Wednesday, October 6, 2010

കാസ്ട്രോ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നു

ക്യൂബന്‍ മാതൃക പരാജയപ്പെട്ടിരിക്കുന്നു എന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ വെളിപ്പെടുത്തിയതിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ച അഭിമുഖമാണ് ഇത്. കാസ്‌ട്രോ പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ അഭിമുഖം വിവാദമായി. ഇവിടെ 'ദ അറ്റ്‌ലാന്റിക്കി'ല്‍ വന്ന അഭിമുഖത്തിനൊപ്പം, ലേഖകന്‍ ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് നല്‍കുന്ന രണ്ടു വിശദീകരണകുറിപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു




ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ്

രണ്ടാഴ്ചമുമ്പാണ്. ഞാന്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. എന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലയ്ക്കല്‍ വാഷിംഗ്ടണിലെ ക്യൂബന്‍കാര്യ വിഭാഗത്തിന്റെ തലവന്‍ ഗോര്‍ജ് ബൊലാനോസ് ആയിരുന്നു (തീര്‍ച്ചയായും ഞങ്ങള്‍ക്ക്, അമേരിക്കയ്ക്ക്, കൂബയുമായി നയതന്ത്രബന്ധങ്ങളില്ല). 'നിങ്ങള്‍ക്ക് ഫിഡലില്‍ നിന്ന് ഒരു സന്ദേശമുണ്ട്', ബൊലാനോസ് പറഞ്ഞു. ഞാന്‍ പെട്ടന്ന് നേരെയിരുന്നു. ''അറ്റലാന്റിക്കില്‍ ഇറാനെയും ഇസ്രായേലിനെയും പറ്റി നിങ്ങള്‍ എഴുതിയ ലേഖനം അദ്ദേഹം വായിച്ചു. ഈ ഞായറാഴ്ച ആ ലേഖനത്തെപ്പറ്റി സംസാരിക്കാന്‍ നിങ്ങളെ ഹവാനയിലേക്ക് ഫിഡല്‍ ക്ഷണിക്കുന്നു''. 'ദ അറ്റ്‌ലാന്റിക്കി'ന്റെ വായനക്കാരുമായി സംവദിക്കാന്‍ എനിക്കൊപ്പോഴും അതിയായ താല്‍പര്യമുണ്ട്. അതിനാല്‍ ഞാന്‍ വിദേശബന്ധ സമിതിയിലെ ക്യൂബ- ലാറ്റിനമേരിക്കന്‍ കാര്യത്തില്‍ വിദഗ്ദ്ധയായ സുഹൃത്ത് ജൂലിയ സ്‌വിയഗിനെ വിളിച്ചു. 'ഒരു റോഡ് ട്രിപ്പ്', ഞാന്‍ പറഞ്ഞു.
ഞാനുടനെ ജനകീയ പരമാധികാര മാര്‍ത്തയിലെ വിനിയാര്‍ഡില്‍ നിന്ന് ഫിഡലിന്റെ ഉഷ്ണഖേല സോഷ്യലിറ്റ് ദ്വീപ് പറുദീസയിലേക്ക് യാത്രതിരിച്ചു. സ്വയം തോല്‍പ്പിക്കുന്ന രീതിയില്‍ ക്യുബയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും വിദേശകാര്യ വകുപ്പിന്റെ ഒഴിവാക്കലുകള്‍ക്ക് ഞാനും ജൂലിയയും യോഗ്യരാണ്. ജേര്‍ണലിസ്റ്റുകളും ഗവേഷകരും എന്ന നിലയിലാണ് അത്. ക്യൂബന്‍-അമേരിക്കക്കാര്‍ നിറഞ്ഞ ചാര്‍ട്ടര്‍ ഫൈറ്റില്‍ ഞങ്ങള്‍ മിയാമിയില്‍ നിന്ന് യാത്ര തിരിച്ചു. ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷനും കമ്പ്യൂട്ടറുകളും തങ്ങളുടെ സാങ്കേതികവിദ്യയുടെ നേട്ടം അധികം ലഭിച്ചിട്ടാല്ലാത്ത കുടുംബങ്ങള്‍ക്കുവേണ്ടി വിമാനയാത്രികരില്‍ പലരും കരുതിയിട്ടണ്ട്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഞങ്ങള്‍, ഏതാണ്ട് ഒഴിഞ്ഞ ജോസ് മാര്‍ടി രാജ്യാന്തര വിമാനത്താവളത്തില്‍ ചെന്നെത്തി. ഫിഡലിന്റ ആളുകള്‍ റണ്‍വേയില്‍ വച്ച് ഞങ്ങളെ സ്വീകരിച്ചു (അസുഖബാധിതനായതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കമാന്‍ഡര്‍ ഇന്‍ ചീഫ് പദവി വിട്ടൊഴിഞ്ഞെങ്കിലും ഫിഡലിന് ഇപ്പോഴും കുറേയാളുകള്‍ സ്വന്തമായി ഉണ്ട്). ഞങ്ങളെ ഉടന്‍ ഒരു സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞ ഒരു വളപ്പിലെ 'പ്രോട്ടോക്കോള്‍ ഓഫീസില്‍' എത്തിച്ചു. അതിന്റെ നിര്‍മാണരീതി എന്നെ ബോക റാട്ടോനിലെ ഒരു സമുദായത്തെ ഓര്‍മിപ്പിച്ചു. ആ വലിയ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഏക അതിഥി ഗിയന്ന-ബിസ്സാവുലെ പ്രസിഡന്റായിരുന്നു.
മദ്ധ്യപൂര്‍വദേശത്ത് ഇറാനും അമേരിക്കയും തമ്മില്‍ സൈനിക ഏറ്റമുട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു എന്ന ചിന്തയാല്‍ കാസ്‌ട്രോയുടെ മനസ് അസ്വസ്ഥമാണ് എന്ന് എനിക്കിയാം (ഇസ്രായേലേിനെ മദ്ധ്യപൂര്‍വദേശത്തെ ഷൊന്‍ഡോം എന്നാണ് കാസ്‌ട്രോ വിളിക്കുന്നത്). വൈദ്യശാസ്ത്രപരമായി അടിച്ചേല്‍പ്പിച്ച നാലുവര്‍ഷ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന ഉടനെ, ഈ വേനല്‍ക്കാലത്ത്, എണ്‍പത്തിനാലുകാരനായ കാസ്‌ട്രോ മുഖ്യമായും സംസാരിച്ചത് ഈ ദുരന്തഭീഷണിയെപ്പറ്റിയാണ്്.(ഉദര സംബന്ധമായ പലതരം അസുഖങ്ങള്‍ ഏതാണ്ട് അദ്ദേഹത്തെ മരണത്തിന് അടുത്തെത്തിച്ചിരുന്നു). അദ്ദേഹം അതിനെ അനിവാര്യമായ യുദ്ധം എന്ന രീതിയിലാണ് കാണുന്നത്. ഫിഡല്‍ കാസ്‌ട്രോ എന്തുകൊണ്ട് സംഘര്‍ഷം ഒഴിവാക്കാനാവില്ല എന്നു കരുതുന്നു എന്നറിയാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതാന്‍ വ്യക്തിപരമായി അനുഭവമാണ് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. 1962- ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി മനുഷ്യരുടെ സര്‍വനാശം എന്ന തലത്തിന് ഏതാണ്ട് അടുത്തെത്തിയിരുന്നു. അതിനേക്കാള്‍, കാസ്‌ട്രോ എന്ന വലിയ മനുഷ്യനെ ഒന്നു കാണാനും എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. 2006 നു ശേഷം വളരെ കുറച്ചുപേരെ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതി വളരെയധികം ഊഹാപോഹങ്ങള്‍ക്കും കാരണമായി. ക്യൂബയുടെ ഭരണനടത്തിപ്പില്‍ അദ്ദേഹം വഹിക്കുന്ന പങ്കിനെപ്പറ്റിയും കുറേ ചോദ്യങ്ങള്‍ ഉയര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് തന്റെ ഇളയ സഹോദരന് കാസ്‌ട്രോ അധികാരം കൈമാറിയിരുന്നു. എന്നാല്‍ എത്രത്തോളം ചരടുകള്‍ ഇപ്പോഴും കാസ്‌ട്രോ വലിക്കുന്നുണ്ടൈന്ന കാര്യത്തില്‍ അവ്യക്തയുണ്ട്.
ഹവാനയില്‍ എത്തിയ ശേഷം രാവിലെ ഞാനും ജൂലിയയും അടുത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പോയി. അകമ്പടിയേടെ ഗോവണികള്‍ കയറി, വളരെ വിശാലയും ഒഴിഞ്ഞതുമായ ഓഫീസിലെത്തി. ആരോഗ്യസ്ഥിതി ശോഷിച്ച, പ്രായം ചെന്ന ഫിഡല്‍ അവിടെ ഞങ്ങളെ അഭിവാദ്യം ചെയ്യാന്‍ നില്‍പ്പുണ്ടായിരുന്നു. ചുവന്ന ഷര്‍ട്ടും സ്‌വെറ്റ്പാന്റും കുറത്ത ന്യൂബാലന്‍സ് ഷൂസും ധരിച്ചായിരുന്നു കാസ്‌ട്രോ നിന്നിരുന്നത്. ഔദ്യോഗിക ജീവനക്കാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആ മുറി നിറഞ്ഞു നിന്നിരുന്നു. ഭാര്യ ഡാലിയ, മകന്‍ അന്റ്റോണിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ തലവന്‍, ഒരു വിവര്‍ത്തന്‍ ഒരു ഡോക്ടര്‍, ക്യൂബന്‍ദേശീയ റെസ്റ്റലിംഗ് ടീമില്‍ നിന്ന് തെരഞ്ഞെടുത്ത് നിയോഗിച്ച നിരവധി ബോഡിഗാര്‍ഡുമാര്‍ തുടങ്ങിയവരാണ് അത്. രണ്ടു ബോഡിഗാര്‍ഡുമാര്‍ കാസ്‌ട്രോയെ കൈമുട്ടുകളില്‍ താങ്ങിനിര്‍ത്തി.
ഞങ്ങള്‍ പരസ്പരം കൈകള്‍ കുലുക്കി. ജൂലിയെ ഊഷ്മളമായി അദ്ദേഹം അഭിവാദ്യം ചെയ്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഇരുപതുവര്‍ഷങ്ങളിലേറെയായി പരസ്പരം അറിയാം. തന്റെ ഇരിപ്പിടത്തിലേക്ക് പതിയെ ഫിഡല്‍ ഇരുന്നു. ക്രമമില്ലാത്ത ഇടവേളകളുമായി മൂന്നു ദിവസം നീണ്ട ഒരു സംഭാഷണം അങ്ങനെ ഞങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരത്തിന് തളര്‍ച്ചകളുണ്ടാവാം. പക്ഷേ മനസ് വളരെ കൃത്യമായിരുന്നു. ഉന്മേഷഭാവം വളരെ ഉയര്‍ന്നതായിരുന്നു. അതൊന്നുമല്ലാതെ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. സ്വയം പരിഹസിച്ചുകൊണ്ട് തമാശകള്‍ പറയുന്ന രീതി ഫിഡില്‍കാസ്‌ട്രോ ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷണ സമയത്ത് ക്രിസ്റ്റഫറര്‍ ഹിറ്റ്ചിന്റെ ചോദ്യം ഓര്‍മ വരികയും അതനുസരിച്ച് ഞാനദ്ദേഹത്തിനോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു: '' അസുഖം ദൈവത്തിന്റെ അസ്ഥിത്വതെപ്പറ്റിയുള്ള താങ്കളുടെ ചിന്തകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ?''. അദ്ദേഹം മറുപടി പറഞ്ഞു: ''ക്ഷമിക്കണം, ഞാനിപ്പോഴും ഒരു വൈരുദ്ധ്യഷ്ഠിത ഭൗതികവാദിയാണ്'' (നിങ്ങള്‍ എന്നെപ്പോലെ ഒരു എക്‌സ്-സോഷ്യലിസ്റ്റ് എന്ന് സ്വയം നിര്‍വചിക്കുന്നയാളാണെില്‍ ഇതിലെ തമാശ പിടികിട്ടും). മറ്റൊരു സമയത്ത്, അദ്ദേഹം അടുത്ത കാലത്ത് എടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതിലൊരു ഫോട്ടോ അദ്ദേഹത്തിന്റെ തീവ്രമായ ഭാവത്തെ ഉള്‍ക്കൊണ്ടിരുന്നു . ''ക്രുഷ്‌ചോവിനോട് ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എന്റെ മുഖം ഏതാണ്ട് ഇതുപോലെയിരുന്നു''അദ്ദേഹം പറഞ്ഞു.
'അറ്റ്‌ലാന്റി'ക്കിലെ എന്റെ ലേഖനം ശ്രദ്ധപൂര്‍വം വായിച്ചുവെന്ന് പറഞ്ഞാണ് ഞങ്ങളുടെ കുടിക്കാഴ്ച തുടങ്ങിയത്. ഇസ്രായേലും അമേരിക്കയും ഒന്നിച്ച്് ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് എന്ന കാസ്‌ട്രോയുടെ ധാരണയെ ലേഖനം ഒന്നകൂടി ഉറപ്പിച്ചു. ഈ വ്യാഖ്യാനം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. തീര്‍ച്ചയായും, ആഗോള അമേരിക്കന്‍ വിരുദ്ധതയുടെ കാരണവരാണ് കാസ്‌ട്രോ. മാത്രവുമല്ല ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനുമാണ്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്‍ഹ്യുവിനുളള അദ്ദേഹത്തിന്റെ സന്ദേശം ലളിതമായിരുന്നു. കാസ്‌ട്രോ പറഞ്ഞു: ''ആണവ ശേഷി ഉപേക്ഷിച്ചാല്‍ മാത്രമേ ഇസ്രായേലിന് സുരക്ഷയുണ്ടാകൂ. അവര്‍ അങ്ങനെ ചെയ്യതാലേ ലോകത്തിലെ മറ്റ് ആണവശക്തികള്‍ക്ക് സുരിക്ഷിതരാകൂ, അങ്ങനെയേ മറ്റുള്ളവര്‍ ആയുധങ്ങള്‍ കൈയൊഴിയൂ. ആഗോളതലതലത്തില്‍, ഒരേസമയമുള്ള ആണവ നിരായുധീകരണം ഗുണകരമായ ലക്ഷ്യമാണ്. കുറഞ്ഞ കാലയാളവില്‍ അത് യാഥാര്‍ത്ഥാവില്ല''.
ഇറാന്‍ പ്രസിഡന്റ്് മുഹമ്മദ് അഹമ്മദി നെജാദിനുള്ള സന്ദേശം അത്രയും അമൂര്‍ത്തമായിരുന്നില്ല. സംഭാഷണത്തിന്റെ ആദ്യ അഞ്ചുമണിക്കൂറിലും കാസ്‌ട്രോ പലവട്ടം നെജാദിന്റെ സെമിസ്റ്റിക വിരുദ്ധത (യഹൂദ വിരുദ്ധത)യെ അധിക്ഷേപിച്ചു. ആയുധങ്ങളുടെ കൂട്ടനശീകരണം നിഷേധിക്കുന്ന കാര്യത്തിലും അഹമ്മദി നെജാദിനെ അദ്ദേഹം വിമര്‍ശിച്ചു. സെമിസ്റ്റിക് വിരുദ്ധതയുടെ 'വേറിട്ട' ചരിത്രത്തെ വകവച്ചാല്‍ ഇറാന് സമാധാനത്തെ നന്നായി സേവിക്കാനാവും. ഒപ്പം തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള ഇസ്രായേലുകാരുടെ ഭയത്തെപ്പറ്റി മനസിലാക്കാനുമാകും
കാസ്‌ട്രോ സംഭാഷണം താന്‍ കുട്ടിയായിരിക്കുമ്പോള്‍ അറിഞ്ഞ സെമിസ്റ്റിക് വിരുദ്ധതയുമായി ബന്ധിപ്പിച്ച് വിശദീകരിച്ചു. '' വളരെ കാലം മുമ്പ്, ഞാനൊരു കുട്ടിയായിരുന്ന കാലം ഓാര്‍ക്കുന്നു. എനിക്ക് അഞ്ചോ ആറോ വയസേയുള്ളൂ. ഞാനൊരു ഗ്രാമപ്രദേശത്താണ് ജീവിക്കുന്നത്. ഒരു ദു:ഖവെള്ളിയെപ്പറ്റിയെ ഓര്‍മയുണ്ട്. അന്ന് ഒരു കുട്ടി ശ്വസിച്ച അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു? ''മിണ്ടാതിരിക്കൂ. ദൈവം മരിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും വിശുദ്ധവാരത്തില്‍ വ്യാഴാഴ്ചയ്ക്കും ശനിയാഴ്‌യ്ക്കും ഇടയില്‍ ദൈവം മരിക്കുന്നു.ഇത് എല്ലാവരിലും ആഴത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തുന്നു. എന്തുസംഭവിച്ചു? ജൂതന്‍മാര്‍ ദൈവത്തെ കൊന്നു. ദൈവത്തെ കൊന്നതിന് ജൂതന്‍മാരെ അവിടെയുള്ളവര്‍ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ?''
അദ്ദേഹം തുടര്‍ന്നു 'ജൂതന്‍മാര്‍ എന്നുവച്ചാലെന്താണ് അപ്പോള്‍ എനിക്കറിയുമായിരുന്നില്ല. ഞാനാപ്പേരുള്ള (ജ്യൂ) ഒരുതരം പക്ഷിയെ കണ്ടിട്ടുണ്ട്. ജുതന്‍മാര്‍ എന്നുവച്ചാല്‍ എന്നെ സംബന്ധിച്ചത് ആ പക്ഷികളായിരുന്നു. ആ പക്ഷികള്‍ക്ക് വലിയ മൂക്കുണ്ട്. ആ പക്ഷിയെ എന്തിനങ്ങനെ വിളിചിച്ചു എന്നൊന്നും അറിയില്ല. ഇതാണ് ്എനിക്കോര്‍മയുള്ള കാര്യം. ഇതുപോലെ തന്നെയായിരുന്നു മുഴുവന്‍ ആളുകളും. അത്രത്തോളം കാര്യങ്ങള്‍ അറിയാത്തവരായിരുന്നു അവിടെയുണ്ടായിരുന്നത്'.
ഇറാന്‍ സര്‍ക്കാര്‍ ദൈവശാസ്ത്രപരമായ സെമിറ്റിക് വിരുദ്ധതയുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് കാസ്‌ട്രോ പറഞ്ഞു.''ഇത് രണ്ടായിരം വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. യഹൂദരോളം മറ്റാരെങ്കിലും അധിക്ഷേപിക്കപ്പട്ടതായി എനിക്കുതോന്നുന്നില്ല. യഹൂദര്‍ നേരിട്ടത്് മുസ്ലീംങ്ങള്‍ നേരിട്ടതിനേക്കാള്‍ അധികമാണെന്ന് ഞാന്‍ പറയും. മുസ്ലീങ്ങളേക്കാള്‍ അവര്‍ വേട്ടയാടപ്പെടാന്‍ കാരണം അവര്‍ എല്ലാത്തിനും പഴികേള്‍ക്കേണ്ടിവന്നു എന്നതാണ്. എല്ലാകാര്യത്തിനും ആരും മുസ്ലീങ്ങളെ പഴിക്കാറില്ല'' ഇറാന്‍ സര്‍ക്കാര്‍ മനസിലാക്കേണ്ടത യഹൂദര്‍ ''തങ്ങളുടെ നാട്ടില്‍ നിന്ന് പുറത്തക്കപ്പെടുകയും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുകയും മോശമായി പരിഗണിക്കപ്പെടുകയും ചെയ്തു എന്ന കാര്യമാണ്. ദൈവത്തെ കൊന്നവരെന്ന പേരിലായിരുന്നു ഇത്. എന്റെ വിലയിരുത്തലില്‍ അവര്‍ക്ക് സംഭവിച്ചത് ഇതാണ്: തിരിച്ചുള്ള ഒരു തെരഞ്ഞെടുപ്പ്. 200 വര്‍ഷങ്ങളായി അവര്‍ ഭീകരമായ വേട്ടയാടലിന് വിധേയമായി. പിന്നെ വശംഹത്യയ്ക്കും. അവര്‍ ഇല്ലാതാകുമെന്ന് തോന്നി. സംസ്‌ക്കാരവും മതവുമാണ് ഒരു രാഷ്ട്രമായി അവരെ ഒരുമിച്ച് നിര്‍ത്തിയത്'. അദ്ദേഹം തുടര്‍ന്നു: ''യഹൂദര്‍ നമ്മളേക്കാള്‍ കഠിനമായ ഒരു ജീവിതം ജീവിച്ചു. ഹോളോകോസ്റ്റിന് (സമ്പൂര്‍ണ കൊലയ്ക്ക്)എന്നതുമായി മാത്രമേ അതു തുലനം ചെയ്യാന്‍ പറ്റൂ.''ഇപ്പോള്‍ എന്നോടു പറഞ്ഞ കാര്യം അഹമ്മദ് നെജാദിയോട് താങ്കള്‍ പറയുമോ എന്ന് ഞാന്‍ ചോദിച്ചു' ''ഞാനിത് പറയുകയാണ്, അത് നിങ്ങള്‍ക്ക് ഇത് അദ്ദേഹത്തോട് ആശയവിനിമയം നടത്താവുന്നതേയുള്ളൂ്'', കാസ്‌ട്രോ പറഞ്ഞു.
ഇസ്രായേലും ഇറാനും ത്മിലുള്ള സംഘര്‍ഷം വിശകലനം ചെയ്യുന്നതിലേക്ക് കാസ്്‌ട്രോ നീങ്ങി. ഇസ്രായേല്‍-അമേരിക്കന്‍ കടന്നാക്രമണത്തെപ്പറ്റിയുള്ള ഇറാന്റെ ഭയം തനിക്ക് മനസ്സിലാക്കാനാവുമെന്ന് കാസ്‌ട്രോ പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് അനുസരിച്ച് അമേരിക്കന്‍ ഉപരോധമോ ഇസ്രായേലിന്റെ ഭീഷണിയോ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാന്‍ നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ ഇടയില്ല. '' ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. കാരണം ഭീഷണിയുടെ മുമ്പില്‍ അവര്‍ മുട്ടുമടക്കില്ല. ഇതാണ് എന്റെ അഭിപ്രായം''. പിന്നെ അദ്ദേഹം ചൂണ്ടിക്കാട്ടി: ''ക്യൂബയില്‍ നിന്ന് വ്യത്യസ്തമായി ഇറാന്‍ 'ആഴത്തില്‍ മതപരമായ രാജ്യമാണ്'. മതനേതാക്കള്‍ ഒത്തുതീര്‍പ്പിന് കുറഞ്ഞരീതിയിലേ തയ്യാറാകൂ. മതേതര ക്യുബ കഴിഞ്ഞ അമ്പതുവര്‍ഷത്തിലേറെയായി വിവിധ അമേരിക്കന്‍ ആവശ്യങ്ങള്‍ പ്രതിരോധിച്ചത് കാസ്ട്രാ ചൂണ്ടിക്കാട്ടി.
പാശ്ചാത്യരും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണവസംഘര്‍ഷത്തിലേക്കു നീങ്ങുമെന്നുളള കാസ്‌ട്രോയുടെ ഭയത്തിലേക്ക് ഞങ്ങള്‍ സംസാരം പലവട്ടം പോയി. ''നാശം വിതയ്ക്കാനുള്ള ഇറാന്റെ കഴിവിനെ വാഴ്ത്തരുത്. മനുഷ്യന്‍ ചിന്തിക്കുന്ന് സ്വയം നിയന്തിക്കാവുമെന്നാണ്. പക്ഷേ ഒബാമ അതിപ്രതികരണം നടത്തുകയും ക്രമേണ സംഘര്‍ഷം മൂര്‍ഛിച്ച് ആണവയുദ്ധത്തിലേക്ക് എത്തുകയും ചെയ്യും''. 1962 ല്‍ ഉണ്ടായ മിസൈല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവത്തില്‍ നിന്നാണോ ഈ ഭയമെന്ന് ഞാന്‍ ചോദിച്ചു. അന്ന് സോവിയറ്റുയൂണിയനും അമേരിക്കയും യുദ്ധത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. ക്യൂബയിലുള്ള ആണവ മിസൈലുകളെ ചൊല്ലിയായിരുന്നു അത്. ഈ മിസൈലുകള്‍ സ്ഥാപിച്ചത് തീര്‍ച്ചയും ഫിഡല്‍ കാസ്‌ട്രോയുടെ ക്ഷണ പ്രകാരമായിരുന്നു. ഈ പ്രശ്‌നം മുര്‍ച്ഛിച്ചിരുന്ന സമയത്ത് സോവിയറ്റ് തലവന്‍ ക്രൂഷ്‌ചേവിന്, അമേരിക്ക ക്യുബയെ ആക്രമിക്കുകയാണെങ്കില്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കണമെന്ന് കാസ്‌ട്രോ കത്ത് എഴുതിയിരുന്നു. അതിനെപ്പറ്റി ഞാന്‍ ചോദിച്ചു. 'സ്വയം പ്രതിരോധിക്കുക എന്ന നിയമപരമായ അവകാശം ഉപാേയിച്ച് അത്തരം ഒരു ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട സമയമാാണിത്' എന്ന് കാസ്‌ട്രോ ക്രൂഷ്‌ചേവിന് എഴുതിയിരുന്നു.
ഞാന്‍ ചോദിച്ചു:'അമേരിക്കയെയില്‍ സോവിയറ്റുകള്‍ ബോംബിടണമെന്ന് ശിപാര്‍ശചെയ്ത് ഇപ്പോള്‍ യുക്തിപരമായി തോന്നുന്നുണ്ടോ? കാസ്‌ട്രോ പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ കണ്ട കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍, ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊരിക്കലും ഗുണകരമാകുമായിരുന്നില്ല''
മിസൈല്‍ പ്രതിസന്ധി കാലത്തുള്ള തന്റെ പെരുമാറ്റത്തെപ്പറി കാസ്‌ട്രോ സംശയം പ്രകടിപ്പിക്കുന്നിലും യഹൂദന്മാരോട്് ഈ രീതിയില്‍ സഹാനുഭൂതി പ്രകടിപ്പിക്കന്നതും, അവരുടെ നിലനില്‍ക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്നതും (അത് അദ്ദേഹം അസന്നിഗ്ദ്ധമായ രീതിയിലാണ് ഉറപ്പിച്ചു പറഞ്ഞത്്) കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
കാസ്്‌ട്രോയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം, കാസ്‌ട്രോ എനിക്ക് നല്‍കിയ ക്ഷണം, അഹമ്മദ് നെജാദിക്കുള്ള സന്ദേശം തുടങ്ങിയ കാര്യങ്ങളുടെ അര്‍ത്ഥംമെന്തെന്ന് വിശദീകരിക്കാന്‍ ജൂലിയയോട് ഞാന്‍ ആശ്യപ്പെട്ടു. ''ഒരു രാജ്യത്തിന്റെ തലവെനെ നിലയിലല്ലാതെ, ആഭ്യന്തരമായ അരങ്ങിലല്ലാതെ, ഒരു മുതിര്‍ന്ന രാജ്യതന്ത്രജ്ഞാന്‍ എന്ന രീതിയില്‍ തന്നെതന്നെ പുതിയതായി കണ്ടെത്തുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് ഇപ്പോള്‍ ഫിഡല്‍. രാജ്യാന്തര വേദിക്കാണ്് അദ്ദേഹം എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്'', ജൂലിയ പറഞ്ഞു. 'യുദ്ധം, സമാധാനം ആഭ്യന്തര സുരക്ഷ എന്നിവയ്ക്കാണ് കേന്ദ്ര ഊന്നല്‍. ആണവ ധ്രുവീകരണം, കാലവാസ്ഥാന വ്യതിയാനം എന്നിയാണ് അദ്ദേഹത്തിന് പ്രധാനവിഷയങ്ങള്‍. തന്റെ ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിന് സാധ്യതയുള ഏതൊരു മാധ്യമസാധ്യതയും ഉപയോഗപ്പെടുത്തിനതിന് കാസ്്‌ട്രോ യഥാര്‍ത്ഥത്തില്‍ തുടക്കമിട്ടിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് സമയം വേണ്ടുവോളമുണ്ട്. മുമ്പ് അദ്ദേഹത്തിന് മുമ്പ് പ്രതീക്ഷിക്കാന്‍ കഴിയാത്തതായിരുന്നു ഇക്കാര്യം . അദ്ദേഹം ചരിത്രത്തെ വീണ്ടും വായിക്കുകയാണ്. തന്റെ തന്നെ ചരിത്രത്തെയും''.
ഈ സംഭാഷണത്തില്‍ നിന്നും തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ നിന്നും കുറേയേറെ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. അടുത്ത എന്റെ കുറിപ്പ് ഞാന്‍ അനുഭവിച്ച തീര്‍ത്തും വിചത്ര ദിനങ്ങളിലൊന്നിനെ വിവരിച്ചുകൊണ്ടാവും തുടങ്ങുക. ആ ദിവസം ആരംഭിച്ചത് ഫിഡലിന്റെ ലളിതമായ ഒരു ചോദ്യത്തില്‍ നിന്നാണ്: ''നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തില്‍ ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'


'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും പ്രയോജനകരമല്ല'


ഹവാനയില്‍ തങ്ങിയ ഈ കുറച്ചുദിനങ്ങളില്‍ ഡോള്‍ഫിന്‍ ഷോ കൂടാതെ പല വിചിത്ര കാര്യങ്ങളും നടന്നു. അതില്‍ ഏറ്റവും അസാധാരണമായത് ഫിഡല്‍ കാസ്‌ട്രോയുടെ അസാധാരണമായ രീതിയിലുള്ള സ്വയം പ്രതിഫലനത്തിന്റെ തലമാണ്. എനിക്ക് വളരെ കുറച്ച് കമ്യൂണിസ്റ്റ് ഏകാധിപതികളുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയ അനുഭവമുള്ളൂ. എനിക്ക് കൂടുതല്‍ പരിചയം കമ്യൂണിസ്‌റ്റേത ഏകാധിപതികളോടാണ്. പക്ഷേ, വളരെയേറെ പ്രധാനമായി തോന്നിയത് ക്യുബന്‍ മിസൈല്‍ പ്രതിസന്ധിയുടെ നിര്‍ണായ നിമിഷത്തില്‍ താന്‍ തെറ്റായ രീതിയില്‍ ഇടപെട്ടുവെന്ന് സമ്മതിച്ചതാണ്്. അമേരിക്കയില്‍ ആണവായുധം നടത്താന്‍ ക്രൂഷ്‌ചേവിനോട് പറഞ്ഞതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് കാസ്‌ട്രോ പലരീതിയല്‍ പറഞ്ഞു.
അതിനേക്കാള്‍ ശ്രദ്ധയേമായത് ഞങ്ങളുടെ ആദ്യ ദിവസകൂടിക്കാഴ്ചയില്‍ ഭക്ഷണ സമയത്ത് പറഞ്ഞ കാര്യമാണ്. ഒരു ചെറിയ മേശയ്ക്കു ചുറ്റും ഞങ്ങള്‍ ഇരുന്നു. കാസ്‌ട്രോ, ഭാര്യ ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള മാധ്യമ മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനിയായ റാന്‍ഡി അലോന്‍സോ, ജൂലിയ സ്‌വീഗ്, ഞാന്‍ എന്നിവര്‍ കാസ്‌ട്രോയ്ക്ക് ഒപ്പം ഇരുന്നു. മറ്റ് പലകാര്യങ്ങള്‍ക്കൊപ്പം, വിഡ്ഢിത്തം വിളമ്പുന്നത് ഒഴിവാക്കുക എന്നത് ഉറപ്പക്കാന്‍ കുടിയാണ് ഞാന്‍ സുഹൃത്തായ ജൂലിയ സ്‌വീഗിനെ കാസ്‌ട്രോയെ കാണാന്‍ പോകുമ്പോള്‍ ഒപ്പം കൂട്ടിയത്. വിദേശകാര്യ ബന്ധ സമിതിയിലെ ലാറ്റിന്‍ അമേരിക്കന്‍ വിദഗ്ധരില്‍ പ്രധാനിയാണ് ജൂലിയ. തുടക്കത്തില്‍ ഞാന്‍ മുഖ്യമായും താല്‍പര്യപ്പെട്ടത് ഫിഡല്‍ ഭക്ഷണം കഴിക്കുന്നത് കാണുന്നതിനാണ്. ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ ഒരുമിച്ചുവന്നതാണ് അദ്ദേഹത്തെ മുമ്പ് മരണത്തിനടുത്ത് അടുപ്പിച്ചത്. എന്താണ് അദ്ദേഹം കഴിക്കുന്നത് എന്നറിയാന്‍ ശ്രദ്ധയോടെ നോക്കി .അല്‍പം മീനും സാലഡും, ഒലിവ് എണ്ണയില്‍ മുക്കിയ കുറച്ച് അല്‍പം, ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് അതായായിരുന്നു ഭക്ഷണം. പൊതുവില്‍ സന്തോഷകരമായ സംഭാഷണത്തില്‍, ( ഇറാനെയും മദ്ധ്യപൂര്‍വദേശത്തെയും പറ്റി സംസാരിക്കാനായി തൊട്ട് മുമ്പ് ഞങ്ങള്‍ മൂന്നുമണിക്കൂര്‍ ചെലവിട്ടതേ ഉണ്ടായിരുന്നുള്ളൂ) ഞാന്‍ അദ്ദേഹത്തോട് ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയില്‍ ക്യുബന്‍ മാതൃക ശ്രേഷ്ഠമാണോ എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ചു
''ക്യൂബന്‍ മാതൃക ഞങ്ങള്‍ക്ക് പോലും ഇനി പ്രയോജനകരമല്ല'', അദ്ദേഹം പറഞ്ഞു.
ഈ നിമിഷം എല്ലാ എമിലി ലിട്ടെലെ നിമിഷങ്ങളുടെയും മാതാവ് എന്ന രീതിയില്‍ എന്നില്‍ പതിച്ചു. വിപ്ലവത്തിന്റെ നേതാവ് സാരംശത്തില്‍ ഇങ്ങനെ പറയുകയാണോ: 'അത് സാരമാക്കേണ്ട'
ഞാന്‍ ജൂലിയയോട് ഈ ഞെട്ടിക്കുന്ന പ്രസ്താവന എനിക്കുവേണ്ടി വ്യാഖ്യാനിച്ചു തരാന്‍ ആവശ്യപ്പെട്ടു. ജൂലിയ പറഞ്ഞു: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ തള്ളിക്കളയുകയല്ല കാസ്‌ട്രോ ചെയ്തത്. ക്യുബന്‍ മാതൃകയക്ക്് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ ഭരണകൂടത്തിന് വളരെ വലിയ പങ്ക് വഹിക്കാനുണ്ട് എന്നതിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്''.
അത്തരം മനോവികാരം തന്റെ സഹോദരനും ഇപ്പോള്‍ പ്രസിഡന്റുമായ റൗളിന് ഇടം സൃഷ്ടിക്കാന്‍ണ്ടേിയുള്ളതാണെന്നായിരുന്നു ജൂലിയ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ള യാഥാസ്്ഥിതിക കമ്യൂണിസ്റ്റുകളെ പിന്നോട്ടടിക്കാന്‍ സഹായിക്കും. റൗള്‍ കാസ്‌ട്രോയ്ക്ക് ഇപ്പോള്‍ തന്നെ സാമ്പത്തിക വ്യവ്‌സഥയ്ക്കുമേലുള്ള ഭരണകൂട നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വിദേശ നിക്ഷേപകര്‍ക്ക് ക്യുബണ്‍ റിയല്‍ എസ്‌റ്റേറ്റുകള്‍ മേടിക്കാമെന്നും ചെറിയ ബിസിനസുകള്‍ പ്രവര്‍ത്തിക്കാമെന്നും റൗള്‍ പ്രഖ്യാപിച്ചിരുന്നു. (ഈ പുതിയ പ്രഖ്യാപനത്തിലെ തമാശയെന്തെന്നാല്‍ ക്യൂബയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കക്കാര്‍ക്ക് അനുവാദമില്ലെന്നതാണ്. അത് ക്യൂബന്‍ നയം കാരണമല്ല. മറിച്ച് അമേരിക്കന്‍ നയം മൂലമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അമേരിക്ക ദീര്‍ഘനാളായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാമ്പത്തിക ആശയങ്ങള്‍ ക്യുബ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ സ്വതന്ത്ര-വിപണി പരീക്ഷണത്തില്‍ അമേരിക്കകാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല. അതിനുകാരണം ഞങ്ങളുടെ സംസ്‌കാരിന്റെ കാപട്യവും സ്വയം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഉപരോധ നയത്തിന്റെ വങ്കത്തവുമാണ്. നമ്മളെല്ലാം ഇതില്‍ പിന്നീട് പശ്ചാത്തപിക്കും. എല്ലാ നല്ല ഹോട്ടലുകളും യൂറോപ്യന്‍കാരും, ബ്രസീലുകാരുമായ ക്യുബന്‍പങ്കാളികള്‍ നേടിക്കഴിയുമ്പോള്‍).
ഞാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു. അനായാസതയേടെ, ഭക്ഷണം കഴിക്കാന്‍ കാസ്‌ട്രോ എടുത്ത നീണ്ട സമയം ഒരു കാര്യം വ്യക്തമാക്കി. ഫിഡല്‍ ശരിക്കും ഉത്തരാവദിത്വങ്ങളില്‍ നിന്ന് അര്‍ദ്ധ-വിരമിക്കല്‍ നടത്തിയിരിക്കുന്നു. അടുത്ത ദിവസം തിങ്കളാഴ്ചയായിരുന്നു. തങ്ങളുടെ സാമ്പത്തിക സ്ഥിതി തനിച്ച് കൈാര്യം ചെയ്യുക, വിമതരെ ജയിലിലേക്ക് തള്ളുക, തുടങ്ങിയതുപോലുള്ള പലതരം ജോലികളില്‍ ഭൂരിപക്ഷം നേതാക്കളും തിരക്കിലായിരിക്കുന്ന ദിനമാണ്്. പക്ഷേ ഫിഡലിന്റെ കലണ്ടര്‍ ഒഴിഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ''നാളെ, നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തിലേക്ക് ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'
അദ്ദേഹം എന്താണ് വ്യക്തമായി പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല (എന്റെ സന്ദര്‍ശനത്തിനിടയില്‍ പലവട്ടം ഇതു സംഭവിച്ചു).
'ഡോള്‍ഫിന്‍ ഷോ?'
'ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിയുള്ള ജന്തുക്കളാണ്'', കാസ്‌ട്രോ പറഞ്ഞു.
അടുത്ത ദിവസം രാവിലെ, ക്യബയിലെ ജൂത സമുദയത്തിന്റെ പ്രസിഡന്റ്റ് അഡീല ഡ്‌വോറിനുമായി ഒരു കൂട്ടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ച കാര്യം ഞാന്‍ സൂചിച്ചിച്ചു.
'അവരോട് വരാന്‍ പറയൂ', ഫിഡല്‍ പറഞ്ഞു.
മേശയ്ക്ക് ചുറ്റുമിരുന്ന ആരോ തിങ്കളാഴ്ച ദിവസം അക്വേറിയം അടച്ചിരിക്കുകയായിരിക്കുമെന്ന് ആരോ സൂചിപ്പിച്ചു. ഫിഡല്‍ പറഞ്ഞു 'അത് നാളെ തുറക്കും'.
അങ്ങനെ തന്നെ സംഭവിച്ചു.
രാവിലെ വളരെ വൈകി, സിനഗോഗില്‍ ചെന്ന് അഡീലയെ കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസില്‍ എത്തി. അതിന്റെ പടവുകളില്‍ വച്ച് ഞങ്ങള്‍ ഫിഡലിനെ കണ്ടുമുട്ടി. അദ്ദേഹം അഡീലയെ ചുംബിച്ചു. ക്യമാറകള്‍ക്കുമുമ്പില്‍ യാദൃശ്ചികമായിട്ടായിരുന്നില്ല അത്. (ചിലപ്പോള്‍ അഹമ്മദി നെജാദിനുള്ള മറ്റൊരു സന്ദേദശമായിരിക്കും ഈ ചുംബനം). ഞങ്ങള്‍ ഒരുമിച്ച് വലിയ, നീല നിറം പ്രകാശിച്ച മുറിയിലൂടെ കടന്നുപോയി. വളരെ ബ്രഹത്തായ, ചില്ലുകള്‍ ചുറ്റും പതിച്ച ഡോള്‍ഫിന്‍ ടാങ്കിന്റെ അടുതെത്തി. ഫിഡല്‍ വളരെ വിശദമായി ഹവാന അക്വോറിയത്തിലെ ഡോള്‍ഫിന്‍ഷോയെപ്പറ്റി പറഞ്ഞു.
ലോകത്തില്‍ ഏറ്റവും നല്ല ഡോള്‍ഫിന്‍ഷേയാണ് ഇവിടെയുള്ളത്. 'തീര്‍ത്തും വേറിട്ടത്''. ജലത്തിനടിയിലുള്ള കാഴ്ചയാണ് അത് വാസ്തത്തില്‍. മൂന്ന് മനുഷ്യമുങ്ങല്‍ വിദഗ്ധര്‍ ശ്വസനഉപകങ്ങളില്ലാതെ വെളളത്തിലേക്ക് കടക്കും. പിന്നെ ഡോള്‍ഫിനുകളമായി ഇടചേര്‍ന്ന് കായികഭ്യാപ്രകടനങ്ങള്‍ നടത്തും. 'നിങ്ങള്‍ക്ക് ഡോള്‍ഫിനുകളെ ഇഷ്ടമാണോ', ഫിഡല്‍ എന്നോട് ചോദിച്ചു.
'എനിക്ക് ഡോള്‍ഫിനുകളെ വളരെയിഷ്ടമാണ്'.
അക്വേറിയത്തിന്റെ ഡയറക്ടര്‍ ഗ്രാഷിയ ഗുയിലെര്‍മോയോ വിളിച്ച് ഞങ്ങള്‍ക്കൊപ്പമിരിക്കാന്‍ ഫിഡല്‍ ആവശ്യപ്പെട്ടു. അക്വേറിയത്തിലെ ഓരോ ജീവനക്കാരനും 'സന്നദ്ധ' പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു.
ഫിഡല്‍ പറഞ്ഞു: 'ഗോള്‍ഡ്‌ബെര്‍ഗ്, ഇദ്ദേഹത്തോട് ഡോള്‍ഫിനുകളെപ്പറ്റി ചോദിക്കൂ'.
'എന്തുതരം ചോദ്യം', ഞാന്‍ ചോദിച്ചു.
'നിങ്ങള്‍ ജേര്‍ണലിസ്റ്റാണ്, നല്ല ചോദ്യങ്ങള്‍ ചോദിക്കൂ'', അദ്ദേഹം പറഞ്ഞു. പിന്നെ ഗാര്‍ഷിയയെ ചൂണ്ടിക്കാട്ടി പറഞ്ഞു: ''ഇദ്ദേഹത്തിന് ഡോള്‍ഫിനുകളെപ്പറ്റി അധികം അറിഞ്ഞു കൂടാ. ശരിക്കും ഇദ്ദേഹം ഒരു ആണവ ശാസ്ത്രജ്ഞനാണ്''.
'ആണോ?', ഞാന്‍ ചോദിച്ചു.
'അതെ' ഗാര്‍ഷിയ പറഞ്ഞു. എതാണ്ട് എതോ അപരാധം പറഞ്ഞ മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം..
'നിങ്ങള്‍ എന്തിനാണ് അക്വേറിയത്തിന്റെ ചുതമല വഹിക്കുന്നത്?', ഞാന്‍ ചോദിച്ചു.
''ഞങ്ങളിയാളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്, ഇയാള്‍ ആണവ ബോംബുകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനായി'', ഫിഡല്‍ പറഞ്ഞു. പിന്നെ പൊട്ടിച്ചിരിച്ചു.
'ക്യുബയില്‍, ഞങ്ങള്‍ സമാധാനത്തിനുവേണ്ടി മാത്രമാണ് ആണവശക്തി ഉപയോഗിക്കുന്നത്'', ഗാര്‍ഷിയ വിനയത്തോടെ പറഞ്ഞു.
''ഞാനിപ്പോള്‍ ഇറാനിലാണ് നിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല'', ഞാന്‍ പറഞ്ഞു.
ഫിഡല്‍ തന്റെ ബോഡിഗാര്‍ഡുകള്‍ കൊണ്ടുവന്ന പ്രത്യേക രീതിയിലുളള കറങ്ങുന്ന കസേരയ്ക്കടിയിലുള്ള ചെറിയ പരവതാനി ചുണ്ടിക്കാട്ടി: ''''അത് പേര്‍ഷ്യനാണ്'', അദ്ദേഹം പറഞ്ഞു. വീണ്ടും ചിരിച്ചു. പിന്നെ പറഞ്ഞു 'ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യം ഉന്നയിക്കൂ'.
അവിടെ നിന്ന്്് അതേ നിമിഷം തന്നെ ഞാന്‍ ഗാര്‍ഷിയയോട് ചോദിച്ചു.. 'ഡോള്‍ഫിനുകള്‍ക്ക് എത്ര തൂക്കമുണ്ട്.'.
'' ഡോള്‍ഫിനുകള്‍ 100 മുതല്‍ 150 കിലോവരെ ഭാരമുണ്ടാകും്'' അദ്ദേഹം മറുപടി പറഞ്ഞു.
'' ഡോള്‍ഫിനുകളെ ഈ രിതിയില്‍ പ്രകടനം നടത്താന്‍ നിങ്ങള്‍ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?', ഞാന്‍ ചോദിച്ചു.
'അതൊരു നല്ല ചോദ്യമാണ്', ഫിഡല്‍ പറഞ്ഞു.
ഗാര്‍ഷിയ അക്വേറിയത്തിലെ മൃഗചികിത്സകയെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഫോണിലൂടെ വിളിച്ചു. അവരുടെ പേര് സെലിയ എന്നാണ്. കുറച്ചു നേരത്തിനുശേഷം അന്റ്റോണിയോ കാസ്‌ട്രോ അവരുടെ പേരിന്റെ അവസാനഭാഗം പറഞ്ഞു. 'ഗുവേര'
'നിങ്ങള്‍ ചെയുടെ മകളാണോ', ഞാന്‍ ചോദിച്ചു.
'അതെ', അവര്‍ പറഞു.
'നിങ്ങള്‍ ഡോള്‍ഫിന്റെ ചികിത്സകയാണോ?',
'ഈ അക്വേറിയത്തിലെ എല്ലാ ജീവജാലകങ്ങളുടെയും സംരക്ഷണ ചുമതല എനിക്കാണ്', സെലിയ ഗുവേര പറഞ്ഞു.
'ചെ മൃഗങ്ങളെ വളരെ ഇഷ്ടപ്പെടിരുന്നു', അന്റ്റോണിയോ കാസ്‌ട്രോ പറഞ്ഞു.
ഷോ തുടങ്ങാനുള്ള സമയമായി. വെളിച്ചം മങ്ങി. മുങ്ങല്‍ വിഗദ്ധര്‍ വെള്ളത്തിലേക്കിറങ്ങി. കൂടുതല്‍ വിവവരിക്കേണ്ട കാര്യമില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. ഫിഡല്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു ഷോ. എന്നെ അത് അത്ഭുതപ്പെടുത്തി. ഹവാനയിലെ അക്വേറിയത്തില്‍ അത്യജ്‌ലമായ ഡോള്‍ഫിന്‍ഷോയാണ് ഞങ്ങള്‍ കണ്ടത്. ഞാനിന്നുവരെ കണ്ടതില്‍ വച്ചേറ്റവും നല്ലത്. മൂന്നു കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ വളരെയേറെ ഡോള്‍ഫിന്‍ഷോകള്‍ കണ്ടിരുന്നു. ഞാനിതുകൂടി പറയും: ഡോള്‍ഫിന്‍ഷോ ഫിഡല്‍ കാസ്‌ട്രോ ആസ്വദിക്കുന്നതുപോലെ മറ്റാരെങ്കിലും ആസ്വദിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടേയില്ല'.
അടുത്ത കുറിപ്പില്‍ ഞാന്‍ അമേരിക്കന്‍ ഉപരോധം, ക്യൂബയിലെ മതങ്ങളുടെ സ്ഥാനം, രാഷ്ട്രീയ വിമതരുടെ ദുരിതം, സാമ്പത്തിക പരിഷ്‌കാരം എന്നിവയെപ്പറ്റി പറയാം. ഇപ്പോള്‍ അക്വേറിയത്തില്‍ വച്ച് മനസില്‍ പതിഞ്ഞ ഒരു ഇമേജിനെപ്പറ്റി കൂടി പറയാം. ഞാന്‍ താഴെയുള്ള കസേരയിലാണ് ഇരുന്നത്. ചെ യുടെ മകളായിരുന്നു എനിക്ക് പിന്നില്‍. നീളമില്ലാത്ത, തവിട്ടുവര്‍ണത്തിലെ മുടിയായിരുന്നു അവര്‍ക്ക്. എല്‍.എല്‍. ബീനില്‍ ഒന്നു കയറിയിറങ്ങിയിരുന്നെങ്കില്‍ ഷോപ്പിംഗ് ഇപ്പോഴത്തെ ഫിഡല്‍ പഴയ ഫിഡലിനെപ്പോലെ തന്നെയിരിക്കുമായിരുന്നു.


2. ഫിഡല്‍ ആളുകളോട് മറ്റൊരു രീതിയില്‍ സംസാരിക്കുന്നു.

'ഞാന്‍ ക്യുബന്‍ മാതൃക ഇനി ഞങ്ങള്‍ക്കുപോലും ഗുണകരമല്ല' എന്ന പ്രസ്താവനയെ തെറ്റി ധരിച്ചുവെന്ന്' ഫിഡല്‍ കാസ്‌ട്രോ പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.
ഹവാന സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലും ക്യുബന്‍ ടിവിയില്‍ നടന്ന പ്രക്ഷേപണത്തിലും കാസ്‌ട്രോ 'ഞാന്‍ ഉദ്ദേശിച്ചത് ദ അറ്റ്‌ലാന്റിക്കിനുവേണ്ടി എന്നെ അഭിമുഖം നടത്തിയ ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്'ഉദ്ദേശിച്ചിതിന്റെ നേരെ മറിച്ചുള്ള കാര്യമാണ് 'എന്നു പറഞ്ഞു.
വെള്ളായാഴ്ച, തന്നെ കൃത്യമായി തന്നെയാണ് ഞാന്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് കാസ്‌ട്രോ പറഞ്ഞു. ''വാസ്തവത്തില്‍ എന്റെ ഉത്തരം അര്‍ത്ഥമാക്കിയത് രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ ക്യൂബന്‍ മാതൃകയെപ്പറ്റി വ്യാഖാനിച്ചതിന് നേരെ മറിച്ചുള്ളതായിരുന്നു. മുഴുവന്‍ ലോകത്തിനു മറിയാവുന്നതുപോലെ എന്റെ നയം എന്നത്, മുതലാളിത്ത സംവിധാനം അമേരിക്കന്‍ ഐക്യനാടുകള്‍ക്കോ ലോകത്തിനോ പ്രയോജനപ്രദമല്ല എന്നതാണ്''- അദ്ദേഹം പഞ്ഞു. 'അത്തരം ഒരു സംവിധാനം എങ്ങനെയാണ് ക്യൂബയെപ്പോലുള്ള ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന് ഗുണകരമാകുക?'.
ഗോള്‍ഡ്‌ബെര്‍ഗിനെ 'വലിയ പത്രപ്രവര്‍ത്തകന്‍' എന്നാണ് കാസ്‌ട്രോ വിശേഷിപ്പിച്ചത്. ''ഗോള്‍ഡ്‌ബെര്‍ഗിന് പദശൈലികള്‍ കണ്ടെത്താനാവില്ല, അവ അദ്ദേഹം പരിവര്‍ത്തനപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്യുക'-കാസ്‌ട്രോ പറഞ്ഞു. ''അദ്ദേഹത്തിന്റെ വിപുലീകൃത ലേഖനം വായിക്കാന്‍ ഞാന്‍ വളരെയേറെ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്.''
ഒന്നാമതായി, ഫിഡല്‍, വളരെ കരുണയോടെയുള്ള താങ്കളുടെ വാക്കുകള്‍ക്ക് വളരെയേറെ നന്ദി. രണ്ടാമത് ആ പ്രസ്്താവനയെപ്പറ്റി ഞാന്‍ വീണ്ടുമാലോചിച്ചു എന്ന ദു:ഖത്തോടെ പറയട്ടെ. 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നു പറഞ്ഞാല്‍ 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നുതന്നെയാണ് അര്‍ത്ഥം.
ജുലിയ സ്‌വീഗും ഞാനും കേട്ടതിന്റെ 'കൃത്യമായി നേരെ തിരിച്ചുള്ളകാര്യമാണ്' താന്‍ ഉദ്ദേശിച്ചത് എന്നാണ് ഫിഡല്‍ പറയുന്നത്് ഭാഷപരമായ ഒരു പരീക്ഷണമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ എതിരര്‍ത്ഥം എന്താണ് എന്ന് നോക്കാം: '''ക്യുബന്‍ മാതൃക നന്നായി ഗുണകരമാണ്, അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് അത് കയറ്റുമതിചെയ്യണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നാവും. പക്ഷേ അതൊരിക്കലും അദ്ദേഹം പറഞ്ഞില്ല. അദ്ദേഹം പറഞ്ഞ കാര്യത്തിന് ഇതിനേക്കാള്‍ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ? നിങ്ങള്‍ അദ്ദേഹം പറഞ്ഞത് വായിച്ചു. എനിക്കറിയില്ല ഈ പ്രസ്താവന (ക്യൂബന്‍മാതൃകയെപ്പറ്റി പറഞ്ഞില്ല എന്നുള്ള വാദം) ഫിഡലിനെ അഭിപ്രായത്തില്‍് എത്രത്തോളം കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണെന്ന്!


3. അമേരിക്കയുടെ അസംബന്ധവും സ്വയം തോല്‍പ്പിക്കുന്ന അതിന്റെ ക്യൂബന്‍ നയവും


ഫിഡല്‍ കാസ്‌ട്രോയുമായി തുടരുന്ന സംഭാഷണ പരമ്പരയ്‌ക്കെതിരെ ഉയര്‍ന്ന വിമശനങ്ങള്‍ വൈവിധ്യമുള്ളതും താല്‍പര്യജനകവുമാണ്. വിമര്‍ശനങ്ങള്‍ കൂടുതലും വരുന്നത് കാസ്‌ട്രോയെ നിര്‍ദയം വെറുക്കുന്ന ക്യുബന്‍-അമേരിക്കക്കാരില്‍ നിന്നാണ്.
മൂന്ന് പ്രധാനപ്പെട്ട വിമര്‍ശനങ്ങളാണുള്ളത് ഉന്നയിക്കപ്പെട്ടത്. ഒന്നാമത്തെ വിമര്‍ശനം ഫിഡല്‍ കാസ്‌ട്രോയുള്ള വളരെയേറെ സൗമ്യമായ സമീപനമാണ് ഞാന്‍ എടുത്തത് എന്നാണ്. അതിന് തെളിവെന്നത് ഹവാന അക്വേറിയത്തിലേക്ക് ഞാന്‍ അദ്ദേഹത്തിനൊപ്പം പോയതും ഡോള്‍ഫിനുകളെ ഇഷ്ടപ്പെടുന്ന പ്രായം ചെന്ന വ്യക്തി എന്ന രീതിയില്‍ കാസ്‌ട്രോയെ വര്‍ണിച്ചതാണ്.
രണ്ടാമെത്ത വിമര്‍ശനം എന്നത് മനുഷ്യാവകാശ കാര്യത്തില്‍ ഫിഡലിന്റെ മോശമായ ചരിത്രത്തെപ്പറ്റി വേണ്ടത്ര കുറിപ്പുകള്‍ എടുക്കുന്നതില്‍ ഞാന്‍ പരാജപ്പെട്ടുവെന്നതാണ്. ഈ വിമര്‍ശനത്തിനൊപ്പിച്ചുള്ളതാണ് മൂന്നാമത്തെ വിമര്‍ശനം. ക്യൂബയ്‌ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തെപ്പറ്റി ഞാന്‍ ഇടതുപക്ഷ വിമര്‍ശനം എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. ഉപരോധവും, തങ്ങളുടെ പൗരന്‍മാര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് വിലക്കിക്കൊണ്ടും അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധം കപടവും സ്വയം പരാജയപ്പെടുവെന്നും ഞാന്‍ പറഞ്ഞത് ഇടതുപക്ഷക്കാരുടെ വാദം ഉള്‍ക്കൊണ്ടാണെന്നാണ് വിമര്‍ശനം.

1. ഡോള്‍ഫിനുകളുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് വരാം. ഞാനൊരു റിപ്പോര്‍ട്ടറാണ്. ഭീകരനായ ഇവാന്‍ (ഇവാന്‍ ദ ടെറിബിള്‍) എന്നോട് അദ്ദേഹത്തിനൊപ്പം പന്തെറിയാന്‍ ചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം പന്തെറിയാനായി പോകും. പോള്‍ പോട്ട് വായുവില്‍ പറക്കാനായി (പാരാ ഗ്ലൈഡിംഗ്) വിളിച്ചാല്‍ ഞാനതിനുപോകും. സദ്ദാം ഹൂസൈന്റയൊപ്പം ചെറിയ രീതിയില്‍ ഗോള്‍ഫ് കളിക്കാനും തയ്യാറാകും. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞങ്ങളുടെ വിഷയവസ്തുവുമായി എത്രത്തോളം ഭൗതികമായ അടുപ്പം സാധ്യമാകുമോ അത് നേടുക എന്നതിന് ഞങ്ങള്‍ ശ്രമിക്കും. അതുവഴി വിഷയവസ്്തുവിന്റെ സ്വഭാവം പെരുമാറ്റവും എത്രത്തോളം മനസിലാക്കാനാവും എന്നും തെരയുകയാണ് ചെയ്യുക. ഈ ഉത്തരം രണ്ടാമത്തെ വിമര്‍ശനത്തിലേക്ക് കൊണ്ടുപോകും

2. ഭീകരനായ ഇവാനോ, പോള്‍പോട്ടോ അല്ലെങ്കില്‍ സദ്ദം ഹുസൈനോ ഒന്നുമല്ല ഫിഡല്‍ കാസ്‌ട്രോ. ചില വൃത്തങ്ങളില്‍, സമഗ്ര ഏകാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ സേച്ഛാധിപതിയായല്ലാതെ ഫിഡില്‍ കാസ്‌ട്രോയെ കാണുന്നതില്‍ വിലക്കുണ്ട്. പക്ഷേ രേഖകള്‍ ഈ വിശ്വാസത്തെ പിന്തുണയ്ക്കില്ല. തീര്‍ച്ചയായും ക്യൂബ ഇപ്പോഴും ഏക പാര്‍ട്ടി ഭരണത്തിന്‍ കീഴിലാണ്. അവിടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമില്ല. അവരുടെ ജയിലുകളില്‍ വളരെയേറെ വിമതരുണ്ട് (അവരുടെ മോചനത്തില്‍ ചില ധാരണകളായെങ്കിലും). ക്യൂബന്‍ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിലപരിശായ അവസ്ഥയിലാണ്. ക്യൂബയിലെ മനുഷ്യാവകാശ സ്ഥിതിയെപ്പറ്റിയുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്റൈറ്റ്‌സ് വാച്ച്, യു.എസ്. വിദേശകാര്യ വിഭാഗം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ക്യൂബയിലെ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ, സൗജന്യ ആരോഗ്യ പരിപചരണവും വിദ്യാഭ്യാസവും എല്ലാ ക്യൂബക്കാര്‍ക്കും സാധ്യമാക്കിയതിനാല്‍ വിപ്ലവത്തെ വാഴ്ത്തണമെന്ന വാദത്തോടും എനിക്ക് പൂര്‍ണമായി യോജിപ്പില്ല. സൗജന്യ ആരോഗ്യപരിരക്ഷയേക്കാള്‍ ഞാന്‍ പ്രധാനമായി കണുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ്. മറുവശത്ത്, മനുഷ്യാവകശാ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ സിംബാംബ്‌വെ, ബര്‍മ, ഇറാന്‍, സിറിയ, ലിബിയ, ഉത്തര കൊറിയ, എറിട്രിയ, വെനസ്വേല (!)..തുടങ്ങി ഏതാണ്ട് അവസാനിക്കാത്ത പട്ടികയില്‍ പെടുന്ന രാജ്യങ്ങളിലെ നേതൃത്വവുമായി ക്യുബയുടെ നേതൃത്വം തുലനം ചെയ്യാന്‍പോലും ധാര്‍മികമായി പറ്റില്ല. ചൈനയുടെ മനുഷ്യാവകശാ രേഖകള്‍ നോക്കിയാല്‍ ക്യൂബ ഒരു നോര്‍വെയെപ്പോലെയാണെന്ന് പറയേണ്ടി വരും.
ഞാന്‍ നേതൃത്വത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഉട്ടോപ്പ്യന്‍ ആദശര്‍മാതൃകയുടെയോ മികച്ച നേതൃതപാടവത്തിന്റെയോ മാത്രം അിടച്ചസ്ഥാനത്തിലല്ല. പകരം അവര്‍ ഏത് നേതൃത്വത്തിന് പകരമാണോ വന്നത് അതുമായി തുലനപ്പെടുത്തിയാണ്. അതുകൊണ്ടാണ് ചിലയാളുകള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇറാഖില്‍ നടക്കുന്ന കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിശബ്ദത പാലിക്കുമ്പോള്‍ ഞാന്‍ നിശബ്ദനായിരിക്കാത്തതും. സദ്ദാമിനു കീഴില്‍ ഇറാഖ് ഒരു അസ്ഥികൂട നിക്ഷേപ കേന്ദ്രം പോലെയായിരുന്നു. പക്ഷേ അത് മാധ്യമങ്ങള്‍ തുറന്നുകാട്ടി. അതിനെ പല ലിബറലുകള്‍ അവഗണിക്കുകയും ചെയ്തു. അധിനിവേശത്തുമുള്ള ഇറാഖ് എന്നത് അത്രഅപകടരമല്ലാത്ത രാജ്യമായിരുന്നു എന്ന് സമ്മതിക്കാതിരിക്കല്‍ ബൗദ്ധികപരമായി സത്യസന്ധതയില്ലായ്മയും ധാര്‍മികമായി ജുഗുപ്‌സിതവുമാണ്. ഇതാണ് ഫിഡല്‍ കാസ്‌ട്രോയുടെ കാര്യത്തിലും ശരി. ഞാന്‍ അദ്ദേഹത്തിന്റെ വിപ്ലവത്തെ വിലയിരുത്തന്നത് അത് സ്ഥാനഭ്രഷ്ടമാക്കിയ അധികാരവവുമായി തുലനപ്പെടുത്തിയാണ്. ആ ഭരണമെന്നത് ബാറ്റിസ്റ്റയുടെ തെമ്മാടികൂട്ടങ്ങളുടെ ഭരണമായിരുന്നു. ബാറ്റിസ്റ്റ കൈവിരലില്ലെണ്ണാവുന്ന ഉന്നതകുലജാതരുടെയും അമേരിക്കന്‍ മാഫിയാ നേതാക്കളുടെയും സുഹൃത്തായിരുന്നു. സാവര്‍ത്രികമായ സൗജന്യ ആരോഗ്യ പരിപരണത്തിന്റെും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ നൂതന രീതികള്‍കൈക്കൊണ്ടതിന് കാസ്‌ട്രോയെ ആദരിക്കണമെന്ന് വാദത്തോട് എനിക്ക് ചില വിയോജിപ്പികുണ്ടെിലും, ബാറ്റിസ്റ്റയുടെ കീഴില്‍ ജീവിച്ച മിക്ക പാവപ്പെട്ട ക്യൂബക്കാരും (അതായത് ഭൂരിപക്ഷം ക്യൂബക്കാരും)ഈ നവീകരണത്തെ അംഗീകരിച്ചിരുന്നു എന്നതാണ് സത്യം.
3. ഉപരോധത്തെപ്പറ്റി: ക്യൂബയോടുള്ള അമേരിക്കന്‍ നയത്തോടു എനിക്കുള്ള എതിര്‍പ്പുകള്‍ മൂന്നു തലങ്ങളുള്ളതാണ്. ഒന്ന്, എന്റെ സുഹൃത്ത് ജൂലിയ സ്‌വീഗ് പറഞ്ഞതുപോലെ നിങ്ങള്‍ അമ്പതുവര്‍ഷമായി ഒരു കാര്യം തന്നെ ചെയ്തിട്ട് ഒരു മാറ്റവും ഉണ്ടാവുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതാവും നല്ലത്. കാസ്‌ട്രോ കാരണം പലായനം ചെയ്ത പല ക്യൂബക്കാരുടെയും സ്വത്തവകാശം പുന:സ്ഥാപിക്കുന്നതില്‍ അമേരിക്കന്‍ ഉപരോധം പരാജയപ്പെട്ടു. അത് ലാറ്റിനമേരിക്കയുടെ നല്ല പങ്കും ഒന്നൊന്നായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്നും അകറ്റി. അത് നേതൃത്വമെന്ന നിലയില്‍ തന്റെ പരാജയങ്ങള്‍ക്ക് ഉടന്‍ മറുപടി പറയാനുള്ള ഒരു ഉത്തരം കാസ്‌ട്രോയ്ക്ക് നല്‍കി. അത് തങ്ങളുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ ന്യായീകരിക്കാന്‍ ക്യൂബന്‍ സര്‍ക്കാരിന് ഒരു കാരണം നില്‍കി. മാത്രമല്ല തീര്‍ച്ചയായും അത് അധികാരത്തില്‍നിന്ന് കാസ്‌ട്രോ സഹോരന്‍മാരെ അകറ്റുന്നില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ കാരണം: കാപട്യം. ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ക്യുബ എന്റെ അഭിപ്രായത്തില്‍ മനുഷ്യാവശകാല ലംഘന കാര്യത്തില്‍ രണ്ടാം നിരക്കാര്‍ മാത്രമാണ്. നമ്മള്‍ എല്ലാത്തരം ഭീകര ഭരണങ്ങളുമായി വലിയ ഇടപാടുകള്‍ നടത്തുന്നുണ്ട്. നമ്മള്‍ നമ്മുടെ താല്‍പര്യത്തിനുവേണ്ടി ഇറാനിലെ ദുഷ്ട നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നു. നമുക്ക് കുബയിലും ലാറ്റിനമേരിക്കയിലൂം താല്‍പര്യങ്ങളുണ്ട്. അതില്‍ മുന്നോട്ടുപോവാനായിട്ടില്ല. കാരണം നമ്മള്‍ 50 വര്‍ഷം പ്രായമായ ഉപരോധത്തില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്
മൂന്നാമത്തെ കാരണം രണ്ടാമത്തെ കാരണവുമായി ബന്ധപ്പെട്ടതാണ്: കാലഹരണപ്പെടല്‍. ക്യൂബ മാറുകയാണ്. നിങ്ങള്‍ അതെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷേ ക്യൂബന്‍ മാതൃക ക്യുബയ്ക്ക് ഇനി ഗുണകരമല്ല. അതിനാലാണ് സ്വകാര്യവല്‍ക്കരണത്തെയും പഴയ പല വിലക്കപ്പെട്ട സാമ്പത്തിക സങ്കല്‍പങ്ങളെയും പരീക്ഷിക്കാന്‍ മുതിരുന്നത്. ഒരു നിയന്ത്രിത മുതലാളിത്തത്തിലേക്കുള്ള രുപാന്തരീകരണത്തിന് ക്യൂബയ്ക്ക് സഹായം ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ സഹായിക്കാന്‍ തയ്യാറാണ്. ബ്രസീലും ബാക്കി ലാറ്റിന്‍ അമേരിക്കയും സഹായിക്കാന്‍ തയ്യാറാണ്. തങ്ങള്‍ക്ക് പണം ഉണ്ടാക്കാനാവുമെങ്കില്‍ ചൈനയും സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണ്. എന്നാല്‍ അമേരിക്ക ഈ കളിയില്‍ സ്വയം കാഴ്ചക്കാരനായി പുറത്ത് ബഞ്ചിലിരിക്കുകയാണ്. ക്യൂബയ്ക്ക് അമേരിക്കന്‍ ഉപരോധം ഒരു വിഷയമാകുന്നത് കുറഞ്ഞു കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് അതൊരു വിഷയമേ അല്ലാതാകും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്യൂബയുടെ ഭരണത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തണമെന്നുണ്ടെങ്കില്‍ ക്യൂബയോട് സംസാരിക്കുന്നതാവും യഥാര്‍ത്ഥത്തില്‍ മിടുക്ക്.


വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്

കടപ്പാട്: ദ അറ്റ്‌ലാന്റിക്
2010 സെപ്റ്റംബര്‍ 8, 2010


കുറിപ്പുകള്‍:

1. 2010 സെപ്റ്റംബര്‍ 8, 10, 16 തീയതികളിലാണ് ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് 'ദ അറ്റ്‌ലാന്റിക്കില്‍' ഈ കുറിപ്പുകള്‍ എഴുതിയത്.
2. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി: 1962 ല്‍ ശീതയുദ്ധ കാലത്ത് ക്യൂബയില്‍ സോവിയറ്റ്‌യൂണിയന്‍ സൈനികതാവളങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ രാജ്യാന്തര പ്രതിസന്ധി. അമേരിക്കയുടെ നല്ല പങ്കും നശിപ്പിക്കാവുന്ന വിധത്തിലാണ്, ബാലിസ്റ്റിക്ക് ആണവ മിസൈലുകള്‍ വിക്ഷേപിക്കാവുന്ന താവളങ്ങള്‍ സോവിയറ്റ് യൂണിയന്‍ ഒരുക്കിയത്. തങ്ങളെ ആക്രമിക്കുന്നതിനുവേണ്ടിയാണ് ഈ താവളങ്ങള്‍ എന്നാരോപിച്ച് അമേരിക്ക ക്യുബയുമായി യുദ്ധത്തിനൊരുങ്ങി.
3. എല്‍.എല്‍.ബീന്‍: അമേരിക്കയിലെ പ്രമുഖ വസ്ത്രവിതരണ കമ്പനി. 1912 ല്‍ സ്ഥാപിക്കപ്പെട്ടു. ലോകമെങ്ങും ശാഖകളുള്ള സ്ഥാപനമാണിത്.
3. ഭീകരനായ ഇവാന്‍/ ഇവാന്‍ ദ ടെറിബിള്‍: റഷ്യയിലെ ആദ്യ സാര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കീഴിലാണ് ആദ്യമായി റഷ്യ പൂര്‍ണമായും ഏകാധിപത്യ രാഷ്ട്രമായത്. തികഞ്ഞ ജനമര്‍ദകന്‍ കൂടിയായിരുന്നു ഇവാന്‍.



ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്

ലോകപ്രശസ്ത പത്രപ്രവര്‍ത്തകനാണ് ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ്്. രാജ്യാന്തര വിഷയങ്ങളില്‍ വിദഗ്ധന്‍. 1965 ല്‍ ജനിച്ചു. അമേരിക്കന്‍-ഇസ്രായേല്‍ വംശജനാണ്. മദ്ധ്യപൂര്‍വദേശവും ആഫ്രിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സവിശേഷ അറിവുകളുണ്ട്. . ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും അധികം സ്വാധീനമുള്ള ജേര്‍ണലിസ്റ്റ്/ബ്ലോഗര്‍ എന്നാണ് ജെഫ്രി ഗോള്‍ഡ് ബര്‍ഗീ വിശേഷിപ്പിക്കപ്പെടുന്നത്. 'വാഷിംഗ്ടണ്‍ പോസ്റ്റി'ലായിരുന്നു തുടക്കം. പിന്നീട് ജറുസലേം പോസറ്റിന്റെ കോളമിസ്റ്റായി. 2000 ഒക്‌ടോബറില്‍ 'ദ ന്യൂയേറാര്‍ക്കറി'ല്‍ ചേര്‍ന്നു. 'പ്രിസണേഴ്‌സ്: എ മുസ്ലിം 'ആന്‍ഡ് എ ജ്യൂ എക്രോസ് ദ മിഡല്‍ ഈസ്റ്റ് ഡിവൈഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.


Samakalika Malayalam Varika
2010 october 8

No comments:

Post a Comment