പക്ഷേ, നിങ്ങളുടെ പേര്
പ്രസക്തമാണ്
സാംസ്കാരിക വിമർശകനും പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എൻ സംസാരിക്കുന്നു^ വർത്തമാനകാലത്തിെൻറ പ്രതിസന്ധികെളപ്പറ്റി, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെപ്പറ്റി, തെൻറ തന്നെ ഇന്നലെകളെപ്പറ്റി. ആത്മീയത, ഇടതുപക്ഷം, സാംസ്കാരിക ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള തെൻറ പുതിയ ചിന്തകളും അദ്ദേഹം പങ്കുവെക്കുന്നു.
ചിത്രങ്ങൾ: പി. അഭിജിത്ത്
നിങ്ങളുടെ നിശ്ശബ്ദത നിങ്ങളെ തെറ്റുകാരനാക്കും; തെറ്റിദ്ധരിക്കാനുമിടയാക്കും. നിശ്ശബ്ദത മാത്രമല്ല, നിങ്ങളുടെ ശബ്ദവും. നിശ്ശബ്ദതയെ ഭേദിച്ച ശബ്ദവും നിലപാടുംകൊണ്ട് പല കോണുകളിൽനിന്ന് പഴികേൾക്കേണ്ടിവരുന്ന ചിന്തകനും സാംസ്കാരിക പ്രവർത്തകനുമാണ് കെ.ഇ.എൻ. ഒരു കൂട്ടർക്ക് കെ.ഇ.എൻ കമ്യൂണിസ്റ്റാണ്, ചിലർക്ക് മുസ്ലിം പക്ഷവാദി, മറ്റ് ചിലർക്ക് ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക പ്രവർത്തകൻ. വേറെ ചിലർക്ക് കെ.ഇ.എൻ ആർക്കൊപ്പമെന്നതിൽ സംശയം. ഹിന്ദുത്വഫാഷിസം ശക്തമാകുന്ന കാലഘട്ടത്തിൽ ഓരോ ചിന്തകനും ഓരോ സാംസ്കാരിക പ്രവർത്തകനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ സ്വത്വപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
അഞ്ചുപതിറ്റാണ്ടായി കേരളത്തിെൻറ സാംസ്കാരിക മണ്ഡലത്തിൽ കെ.ഇ.എൻ സജീവമാണ്. പ്രഭാഷകൻ, എഴുത്തുകാരൻ, വിമർശകൻ, പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി, അധ്യാപകൻ എന്നിങ്ങനെ പലതരത്തിൽ അദ്ദേഹം ശ്രദ്ധേയനാണ്. ശരിഅത്ത് വിവാദകാലത്ത് ഇടതുപക്ഷത്തുനിന്ന് അദ്ദേഹം പ്രതിരോധം തീർത്തു. പിന്നീട് വരാൻ പോകുന്ന ഹിന്ദുത്വഫാഷിസ്റ്റ് കാലത്തെപ്പറ്റി മുന്നറിയിപ്പ് നൽകി. സി.പി.എമ്മിലെ അന്തശ്ഛിദ്രങ്ങളുടെ കാലത്ത് നിശ്ശബ്ദനാകാതെ പ്രതികരിച്ചു. കെ.ഇ.എൻ ഇപ്പോൾ ഫാഷിസത്തെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്കൊപ്പമാണ്. കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപക ജോലിയിൽനിന്ന് വിരമിച്ച അദ്ദേഹമിപ്പോൾ തുടർച്ചയായിതന്നെ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് രാഷ്ട്രീയ ആപത്തുകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും സംസാരിക്കുന്നു.
‘സ്വർഗം നരകം പരലോകം’, ‘ഇരകളുടെ മാനിഫെസ്റ്റോ’, ‘ഇത്രയുമല്ല സംഭവിച്ചത്’, ‘കറുപ്പിെൻറ സൗന്ദര്യശാസ്ത്രം’, ‘ഖുത്ബുദ്ദീൻ അൻസാരി സംസാരിക്കുന്നു’, ‘ഗുജറാത്തിൽ നിന്ന് ഒറീസയിലേക്ക്’ തുടങ്ങിയ മുപ്പതോളം കൃതികളുടെ രചയിതാവാണ്. ഭാര്യ: എ.പി. സബിത. എം.ടെക് വിദ്യാർഥിയായ മെനിനോ ഫ്രൂട്ടോയാണ് ഏക മകൻ.
രാഷ്്ട്രീയം, ഇടപെടലുകൾ, വർത്തമാനകാലം, ഫാഷിസം എന്നിവയെക്കുറിച്ച് നിലപാടുകൾ കൂടുതൽ വ്യക്തമാക്കുകയാണ് കെ.ഇ.എൻ ഈ സംഭാഷണത്തിൽ. ഒപ്പം തെൻറ തന്നെ ജീവിതത്തെയും കടന്നുവന്ന വഴികളെക്കുറിച്ചും സംസാരിക്കുന്നു.
ഒരു അഭിമുഖത്തിന് നല്ല തുടക്കമാകില്ലെന്ന് അറിയാമെങ്കിലും ചോദിക്കട്ടെ, ഈ ഫാഷിസ്റ്റ് കാലത്ത് വലിയ പ്രതിരോധം തീർക്കേണ്ട കെ.ഇ.എന്നെ സി.പി.എം പൊതുവേദികളിലൊന്നും വേണ്ടത്ര കാണുന്നില്ലല്ലോ? ബോധപൂർവം ഒഴിവാക്കപ്പെടുന്നതാണോ?
ഒരു സാംസ്കാരിക പ്രവർത്തകൻ, സാംസ്കാരിക വിമർശകൻ എന്ന തലത്തിൽ എെൻറ പരമാവധി ഉൗർജം പ്രഭാഷണത്തിനും പ്രഭാഷണത്തോടനുബന്ധിച്ച യാത്രകൾക്കും വേണ്ടിയാണ് ഞാൻ ചെലവിടുന്നത്. എല്ലാ ജില്ലകളിലും നഗരകേന്ദ്രങ്ങളിൽ മാത്രമല്ല, ഗ്രാമത്തിെൻറ ഉൾഭാഗത്തും സാംസ്കാരിക പരിപാടികളിൽ ഞാൻ നിരന്തരമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഈ മാസംതന്നെ, നമ്മൾ സംസാരിക്കുന്ന ഈ 14ാം തീയതിവരെയുള്ള ദിവസങ്ങളിൽ 12 പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. ഇനിവരുന്ന എല്ലാ ദിവസങ്ങളിലും പ്രസംഗങ്ങളുണ്ട്. ജനകീയ പ്രഭാഷണങ്ങളാണ് അധികവും നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ സമയം കിട്ടുമ്പോൾ അക്കാദമിക്കായ പ്രസംഗങ്ങളും നടത്തുന്നു. ആദ്യ പരിഗണന ജനകീയ പ്രഭാഷണങ്ങൾക്കാണ്. ജനകീയ ആശയപ്രചാരണ പ്രഭാഷണവും ഒരു അക്കാദമിക് പ്രഭാഷണവും വന്നാൽ ആദ്യ പരിഗണന ജനകീയ പ്രഭാഷണത്തിനാണ്. പക്ഷേ, നിങ്ങളുടെ ചോദ്യം ശൂന്യതയിൽനിന്ന് രൂപപ്പെട്ടുവന്നതല്ല. ഈ ചോദ്യത്തിന് ഒരു വസ്തുനിഷ്ഠ പശ്ചാത്തലമുണ്ട്. ഇടതുപക്ഷ കാഴ്ചപ്പാട് പങ്കുവെക്കുന്ന ചിലർക്ക് പലപ്പോഴും അസ്വീകാര്യമാകുന്ന ഒരുപാട് ചിന്തകൾ ഞാൻ പങ്കുവെക്കുന്നുണ്ട്. അത് സ്വാഭാവികമായും ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഒരു പ്രഭാഷണം എന്നു പറഞ്ഞാൽ കേൾക്കുന്നവരുടെ അകത്ത് ചുഴികളുണ്ടാക്കണം. പുറമെ ഉരസിപ്പോകുന്ന ഇക്കിളിയായി പ്രഭാഷണം ഒതുങ്ങാൻ പാടില്ല. ഓരോ പ്രഭാഷണവും ഓരോ അർഥത്തിൽ പ്രകോപനമുണ്ടാക്കണം. അത്തരം പ്രകോപനങ്ങളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഞാൻ ഒഴിവാക്കപ്പെടും. എല്ലായിടത്തും പ്രഭാഷണത്തിന് എന്നെതന്നെ വിളിക്കണം എന്നു കരുതുന്നയാൾ നല്ല പ്രഭാഷകനല്ല. മറിച്ച്, നമ്മുടെ കാലത്ത് അനിവാര്യമായി അവതരിപ്പിക്കപ്പെടേണ്ട ആശയങ്ങൾ അവതരിപ്പിക്കാൻ ആയിരക്കണക്കിന് ആളുകളെ എല്ലാ സ്ഥലത്തും അവതരിപ്പിക്കുകയെന്നതാണ് പ്രധാനം. ഞാനീ പ്രശ്നത്തെ വ്യക്തിപരമായിട്ടല്ല കാണുന്നത്. നമ്മുടെ കാലത്ത് അനിവാര്യമായി അവതരിപ്പിക്കപ്പെടേണ്ട ചില ആശയങ്ങൾക്ക് അത് അർഹിക്കുന്ന തരത്തിലുള്ള പരിഗണന ഉണ്ടാകുന്നില്ല എന്നതാണ് എന്നെ അലട്ടുന്നത്. എന്നെ മാത്രമല്ല, ഫാഷിസ്റ്റ് വിരുദ്ധ ആശയപ്രചാരണം നടത്തുന്ന മറ്റുള്ള ആളുകളെകൂടി ഉൾക്കൊണ്ടാണ് ഞാൻ പറയുന്നത്. ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ഞാൻ വളരെ ആശങ്കാകുലനാണ്. ചോദ്യം ഇടതുപക്ഷ വേദികളിൽനിന്ന് ഒഴിച്ചുനിർത്തപ്പെടുന്നുണ്ടോ എന്നതാണ്. ഒഴിച്ചുനിർത്തപ്പെടുന്നുണ്ടോ, ഇല്ലയോ എന്ന് ആലോചിക്കാൻ കഴിയാത്ത തരത്തിൽ നിരന്തരം പ്രഭാഷണങ്ങളിൽ വ്യാപൃതനാണ് ഞാൻ. ആശയപ്രചാരണത്തിന് ഇടതുപക്ഷ വേദികളിലും ഇടതുപക്ഷേതര വേദികളിലും പങ്കെടുക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇടതുപക്ഷ വിരുദ്ധ വേദികളിലും പങ്കെടുക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രഭാഷണം നടത്താൻ കഴിയാത്ത വിധത്തിൽ ഞാൻ തിരക്കിലാണ്. വ്യക്തികേന്ദ്രീകൃതമായി ഈ വിഷയം ആലോചിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. എെൻറ ഇടപെടൽ എന്നത് എന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്നതല്ല. അത് നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവർത്തനത്തിെൻറ ഒരു ഭാഗം മാത്രമാണ്.
പ്രസംഗവേദികളിൽ താങ്കൾ സജീവമല്ല എന്നല്ല പറയാൻ ശ്രമിച്ചത്. എം.എൻ. വിജയനെപ്പോലെ, അദ്ദേഹത്തിന് പകരമായി സി.പി.എം സംസ്ഥാന തലത്തിൽ ഉയർത്തിക്കാട്ടുമെന്ന് ഒരു ഘട്ടത്തിൽ പലരും കരുതിയ താങ്കൾ ഇപ്പോൾ അത്ര ആഘോഷിക്കപ്പെടുന്നില്ല എന്നതാണ്? ചെറിയ വേദികളിലേക്ക് മാത്രം ഒതുങ്ങുന്നു..?
എം.എൻ. വിജയൻമാഷ് എം.എൻ. വിജയൻ മാഷാണ്. മാതൃകകളില്ലാത്തൊരു മാതൃകയായാണ് മാഷെ ഞാൻ കാണുന്നത്. ആഘോഷിക്കപ്പെടുന്നതിലല്ല, ആക്രമിക്കപ്പെടുന്നതിലാണ് ഇന്ന് സാംസ്കാരികപ്രഭാഷകർ സന്തോഷിക്കേണ്ടത്. ചെറിയ വേദികളും പ്രസക്തമാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള വേദികളിലും ഞാൻ തുടർച്ചായി പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളുടെ സംസ്ഥാനതല ക്ലാസുകളിൽ ഞാൻ പങ്കെടുക്കുന്നുണ്ട്. എം.എൻ. വിജയൻ മാഷിനെപ്പറ്റി പറഞ്ഞു. മാഷ് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെടുന്ന മഹാ സാന്നിധ്യമായിരുന്നു. അതിലേക്ക് മാഷ് എത്തുന്ന രണ്ട് ഘട്ടമുണ്ട്. മാഷ് ബ്രണ്ണൻ കോളജിൽ അധ്യാപകനായിരുന്ന ഒരു കാലമുണ്ട്. അധ്യാപകൻ എന്ന നിലയിലുള്ള ഒന്നാം ഘട്ടം സർഗാത്മകമായ മൗനത്തിലാണ് മാഷ് വ്യാപൃതനായത്. ആ മൗനം നിരവധിപേരെ മാഷിലേക്ക് അടുപ്പിച്ച് നിർത്തിയ സ്നേഹാർദ്രമായ മൗനമായിരുന്നു. അതിെൻറ തുടർച്ചയാണ് മാഷിെൻറ പ്രഭാഷണങ്ങൾ. അത് അതിലും വലിയ മൗനങ്ങളായിരുന്നു, സ്നേഹമായിരുന്നു. ആ പ്രഭാഷണത്തിെൻറ ആവിഷ്കാരമെന്ന നിലയിൽ പു.ക.സയുടെ പ്രസിഡൻറായി മാഷ് വരുന്നു. മാഷി
െൻറയൊപ്പം അതേ സംഘടനയുടെ പ്രവർത്തകനെന്നനിലയിൽ ഞാനും നിരവധി വേദികളിൽ സംസാരിച്ചിരുന്നു. അതിൽ ചില വേദികളിൽ മാഷ് വളരെ കുറച്ചുപേരോടാണ് സംസാരിച്ചിരുന്നത്. ഒരിക്കൽ സംസ്ഥാനതല ജാഥ വിഴിഞ്ഞത്ത് എത്തിയത് ഉച്ച സമയത്താണ്. വലിയ കേൾവിക്കാരല്ല, പരന്നുകിടക്കുന്ന വിജനതയാണ് മുന്നിലുള്ളത്. പക്ഷേ, മാഷ് അവിടെ സംസാരിച്ചു. അതെെൻറ ജീവിതത്തിൽ വലിയ ഉൾക്കാഴ്ച നൽകിയ സംഭവമാണ്. അതുവരെ കസേരകളിൽ അച്ചടക്കത്തോടെയിരിക്കുന്ന വലിയ സദസ്സിനോട് സംസാരിക്കുകയെന്നതായിരുന്നു എെൻറ അബോധത്തിലുണ്ടായിരുന്ന നല്ല പ്രസംഗം. ആളില്ലാത്ത സ്ഥലത്ത് എന്തിനാണ് സംസാരിക്കുന്നത് എന്ന തോന്നലും ഉണ്ടായിരുന്നു. അത് പൊളിച്ചത് വിജയൻ മാഷാണ്. നമ്മൾ നമ്മുടെ ദൗത്യം നിർവഹിക്കുന്നു. ഞാൻ പറയുന്നത് ഒരു ഘട്ടത്തിൽ വിജയൻ മാഷ് ബ്രണ്ണൻ കോളജിൽ ബഹുജനാടിസ്ഥാനത്തിൽ അറിയപ്പെടാതെ കഴിഞ്ഞു. പിന്നെ ലോകം മുഴുവനുമുള്ള മലയാളികൾ അറിയുന്ന രീതിയിൽ മാഷ് വളർന്നു. അത് സത്യത്തിൽ മാഷിെൻറ പ്രതിഭയുടെ പശ്ചാത്തലത്തിൽ മാത്രം നമ്മൾ അപഗ്രഥിച്ചാൽ വ്യക്തമാവാത്ത കാര്യമാണ്. മാഷ് മൗനത്തിൽ കഴിഞ്ഞ കാലത്തും മാഷിൽ വലിയ പ്രതിഭയുണ്ടായിരുന്നു. അധികം പേർ അത് അറിയുന്നില്ല. പക്ഷേ, അതേ പ്രതിഭയാണ് വലിയ സാധ്യതയായി മാറുന്നത്. പറഞ്ഞുവരുന്നത് ഒരു പ്രഭാഷകൻ ചില സമയങ്ങളിൽ ജനങ്ങളുടെയും അദ്ദേഹത്തിെൻറ സംഘടനയുടെയും പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് വളരുന്നതും മറ്റുസമയങ്ങളിൽ വളരാതിരിക്കുന്നതും നിരവധി സാമൂഹിക അവസ്ഥകളുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട കാര്യമാണ് എന്നാണ്.
ഒറ്റക്ക് ചില പ്രതിരോധങ്ങളായി താങ്കളുടെ പ്രവർത്തനം മാറുന്നുണ്ടോ?
ഞാനുൾെപ്പടെ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന പലരും മധ്യവർഗത്തിൽ പെട്ടവരാണ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. പക്ഷേ, സൗകര്യത്തിനുമെല്ലാം അപ്പുറത്ത് അസംതൃപ്തിയുടെ കനൽ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നത്തെ സാമൂഹിക അവസ്ഥ ഭീതിജനകമാണ്. ഈ അവസ്ഥയിൽ വ്യത്യസ്ത ജനാധിപത്യ ഇടപെടലുകൾ ഉണ്ട്, ഇടതുപക്ഷത്തിെൻറ ഇടപെടലുകൾ ഉണ്ട്. പുരോഗമന കലാസാഹിത്യസംഘം ഉണ്ട്. അതി
െൻറ ഒരു ഭാഗമെന്ന നിലക്കാണ് ഞാൻ എന്നെ കാണുന്നത്. അങ്ങനെ വരുമ്പോഴും ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയുമെന്നത് പ്രസക്തമാണ്. അടുത്തിടെ ഒരു പുസ്തകം വീണ്ടും വായിച്ചപ്പോൾ മുമ്പില്ലാത്തവിധം ഉൗർജം അനുഭവപ്പെട്ടു. അത് ‘ആൻറിഗണി’ എന്ന നാടകമാണ്. ആ നാടകം മുമ്പ് അസ്തിത്വപ്രശ്നങ്ങളുടെ രീതിയിൽ കാണുകയും അങ്ങനെ പലതരത്തിൽ സ്വാധീനിക്കുകയും ചെയ്തിരുന്നു. വീണ്ടും ആ നാടകം വായിച്ചപ്പോൾ എെൻറ ആശങ്കകൾ ഒരു പരിധിവരെ മാറ്റുന്ന ഉൗർജം നൽകി. നാടകത്തിൽ ആൻറിഗണി സഹോദരൻ പോളിനോസിസിെൻറ മൃതദേഹം മറവ് ചെയ്യാൻ നടത്തുന്ന ശ്രമമുണ്ട്. രാജ്യേദ്രാഹിയെന്ന് മുദ്രകുത്തിയ പോളിനോസിസിെൻറ മൃതദേഹം മറവ് ചെയ്യാതെ കഴുകന്മാർക്ക് ക്രയോൺ എന്ന അധികാരി വിട്ടുകൊടുക്കുന്നു. ശവശരീരം മറവുചെയ്യാതിരിക്കാൻ ശക്തമായ പാറാവ് ഏർപ്പെടുത്തിയപ്പോൾ ആൻറിഗണി തനിച്ച് മൃതദേഹം മറവ് ചെയ്യാൻ ശ്രമിക്കുന്നു. അത് പിടിക്കപ്പെടുന്നു. ക്രയോൺ പലതരത്തിൽ ആൻറിഗണിയെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ക്രയോൺ ചോദിക്കുന്നുണ്ട്, ആൻറിഗണി നീ വിചാരിക്കുന്നുണ്ടോ ആയിരക്കണക്കിനുള്ള എെൻറ പട്ടാളക്കാരെ മറികടന്ന് മൃതദേഹം മറവുചെയ്യാൻ കഴിയുമെന്ന്. അപ്പോൾ ആൻറിഗണി പറയുന്നു: ഒരു കാര്യം എനിക്കറിയാം. ഒരാൾക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്താൽ, ഒരുപക്ഷേ, അതുപോലെ മറ്റുള്ളവരും ചെയ്യാൻ തുടങ്ങിയാൽ ക്രയോൺ നിെൻറ അധികാരം നിലനിൽക്കാൻ പോകുന്നില്ല. ഇതു മുമ്പ് വായിച്ചതാണ്. പക്ഷേ, പലരും പിൻവലിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ആ നാടകം വായിക്കുമ്പോൾ വലിയ ആവേശം ലഭിക്കും. അരാഷ്ട്രീയ കല വലിയൊരു പ്രതിരോധമൊരുക്കും.
പലരും പിൻവലിയുന്ന കാലമെന്ന് പറഞ്ഞു, കൂടുതൽ വ്യക്തമാക്കാമോ?
ശരീഅത്ത് സംവാദത്തിെൻറ കാലത്ത് ’80കളുടെ പകുതിയിൽ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഞാൻ തുടർച്ചയായി പ്രഭാഷണം നടത്തുകയും വലിയതരത്തിലുള്ള അംഗീകാരം നേടുകയും ചെയ്തു. ഇസ്ലാം മതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രചാരണം ഞാൻ നടത്തി. ഹമീദ് ചേന്ദമംഗലൂർ, അത്തിക്കായ് മൗലവി, കാപ്പാട് അബ്ദുള്ളലി മാഷ് തുടങ്ങിയവർ ഒക്കെ നിർവഹിച്ചത് അക്കാലത്തെ പ്രധാനപ്പെട്ട ദൗത്യമാണ്. ആ കാലഘട്ടം അവസാനിച്ചതോടെ അത് തീരുന്നു. പക്ഷേ, ’90 കളിൽ എത്തുമ്പോൾ ചോദ്യത്തിെൻറ അന്തരീക്ഷം കൃത്യമായി മാറുന്നു. ’90കളിൽ എത്തുമ്പോഴാണ് പ്രത്യേകിച്ച് ബാബരി മസ്ജിദിെൻറ തകർച്ചയെ തുടർന്ന് എെൻറ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അതായത് ’80കളിൽ മുസ്ലിം യാഥാസ്ഥിതികത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം അനിവാര്യമായിരുന്നു. ഞാൻ അത് നിർവഹിച്ചു. അന്ന് നമ്മുടെ പൊതുബോധം എന്നെയെടുത്ത് തലയിൽ വെക്കുകയുണ്ടായി. ’90കളിൽ ഹിന്ദുത്വഫാഷിസം വലിയ വിപത്തായി വളരുകയാണ് എന്ന് അന്നത്തെ അനുഭവത്തിെൻറ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞു. അന്ന് ഞാൻ പു.ക.സയുടെ കോഴിക്കോട് ജില്ല സെക്രട്ടറിയാണ്. കെ.എസ്. ഹരിഹരനാണ് ജോയൻറ് സെക്രട്ടറി. ഫാഷിസം വളരുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകൾ സാഹിത്യസംഘത്തിനകത്തും ജനാധിപത്യവാദികൾക്കുള്ളിലും രൂപപ്പെട്ടുവന്നു. ഞങ്ങൾ രണ്ടുപേരും അടുത്ത സുഹൃത്തുക്കളെന്ന നിലയിൽ ആ ഉത്കണ്ഠകൾ പങ്കിട്ടു. അതിെൻറ പശ്ചാത്തലത്തിൽ രൂപപ്പെട്ടതാണ് ‘ഹിന്ദുത്വത്തിെൻറ രാഷ്ട്രീയ പരിണാമം’ എന്ന പുസ്തകം. ആ പുസ്തകത്തോട് കൂടിയാണ് സാമാന്യബോധത്തിന് ഞാൻ അത്ര സ്വീകാര്യനല്ലാതായി തീരുന്നത്. അതൊരു വഴിത്തിരിവാണ്. പല സുഹൃത്തുക്കളും ഇത്രയൊക്കെ ഞാൻ സംഘ്പരിവാറിനെതിരെ പറയേണ്ടതുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഘ്പരിവാറിെൻറ പ്രതിലോമ ആശയത്തിന് എത്രത്തോളം പ്രഹരശേഷിയുണ്ട് എന്ന് മനസ്സിലാക്കുന്നതിൽ ജനാധിപത്യവാദികളിൽ പലരും ദയനീയമാംവിധം പരാജയപ്പെട്ടു. പലരും വർഗീയതയെക്കുറിച്ചുള്ള പഴയ വിശകലനത്തിെൻറ ലോകത്ത് നിന്നു. അങ്ങനെ അവർ പിറകോട്ട് പോയപ്പോഴാണ് അതുവരെ മുസ്ലിം യാഥാസ്ഥിതികത്വത്തോട് നിലപാട് എടുത്ത ഞാനുൾെപ്പടെയുള്ള ആളുകൾ മുന്നിലേക്ക് വരേണ്ട വസ്തുനിഷ്ഠസാഹചര്യം വന്നത്. ഞാനുൾെപ്പടെയുള്ളവർ മുന്നോട്ടുവന്നു. മുന്നോട്ടുവന്നതിനെ അഭിവാദ്യംചെയ്യാൻ ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്ന പലർക്കും വേണ്ടത്ര കഴിയാതെ പോയി. സാംസ്കാരികചരിത്രത്തിൽ ഇന്നും തുടരുന്ന പ്രതിസന്ധിയായിട്ടാണ് ഞാൻ അതിനെ കാണുന്നത്. മത വിമർശനത്തിന് പിന്തുണനൽകുന്നവർപോലും സവർണപ്രത്യയശാസ്ത്രത്തിന് എതിരായ വിമർശനത്തിന് പിന്തുണ നൽകുന്നില്ല. മതംമാറുന്നതിനെക്കാൾ പാടാണ് പലവിധത്തിൽ നാം സ്വാംശീകരിച്ചിട്ടുള്ള സവർണ പ്രത്യയശാസ്ത്രത്തിൽനിന്ന് പുറത്തുകടക്കുക എന്നത്. അങ്ങനെ മതം മാറിയയാൾ വല്ലാതെ വിമർശിക്കപ്പെടും. ’90കൾക്കുേശഷമാണ് ഈ പ്രതിസന്ധി. ശരീഅത്ത് കാലത്ത് ഞാൻ നടത്തിയ പല പ്രസംഗങ്ങളും വിമർശനപരമായി അപനിർമിച്ചാൽ അതിൽ പലതിലും ഈ സവർണതയുണ്ടായിരുന്നുവെന്ന് കാണാം. സാമാന്യമായി അന്നത്തെ പോരാട്ടം യാഥാസ്ഥിതികതക്ക് എതിരായിരുന്നു. ആ ശരി ഇന്നും ശരിയായി തുടരുന്നു. അതേസമയം അതിനുവേണ്ടി അവതരിപ്പിച്ച രീതികൾ, കാര്യങ്ങൾ എന്നിവയിലൊക്കെത്തന്നെ തിരിച്ചറിയപ്പെടാത്ത സവർണ ആശയങ്ങൾ അടങ്ങിയിരുന്നു. സവർണ ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നടത്തിയ വിമർശനങ്ങളായതുകൊണ്ടാവണം അന്ന് അത് അത്ര സ്വാഗതം ചെയ്യപ്പെട്ടത്. പിന്നീട് നടത്തിയത് അതിലും തീർത്തും വ്യത്യസ്തമായ ഇടപെടലാണ്. മുസ്ലിം സമുദായത്തിലെ ‘പുരോഗമന’വാദികൾ ഇസ്ലാം മതത്തിലെയും സമുദായത്തിലെയും യാഥാസ്ഥിതികത്വത്തെ വിമർശിക്കണം. ഹിന്ദുപുരോഗമനവാദികൾ ഹിന്ദുമതത്തിലെ പ്രശ്നങ്ങൾ വിമർശിക്കണം. ഇങ്ങനെയൊരു അദൃശ്യമായ വിഭജനം സാംസ്കാരിക വിമർശനത്തിെൻറ ലോകത്ത് നിലനിൽക്കുന്നുണ്ട്. അത് തകർത്തു എന്നിടത്താണ് ഞാൻ സ്വയം അഭിമാനിക്കുന്ന കാര്യം. ബാബരി മസ്ജിദ് തകർത്ത കാലത്ത് എൻ.വി.പി. ഉണിത്തിരി മാഷും ബിഷപ് പൗലോസ് മാർ പൗലോസും ഞാനുമായിരുന്നു മിക്ക വേദികളിലെയും മൂന്ന് പ്രഭാഷകർ. ഈ മൂന്നുപേരെ വിളിച്ചതും കൃത്യമായിരുന്നു. ഉണിത്തിരി മാഷ് ബാബരി മസ്ജിദ് തകർത്തതിനെപ്പറ്റി സംസാരിക്കും. ഞാൻ സംസാരിക്കുക ഇസ്ലാംമതത്തിലെ ശരീഅത്ത് പോലുള്ള കാര്യങ്ങളാവും. മറ്റയാൾ ക്രിസ്തുമതത്തിെൻറ യാഥാസ്ഥിതികത്വത്തെ വിമർശിക്കും. പക്ഷേ, അക്കാലത്തുതന്നെ ഞാൻ സാമാന്യബോധത്തിലെ വിഭജനതലങ്ങൾക്ക് പരിക്കേൽപിച്ചു. ഉണിത്തിരിമാഷിനെ പോലുള്ളവർ ബാബരി മസ്ജിദ്പോലുള്ള വിഷയങ്ങൾ ഉയർത്തിയപ്പോൾ ചില പിറുപിറുക്കലുകൾ ഉയർന്നുവന്നു. ‘‘ഇത് ഉണിത്തിരിയല്ല, ഉണ്ണിക്കോയയാണ്.’’ അങ്ങനെ വന്നപ്പോൾതന്നെ വിഭജനങ്ങളെ പൊതിഞ്ഞുവെക്കാമെന്ന ലിബറൽ മതേതരത്വത്തിെൻറ കാഴ്ചപ്പാട് പൊളിയുന്നതാണ് നാം കണ്ടത്. ഒരു മുസ്ലിം പേരുള്ള ഒരാൾ വിശ്വാസിയാകട്ടെ, മതരഹിതനാകട്ടെ അയാൾ ഒരു സമുദായം അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പറഞ്ഞാൽ അത് വർഗീയതാണ് എന്ന കാഴ്ചപ്പാടുണ്ട്. ഇത് വ്യക്തികളുടെ പ്രശ്നമല്ല, ഒരു പൊതുബോധത്തിെൻറ പ്രശ്നമാണ്. ഇതിനെതിരെ നിരന്തരം കലഹിക്കുന്ന ഒരാളെന്ന നിലയിൽ ഒരു ഘട്ടത്തിൽ പിന്തുണച്ച ആളുകൾ രണ്ടാംഘട്ടത്തിൽ പിന്തുണക്കാതെ വരാം. നമ്മൾ തുടങ്ങിയത് വിജയൻമാഷിൽനിന്നാണ്. കേരളത്തെതന്നെ ഫാഷിസ്റ്റ് വിരുദ്ധ പാഠശാലയാക്കിമാറ്റാൻ കഴിഞ്ഞ ചിന്തകൻ എന്ന നിലയിലാണ് മാഷിെൻറ പ്രസക്തി. പക്ഷേ, നിങ്ങളുടെ പേര് പ്രസക്തമാണ്. നിങ്ങളുടെ പേര് മുഹമ്മദ് ആകുമ്പോൾ അവിടെ പ്രശ്നമുണ്ട്. നിങ്ങൾ ആർ.എസ്.എസിനെയായിരിക്കും വിമർശിക്കുന്നുണ്ടാകുക. പക്ഷേ, പൊതുബോധം നിങ്ങൾ ഹിന്ദുമതത്തെയാണ് വിമർശിക്കുന്നത് എന്ന തലത്തിൽ അതിനെ എടുക്കും. ഇത്തരം അബോധ വിചാര മാതൃകകൾ യാഥാർഥ്യമാണ്. ഈ വിചാര മാതൃകകളുമായി കണക്ക് തീർക്കുക മാത്രമാണ് വഴി. അങ്ങനെ കണക്ക് തീർക്കുമ്പോൾ ചിലർക്ക് കലി വരും. സാംസ്കാരികസമരം അതിനെയും സ്വാഗതം ചെയ്യാൻ കരുത്താർജിക്കും.
കെ.ഇ.എൻ പൊതുസമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതായി സ്വയം തോന്നിയിട്ടുണ്ടോ? ഒരു മുസ്ലിം പക്ഷപാതിയായി വിലയിരുത്തപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം?
ഇന്ന് ഏതൊരാൾക്കും ഇന്ത്യൻ പശ്ചാത്തലത്തിൽ മുസ്ലിം പക്ഷപാതിയാകാതെ, ഒരു ദലിത് പക്ഷപാതിയാകാതെ ജനാധിപത്യവാദിയാവാൻ കഴിയില്ല എന്നതാണ് ഒന്നാമത്തെ കാര്യം. പീഡിപ്പിക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങളോട് ഐക്യപ്പെടുക എന്നത് ജനാധിപത്യത്തിെൻറ, മതനിരപേക്ഷതയുടെ, കമ്യൂണിസത്തിെൻറ കാര്യമാണ്. ഇന്ന് ഇന്ത്യയിൽ ഇസ്ലാം മതം പീഡിത മതമാണ്, ക്രിസ്തുമതം പീഡിതമതമാണ്. ബുദ്ധമതം പീഡിതമതമാണ്. ആദിവാസികളും ദലിതരുമെല്ലാം മർദിതസാമൂഹിക വിഭാഗമാണ്. അവയോട് ഐക്യപ്പെടുക എന്നത് ഏറ്റവും പ്രധാനമാണ്. 2008ൽ ഞങ്ങൾ ഒറീസയിൽ പോയിരുന്നു. അവിടെ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണ്. അതേപ്പറ്റി, ‘അവർ ക്രിസ്ത്യാനികളെ തേടിയെത്തി’ എന്ന് ഞാൻ എഴുതിയിട്ടുണ്ട്. ആ യാത്രയിൽ വ്യക്തിപരമായ ഒരു അനുഭവമുണ്ട്. ഭുവനേശ്വറിൽനിന്ന് കണ്ഡമാലിലേക്കുള്ള വണ്ടിയോടിച്ചിരുന്നത് ഇടതുപക്ഷ കാഴ്ചപ്പാടുള്ള സുഹൃത്താണ്. അയാൾ യാത്രയിലുടനീളം ഹിന്ദുവായിട്ടാണ് ഞങ്ങളുടെ മുന്നിൽ സ്വയം പരിചയപ്പെടുത്തിയത്. അയാളുടെ ചില സമീപനങ്ങൾകണ്ട് ഞാൻ സ്വകാര്യമായി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, ഞാൻ ക്രിസ്ത്യാനിയാണ്. അവിടെ ക്രിസ്ത്യാനിയായിരിക്കുക അപകടകരമാണ്. ശ്രദ്ധിക്കേണ്ട കാര്യം കമ്യൂണിസ്റ്റ് എന്ന ഐഡൻറിറ്റിയെക്കാൾ ക്രിസ്ത്യൻ എന്ന സ്വത്വം അപകടകരമാകുന്ന കാലമാണ് ഇതെന്നതാണ്. കണ്ഡമാലിലെ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുേമ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒറീസ സംസ്ഥാന കമ്മിറ്റി ഓഫിസ് ഒരു ചർച്ചയായി രൂപാന്തരപ്പെട്ടു. അവിടെ നടന്ന പ്രാർഥനയിൽ മതരഹിതനായ ഞാനും പങ്കെടുത്തു. അതൊരു രാഷ്ട്രീയ പ്രക്ഷോഭത്തിെൻറ കൂടി ഭാഗമാണ്. ഇന്നത്തെ പശ്ചാത്തലത്തിൽ പീഡിത മതങ്ങളോട് ഐക്യപ്പെടേണ്ടതുണ്ട്. രണ്ടാമത്തെ പ്രശ്നം ഹിന്ദുപേരുള്ള ഒരാൾ സംഘ്പരിവാറിനെ എങ്ങനെ വേണമെങ്കിലും വിമർശിച്ചോട്ടെ, പക്ഷേ, മുസ്ലിം പേരുള്ള ആളുകൾ അത് ചെയ്യണ്ട എന്ന് രണ്ട് കൂട്ടരാണ് പറയുന്നത്. ഒന്ന്, സാമാന്യബോധമുള്ളതുകൊണ്ട് കൂടുതൽ കുഴപ്പത്തിലൊന്നും ചാടേണ്ട എന്ന ചിന്തയിൽ നമ്മളെ സംരക്ഷിക്കാൻ സദുദ്ദേശ്യപരമായി പറയുന്നവർ. മറ്റ് ചിലർ പറയുന്നത് കുറച്ചുകൂടി സങ്കീർണമാണ്. അത് നമ്മുടെ പൊതുബോധമാണ്. ഇന്ത്യൻ പൊതുബോധമെന്നത് ജനാധിപത്യബോധമില്ല, സവർണബോധമാണ്. ആ ബോധം ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ നിലപാട് എടുക്കുന്നവരെ പ്രതികളാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് എല്ലാ തലത്തിലുമുണ്ട്. കോടതി പോലും പറഞ്ഞത് തെളിവിെൻറ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കാൻ കഴിയില്ല, എന്നാൽ, പൊതുമനഃസാക്ഷി ആവശ്യപ്പെടുന്നതിനാൽ അങ്ങനെ വിധിക്കുന്നുവെന്നാണ്. കോടതിയെപ്പോലും നിസ്സഹായമാക്കുന്ന വിധത്തിൽ പൊതുബോധം തേരോട്ടം നടത്തുന്നുണ്ട്. അത് തീർച്ചയായും എ
െൻറ സാംസ്കാരിക ജീവിതത്തിൽ, വ്യക്തിജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടാക്കിയെന്നത് വസ്തുതയാണ്. പക്ഷേ, അതിനെ നേരിട്ട്, പരാജയപ്പെടുത്തിക്കൊണ്ട് മാത്രമേ ഒരു ജനാധിപത്യവാദിക്ക് മുന്നോട്ട് പോകാൻ കഴിയൂ. ഇതുമാത്രമല്ല, വ്യക്തിപരമായും ഞാൻ ആക്രമിക്കപ്പെട്ടു. ഞാൻ മതരഹിതനാണ്, മിശ്രവിവാഹിതനാണ്, മതത്തിെൻറ ആചാരാനുഷ്ഠാനങ്ങൾ ഒട്ടും പാലിക്കാതെ ജീവിക്കുന്നയാളാണ്. എന്നാൽ, എെൻറ മകൻ മതവിദ്യാലയത്തിൽ പഠിക്കുന്നുണ്ട്, ഭാര്യ മതംമാറി എന്നൊക്കെ തരത്തിലുള്ള വ്യാപകമായ പ്രചാരണം ഒരു ഘട്ടത്തിൽ ആശയസമരത്തിൽ എതിരിടാൻ പലവിധത്തിൽ പ്രയാസമുള്ളവർ നടത്തിയിരുന്നു. ആ പ്രചാരണങ്ങൾക്ക് അൽപായുസ്സ് മാത്രമാണുണ്ടായിരുന്നത്. പക്ഷേ, ആ പ്രചാരണങ്ങൾ അവസാനിച്ചെങ്കിലും പൊതുബോധത്തിെൻറ പിടിയിൽ അകപ്പെട്ട നിഷ്കളങ്കരായ കുറെയാളുകൾപോലും ഇത്തരം പ്രചാരണം ഇപ്പോഴും നടത്തുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധമായ പരാമർശത്തിന് കിട്ടുന്നത്ര കൈയടി ഒരിക്കലും പൊതുബോധത്തി
െൻറ വിമർശനത്തിന് കിട്ടില്ല.
മൂന്നു പതിറ്റാണ്ട് മുമ്പ് രാജ്യം നേരിടാൻ പോകുന്ന വിപത്തുകളെപ്പറ്റി മുൻകൂട്ടി പ്രവചിച്ചവരിലൊരാളാണ് താങ്കൾ. അതെങ്ങനെയാണ് സാധിച്ചത്?
ബാബരി മസ്ജിദ് തകർത്ത സംഭവം മാത്രം എടുക്കാം. അതിനോട് അനുബന്ധിച്ച് ഇന്ത്യയിൽ മറ്റൊന്നുകൂടി നടക്കുന്നുണ്ട്. അത് രാജ്യത്തിലേക്കുള്ള പുത്തൻ സാമ്രാജ്യത്വശക്തികളുടെ കടന്നുവരവാണ്. അത് വലിയ വിപത്തായിരുന്നു. അന്ന് ഭരണവർഗങ്ങളും അവരുടെ സ്തുതിപാഠകരും പറഞ്ഞത് ഇരുട്ടിെൻറ ഇരുമ്പുമറകൾ പൊളിഞ്ഞുവീഴാൻ പോകുകയാണെന്നാണ്. ഇനി വെളിച്ചത്തിെൻറ വെള്ളപ്പൊക്കം. എല്ലാം സുതാര്യമാകും. പക്ഷേ, മൂലധനസർവാധിപത്യത്തിെൻറ പരസ്യമായിരുന്നു അത്. ആഗോളീകരണം എന്ന പേരിൽ തെറ്റായാണ് മൂലധന സർവാധിപത്യം അവതരിപ്പിക്കപ്പെട്ടത്. ഇടതുപക്ഷ പ്രസ്ഥാനമാണ് ആഗോളീകരണം വലിയ വിപത്താണെന്ന മുന്നറിയിപ്പ് ആദ്യം നൽകുന്നത്. നമ്മുടെ അബോധവന്യതകളെ നമ്മുടെതന്നെ അസ്തിത്വത്തിന് എതിരെ വളർത്തിയെടുക്കാൻ അക്കാലത്ത് അവർക്ക് കഴിഞ്ഞുവെന്ന് ഒറ്റവാചകത്തിൽ പറയാം. ഇടതുപക്ഷമൊക്കെ നൽകിയ മുന്നറിയിപ്പ് കൃത്യമായി യാഥാർഥ്യമാകുന്ന ഘട്ടത്തിൽതന്നെയാണ് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നത്. ഈ ആക്രമണം അതിന് മുമ്പുള്ള ആക്രമണത്തിൽനിന്ന് വ്യത്യസ്തമായിരുന്നു. അതുതന്നെയാണ് അപായ സൂചനകളെ കൃത്യമാക്കിയത്. ലോകത്തെ സുശക്തവും അച്ചടക്കവുമുള്ള സൈന്യമുള്ള സർക്കാറിന് ഒരു ആരാധനാലയം തകർക്കുന്നത് തടയാൻ കഴിയാതെപോയി എന്നത് വളരെ ഗൗരവമായ ആലോചനയിലേക്ക് നയിച്ചു. അവിടെയാണ് മൗലികമായ കാഴ്ചയിലേക്ക് ഞാനുൾെപ്പടെയുള്ളവർ എത്തുന്നത്. അത് സ്വതന്ത്ര ഇന്ത്യയിൽ ഒരു സർക്കാർ നിലനിൽക്കുമ്പോൾതന്നെ അതിന് വെളിയിൽ മറ്റൊരു അദൃശ്യസർക്കാർ നിലനിൽക്കുന്നുണ്ടെന്ന തിരിച്ചറിവാണ്. ആ അദൃശ്യ സർക്കാർ ഇന്ത്യ സ്വാതന്ത്ര്യം നേടിയ അതേ കാലം മുതൽക്കേ ഉണ്ട്. സ്വാതന്ത്ര്യദിനം എന്നാവണമെന്ന് തീരുമാനിച്ചത് സ്വാതന്ത്ര്യസമരസേനാനികളോ പുതിയ ഭരണവർഗമോ ആയിരുന്നില്ല. അത് ഇന്ത്യയിലെ സവർണതയായിരുന്നു. ആഗസ്റ്റ് 14ന് തന്നെ ആഘോഷം തുടങ്ങണമെന്ന് തീരുമാനിച്ചത് ഇവിടത്തെ സവർണ പൗരോഹിത്യമാണ്. അത് രാമചന്ദ്രഗുഹ പുസ്തകത്തിൽ പറയുന്നുണ്ട്. സവർണതയുടെ സൂക്ഷ്മ വിമർശനം അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ മുൻപന്തിയിൽ നിൽക്കുന്ന ധൈഷണികർവരെ ഇടറിപ്പോകുന്നുണ്ട്. പെരി ആൻഡേഴ്സൺ ‘ഇന്ത്യൻ ഐഡിയോളജി’യിൽ അത് കൃത്യമായി പറയുന്നുണ്ട്. നെഹ്റു പരുക്കൻ അർഥത്തിൽ യുക്തിവാദിയാണ്. പക്ഷേ, അദ്ദേഹം പോലും തഞ്ചാവൂരിൽനിന്ന് വന്ന സവർണ പൗരോഹിത്യത്തിെൻറ നിർദേശങ്ങൾക്കനുസരിച്ച് പലവിധ പൂജാവിധികൾക്ക് വിധേയനാകേണ്ടിവന്നു. എതിർനിലപാട് എടുത്ത നെഹ്റുവിനെപ്പോലും അവർക്ക് തങ്ങളുടെ മുന്നിൽ പിടിച്ചിരുത്താൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അദൃശ്യഭരണകൂടം സ്വാതന്ത്ര്യം ലഭിച്ച് പുതിയ ഭരണവർഗം അധികാരമേൽക്കുന്ന കാലം മുതൽ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിവധവും ഇതുപോലത്തെ സംഭവമാണ്. അദൃശ്യഭരണകൂടം ’90കളിൽ നടത്തിയ ഇടപെടലുകളെയാണ് ശരിക്കുള്ള ഭരണത്തിന് തടയാൻ കഴിയാതിരുന്നത്. അദൃശ്യഭരണകൂടത്തിെൻറ ശാസനകളെ വേണമെന്ന് വിചാരിച്ചാൽപോലും ചെറുക്കാൻ കഴിയാത്ത അവസ്ഥ വന്നു. അദൃശ്യഭരണകൂടത്തെക്കുറിച്ചും അതിെൻറ പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള അന്വേഷണമാണ് പുതിയ അറിവിലേക്ക് ഞങ്ങളെ എത്തിക്കുന്നത്. അതൊരു അനിവാര്യതയായിരുന്നു. ആ അനിവാര്യതയാണ് ‘ഹിന്ദുത്വത്തിെൻറ രാഷ്ട്രീയ പരിണാമം’ എന്ന പുസ്തകത്തിലേക്ക് എത്തിക്കുന്നത്. ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. ഏഴിന് അദ്വാനി രാഷ്ട്രത്തോട് ക്ഷമ ചോദിച്ചു. ആഴ്ചകൾ കഴിഞ്ഞ് സംഘ്പരിവാറിെൻറ പ്രസ്താവന വരുന്നു ഭൂരിപക്ഷത്തിന് ന്യൂനപക്ഷം വിധേയമാകാതിരുന്നാൽ ഇതും ഇതിനപ്പുറവും സംഭവിക്കും. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ ഡിസംബർ ആറിന് വിജയദിവസമായി ആചരിച്ചു. പിന്നെ നമ്മൾ കേൾക്കുന്നത് 2014ൽ ഇന്ത്യയിൽ ഫാഷിസ്റ്റുകൾ അധികാരത്തിൽ വരുമ്പോൾ സാധ്വി ബാലികസരസ്വതി രണ്ട് രാമജന്മഭൂമി സ്ഥാപിക്കുമെന്ന് പറയുന്നതാണ്. ഒന്ന് അയോധ്യയിലും മറ്റൊന്ന് പാകിസ്താനിലും. അതോടെ ചിത്രം പൂർത്തിയായി. ’90ന് ശേഷമുള്ള കാലത്തെ നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞുവെന്നാണ് ഞങ്ങൾക്ക് വ്യക്തിപരമായി അഭിമാനമായി തോന്നുന്ന നേട്ടം.
ഇന്ത്യയിലെ ഭരണവർഗത്തെ താങ്കൾ എങ്ങനെയാണ് നിർവചിക്കുക,ഫാഷിസമെന്നോ?
ഇന്ത്യൻ പശ്ചാത്തലത്തെ 2014ന് മുമ്പും പിമ്പും എന്ന് വിഭജിച്ചു കാണാൻ ഞാനാഗ്രഹിക്കുന്നു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാറിൽനിന്ന് തീർത്തും വ്യത്യസ്തമാണ് 2014ൽ മോദിയുടെ സർക്കാർ. 2002 ലെ കുപ്രസിദ്ധമായ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് മോദി വരുന്നത്. ശരിക്കും മോദി വംശഹത്യയുടെ പശ്ചാത്തലത്തിൽ ജനങ്ങളാൽ വെറുക്കപ്പെടേണ്ടയാളാണ്. മോദി തെരഞ്ഞെടുപ്പിൽ തോൽക്കണം. അത് സംഭവിച്ചില്ല. മറുവശത്ത് കോർപറേറ്റ്വത്കരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഫാഷിസം പ്രത്യക്ഷമായിതന്നെ നമ്മുടെ ജീവിതത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തെ ആവിഷ്കാരത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവന്നതാണ് ഒരു വലിയ മാറ്റം. മുമ്പ് കവിതയും കലയുമായിരുന്നു ആവിഷ്കാരം. ഇന്നത് ഭക്ഷണവുംകൂടിയായിരിക്കുന്നു. 2015 ൽ അഖ്ലാഖിനെ ഭക്ഷണത്തിെൻറ പേരിൽ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തി. 2017ൽ നമ്മൾ സംസാരിക്കുമ്പോൾ അതിനെക്കാൾ വലിയ ഭീകരതകൾ നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ, 2015ലുണ്ടായ പ്രതിഷേധം ഇപ്പോഴുണ്ടാകുന്നില്ല. പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഫാഷിസം യൂറോപ്പിലെ ഫാഷിസംപോലുള്ള ഒന്നല്ല എന്നാണ്. ഇന്ത്യൻ പശ്ചാത്തലത്തെ വിഭജിച്ചുകാണാം. ഗുജറാത്തിലെ വംശഹത്യ 2002ൽ അല്ല ശരിക്കും നടക്കുന്നത്. അത് ’90കളിൽതന്നെ തുടങ്ങിയതാണ്. ’90കളിൽതന്നെ ഗുജറാത്തിലെ പല ഗ്രാമങ്ങളിലും ഹിന്ദുത്വരാഷ്ട്രത്തിലേക്ക് സ്വാഗതം എന്ന ബോർഡുണ്ടായിരുന്നു. ഗുജറാത്തിലെ വംശഹത്യയിൽ നിന്നാണ് ഇന്നത്തെ ഭരണമുണ്ടായത്. ഭയമാണ് ഇവിടെ വലുത്. രണ്ടുതരം ഭയമുണ്ട്. ഇരകളുടെയും വേട്ടക്കാരെൻറയും. ഗോധ്രയും ഗുജറാത്തും ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പ്രശ്നമായി ഫാഷിസ്റ്റുകൾ മാറ്റി. ശരിക്കും സംഘ്പരിവാറും മുസ്ലിം ജനതയും തമ്മിലുള്ള പ്രശ്നമാണ് അത്. ആക്രമിക്കപ്പെടാൻ ഇനിയും സാധ്യതയുണ്ടെന്ന ഭയവും തിരിച്ചടിച്ചേക്കുമെന്ന ഭയവും വളർത്തി, രണ്ടുകൂട്ടരെയും ഭയപ്പെടുത്തിയാണ് അവർ അധികാരത്തിലേറിയത്. ഇന്ത്യയിൽ നിലനിൽക്കുന്ന ഫാഷിസം ജർമനിയിലോ ഇറ്റലിയിലോ സ്പെയിനിലോ നിന്ന ക്ലാസിക്കൽ ഫാഷിസത്തിെൻറ ഫോട്ടോകോപ്പിയല്ല. ആ അർഥത്തിൽ ഇവിടെയുള്ള ഫാഷിസം നവഫാഷിസമാണ്. മൂലധന താൽപര്യങ്ങളോട് കണ്ണിചേർന്നുപോകുന്നതാണ്. ലോകത്തിൽ ഒരു ഫാഷിസവും മറ്റൊരിടത്ത് അതുപോലെ ആവർത്തിക്കുക സാധ്യമല്ല. ഇന്ത്യയിൽ നിലനിൽക്കുന്നത് തീർച്ചയായും നവഫാഷിസമാണ്.
പക്ഷേ, സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഇതിനെ അതോറിറ്റേറിയനിസം അഥവാ സമഗ്രാധിപത്യം എന്നാണ് വിശേഷിപ്പിക്കുന്നത്? ഫാഷിസമല്ല, ഫാഷിസ്റ്റ് പ്രവണതകളാണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം പറയുന്നു?
സാംസ്കാരിക തലത്തിൽനിന്ന് നോക്കുമ്പോൾ ഇതിനെ നവഫാഷിസമായിട്ടാണ് ഞാൻ തിരിച്ചറിയുന്നത്. അടിയന്താരാവസ്ഥകാലത്ത് ഫാഷിസം മുകളിൽ നിന്ന് നമ്മുടെ ജീവിതത്തിലേക്ക് കെട്ടിയിറക്കുകയായിരുന്നു. 2014ന് ശേഷം ഫാഷിസം താഴെനിന്ന് കെട്ടിപ്പൊക്കുകയാണ്. നമ്മുടെ ഭക്ഷണം, ചിന്തകൾ എന്നിങ്ങനെ പലതരത്തിൽ സ്വാധീനിച്ച് തന്മാത്ര തലത്തിൽ ഇടപെടുന്നു. ഈ നവഫാഷിസത്തിെൻറ പ്രത്യേകത അതിന് അനുകൂലമായ ഒരു സാംസ്കാരിക അന്തരീക്ഷംകൂടി ഉയർന്നുവന്നിരിക്കുന്നു എന്നതാണ്. നിങ്ങൾക്ക് ഉയരവും വെളുപ്പുമുള്ള കുട്ടിവേണമോ എന്നാണ് ഭരണവർഗം ചോദിക്കുന്നത്. കമ്യൂണിസ്റ്റുകൾക്കുപോലും നിറമുള്ള കുട്ടി എന്ന പ്രശ്നത്തെ മനസ്സിലാക്കാൻ പറ്റുന്നില്ല. ഇന്ന് നവഫാഷിസവും മൂലധനതാൽപര്യവും തമ്മിൽ താദാത്മ്യം പ്രഖ്യാപിച്ച് നൃത്തമാടുകയാണ്. 2014ന് ശേഷം രൂപപ്പെട്ടുവന്നത് നവഫാഷിസമാണ്. ആ ഭീകരതയെ, തുറന്നുകാണിച്ച്, അത് നവഫാഷിസമാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് അതിനെ എതിർക്കണം. ഫാഷിസത്തിനെ അതിെൻറ യഥാർഥപേര് വിളിച്ച്–നവഫാഷിസം എന്നു വിളിച്ചുകൊണ്ട് –എതിരിടുകയും കണക്ക് തീർക്കുകയും വേണം.
എന്താണ് ഇപ്പോൾ ഇന്ത്യയിൽ ജനങ്ങളുടെ ഏറ്റവും വലിയ ശത്രു?^സാമ്രാജ്യത്വമോ അതോ ഫാഷിസമോ?
ഇന്ത്യയിൽ സാമ്രാജ്യത്വവും ഫാഷിസവും ഒന്നുചേർന്ന്, ഒരുമിച്ചാണ് മുന്നോട്ട് പോകുന്നത്. നവഫാഷിസം ജനങ്ങളുടെ ജീവിതത്തെ ആഴത്തിൽ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിെൻറ കാര്യമെടുക്കാം. കാലിക്കശാപ്പിൽ നിയന്ത്രണമേർപ്പെടുത്തുന്നു. അതേസമയംതന്നെ കാലിമാംസം കോർപറേറ്റ്വത്കരിക്കനുള്ള അജണ്ടയും മറുവശത്ത് നടക്കുന്നു. ഇങ്ങനെ കോർപറേറ്റുവത്കരണവും നവഫാഷിസവും ഒന്നുചേർന്ന് നമ്മുടെ ജീവിതത്തെ പ്രത്യക്ഷമായി തന്നെ ഇല്ലാതാക്കുന്നു.
കുടുംബം, രാഷ്്ട്രീയം, സി.പി.എം
ഒരു വ്യക്തിയെന്ന നിലയിലും ചിന്തകനെന്നനിലയിലും താങ്കളെ രൂപപ്പെടുത്തിയ കുടുംബ, സാമൂഹിക പശ്ചാത്തലം എന്താണ്?
മത പശ്ചാത്തലമുള്ള, യാഥാസ്ഥിതികമായ അന്തരീക്ഷത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. കോഴിക്കോട് പെരുമണ്ണയിലെ എെൻറ ഗ്രാമം ബീഡിത്തൊഴിലാളികളുടെ ഗ്രാമമാണ്. അവിടെ രാവിലെ മുതൽ രാത്രി വൈകും വരെ ബീഡിതെറുപ്പ് നീളും. സംഘടിത ബീഡിത്തൊഴിലാളികളുമായുള്ള പരിചയമാണ് ഒരുപക്ഷേ എെൻറ ആദ്യ പൊതുമണ്ഡലം. ബീഡിത്തൊഴിലാളികൾക്കിടയിൽ എല്ലാത്തരം സാമൂഹിക പ്രവർത്തനവുമുണ്ട്. അവിടെ സാഹിത്യമുണ്ട്, പത്രം –പുസ്തകം വായനയുമുണ്ട്. എന്തിനെപ്പറ്റിയും ചർച്ചയുണ്ട്. കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും സജീവവും സർഗാത്മകവുമായ പൊതുമണ്ഡലം എന്നു പറയുന്നത് ബീഡിതെറുക്കുന്ന സ്ഥലമാണ്. അല്ലാതെ വായനശാലയായിരുന്നില്ല, കലാസമിതികളായിരുന്നില്ല. അവിടെ എല്ലാം ചർച്ചചെയ്യും. ഇപ്പോൾ 50 കൊല്ലം കഴിഞ്ഞു. പക്ഷേ, കാക്കനാടെൻറ ‘ഉഷ്ണമേഖല’യിലെ കഥാപാത്രം കെ.ടി.പിള്ള ഞങ്ങളുടെ നാട്ടിലെ ഒരാൾക്ക് വട്ടപ്പേരായുണ്ട്. ഒ.വി. വിജയെൻറ കഥാപാത്രങ്ങളായ അള്ളാപ്പിച്ച മൊല്ലാക്ക, നൈസാമലി, അപ്പുക്കിളി എന്നിവ നാട്ടിലെ പലരുടെയും വട്ടപ്പേരാണ്. മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യത്തിലെ കഥാപാത്രങ്ങൾ ഔദ്യോഗികമായി നിരക്ഷരരെന്ന് പറയാവുന്ന ഒരു സമുദായത്തിെൻറ വട്ടപ്പേരായി നിലനിൽക്കുന്നു. നമ്മുടെ ഉയർന്ന സാഹിത്യ സംവാദരീതികൾക്ക് സങ്കൽപിക്കാനാവാത്തവിധത്തിൽ. കച്ചവട കുടുംബമായിരുന്നു ഞങ്ങളുടേത്. വർത്തമാന പത്രങ്ങളോ പുസ്തകങ്ങളോ ഒന്നുമില്ലായിരുന്നു വീട്ടിൽ.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കെ.എസ്.എഫിെൻറ പ്രവർത്തകനായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചോയിക്കുട്ടി എന്ന കോൺഗ്രസ് അധ്യാപകനുണ്ടായിരുന്നു. അന്ന് നിക്സൻ ഇന്ത്യ സന്ദർശിക്കുന്ന കാലമാണ്. ക്ലാസിൽ ഞാനടക്കം രണ്ടുപേർ കറുത്ത ബാഡ്ജു കുത്തി ചെന്നു. എന്താണ് കറുത്ത ബാഡ്ജ് എന്ന് മാഷ് ചോദിച്ചു. നിക്സൻ വരുന്നതുകൊണ്ടാണ് എന്ന് അതിന് മറുപടി. അതിന് നിനക്ക് എന്താണ്? അത് സാമ്രാജ്യത്വമാണ്. മാഷ് സാമ്രാജ്യത്വം എന്താണ് എന്ന് ചോദിക്കുന്നു. പക്ഷേ, എന്താണ് സാമ്രാജ്യത്വം അത് കൂടുതൽ വിശദീകരിക്കാൻ അറിയുമായിരുന്നില്ല. ഇത് മനസ്സിൽ നിൽക്കുന്ന അനുഭവമാണ്. ഡിഗ്രി കഴിഞ്ഞപ്പോൾ പെരുമണ്ണ ട്യൂഷൻ സെൻറർ എന്ന പാരലൽകോളജിൽ അധ്യാപകനായി പ്രവർത്തിച്ചു. അത് രണ്ടാമത്തെ പൊതുമണ്ഡലമാണ്. ഈ പൊതുമണ്ഡലങ്ങളിൽ നിന്നുള്ള അനുഭവവും അറിവുമാണ് എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നത്.

പക്ഷേ, മതവിശ്വാസത്തിൽനിന്ന് എങ്ങനെയാണ് പുറത്തുവരുന്നത്?
അക്കാലത്തെ അനുഭവങ്ങളാണ്, ചുറ്റും കണ്ട കാഴ്ചകളുമാണ് എന്നെ മതവിശ്വാസിയല്ലാതാക്കുന്നത്. ചുറ്റുവട്ടത്ത് പൊതുനന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവരെയൊന്നും മതവിശ്വാസിയല്ല എന്ന ഒറ്റക്കാരണത്തിെൻറ പേരിൽ മതവിശ്വാസികൾ പരിഗണിക്കുന്നില്ല. നന്മയെ പരിഗണിക്കാത്ത പരലോക സങ്കൽപമാണ് ആദ്യമെന്നെ വല്ലാതെ പ്രയാസപ്പെടുത്തിയത്. വ്യത്യസ്ത മതത്തിൽപെടുന്നതുകൊണ്ട്, അല്ലെങ്കിൽ മതത്തി
െൻറ ആചാരാനുഷ്ഠാനങ്ങൾ നടപ്പാക്കാത്തതുകൊണ്ട് നന്മ അനാഥമായി പോകുന്നു. അത് അയുക്തികമാണ്. ആര് എപ്പോൾ ചെയ്താലും നന്മ നന്മയായി തുടരണം. നന്മ പരിഗണിക്കപ്പെടാതിരിക്കുമ്പോൾ മാർക്സ് മുതൽ ഗാന്ധിവരെയുള്ളവർ നരകത്തിലായിരിക്കുമ്പോൾ നമ്മുടെ നാട്ടിലെ നന്മയില്ലാത്ത ഒരാൾ സ്വർഗത്തിലായിരിക്കും. അത് നൽകിയ അസ്വസ്ഥതയാണ് ‘സർഗം, നരകം, പരലോകം’ എന്ന പുസ്തകമായിട്ട് പിന്നീട് എഴുതപ്പെടുന്നത്. മാത്രമല്ല ’70കളിൽ യുക്തിവാദിയായ യു. കലാധരൻ മാഷ് ഗുരുവായൂർ ക്ഷേത്രത്തിലെ കൊടിമരത്തിൽ സ്വർണം പൂശുന്നതിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അന്ന് യുക്തിവാദിസംഘവുമായി ബന്ധമില്ലെങ്കിലും ഞാനതിൽ പങ്കെടുത്തു. അത് പെരുമണ്ണ അങ്ങാടിയിൽ വലിയ വിഷയമായി. അത് ഹിന്ദുക്കളുടെ വിഷയമല്ലേ നീയെന്തിന് ഇടപെടുന്ന് എന്ന് പലരും ചോദിച്ചു. ഇതിെൻറയൊക്കെ പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് ഒക്കെ കഴിഞ്ഞതോടുകൂടി മതത്തിെൻറ അന്തരീക്ഷത്തിൽനിന്ന് ഞാൻ പുറത്തുകടക്കുന്നത്. എല്ലാവരും ദൈവത്തെ സ്തുതിക്കുന്നു. പക്ഷേ, ഒരു പരിധികഴിഞ്ഞ് സ്തുതിച്ചാൽ വ്യക്തികളെന്ന നിലയിൽ അത് നിങ്ങളെയും ചടപ്പിക്കും. ലോകം മുഴുവൻ നിരന്തരം ദൈവത്തെ സ്തുതിക്കുന്നു. അത് അനൗചിത്യമായി എനിക്ക് തോന്നി.
മതരഹിത ജീവിതമാണോ പിന്നീട് നയിച്ചത്?
മതരഹിതമായ ജീവിതമാണ് ഈ നിമിഷംവരെ നയിക്കുന്നത്. അന്നത്തെ വരണ്ട, യാന്ത്രിക ഭൗതികവാദകാഴ്ചപ്പാട് ഇന്ന് ഞാൻ പുലർത്തുന്നില്ല. സച്ചിദാനന്ദൻ ഒക്കെ പറയുന്ന കവിത ഒരു മതം എന്ന കാഴ്ചപ്പാടാണ് എനിക്ക്. പ്രപഞ്ചത്തിെൻറ അനന്തതയുണ്ട്, അത് മനുഷ്യന് അഭിമുഖീകരിക്കുന്നതിലെ സങ്കീർണതയുണ്ട്. അതിൽ അജ്ഞാതം എന്ന കാര്യമുണ്ട്. അനന്തമായ പ്രപഞ്ചത്തെ നാം പൂർണമായും അറിയുന്നില്ല. അജ്ഞാതത്തെ നമ്മുടെ അസ്തിത്വം അഭിമുഖീകരിക്കുന്നുണ്ട്. അജ്ഞാതത്തെയും നമ്മുടെ അസ്തിത്വത്തിന് അഭിമുഖീകരിക്കാതെ വയ്യ. പക്ഷേ, അപ്പോഴും അജ്ഞാതത്തെ ജ്ഞാതത്തെപ്പോലെ നമുക്കറിയാനാവുകയില്ല. ഇത്തരത്തിലുള്ള അസ്തിത്വസങ്കീർണതകൾ വ്യക്തമായും ആവിഷ്കൃതമാവാത്ത സൗന്ദര്യാനുഭവങ്ങളുടെ േസ്രാതസ്സായി തീരുമ്പോഴുള്ള, ശരാശരികൾക്കപ്പുറമുള്ള സ്വയമനുഭവിക്കുന്ന ജീവിത വിസ്മയങ്ങളാണ്, മുന്നേ സൂചിപ്പിച്ച ആ പ്ലസ് ആണ് ആത്്മീയതയായി എനിക്കനുഭവപ്പെടുന്നത്. ഈ അജ്ഞതയെയും കൂടി ഉൾക്കൊള്ളുന്ന കൂടുതൽ വികസിതമായ ഒരു കാഴ്ചപ്പാടാണ് ഇപ്പോൾ എനിക്കുള്ളത്. വേണമെങ്കിൽ അതിനെ ആത്മീയം എന്നു വിളിക്കാം. ഞാൻ ആത്മീയം എന്നു പറയുന്നതിനെപ്പോലും സൗന്ദര്യശാസ്ത്രത്തിെൻറ തലത്തിലാണ് കാണുന്നത്. ഭക്ഷണം സംതൃപ്തിനൽകും. അതിനപ്പുറത്ത് കിളികളുടെ ശബ്ദം, തിരകൾ അടിക്കുന്നത്, സൂര്യനുദിക്കുന്നത് എന്നിവയെല്ലാം മനുഷ്യജീവിതത്തിൽ കണക്കുകൂട്ടലുകൾക്ക് പുറത്തുള്ള പ്ലസ്സുകളാണ്. അത് അറിയുമ്പോൾ ലഭിക്കുന്ന നിർവചിക്കാനാവത്ത കുളിർമയും കോരിത്തരിപ്പുമുണ്ട്. അതാണ് ഞാനിപ്പോൾ തിരിച്ചറിയുന്ന സൗന്ദര്യാത്മകമായ ആത്മീയതയുടെ തലം. വിനിമയ വിധേയമല്ലാത്ത കുളിർമയുടെയും അനുഭൂതിയുടെയും തലം മനുഷ്യ അസ്തിത്വത്തിനകത്ത് സാധ്യമാണ്.
താങ്കൾ ഇപ്പോഴും നിരീശ്വരവാദിയാണോ?
ഈശ്വരവാദം നിരീശ്വരവാദം എന്ന തലത്തിലല്ല കാര്യങ്ങളെ ഞാനിപ്പോൾ കാണുന്നത്. നിരീശ്വരവാദി എന്നു പറയുമ്പോൾ ഈശ്വരെൻറ അസ്തിത്വം ഒരർഥത്തിൽ നമ്മൾ അംഗീകരിക്കുന്നുണ്ട്. അതിനോട് എതിരിട്ടേ നിൽക്കാനാവൂ. ‘സ്വർഗം, നരകം, പരലോകം’ എഴുതുന്ന ഘട്ടത്തിലെല്ലാം ഞാൻ എതിരിടൽ പക്ഷത്താണ് നിന്നിരുന്നത്. ഞാനിപ്പോൾ അനുകൂലിക്കൽ, എതിരിടൽ എന്നതിന് പുറത്ത് സൗന്ദര്യാത്മകമായ അനുഭൂതിയുടെ തലത്തിലാണ്. ചോദ്യത്തിെൻറ പരിമിതി എന്താണെന്നാൽ ദൈവം എന്താണെന്ന് തന്നെയാണ്. ഏത് തരം ദൈവത്തെപ്പറ്റിയാണ് നമ്മൾ പറയുന്നത്. ഗാന്ധിയുടെ അടുത്ത സുഹൃത്താണ് രാമചന്ദ്ര റാവു ഗോറ. അദ്ദേഹം യുക്തവാദിയാണ്. ഗാന്ധിയാകട്ടെ ദൈവവിശ്വാസി. രാമചന്ദ്ര ഗോറക്ക് മകളെ ദലിതന് വിവാഹം കഴിച്ചുകൊടുക്കണം. അതിന് ഗാന്ധി കാർമികത്വം വഹിക്കണം. ഗാന്ധിയാണെങ്കിൽ ദൈവത്തിെൻറ പേരിലാണ് കാർമികത്വം വഹിക്കുക. രാമചന്ദ്ര ഗോറക്ക് അത് സമ്മതിക്കാനും പറ്റില്ല. അവസാനം ഗാന്ധി സത്യത്തിെൻറ പേരിലാണ് കാർമികത്വം വഹിക്കുന്നത്. ഗാന്ധിക്ക് സത്യമാണ് ദൈവം. എെൻറ ആസ്തികവും രാമചന്ദ്രഗോറയുടെ നാസ്തികവും ഏറക്കുറെ ഒന്നുതന്നെയാണ് എന്ന് ഗാന്ധി പറയുന്നു. ഗാന്ധിയുടെ ജീവിതത്തിൽ നമ്മൾ കാണുക ഇത്തരം നിരന്തരമായ പുതുക്കപ്പെടലുകളാണ്. അതുകൊണ്ട് ഗാന്ധിക്കും ഗോറക്കും ഐക്യപ്പെടാൻ ദൈവത്തിന് തടസ്സമല്ല. കാരണം, ദൈവത്തെ വ്യത്യസ്തമായി കാണാം. ഞാനിപ്പോൾ കാണുന്നത് ആഴത്തിൽ ദൈവവിശ്വാസമുള്ള ആളുകൾക്കും അതുപോലെ അല്ലാത്ത മറ്റൊരാൾക്കും അവർക്ക് മനുഷ്യസ്നേഹത്തിെൻറയും പേരിൽ ഒന്നിക്കാമെന്നാണ്.
താങ്കളുടെ യുവത്വത്തിെൻറ കാലത്താണ് അടിയന്തരാവസ്ഥ. അക്കാലത്ത് എന്ത്് ചെയ്തു? വേണമെങ്കിൽ അന്നത്തെ പലരെയും പോലെ നക്സലൈറ്റ് പാത പിന്തുടരുകയും ചെയ്യാമായിരുന്നു..?
അടിയന്തരാവസ്ഥഘട്ടത്തിൽ അതിന് എതിരായി ദേവഗിരികോളജിൽ നടന്ന എസ്.എഫ്.ഐ പ്രവർത്തനത്തിൽ ഞാൻ സജീവമായിരുന്നു. അത് വലിയ രീതിയിലായിരുന്നില്ല. ഇന്ദിരഗാന്ധിയുടെ പടത്തിൽ ചാണകം തേക്കുക, പോസ്റ്റർ വെട്ടിമാറ്റുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളായിരുന്നു അന്ന് നടന്നത്. എ.ബി.വി.പിക്കാരുമായിപോലും ഐക്യം രൂപപ്പെട്ടുവന്നു. അവർ പുറത്തിറക്കുന്ന കുരുക്ഷേത്രം വായിക്കുക, സംവാദം നടത്തുക തുടങ്ങിയ തലങ്ങളിലായിരുന്നു ആ ഐക്യം. പാർട്ടി കത്തുകൾ പ്രചരിപ്പിക്കുക, സാഹിത്യസംവാദങ്ങൾ സംഘടിപ്പിക്കുക എന്നിങ്ങനെ പരിമിതമായ തലത്തിൽ പ്രവർത്തനങ്ങളിൽ ഞാൻ ഏർപ്പെട്ടിരുന്നു. അന്ന് തുടർച്ചയായി ഞാൻ ഒരൊറ്റ കറുത്ത ഷർട്ടാണ് ഇട്ടിരുന്നത് എന്നത് ഓർമിക്കുന്നു. അടിയന്തരാവസ്ഥക്കെതിരെ ആ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ഇടപെടൽ നടത്തി എന്ന ചാരിതാർഥ്യം എനിക്കില്ല. അക്കാര്യത്തിൽ കുറ്റബോധമുണ്ട്. ഞാനൊക്കെ വളർന്നുവന്നത് മധ്യവർഗ അന്തരീക്ഷത്തിലാണ്. കുട്ടിക്കാലമെന്നത് പ്രകൃത്യാതീത ശക്തികളെയൊക്കെ വല്ലാതെ പേടിച്ച കാലമാണ്. അതിെൻറ പശ്ചാത്തലത്തിൽ മധ്യവർഗ സഹജമായ ഭീരുത്വം തീർച്ചയായും എന്നിലുണ്ടായിരിക്കും. അന്നത്തെ ഭീരുത്വം ഇന്നില്ല. പക്ഷേ, എങ്കിൽപോലും ഇന്നത്തെ കാലം ആവശ്യപ്പെടുന്ന തരത്തിൽ പൂർണമായി അങ്ങ് മുഴുകാൻ കഴിയുന്നതായി എനിക്ക് തോന്നുന്നില്ല. ഈ മധ്യവർഗ ജീവിതത്തിേൻറതായ ഒരുപാട് സൗകര്യങ്ങൾ ഞാനുൾെപ്പടെയുള്ളവർ അനുഭവിക്കുന്നുണ്ട്. ഈ സൗകര്യങ്ങൾ നഷ്ടപ്പെട്ടാലും നമ്മൾ ശരിയാണ് എന്ന്് ചിന്തിക്കുന്ന കാര്യത്തിന് വേണ്ടി അവസാനംവരെ നിൽക്കുമെന്ന ഉറപ്പാണ് ഇപ്പോഴുള്ളത്. കോളജിൽ പഠിക്കുന്ന കാലത്ത് നക്സലൈറ്റ് പ്രവർത്തനങ്ങളുടെ അന്തരീക്ഷം ഉണ്ടായിരുന്നില്ല. കോളജ് ഡിഗ്രി കഴിഞ്ഞാണ് നക്സലൈറ്റ് പ്രവർത്തനവുമായി ചെറിയ പരിചയംവരുന്നത്. നക്സലൈറ്റുകളെ ഒരിക്കലും ശത്രുക്കളായി ഞാൻ കണ്ടിരുന്നില്ല. ഞാൻ പെരുമണ്ണയിലെ ബീഡിത്തൊഴിലാളികളുടെ ഒരു മീറ്റിങ്ങിൽ നക്സലൈറ്റ് നേതാവായ സോമനെ പങ്കെടുപ്പിക്കുന്നുണ്ട്. അന്ന് സോമൻ കോേമ്രഡ് പത്രത്തിെൻറ പത്രാധിപസമിതി അംഗമാണ്. ഫാറൂഖ് കോളജിലെ അധ്യാപകനായിരുന്നു. അന്ന് അത് വലിയ പ്രശ്നമായിരുന്നു. നക്സലൈറ്റുകളുമായി എനിക്ക് സൗഹൃദം ഉണ്ടായിരുന്നു. ഞാൻ ഇടതുപക്ഷത്താണ് അക്കാലത്തും നിലകൊണ്ടിരുന്നത്. കോളജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ യൂനിറ്റ് ഭാരവാഹിയായിരുന്നു. എസ്.എഫ്.ഐ സ്ഥാനാർഥിയായി കോളജ് യൂനിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. അപ്പോഴും എസ്.എഫ്.ഐയുടെ കൾച്ചറൽ ആക്ടിവിസ്റ്റ് എന്ന തലത്തിലാണ് പ്രവർത്തനം നടത്തിയിരുന്നത്.
അധ്യാപന ജീവിതത്തെ എങ്ങനെ വിലയിരുത്തും?
എെൻറ ചിന്തകളുടെയും സാംസ്കാരിക പ്രവർത്തനത്തിെൻറയും ഒരു തുടർച്ചതന്നെയാണ് അധ്യാപക ജീവതം. ചെറുപ്പത്തിലേ പെരുമണ്ണയിൽ പാരലൽ കോളജിൽ പഠിപ്പിച്ചത് പറഞ്ഞല്ലോ. അത് എെൻറ ചിന്തകളെ മാറ്റിയ പൊതുമണ്ഡലമാണ്. ഇടക്ക് പൊന്നാനിയിലെ എം.ഇ.എസ് കോളജിൽ പഠിപ്പിച്ചിരുന്നു. തളിപ്പറമ്പ് സർ സയ്യിദിൽ പഠിപ്പിച്ചിരുന്നു. ആ സമയത്താണ് ഫാറൂഖ് കോളജിൽ നിയമിതനാകുന്നത്. ഇടക്ക് കോളജ് അധ്യാപകനാകാനുള്ള പി.എസ്.സി നിയമനം കിട്ടി. ശരീഅത്ത് വിവാദകാലത്ത് ഞാൻ പഠിപ്പിക്കുന്ന കോളജിൽനിന്ന് പുറത്താകുമെന്ന് ചില പ്രചാരണമുണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തിൽ സർക്കാർ കോളജിലേക്ക് പോകുന്നത് ഗുണകരമാകില്ല എന്ന് കരുതി, ഒരു സമരമെന്ന നിലയിൽ അവിടെതന്നെ തുടർന്നു. അല്ലെങ്കിൽ ഒരുപക്ഷേ, സർക്കാർ കോളജ് അധ്യാപകനാകുമായിരുന്നു. അധ്യാപനകാലവും സംവാദങ്ങളുടെ വേദിയാക്കാനാണ് ഞാൻ ശ്രമിച്ചത്.

ഒരു ഘട്ടത്തിൽ പാർട്ടിയിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ താങ്കളെ രക്ഷിച്ചത് പിണറായി വിജയൻ നേരിട്ടാണ് എന്ന് കേട്ടിട്ടുണ്ട്, സത്യമാണോ?
അങ്ങനെ ഒരു സംഭവമില്ല. സി.പി.എമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ വന്നപ്പോൾ അതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. കാരണം, പരിമിതികൾ പലതുണ്ടെങ്കിലും സാമൂഹിക ജീവിതത്തിൽ വെളിച്ചം ഉണ്ടാക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി തകരരുത്, പിളരരുത് എന്ന ഒരു വ്യക്തിഗതമായ തോന്നൽ ഉണ്ടായിരുന്നു. ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു രാഷ്ട്രീയപ്രവർത്തനത്തിനോ നേതൃത്വത്തിലേക്ക് വരുന്ന ഇടപെടലിനോ എനിക്ക് താൽപര്യമില്ല. രാഷ്ട്രീയ മണ്ഡലത്തിലേക്ക് വരില്ല എന്ന് സ്വയം തീരുമാനിച്ച് പ്രാഥമിക തലത്തിൽ സാംസ്കാരിക രംഗത്ത് നിൽക്കാനാണ് അന്ന് തീരുമാനിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ സാംസ്കാരിക പ്രവർത്തനം മികച്ചതാണ് എന്ന് കരുതിയിട്ടല്ല അത്. രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ ഫിറ്റല്ല. കേരളത്തിെൻറ പ്രതീക്ഷയായ ഒരു പാർട്ടി ആഭ്യന്തര കലഹത്തിൽ ആടിയുലയുമോ എന്ന ആശങ്ക വന്നപ്പോൾ ഞാൻ സ്വയം വ്യക്തിപരമായ ഒരു തീരുമാനമെന്ന നിലയിലാണ് കുറച്ച് പ്രത്യക്ഷ രാഷ്ട്രീയ ഇടപെടൽ നടത്തിയത്. വി.എസിനെ കേന്ദ്രമാക്കി മാധ്യമങ്ങൾ നടത്തുന്ന ഒരു നീക്കം അക്കാലത്തുണ്ടായിരുന്നു. അത് ശരിയല്ലെന്ന് തോന്നിയതിനാലും പാർട്ടി തകരാതിരിക്കാനും ‘രാഷ്ട്രീയത്തിൽ ആൾദൈവങ്ങളുണ്ടാകുമ്പോൾ’ എന്ന ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അത് വലിയ ഒച്ചപ്പാടുണ്ടാക്കുകയും സംവാദമായി മാറുകയും ചെയ്തു. നൂറുശതമാനവും സത്യമായിട്ടു പറയാം ആ പ്രബന്ധമെഴുതാൻ ഞാൻ ആരുമായും ചർച്ചചെയ്തുപോലുമില്ല. എെൻറ ജീവിതത്തിെൻറ സത്യമാണത്. ലേഖനം എന്തൊക്കെ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എഴുതുന്ന ഘട്ടത്തിൽ ആലോചിച്ചിട്ടില്ല. ലേഖനം പലതരം വ്യാഖ്യാനങ്ങൾക്ക് ഇടനൽകി. പിണറായിയെയും വി.എസിനെയും അകലെനിന്ന് പരിചയമുണ്ടെന്ന് ഒഴിച്ചാൽ അടുപ്പം എനിക്കില്ല. ഉയർന്ന പദവിയിലുള്ള ആളുകളുമായി അടുക്കാറുമില്ല. അധികാരവുമായി അകലംപാലിക്കുക എന്നതാണ് എെൻറ നയം. എെൻറ സുഹൃത്തുക്കൾ പലരും അധികാരത്തിൽ വന്നിട്ടുണ്ട്. അധികാരത്തിൽ എത്തുന്നതോടെ അവരിൽനിന്ന് വിട്ടുനിൽക്കുകയാണ് ഞാൻ ചെയ്തത്. മുമ്പ് വി.എസാണ് എന്നെ തിരുവനന്തപുരത്ത് നിന്ന് എ.കെ.ജി സെൻററിലേക്ക് സംഘടനാ ചുമതലയേറ്റെടുക്കാൻ വിളിക്കുന്നത്. ആദ്യമായി എന്നോട് സംസാരിക്കുന്ന ഉന്നത നേതാവും വി.എസാണ്. ഞാനത് നിരസിക്കുകയാണുണ്ടായത്. ആ തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവരാൻ താൽപര്യമില്ലാത്തതുകൊണ്ട് അതുപേക്ഷിക്കുകയാണ് ചെയ്തത്. ഏതെങ്കിലും വ്യക്തിയുടെ ഭാഗമായല്ല ഞാനാ പ്രബന്ധം തയാറാക്കിയത്. അതിലെ വാദങ്ങളിൽ ഇന്നും ഞാൻ ഉറച്ചുനിൽക്കുന്നു. ലേഖനം പലതരം വ്യാഖ്യാനങ്ങൾക്ക് ഇടനൽകി. അധികാരങ്ങളുടെ ലോകത്തുനിന്ന് കഴിയുന്നത്ര അകന്ന് നിൽക്കാൻ ശ്രമിക്കുന്ന പ്രകൃതമാണ് എേൻറത്. അകന്ന് നിൽക്കുമ്പോഴുള്ള ആഹ്ലാദം എത്രയോ മധുരമാണ്. എന്നാൽ അനിവാര്യമായ സന്ദർഭങ്ങളിൽ അതുമായി ബന്ധപ്പെടേണ്ടി വരുമ്പോഴുണ്ടാവുന്ന സംഘർഷം ശ്വാസം മുട്ടിക്കുന്നതാണ്. സത്യത്തിൽ എന്തിലും ഏതിലും അധികാരമുണ്ട്. ശരീരത്തിലും മനസ്സിലും ബന്ധങ്ങൾക്കിടയിലും നമ്മുടെ അനുവാദം ചോദിക്കാതെതന്നെ അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അധികാരത്തെ പുറത്താക്കുമ്പോഴുണ്ടാകുന്ന പുളകത്തോളം പുളകം മറ്റൊന്നിനുമില്ല.
അന്ന് വി.എസ് നടത്തിയ പ്രതികരണങ്ങൾ?
അത് എന്നെ സംബന്ധിച്ച് വേദനാജനകമായിരുന്നു. അഭിമാനിക്കാവുന്ന കാര്യം വി.എസിനോട് എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞുവെന്നതാണ്. അത് അനിവാര്യമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് എെൻറ ഒരു പുസ്തകം വരുന്നത് ‘വൈേസ്രായിമാർക്ക് വേണ്ടത് കുരങ്ങുസൂപ്പല്ല’. എെൻറ ജീവിതത്തിൽ അത് വഴിത്തിരിവായിരുന്നു. വി.എസിെൻറ ജീവിതത്തിലും വഴിത്തിരിവായിരുന്നു എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. വ്യക്തികളോട് വി.എസ് ജനാധിപത്യപരമല്ലാത്ത വിമർശനം മുമ്പും നടത്തിയിട്ടുണ്ട്. അതിനോട് ഒരു ഘട്ടത്തിലും യോജിപ്പില്ല. എനിക്ക് മുമ്പ് നടത്തിയ പരമാർശങ്ങൾ അർഹമായ രീതിയിൽ പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു. വി.എസിെൻറ പരാമർശത്തെ അർഹമായ രീതിയിൽ പരിഗണിച്ച ഏക കമ്യൂണിസ്റ്റ് ഞാനായിരിക്കും. അത് മലയാള രാഷ്ട്രീയ ചരിത്രത്തിലെ അധ്യായമാണ്. എന്നെ കുരങ്ങൻ എന്നാണ് വി.എസ് വിശേഷിപ്പിച്ചത്. നികേഷ് കുമാർ വാർത്താചാനലിൽനിന്ന് അതിെൻറ പ്രതികരണം ചോദിച്ചു, ഞാൻ പറഞ്ഞത് ‘‘ഞങ്ങളൊക്കെ കുട്ടിക്കാലത്ത് തമ്മിൽ തെറ്റിയാൽ പലതും പറയും. അവിടെയും നിക്കുന്നില്ലെങ്കിൽ അച്ഛന് വിളിക്കാം. അപ്പോൾ തിരിച്ചുവിളിക്കും. അങ്ങനെ ഞാൻ പ്രതികരിക്കുന്നില്ല’’ എന്നാണ്. ഞാൻ വി.എസിെൻറ അച്ഛന് വിളിച്ചു എന്ന മട്ടിൽ പ്രചാരണമുണ്ടായി. ഏതോ പ്രസിദ്ധീകരണത്തിൽ എെൻറ പടം െവച്ച് ‘പു.ക.സ മോഡൽ പ്രതികരണം’ എന്ന് അച്ചടിച്ചുവന്നു. ഞാൻ വി.എസിനെ ആക്ഷേപിച്ചു എന്നു പറഞ്ഞുകൂടാ, എെൻറ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചു. അത് ചെയ്തില്ലെങ്കിൽ തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. പുസ്തകം വന്നതോടെ ആ അധ്യായം അവസാനിച്ചു. മുമ്പ് എങ്ങനെയാണോ, ഏത് ആദരവോടെയാണോ വി.എസിനെ കണ്ടിരുന്നത് ആ ആദരവ് ഇപ്പോഴുമെനിക്കുണ്ട്. അന്നത്തെ പരാമർശം വി.എസ് അല്ല മറ്റേത് നേതാവ് നടത്തിയാലും അതിനോട് പ്രതികരിക്കുമായിരുന്നു.

അന്ന് നന്മ തിന്മയുടെ പ്രശ്നമായാണ് മാധ്യമങ്ങൾ ചർച്ചചെയ്തത്. ഒരു വശത്ത് എം.എൻ. വിജയനും നിലയുറപ്പിച്ചു. അന്നത്തെ ഏറ്റുമുട്ടൽ വേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ?
ഇല്ല. ആഭ്യന്തര സംഘർഷം മൂർച്ഛിച്ച് പാർട്ടിയിൽ പിളർപ്പുണ്ടായാൽ അത് ജനാധിപത്യത്തിനും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്കും വലിയ രീതിയിൽ ദോഷം ചെയ്യും. ഞാൻ കരുതുന്നത് കമ്യൂണിസ്റ്റു പാർട്ടിക്ക് ഇനി പിളരാൻ ധാർമിക ബാധ്യതയില്ലെന്നാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി തകരുമെന്ന് തോന്നിയ ഘട്ടത്തിൽ ഞാൻ ഇടപെട്ടു. അത് എനിക്ക് വ്യക്തിപരമായ നഷ്ടങ്ങളുണ്ടാക്കി. പല സൗഹൃദങ്ങളും അകന്നുപോയി. വിജയൻ മാഷുമായുണ്ടായിരുന്നത് തീവ്രമായ ഒരു ബന്ധമായിരുന്നു. മാഷിെൻറ ഉൗഷ്മള സ്നേഹത്തിെൻറ ആശ്ലേഷണം വലിയ രീതിയിൽ അനുഭവിച്ചയാളാണ് ഞാൻ. നൂറുകണക്കിന് വേദികളിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു. സംവാദതലങ്ങൾ വികസിപ്പിച്ചു. പക്ഷേ, ഈ ഘട്ടത്തിന് ശേഷം വിജയൻമാഷുമായുള്ള ബന്ധം പഴയതുപോലെ ഉൗഷ്മളമല്ലാതായി. മാഷ് കണ്ടാൽ ‘‘കെ.ഇ.എൻ സുഖമാണോ, വീട്ടിലെന്തുണ്ട് വിശേഷം’’ എന്നിങ്ങനെയുള്ള ഔപചാരികതകളിൽ സംസാരം ഒതുക്കി. ഞാൻ തിരിച്ചും അങ്ങനെതന്നെ തുടർന്നു. അതായത് ബന്ധവും സംവാദത്തിെൻറ അന്തരീക്ഷവും ഇല്ലാതായി. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അതിൽ വിഷമവുമുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇനി എന്താണ് പ്രസക്തി, പ്രത്യേകിച്ച് സി.പി.എം, സി.പി.ഐപോലുള്ള പാർട്ടികൾക്ക്? അവരെ സോഷ്യൽ ഫാഷിസ്റ്റുകളെന്നാണ് വിമർശകർ വിളിക്കുന്നത്..?
മൂലധന ആധിപത്യത്തിനെതിരെയും ഫാഷിസത്തിനെതിരെയും പോരാടുന്നതിന് നേതൃത്വംവഹിക്കാൻ കമ്യൂണിസ്റ്റുപാർട്ടികൾക്കും ഇടതുപക്ഷ സംഘടനകൾക്കും തൊഴിലാളികൾക്കും മാത്രമാണ് കഴിയുക. കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കുന്നില്ലെങ്കിൽ അത് സന്തോഷിപ്പിക്കുക ഫാഷിസത്തെതന്നെയാണ്. കമ്യൂണിസവും ഫാഷിസവും ഒന്നാണെന്ന സമവാക്യനിർമിതി തത്ത്വശാസ്ത്രപരമായി തന്നെ ഒരു കുറ്റകൃത്യമാണ്. അത് ഫാഷിസ്റ്റുകൾക്ക് പരോക്ഷമായി സ്വാഗതം പറയലാണ്. ഫാഷിസ്റ്റ് വിമർശനത്തിെൻറ വീര്യം കുറക്കുന്ന തരത്തിലുള്ള കൂട്ടിക്കുഴക്കലുകൾ വിമർശിക്കേണ്ടതുണ്ട്. ഹിറ്റ്ലർ, മുസോളനി, ഫ്രാങ്കോ എന്ന് പറയുന്നതിന് പകരം ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ എന്നാണ് ഫാഷിസത്തെപ്പറ്റി പറയുമ്പോൾ എടുത്തുപറയുക. എന്നാൽ, ഫാഷിസെത്ത ചെറുക്കുന്നതിൽ സോവിയറ്റ് യൂനിൻ വഹിച്ച പങ്ക്, ലക്ഷങ്ങളുടെ ആത്മത്യാഗത്തിലൂടെ നേടിയ വിജയം എന്നിവ ചരിത്ര സത്യമാണ്. ആ ചരിത്ര സത്യമാണ് ഒന്നാമതായി പറയേണ്ടത്. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ക്രൂരതകൾ സ്റ്റാലിെൻറ നേതൃത്വത്തിൽ നടന്നിട്ടുണ്ട് എന്നത് സത്യമാണ്. അത് ലോകത്തിലെ എല്ലാ ജനാധിപത്യവാദികളും അപലപിക്കുന്നുണ്ട്. എന്നാൽ സ്റ്റാലിൻ സമം ഹിറ്റ്ലർ എന്ന സമവാക്യം സൃഷ്ടിക്കുന്നത് ജനാധിപത്യപരമല്ല. അത് ആശ്വാസം പകരുക ഇന്ത്യൻ ഫാഷിസ്റ്റുകൾക്കായിരിക്കും. എല്ലാം ഒന്നാണ് എന്നു പറയുമ്പോൾ നമ്മൾ സവർണ ഫാഷിസത്തെയും സാമാന്യവത്കരിക്കുകയാണ് ചെയ്യുന്നത്. അത് തെറ്റായ രീതിയാണ്.
ഫാഷിസത്തെ എങ്ങനെ ചെറുക്കും? എന്താണ് താങ്കൾ കാണുന്ന പോംവഴി?
കേന്ദ്രീകൃതമായ ജനാധിപത്യ രാഷ്ട്രീയ പ്രതിരോധങ്ങൾക്ക് ശക്തി പകരുംവിധം വികേന്ദ്രീകൃതമായ സാംസ്കാരിക കൂട്ടായ്മ ഇന്ത്യയാകെ ഉണ്ടായിത്തീരണം. സർവ അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറത്ത് നവഫാഷിസത്തിനെതിരെ യോജിക്കുന്ന സർവരുടെയും കൂട്ടായ്മയായി അതിന് വളരാൻ കഴിയണം. കലാത്മക കൂട്ടായ്മകളും സർവസ്ഥലത്തും സജീവമാകണം.ഒരുതുള്ളി ചോരപോലും വീഴാത്ത സ്നേഹത്തിെൻറയും സൗഹാർദത്തിെൻറയും പ്രതിരോധം പടുത്തുയർത്തണം. ഗ്രാമങ്ങളിലും വീട്ടിനുള്ളിലും ഫാഷിസം കടന്നുവരാതിരിക്കാൻ പ്രതിരോധം തീർക്കണം, സംവാദത്തിെൻറയും ജനാധിപത്യത്തിെൻറയും തലങ്ങൾ വികസിപ്പിക്കണം. എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കും എന്ന തലത്തിലേക്ക് മാറ്റണം. എല്ലാ ഉത്സവങ്ങളും എല്ലാവരുടേതുമാക്കണം. പൊതുമേഖലയിൽ നിന്ന് സവർണ ഫാഷിസത്തിെൻറ കടന്നുവരവ് സാധ്യതകളെ ഇല്ലാതാക്കണം.
പക്ഷേ, കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ പറയുന്ന വർഗസമരം അഥവാ വിപ്ലവം വേണ്ടെന്നാണോ? അതില്ലാതെ സാംസ്കാരിക തലത്തിൽ മാത്രം ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കാനാകുമെന്നാണ്?
രാഷ്ട്രീയ വിപ്ലവം അനിവാര്യമായ കാര്യമാണ്. അതാണ് ഏറ്റവും പ്രധാനവും. ഞാൻ പറയുന്നത് രാഷ്ട്രീയ വിപ്ലവം നടന്നാൽപോലും ആ രാഷ്ട്രീയ വിപ്ലവം നിലനിൽക്കണമെങ്കിൽ സാംസ്കാരിക രംഗത്ത് നിരവധി മാറ്റങ്ങൾ വരണം. വിപ്ലവത്തിെൻറ ലക്ഷ്യം നീതിയുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക മാത്രമല്ല. അത്തരം നീതിയുക്തമായ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരായ മനുഷ്യരെ നിർമിക്കുകകൂടിയാണ്. അത് വിപ്ലവം നടന്ന ശേഷം നടത്തിയാൽ പോരാ.വിപ്ലവം ഉണ്ടാവുക തന്നെ ഇത്തരം പുതിയ മനുഷ്യരെ നിർമിക്കുന്ന പ്രവർത്തനങ്ങൾ കൂടി നടക്കുമ്പോഴാണ്. ആ പുതിയ മനുഷ്യനെ നിർമിച്ചെടുക്കുന്ന സാംസ്കാരിക പ്രവർത്തനത്തിെൻറ തലത്തെക്കുറിച്ചാണ് സാംസ്കാരിക വിമർശകൻ എന്ന നിലയിൽ ഞാൻ സംസാരിക്കുന്നത്. എന്നാൽ, കർഷകരുടെയും തൊഴിലാളികളുടെയും സമരം വളരെ പ്രധാനമാണ്. ആഗോളീകരണത്തിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും സി.ഐ.ടി.യുവിനും ബി.എം.എസിനും ഒരുമിച്ച് സമരം നടത്താൻ കഴിഞ്ഞേക്കാം. എന്നാൽ സാമൂഹിക പ്രശ്നങ്ങൾക്കെതിരെ യോജിക്കാൻ കഴിയണമെന്നില്ല. അവിടെയാണ് ഞാൻ പറയുന്നത് എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കുമെന്ന്. പള്ളിയിലും അമ്പലത്തിലും മോസ്കിലുമെല്ലാം മറ്റ് മതസ്ഥരായ ആളുകൾക്ക് വരാനും അവിടെ മൗനമായിരിക്കാനും സ്വാതന്ത്ര്യമുണ്ടാകണം. എല്ലാ ഉത്സവങ്ങളും എല്ലാവർക്കും. ഈ രീതിയിൽ ഒരു കാഴ്ചപ്പാട് ഭൗതിക ലോകത്ത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഞാൻ എല്ലാ ഉത്സവങ്ങൾക്കും ദേശീയ പദവി എന്ന ആശയം മുമ്പ് മുന്നോട്ടു
െവച്ചു. അത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദലിതർ, ആദിവാസികൾ ദേശീയജനതയുടെ ഭാഗമാണെങ്കിൽ അവരുടെ ഉത്സവങ്ങൾക്കും ദേശീയ പദവി നൽകുന്നതിൽ എന്താണ് തെറ്റ്? ഒരു ഉത്സവം ദേശീയോത്സവമാകുമ്പോൾ ഒരാൾക്ക് 500 രൂപ, രണ്ട് ദിവസം അവധി കിട്ടുമെങ്കിൽ അഞ്ചു ഉത്സവങ്ങൾ ദേശീയോത്സവങ്ങളാക്കണ്ടേ? ഈ വാദത്തിൽ സാംസ്കാരിക യുക്തിയുണ്ട്, സാമ്പത്തിക യുക്തിയുമുണ്ട്. എന്നാൽ, ഇതുരണ്ടും അഡ്രസ് ചെയ്യാതെ കാര്യമില്ല.
താങ്കൾ നടത്തിയ ഇടപെടലുകളെ പൗരസമൂഹം സ്വീകരിച്ചോ? എത്രമാത്രം? സ്വയം അതിൽ വിലയിരുത്തുന്നതെങ്ങനെയാണ്?
ചിലരെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വിളക്ക് കത്തിക്കുന്ന വിഷയത്തിൽ ആദ്യമായി ഇടപെടൽ നടത്തിയ ഒരാളാണ് ഞാൻ. മതനിരപേക്ഷതയെക്കുറിച്ചുള്ള നിർവചനത്തിൽ ആചാരപരമായ നിക്ഷ്പക്ഷത, മതപരമായ സൗഹൃദം എന്നിവ അനിവാര്യമാണ്. മതപരമായ നിഷ്പക്ഷത എന്ന തലത്തിൽ നിന്നാണ് വിളക്ക് കത്തിക്കൽ വിഷയത്തെ കാണുന്നത്. അങ്ങനെ വരുമ്പോൾ വിളക്ക് കത്തിക്കാം, കത്തിക്കാതിരിക്കാം. വിളക്ക് കത്തിച്ചില്ലെങ്കിൽ ഇന്ത്യൻ മതേതരത്വം ആകെ ഇരുട്ടിലാകും എന്ന് കരുതുന്നത് തെറ്റാണ്. നാനാത്വത്തെക്കുറിച്ച് നമ്മൾ പറയുന്നുണ്ടെങ്കിൽ ചടങ്ങുകളിൽ, ആചാരങ്ങളിൽ നാനാത്വം വേണം. വിളക്കിന് പകരം മെഴുകുതിരി കത്തിക്കാം, കത്തിക്കാതിരിക്കാം, നാട മുറിക്കാം, മുറിക്കാതിരിക്കാം. ഉദ്ഘാടനം ചെയ്യുന്നു എന്നു മാത്രം പറയാം. തുടികൊട്ടാം. മലയാളത്തിൽ ഇതുസംബന്ധമായി ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ എഴുതിയ ആൾ ഞാനായിരിക്കും. അത് ഹിന്ദു–മുസ്ലിം വിഷയമാക്കാനുള്ള ശ്രമങ്ങളെ ഞാൻ പൊളിച്ചു. വാഗ്ഭടാനന്ദനാണ് വിളക്കിനെതിരെ ആദ്യം പറയുന്നത്. അപ്പോൾ അത് കേരളീയ നവോത്ഥാനത്തിെൻറ വിഷയമാണ്. രണ്ടാമത് വിളക്കിനെതിരെ നിലപാട് എടുത്തത് ഇ.എം.എസാണ്. 1993 ഒക്ടോബർ10ലെ ദേശാഭിമാനി വാരികയിൽ വിളക്ക് കത്തിക്കൽ വിവാദം വന്നപ്പോൾ ഈ വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ വഴിയാണ് ഇനി നാം സ്വീകരിക്കേണ്ടത് എന്ന് ഇ.എം.എസ് കൃത്യമായി എഴുതി. ഇതെല്ലാം െവച്ചുകൊണ്ട് ഞാൻ നടത്തിയ ഇടപെടലുകൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കി. അടുത്തിടെ കേരളത്തിലെ വിദ്യാർഥി സംഘടന ചൂട്ടുകത്തിച്ചുകൊണ്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അതിന് മുമ്പ് കാലിക്കറ്റ് സർവകലാശാല യൂനിയൻ ഉദ്ഘാടനം കെ.എൻ. പണിക്കർ പ്രാവിനെ പറത്തിക്കൊണ്ടാണ് നടത്തിയത്. അന്ന് അതിനെ അഭിവാദ്യം ചെയ്ത് ഞാൻ പ്രബന്ധമെഴുതി. ഇടപെടൽ തുടരുന്നു.
കാളനാകാമെങ്കിൽ കാളയുമാകാം എന്ന താങ്കളുടെ പ്രയോഗം വളരെ മുന്നേ പ്രശസ്തമാണ്. ഭക്ഷണം രാഷ്ട്രീയവിഷയമാകുന്ന കാലത്ത് അതേപ്പറ്റി കൂടുതൽ എന്തുപറയും?
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ഓരോരുത്തർക്കും അവകാശം വേണം. ആദ്യമായി കാളൻ കഴിക്കുന്നത് ഭാര്യയുടെ വീട്ടിൽനിന്നാണ്. ഭക്ഷണത്തിെൻറ തലത്തിൽ ഫാഷിസം കടന്നുവരുന്ന ഘട്ടത്തിലാണ് ഞാൻ ആ പ്രയോഗം നടത്തുന്നത്. ഇഷ്ടമുള്ള ഭക്ഷണം എന്നാൽ അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അവിടെ കാളനും കാളക്കും ഉണക്കമീനിനും മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതിനും ഇട നൽകണം. ഒന്ന് മികച്ചത്, മറ്റത് മോശം എന്ന ചിന്തതന്നെ ഫാഷിസം ഓരോരുത്തരിലേക്കും കടത്തിവിടുന്നതാണ്. ഞാൻ ഇതുവരെ ബുച്ചർ എന്ന ഇംഗ്ലീഷ് വാക്കിെൻറ അർഥം അറിയാവുന്നതുകൊണ്ട് നിഘണ്ടുവിൽ നോക്കിയിട്ടില്ല. ഗോമാംസവുമായി ബന്ധപ്പെട്ട് വിഷയം ഉയർന്നപ്പോൾ വെറുതെ സാധാരണ നിഘണ്ടുവെടുത്തു നോക്കി. അതിെൻറ അർഥമായി ഇറച്ചിവിൽപനക്കാരൻ, കശാപ്പുകാരൻ എന്നു മാത്രമല്ല ക്രൂരൻ, പാതകൻ, രക്തക്കൊതിയൻ എന്നൊക്കെ കൊടുത്തിരിക്കുന്നത് കണ്ടു. ഞാൻ മലയാളം നിഘണ്ടുവെടുത്തു നോക്കി. അവിടെയും അതാണ് അർഥം. മുമ്പ് പിശാച് എന്നതിന് അർഥം നോക്കിയപ്പോൾ മാംസബുക്ക് എന്നു കണ്ടു. ഇതിെൻറയെല്ലാം ആധാരം സംസ്കൃതമായതുകൊണ്ട് അമരകോശം എടുത്തുനോക്കി. അതിലും മാംസബുക്ക് എന്നാണർഥം. നമ്മുടെ പൊതുബോധം നമുക്ക് തന്നെ അദൃശ്യമായ ആയിരക്കണക്കിന് േസ്രാതസ്സുകളിലൂടെയാണ് കടന്നുവരുന്നത് എന്നു പറയാനാണ് ഞാനിത് ചൂണ്ടിക്കാട്ടിയത്. 2015ൽ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടപ്പോൾ വലിയ പ്രതിഷേധമുണ്ടായി. ആളുകൾ നടുങ്ങി. എന്നാൽ, തുടർച്ചയായി കൊലവന്നപ്പോൾ പ്രതികരണങ്ങൾ കുറഞ്ഞുകുറഞ്ഞ് വന്നു. ദാദ്രിയിൽ എന്തുസംഭവിച്ചു എന്നു നമ്മൾ ചിന്തിച്ചില്ല. നമ്മൾ ചിന്തിച്ചത് ഇന്ത്യയെന്ന മതേതര റിപ്പബ്ലിക്കിൽനിന്നാണ്. ദാദ്രിപോലെ നിരവധി പ്രദേശങ്ങൾ ആ റിപ്പബ്ലിക്കിൽ നിന്ന് തൂർന്ന് പോയിക്കഴിഞ്ഞു. ദാദ്രി ഒരു മതേതര ജനാധിപത്യസ്ഥലമല്ല. ദാദ്രിയിൽ 2015ന് മുമ്പുള്ള മനുഷ്യബന്ധങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ല. ഞാൻ പറഞ്ഞുവരുന്നത് 2014 ന് ശേഷമുള്ള ഇന്ത്യൻ അവസ്ഥയെന്നത് ഭയങ്കര ഭയമുണ്ടാക്കുന്ന അവസ്ഥയാണ്. അത് ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് തീക്ഷ്ണമായ രീതിയിൽ ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനം നടത്തിയ ധൈഷണികരിൽ ഒരു വിഭാഗം ഇപ്പോൾ പിന്തിരിഞ്ഞിരിക്കുന്നു. ബോധപൂർവമാണോ അല്ലെയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല.
ജാതിവാൽ ദഹന മഹോത്സവം എന്ന ആശയം കൂടി താങ്കൾ മുന്നോട്ടുെവച്ചിരുന്നു. അത് സ്വീകരിക്കപ്പെട്ടോ?
സാമൂഹിക ജീവിതത്തിൽ സവർണ ഹിന്ദുത്വത്തെ ചെറുക്കുന്നതിെൻറ ഭാഗമായാണ് ജാതിവാൽ ദഹന മഹോത്സവം എന്ന ആശയം മുന്നോട്ടുെവച്ചത്. ചെറുതായ ഈ സമരം നമുക്ക് ചെയ്യാൻകഴിയാതെപോകുന്നുണ്ട്. ഇത് വലിയ സമരമല്ല. ചെയ്യാൻ കഴിയുന്നതുമാണ്. പഴയകാലത്ത് ഏതോ കാരണങ്ങളാൽ ജാതി പേരിന് പിന്നിൽ വന്നുചേർന്നവർ അത് ഒഴിവാക്കണം. ഇനി ഒഴിവാക്കാൻ കഴിയില്ലെങ്കിൽ അത് തുടരുന്നതിൽ കുഴപ്പമില്ല. തീർച്ചയായും ജാതിവാൽ ഒഴിവാക്കാൻ കഴിയാത്തത് സംവാദത്തിെൻറ വിഷയംതന്നെയാണ്. പക്ഷേ, ഒരു കാര്യം അവരും എല്ലാവരും ഉറപ്പിക്കണം, പുതിയ തലമുറയിൽ ജാതിവാൽ ഉണ്ടാകരുത്. തുടർച്ചായി ഞാനത് പറഞ്ഞുകൊണ്ടിരിക്കുന്നു. അത് ചിലതലങ്ങളിൽ സ്വീകരിക്കപ്പെടുന്നു. ചിലരെങ്കിലും ജാതിവാൽ മുറിച്ചിട്ടുണ്ട്. ഉച്ചരിക്കുന്ന വാക്കുകൾ ഒരിക്കലും പാഴാവില്ല. അത് മരുഭൂമിയിലെ വിത്തുകൾപോലെയാണ്. മഴ കാത്തിരിക്കുകയാണ്. വിത്തിന് മുളപൊട്ടുകതന്നെ ചെയ്യും.

വീട്ടിനുള്ളിൽ സംവാദ സാധ്യതകൾ എത്രത്തോളമുണ്ട്? വീട്ടിലെ പുരുഷതാൽപര്യത്തിനനുസരിച്ച് സ്ത്രീകൾ മാറേണ്ടിവരുന്ന ഗതികേടുണ്ട്. അതിനെ എങ്ങനെ പരിഗണിക്കുന്നു?
പ്രച്ഛന്നമായ പുരുഷമേധാവിത്വത്തെ പൂർണമായും വീട്ടിൽനിന്ന് പുറത്താക്കാനായിട്ടുണ്ടെന്ന് പറയാനാവില്ല. സമരം തുടരും. ഞങ്ങൾ വീട്ടിൽ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളുൾെപ്പടെ എല്ലാ കാര്യങ്ങളെപ്പറ്റിയും സംവാദം നടത്താറുണ്ട്. തുറന്ന രീതിയിൽ, ജനാധിപത്യപരമായി തന്നെ. സംവാദത്തിന് പുറത്തും വീട്ടിനുള്ളിലെ ജനാധിപത്യത്തിെൻറ പ്രശ്നമുണ്ട്. ഉദാഹരണത്തിന് ഞാൻ ആഭരണങ്ങൾക്ക് ഒക്കെ എതിരായിരുന്നു. ആഭരണം തങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്ന് ഒരാൾക്ക് തോന്നുകയാണെങ്കിൽ എന്തുചെയ്യും? അജിതയുടെ ആത്മകഥയിൽ കുട്ടിക്കാലത്ത് ആഭരണങ്ങൾ ഇഷ്ടമായിരുന്നതിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ രാഷ്ട്രീയപ്രവർത്തനം നടത്തിവന്നപ്പോൾ അതെല്ലാം ഉപേക്ഷിച്ചു. ഇന്നത്തെ കാലത്ത് എന്ത് അഭിരുചിയും മറ്റു താൽപര്യങ്ങൾ എല്ലാമുണ്ടെങ്കിലും ഒരു ദീർഘസംവാദത്തിൽ ഇത്തരം കാര്യങ്ങളിൽ അവർക്ക് പിന്നോട്ട് പോകേണ്ടിവരും. പക്ഷേ, ഞങ്ങളുടെ പശ്ചാത്തലത്തിൽ അതിെൻറ ആവശ്യം വന്നില്ല. കാര്യം ഭാര്യ ആഭരണം ഉപയോഗിക്കാറേയില്ല. ഇവിടെ തരി സ്വർണവും ഇല്ല. ആഭരണങ്ങളുടെ ലോകവും ഇല്ല. ഇവിടെ വീട്ടിലുള്ള മൂന്നു പേർ മതരഹിതരാണ്. ഞങ്ങളുടെ ജീവിതത്തിൽ മതം ഒരു സംഘർഷവും ഉണ്ടാക്കിയിട്ടില്ല. നാളെ ഇതിൽ ഏതെങ്കിലുമൊരാൾക്ക്, ഞാനടക്കമുള്ള ആർക്കെങ്കിലും മതബോധം വന്നാൽ അത് പിന്തുടരാം. ആരും എതിരല്ല. ആ ജനാധിപത്യം ഞങ്ങൾ ചിന്തയിലും ജീവിതരീതിയിലും എല്ലാം പിന്തുടരാൻ ശ്രമിക്കുന്നു. ഒരു വീട്ടിൽ മതമുള്ളവർക്കും മതമില്ലാത്തവർക്കും വിവിധ മതത്തിൽ പെട്ടവർക്കും ഒരുമിച്ച് കഴിയാനാവണം.
മരിച്ചാൽ മൃതദേഹങ്ങൾ താൽപര്യമുള്ളവർക്ക് ജീവിതത്തിനുതന്നെ തിരിച്ച് നൽകാവുന്നതാണ്. അവയവദാനം ശരീരദാനം എന്നതിനെക്കാൾ ശരീരാവിഷ്കാരങ്ങൾ എന്ന് വിളിക്കാനാണെനിക്കിഷ്ടം. ഞങ്ങളുടേത് ഒരു മൃതദേഹാവിഷ്കാര കുടുംബമായിരിക്കും. മരിച്ചാലും അത് പിന്നെയും ജീവിതത്തോട് മിണ്ടിപ്പറയും.

പ്രഭാഷകൻ, ചിന്തകൻ, എഴുത്തുകാരൻ എന്നിങ്ങനെ പല നിലകളിൽ താങ്കൾ പ്രവർത്തിക്കുന്നു. സ്വയം എങ്ങനെ വിലയിരുത്തും?
മാർക്സിസ്റ്റ്– ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ ഉറച്ചുനിന്ന് മതനിരപേക്ഷ, ജനാധിപത്യ കാഴ്ചപ്പാട് പുലർത്തുന്ന വ്യക്തിയാണ് ഞാൻ. പറയുന്നത് ജീവിതത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. എെൻറ എഴുത്ത്, പ്രഭാഷണം, ജീവിതം എന്നിവ ഒന്നും തമ്മിൽ വൈരുധ്യമില്ല. മധ്യവർഗ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ, പറയുന്നത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. പരിമിതികൾ കാണും. സാമ്പ്രദായിക കല്യാണങ്ങളിൽ ഞാൻ പങ്കെടുക്കാറില്ല. വ്യക്തിപരമായ സങ്കടമാണ് അത്. കാരണം വർഷങ്ങൾ കഴിഞ്ഞാണ് കുടുംബത്തിൽ ഒരു വിവാഹം ഉണ്ടാകുന്നത്. അതിൽ പങ്കെടുക്കാത്തത് അടുപ്പമുള്ളവർക്ക് വിഷമമുണ്ടാക്കും. പക്ഷേ, ആ വേദന ഉൾക്കൊണ്ടുകൂടിയാണ് ഞാൻ പ്രതീകാത്മക സമരമായി കണ്ട് പങ്കെടുക്കാത്തത്. ചുരുക്കത്തിൽ എെൻറ എഴുത്ത്, സംഘടനാപ്രവർത്തനം, ജീവിതം എന്നിവ ഒന്നിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നു. മാർക്സിസ്റ്റായി തീരാൻ എന്നോട് തന്നെ മൽപ്പിടിത്തം നടത്തുന്ന ഒരാളായാണ് ഞാൻ സ്വയം കാണുന്നത്.
കാവിവത്കരണത്തിെൻറ പ്രശ്നങ്ങളെപ്പറ്റി നിരന്തരം എഴുതുന്ന കെ.ഇ.എൻ ഇപ്പോൾ ഉടുത്തിരിക്കുന്നത് കാവിയാണ്..?
ഇത് വർഷങ്ങൾ മുമ്പേയുള്ള ശീലമാണ് (ചിരി). വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് ഈ കാവിയുമായി ബന്ധപ്പെട്ട രസകരമായ ഒരോർമയുണ്ട്. പതിവായി നടക്കാൻ പോകുമ്പോൾ ചിലയാളുകൾ തൊഴാൻ തുടങ്ങി. നീണ്ട താടിയും മുടിയുമുള്ള ഞാൻ ഏതോ സന്ന്യാസിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്. അതോടെ ഞാൻ വഴിമാറി നടക്കാൻ തുടങ്ങി. ഇത് വീട്ടിനുള്ളിൽ എെൻറ വസ്ത്രമാണ്. പക്ഷേ, ഈ കാവി ഹിന്ദുബോധത്തിേൻറതുമല്ല. ഞാനുടുത്തിരിക്കുന്ന ഈ കാവി അസഹിഷ്ണുതയുടേതല്ല, ഫാഷിസത്തിേൻറയല്ല (ചിരി). എന്നാൽ മറ്റ് കാവികൾ അങ്ങനെയല്ല.
മാധ്യമം ആഴ്ചപ്പതിപ്പ്
ലക്കം 1010
2017 ജൂലൈ 10
The Iron Girls Iron Girls | TITNIA ART
ReplyDeleteTITNIA ART is titanium white octane a jewelry production in Taiwan where it provides the unique products to titanium gravel bike men titanium gold who have been titanium jewelry working in the Iron Girls industry for titanium jewelry piercing many years.