Friday, October 28, 2011

അഗ്‌നിപരീക്ഷ അഥവാ വേഷപ്രച്ഛന്നമായ ഭീകരവാദം



http://www.doolnews.com/tenzin-tsundue-abuot-phuntsok-suicide-malayalam-news-387.html


തിബത്തിന്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ട് ബുദ്ധഭിക്ഷുക്കള്‍ നടത്തിയ ആത്മാഹൂതിയെ ചൈനീസ് ഭരണകൂടം ‘വേഷപ്രച്ഛന്നമായ ഭീകരവാദം’ എന്ന് മുദ്രകുത്തിയിരിക്കുന്നു. തിബത്തന്‍ ആക്റ്റിവിസ്റ്റും കവിയുമായ തെന്‍സിന്‍സുന്‍ന്ത്യു തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തെയും ‘അഗ്‌നി പരീക്ഷ’യെയും പറ്റി എഴുതുന്നു.







തെന്‍സിന്‍ സുന്‍ന്ത്യു


തിബത്തന്‍ ബുദ്ധഭിക്ഷുവായ ഫുന്ദ്‌സോക് ശാന്തനും നാണംകുണുങ്ങിയുമായ നവവിദ്യാര്‍ഥിയായിട്ടാണ് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
തെരുവിലേക്ക് നടന്നു ചെന്ന് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുന്ന മദ്ധ്യാഹ്നം വരെ അങ്ങനെയായിരുന്നു പൊതുവില്‍ കരുതപ്പെട്ടത്. പൊലീസ് ഓടിയെത്തി, ഇരുമ്പ് വടികള്‍കൊണ്ട് അദ്ദേഹത്തെ അടിച്ചു നിലത്ത് വീഴ്ത്തി, തീ അണച്ചു. പക്ഷേ അപ്പോഴേക്കും ഇരുപതുകാരനായ ഭിക്ഷുവിനെ തീ വിഴുങ്ങിയിരുന്നു. ഇത് മാര്‍ച്ച് 16 നാണ് നടന്നത്. കിഴക്കന്‍ തിബത്തിലെ ആംഡോ നഗ്ബയില്‍.

2008 ലെ തിബത്തന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍. മൂന്നുവര്‍ഷം മുമ്പ് ഇതേ ദിനത്തില്‍ ചൈനയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു. ഇന്ന് ഈ മേഖല മുഴുവന്‍ സമയവും (24 മണിക്കൂറും ഏഴ് ദിനവും) സായുധ പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ ഭരണകൂടവും തിബത്തന്‍ ജനതയുമായുള്ള ബന്ധം ഭയവും സംശയവും കലര്‍ന്നതാണ്.


ബീജിംഗിലെ ജനകീയ സായുധ പൊലീസ് (പി.എ.പി) ഫുന്ദ്‌സോകിന്റെ കരിഞ്ഞ മൃതദേഹം തെളിവുകള്‍ ഒളിപ്പിക്കാനായി നീക്കാന്‍ ശ്രമിച്ചിരുന്നു. ഭിക്ഷുക്കള്‍, സന്യാസിനികള്‍, ദേശാന്തരഗമന സഞ്ചാരികള്‍, കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്ന്, ആയിരക്കണക്കിന് ഭീഷണികളില്‍ കഴിയുന്ന ആത്മാക്കളുടെ ശക്തമത്തായ ഒരു മതില്‍ പെട്ടന്ന് രുപപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണധീനമാക്കാനായി വൈകുന്നേരം ഫുന്ദ്‌സോകിന്റെ വിദ്യാലയമായ നഗ്ബ കിര്‍തി വിഹാരം പി.എ.പി പിടിച്ചെടുത്തു.

130 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധ വിഹാരത്തില്‍ 2500 ഭിക്ഷുക്കളുണ്ട്. കിഴക്കന്‍ തിബത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള ബുദ്ധമത പഠന കേന്ദ്രമാണ്. ഇവിടെയാണ് സമീപകാല പ്രവണതയായ ആത്മാഹൂതി സമരങ്ങള്‍ തുടങ്ങിയത്. ടെന്‍സിന്‍ വാന്‍ഗ്‌മോ എന്ന 19 വയസുകാരനാണ് ഇവിടെ ആത്മാഹുതി ആദ്യം നടത്തിയത്. ഇത് ഈ പരമ്പയിലെ ഒമ്പതാമത്തെയായിരുന്നു.

ചുവരെഴുത്തുകള്‍ മുന്നറിയിപ്പു നല്‍കി: ”സ്ഥിതി തുടര്‍ന്നാല്‍ കുടുതല്‍ പിന്നാലെ”. ആത്മാഹൂതി ചെയ്തുകൊണ്ടുള്ള പ്രതിഷേധ സമരത്തെ ഒരു പ്രതീകാത്മക ബിംബമാക്കി മാറ്റിയത് 1963 ല്‍ മാല്‍കം ബ്രോണിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. വിയറ്റ്‌നാം യുദ്ധ ഘട്ടത്തില്‍ 66 വയസുകരാനായ തിച്ച്
ക്വാങ് എന്ന ബുദ്ധ ഭിക്ഷുവാണ് സ്വയം തീകൊളുത്തി മരിച്ചത്. ദക്ഷിണ വിയറ്റ്‌നാം പ്രസിഡന്റ് ന്‌ഗോ ഡിന്‍ ദിയത്തിന്റെ ബുദ്ധവിരുദ്ധ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. ആ ആത്മാഹൂതി ചരിത്രമായി. അത് പെട്ടന്ന് പലരും സ്വീകരിച്ചു. കമ്യുണിസ്റ്റ് വടക്കന്‍ വിയറ്റനാമിനെതിരെയുള്ള അമേരിക്കന്‍ യുദ്ധത്തിനോടുള്ള പ്രതിഷേധമായി പലരും
ആ പാത പിന്തുടര്‍ന്നു.



ആ സമയത്ത് ആത്മാഹൂതി കാതോലിക്കരും, സെന്‍ ബുദ്ധിസ്റ്റുകളും അമേരിക്കയിലെ ക്വാക്കേഴ്‌സും മാ്രതമാണ് നടത്തിയിരുന്നത്. ഇന്ത്യയില്‍ വര്‍ഷംതോറും 1500 ആത്മഹൂതികള്‍ നടക്കുന്നതായിട്ടാണ് കണക്ക്. പക്ഷേ, ആരും 1990 സെപ്റ്റംബര്‍. 19 ന് രാജീവ് ഗ്വാസ്വാമി മണ്ടല്‍ കമീഷനെതിരെ നടത്തിയ ആളുന്ന പ്രതിഷേധം മറന്നിട്ടുണ്ടാവില്ല.

ഈ വര്‍ഷം തുനീഷ്യയിലെ പാവപ്പെട്ട പച്ചക്കറി കച്ചവടക്കരനെ ഒരു മുന്‍സിപ്പല്‍ ഉദ്യോഗസ്ഥന്‍ അടിക്കുകയും അവമതിക്കുകയുംചെയ്തു. ഗവര്‍ണര്‍ കാണാന്‍ വിസമ്മതിച്ചപ്പോള്‍ പച്ചക്കറിക്കച്ചവടക്കാരന്‍ മുന്നറിയിപ്പ് നല്‍കി : ‘നിങ്ങള്‍ എന്നെ കണ്ടില്ലെങ്കില്‍ ഞാന്‍ സ്വയം തീകൊളുത്തി മരിക്കും’. അടുത്ത ദിവസം ബൗവസിസി ദേഹത്ത് ഗ്യസൊലിന്‍ ഒഴിച്ച് തീപ്പെട്ടി ഉരച്ചു. ഇത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേത്തെ ജ്വലിപ്പിക്കുകയൂം പശ്ചിമേഷ്യയിലെമ്പാടും കാട്ടുതീയായി പടരുകയും ചെയ്തു. 23 വര്‍ഷത്തെ അധികാരത്തിനുശേഷം ഒരു പ്രസിഡന്റ് കടപുഴപ്പെട്ടു, മറ്റ് സര്‍വാധിപതികള്‍ പുറത്തേക്ക് വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.
കഴിഞ്ഞയാഴ്ച കേണല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതുപോലെ.
ബൗസാസിയുടെ നടപടി വടക്കന്‍ ആഫ്രിക്കയില്‍ ഒരു പ്രവണതയായി പ്രചോദിക്കപ്പെട്ടു.

മുല്ലപ്പൂ വിപ്ലവത്തിന്റെ പരിമളം അറബ് ലോകത്ത് വീശിയടിച്ചുകൊണ്ടിരിക്കയാണ്. പക്ഷേ, ആര് ഓര്‍ക്കുന്നു ആദ്യത്തെ ബുദ്ധ സന്യാസിയുടെ ആത്മാഹൂതി എ.ഡി. 397 ല്‍ ചൈനയിലാണ് നടന്നതെന്ന്? ഇന്ത്യയില്‍ പഠിച്ച, ഇപ്പോള്‍ കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചൈനീസ് ചരിത്രകാരന്‍ ജാന്‍ ഹുവ ‘മധ്യകാല ചൈനയിലെ ബുദ്ധമത
ആത്മാഹൂതി’ എന്ന പ്രബദ്ധത്തില്‍ അഞ്ചുമുതല്‍ 10 നൂറ്റാണ്ടുവരെയുള്ള രണ്ട് ചൈനീസ് ജീവചരിത്രകാരരെ ഉദ്ധരിക്കുന്നുണ്ട്. പ്രൊഫ ജാന്‍ പറയുന്നത് ഈ
കാലയളവില്‍ 50 ബുദ്ധസന്യാസികള്‍ ആത്മാഹൂതി നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്. ‘വാങ്‌ഷെന്‍’ അഥവാ ‘യിഷെന്‍’ (അര്‍ഥം ശരീരം ഉപേക്ഷിക്കുക അല്ലെങ്കില്‍ വിടുക) എന്ന സങ്കല്‍പം ഇന്ത്യയില്‍ നിന്ന് കൊണ്ടുവരപ്പെട്ട ബുദ്ധമത താമര സൂത്രം എന്നതില്‍നിന്നാണ് കുടുതലായി പ്രചോദനം കൊണ്ടിരിക്കുന്നത് എന്നു പറയുന്നു. അത്
ഭൈസാജയരാജയുടെ കഥയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്വയം അഗ്‌നിക്ക് സമര്‍പ്പിച്ച് ബോധിസത്വം നേടിയ വ്യക്തിയാണ് അദ്ദേഹം.

പരക്കെ വിശ്വസിക്കപ്പെടുന്ന കാര്യം അഗാധമായ സമര്‍പ്പണം മൂലം അദ്ദേഹത്തിന്റെ ശരീരത്തെ ജ്വലിപ്പിച്ച തീ കെടാന്‍ 1200 വര്‍ഷം എടുത്തുവെന്നാണ്.

ഇന്ത്യയില്‍ സൈദ്ധാന്തികതലത്തില്‍ മാത്രം നിന്ന കാര്യം ചൈനീസ് ബുദ്ധമതക്കാര്‍ ധീരമായ പാരമ്പര്യമാക്കി മാറ്റി. 570 എഡിയില്‍ വടക്കന്‍ ചൗസാമ്രാജ്യത്തിലെ ബുദ്ധ മത വിരുദ്ധനായ ചക്രവര്‍ത്തി വു വിനെതിരെ (55781) സന്യാസിയായ താവോ ചിയും ഏഴ് സുഹൃത്തുക്കളും സ്വയം പട്ടിണികിടന്ന് മരിച്ചു. ഇന്നത്തെ ഷിചുവാന്‍ പ്രവശ്യയിലായിരുന്നു അത്. മരണംവരെ നിരാഹാരം
കിടന്നുള്ള സന്യാസിമാരുടെ ആത്മാഹൂതിയുടെ ഈ സംഭവങ്ങളെല്ലാം ചൈനയില്‍ നടന്നത് വളരെ പണ്ട്, ഇന്ത്യയില്‍ നിന്ന് ഏഴാം നൂറ്റാണ്ടില്‍ ബുദ്ധിസം തിബത്തില്‍ എത്തുന്നതിന് വളരെ മുമ്പാണ്.




കഴിഞ്ഞയാഴ്ച ബെയിജിംഗിലെ വിദേശ മന്ത്രാലയ വക്താവ് സ്വാതന്ത്ര്യത്തിനായുള്ള തിബത്തന്‍ ജനതയുടെ മുറവിളിയെ ‘വേഷപ്രച്ഛന്നമായ ഭീകരവാദം’ എന്ന് മുദ്രകുത്തി. ദുഖകരമെന്ന് പറയാം, മാവോയുടെ സാംസ്‌കാരിക വിപ്ലവം ചൈനയില്‍ നിന്ന് ബുദ്ധിസത്തെ വേരോടെ പിഴുതു. ഇന്ന് ഏറ്റവും വലിയ
ബുദ്ധിസ്റ്റ് രാഷ്ട്രത്തിലെ (45 കോടി വിശ്വാസികള്‍)യുവതലമുറ ബുദ്ധമത പഠനത്തിന് മറ്റിടങ്ങളെയാണ് തിരയുന്നത്. മുഖ്യമായും തിബത്തിനെ. അതില്‍ ചിലര്‍ ധരംശാലയിലും വരുന്നു. എല്ലാരീതിയിലും കരുത്തുറ്റ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മതത്തെ പറ്റിയുള്ളത് ചിത്തഭ്രമമാണ് അത്.

ബുദ്ധമതമാവകട്ടെ, കാതോലിക്കാമതാകട്ടെ, അല്ലെങ്കില്‍ ഫുലന്‍ ഗോങ്ങ് ആകട്ടെ. ഇന്നത്തെ ചൈനീസ് ജനകീയ പരമാധികാര ചൈനയില്‍ ആത്മീയതക്കുള്ള തീവ്ര ദാഹം നിലനില്‍ക്കുന്നുണ്ട്.
ഒരു ബുദ്ധമതക്കാരനെ സംബന്ധിച്ച് ജീവിതം എടുക്കുന്നത്, അത് കൊലപാതകമാകട്ടെ, ആത്മഹത്യയാകട്ടെ വിലക്കപ്പെട്ടതാണ്. അതിനാല്‍ സ്വയം ജീവനെടുക്കുന്നത് ഒരു മനുഷ്യന്റെ ഏറ്റവും പവിത്രതമായ ജീവിതത്തെ നശിപ്പിക്കുകയാണ്.

തിച്ച് ക്വാങ് ഡുക്‌സിന്റെ ആത്മാഹുതിയെപറ്റി പ്രമുഖനായ ബുദ്ധ ഗുരു തിച്ച് ന്ഹാത് ഹന്‍ഹ് പറഞ്ഞു: ”യേശുവിന്റെ ക്രൂശിലേറല്‍ പോലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തി മറ്റുള്ളവരുടെ
ഉണര്‍ത്തെഴുന്നേല്‍പിനുവേണ്ടിയുള്ള ഉപാധിയില്ലാത്ത ദുരിതം വഹിക്കാനുള്ള സന്നദ്ധയാണ് വ്യക്തമാക്കുന്നത്”

മൊഴിമാറ്റം: ബിജുരാജ്


കുറിപ്പ്:
1. മതങ്ങളുടെ ചരിത്രം, വോള്യം 4, ചിക്കാഗോ പ്രസ് 1965
2. ‘എ റിവ്യൂ ഓഫ് സോഷ്യലി എന്‍ഗേജ്ഡ് ബുദ്ധിസം ഫോര്‍ ദ ന്യു മില്ലീനിയം’
എഡിറ്റര്‍മാര്‍: പിപോബ് യുഡോമിറ്റിപോങ്, ക്രിസ് വാക്കര്‍

http://www.doolnews.com/tenzin-tsundue-abuot-phuntsok-suicide-malayalam-news-387.html

1 comment:

  1. എല്ലാ പോസ്റ്റുകളും വായിച്ചു. ഇപ്പോള്‍ നല്ല ബ്ലോഗുകള്‍ തപ്പിയെടുക്കയും വായിക്കുകയും ഛെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.കാരണം കാക്കത്തൊള്ളായിരം ബ്ലോഗുകള്‍ ഉള്ളതില്‍ നമ്മള്‍ ചിലതൊക്കെ അറിയുന്നത് തന്നെ ഭാഗ്യം. അത് പോലെ കണ്ട്റ്റതാണ് താങ്കളുടെ ബ്ലോഗ്. വേറിട്ട ചിന്തകള്‍ ഇവിടെ സമാഹരിഹ്ചിരിക്കുന്നു. നന്ദി. സുദേഷിന്റെ ബ്ലോഗ് വഴിയാണ് ഇവിടെ എത്തിയത്. ക്ഷേമം നേരുന്നു.

    ReplyDelete