്തിച്ച സമയത്ത് ബാങ്ക് വായ്പയെടുത്താണ് വീടുെവച്ചത്. അതിെൻറ രേഖകൾ ആർക്കും ലഭിക്കുന്നതാണ്. ഒരുഘട്ടത്തിൽ ഞാൻ കൂട്ട ആക്രമണത്തിന് ഇരയായി. മകളെ പീഡിപ്പിക്കും എന്നു പറഞ്ഞപ്പോഴാണ് ഇനി അഭിപ്രായപ്രകടനം നടത്തുന്നില്ല എന്ന് തീരുമാനിച്ചത്.

നമുക്ക് മാധ്യമങ്ങളിലേക്ക് തന്നെ തിരിച്ചുവരാം. മാധ്യമങ്ങൾ ബ്രാഹ്മണിക്കൽ ആണെന്ന ആക്ഷേപത്തോട് എങ്ങനെ പ്രതികരിക്കും?

മാധ്യമങ്ങൾ തികച്ചും ബ്രാഹ്മണിക്കലാണ്. രാജ്യത്ത് വളരെ കുറച്ച് ദലിത് മാധ്യമപ്രവർത്തകർ മാത്രമാണുള്ളത്. മായാവതിയെ എങ്ങനെയാണ് മാധ്യമങ്ങൾ പരിഗണിച്ചതെന്ന് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്, അവരുടെ വസ്ത്രത്തെപ്പറിയും രൂപത്തെപറ്റിയുമെല്ലാം മാധ്യമങ്ങൾ പരിഹാസ്യരൂപത്തിൽ എഴുതി. അവർക്ക് നേരെ നടന്ന ആക്രമണം ബ്രാഹ്മണിക്കലായിരുന്നു. ജാതിപരമായിരുന്നു. ഇവിടെയുള്ളത് വളരെ ഉന്നതജാതരുടെയും സവർണരായ മാധ്യമ പ്രവർത്തകരുടെയും ലോകമാണ്. അവർ ദലിത് വിഷയങ്ങൾക്ക് അധികം സ്ഥാനം നൽകില്ല. ഈ മാധ്യമ ലോകം വലിയ അളവിൽ പുരുഷാധിപത്യപരമാണ്, സ്ത്രീവിരുദ്ധവുംകൂടിയാണ്. അത് ഉയർന്ന രീതിയിൽ പാരമ്പര്യവാദപരവും പുരുഷകേന്ദ്രീകൃത അധികാര ഘടനയോട് ഒത്തുപോകുന്നതുമെല്ലാമാണ്. മാധ്യമങ്ങൾക്ക് പോരാട്ട മനഃസ്ഥിതിയോ റിബൽ മനോഭാവമോ ഇല്ല. ഇന്ത്യൻ മാധ്യമങ്ങൾ അധികാര വ്യവസ്ഥയോട് ഒത്തുപോകുന്ന ഒന്നാണ്. ഇന്നത്തെ മാധ്യമപ്രവർത്തകരിൽ പലരും ഐ.എ.എസ് തൽപരരാണ്. ഐ.എ.എസ് കിട്ടാത്തതിനാൽ മാധ്യമരംഗത്ത് ചേരുന്നു. ഞാൻ പറയുന്നത് വളരെയധികം അധികാരവുമായി, വ്യവസ്ഥയുമായി ചേർന്നുപോകുന്നതാണ് മാധ്യമരംഗം എന്നാണ്. പൊതുരാഷ്ട്രീയം മാറാതെ, സമൂഹജീവിതം മാറാതെ ഇതിൽ മാറ്റം വരില്ല. ജോലിയുടെ ഭാഗമായിപോലും വനിതാ മാധ്യമപ്രവർത്തകർ രാഷ്ട്രീയക്കാരോട് ഇടപെടുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയം പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥയുടെ തുടർച്ചയാണ്. അത് മാധ്യമങ്ങളിൽ പ്രതിഫലിക്കും.



മാധ്യമങ്ങളിലെ അഴിമതിയെപ്പറ്റി? ചിലരുടെ പേരുകൾ നീര റാഡിയ ടേപ്പിലുണ്ടായിരുന്നു..?

അഴിമതി മാധ്യമലോകത്തെ വലിയ പ്രശ്നമാണ്. മാധ്യമരംഗത്തുള്ളവർ പലരും രാഷ്ട്രീയനേതാക്കന്മാരുമായുള്ള ബന്ധം വ്യക്തിതാൽപര്യത്തിനും കമീഷൻ പറ്റാനും മറ്റ് മോശം പ്രവൃത്തികൾക്കായും ഉപയോഗിച്ചുവരുന്നു. പണഅധികാരമാണ് മാധ്യമങ്ങളിലുള്ളത്്. ഒരാൾ പണത്തിന് ഉൗന്നൽനൽകി വഴിവിട്ട മാർഗങ്ങളിലൂടെ പണമുണ്ടാക്കുമ്പോൾ, അതിനുവേണ്ടി ശ്രമിക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകനല്ലാതായിത്തീരുന്നുവെന്ന് ഞാൻ കരുതുന്നു. അവർ കരിയറിസ്റ്റുകൾ മാത്രമാകും. പല ചാനലുകളും അതിലെ മാധ്യമപ്രവർത്തകരും പ്രവർത്തിക്കുന്നത് റിയൽ എസ്റ്റേറ്റ് ഏജൻറുകളായും അധികാരവുമായി ചേർന്ന് പണം നേടുന്നതിനും ഇടനിലക്കാർക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനും മറ്റുമാണ്. സംശയപശ്ചാത്തലമുള്ള ബിസിനസുകാർ പണമുണ്ടാക്കാനായി മാത്രം ചാനൽ തുടങ്ങുന്നു. ഇത് സ്വാഭാവികമായും അഴിമതിക്കാരായ മാധ്യമപ്രവർത്തകരെകൂടി നിർമിക്കുന്നുണ്ട്. സീ ന്യൂസിൽ അത് നമ്മൾ കണ്ടതാണ്. ഞാൻ കരുതുന്നത് മൊത്തം മാധ്യമരംഗവും മാധ്യമ ധർമത്തിനനുസരിച്ച് പുതുക്കിപ്പണിയേണ്ടതുണ്ടെന്നാണ്. മാധ്യമപ്രവർത്തകർ പണത്തിന് പിന്നാലെ പോകുന്നത് ഗുരുതരമായ പ്രശ്നമാണ്. മാന്യമായി ജോലിയെടുത്ത പത്രപ്രവർത്തകരുടെ വലിയ നിര നമുക്കുണ്ട് എന്നും ഓർക്കണം, അരുൺ ഷൂരി, ശേഖർ ഗുപ്ത, വിനോദ് മേത്ത തുടങ്ങിയ നിരവധി പേർ. ആ പാരമ്പര്യം തിരിച്ചുപിടിക്കുകയാണ് വേണ്ടത്.

പുതിയ മാധ്യമങ്ങളിൽ (ന്യൂ മീഡിയ) പ്രതീക്ഷയർപ്പിക്കുന്നുണ്ടോ?

ഉണ്ട്. ന്യൂമീഡിയ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓൺലൈനിൽ ധാരാളം നല്ല വാർത്താ പോർട്ടലുകൾ ഉണ്ട്. ദ വയറുണ്ട്, സ്േക്രാൾ ഉണ്ട്, ട്വിറ്ററിനെ വാർത്തയുടെ കേന്ദ്രമാക്കി ഉപയോഗിക്കുന്ന മികച്ച സംവിധാനങ്ങളുണ്ട്. ഈ ഓൺലൈൻ പോർട്ടലുകൾ നല്ല രീതിയിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നു. അത് വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഭാവി ന്യൂ മീഡിയയുടേതാകും. മുഖ്യധാരയിൽനിന്ന് പലരും ഡിജിറ്റൽ മേഖലയിലേക്ക് പോകും.

മാധ്യമ പ്രവർത്തകയാണ്, കോളമിസ്റ്റാണ്, നോവലിസ്റ്റാണ്, ജീവചരിത്രകാരിയാണ്. സ്വയം എങ്ങനെയാണ് നിർവചിക്കുക?

അടിസ്ഥാനപരമായി ഞാൻ ജേണലിസ്റ്റാണ്. ഇന്ത്യയുടെ യഥാർഥ താൽപര്യങ്ങൾ രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ. മാധ്യമപ്രവർത്തനമാണ് എനിക്ക് ഏറ്റവും വലുത്. അത് കഴിഞ്ഞാണ് മറ്റെന്തും.
അവസാനമായി, മാധ്യമപ്രവർത്തകരോട് ഇപ്പോൾ നേരിട്ട് സംസാരിക്കാനായി താങ്കളോട് ആവശ്യപ്പെടുന്നുവെന്ന് കരുതുക, താങ്കൾ എന്താണ് പറയുക?
രാജ്യം അപകടാവസ്ഥയിലാണ്. ഇവിടെ നിങ്ങൾക്ക് ദേശസ്നേഹിയാവാം. പക്ഷേ, ഹിന്ദു നാഷനിസ്റ്റാവുകയല്ല വേണ്ടത്്. മാധ്യമപ്രവർത്തനം എന്നാൽ, ചോദ്യങ്ങൾ ഉന്നയിക്കലാണ്. മാധ്യമ പ്രവർത്തകർ സത്യം വിളിച്ചുപറയണം. അവർ നിഷ്പക്ഷരാവരുത്. പക്ഷപാതികളാവണം. അധികാരത്തോടല്ല പക്ഷപാതിത്വം പുലർത്തേണ്ടത്. പ്രാന്തവത്കരിക്കപ്പെട്ടവർക്കും അടിസ്ഥാന ജനതകൾക്കുമൊപ്പമാണ് നിലകൊള്ളേണ്ടത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു. മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണ്. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു. ഇനിയും നിശ്ശബ്ദത പാലിക്കാൻ നിങ്ങൾക്കു മുന്നിൽ അവസരമില്ല. ഇനിയെങ്കിലും നിശ്ശബ്ദത കൈവെടിയണം. ശബ്ദമുയർത്തണം.

മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം1018 2017 സെപ്റ്റംബർ 4