Monday, October 1, 2018

ആരാണ് ഗാന്ധിയെ കൊന്നത്?



ഗാന്ധിജി @ 150


ഹിന്ദു ഫാഷിസ്റ്റ് തീവ്രവാദികളാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. പക്ഷേ, കൊ ലപാതകികൾക്ക് പിന്നിലെ ഫാഷിസ്റ്റ് സംഘടനകളുടെ പങ്ക് ഇതുവരെ അന്വേഷിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്? ഗാന്ധി വധത്തിന് പിന്നിലെ സംഭവങ്ങൾ എഴുതുകയാണ് ഗാന്ധിജിയുടെ പ്രപൗത്രൻ കൂടിയായ ലേഖകൻ.



ആരാണ് ഗാന്ധിയെ കൊന്നത്?

തുഷാർ എ. ഗാന്ധി

മൂന്ന് തവണ നിറയൊഴിച്ച് ബാപ്പുവിനെ നാഥുറാം ഗോദ്സെ കൊലപ്പെടുത്തി. നേരത്തെ, തുടർച്ചയായി പരാജയപ്പെട്ട ഒരു ഉദ്യമം ഏതെങ്കിലും സംഘടനയുടെയും അതിെൻറ ഭ്രാന്തൻ കേഡറുമില്ലാതെ സാധ്യമാകുമായിരുന്നില്ല. കുറ്റാരോപിതന് രാജ്യവ്യാപകമായി പിന്തുണയും അപരിമിതമായ വിധത്തിൽ പണവും മറ്റ് സഹായങ്ങളും ലഭിച്ചു. അത് സംഘടനാപരമായ പങ്കാളിത്തമില്ലാതെ സാധ്യമാകുമായിരുന്നില്ല.
ഗാന്ധി വധത്തിലെ എല്ലാ കുറ്റാരോപിതർക്കും അടുത്ത് ബന്ധമുള്ള രണ്ട് സംഘടനകളാണുണ്ടായിരുന്നത്. ആർ.എസ്.എസും ഹിന്ദു മഹാസഭയും. ചില വിചിത്ര കാരണങ്ങളാൽ, സൂചനകളും കുറ്റസമ്മതങ്ങളുണ്ടായിട്ടും  ഈ രണ്ടു സംഘടനകളുടെയും പങ്ക് ഒരിക്കലും അന്വേഷിച്ചില്ല. എന്തുകൊണ്ട്? നമ്മളൊരിക്കലും അത് അറിയാൻ പോകുന്നില്ല.
ഗോദ്സെയും ആംപ്തെയും പൊങ്ങച്ചക്കാരും ആത്മസ്തുതിക്കാരുമായിരുന്നു. പക്ഷേ, അവർ കാര്യപ്രാപ്തിയുള്ളവരായി പരിഗണിക്കപ്പെട്ടിരുന്നില്ല. സവർക്കറിൽ മതിപ്പുളവാക്കാൻ അവർ മുസ്ലിംകൾ, ഹൈദരാബാദിലെ നൈസാം, മുസ്ലിം ലീഗുകാർ എന്നിവരെ ആക്രമിക്കാനുള്ള വിവിധ പദ്ധതികൾ പെരുപ്പിച്ച് പറഞ്ഞു. അവരുടെ പ്രവർത്തന രീതി തങ്ങളുടെ പദ്ധതിക്കായി സവർക്കറുടെ ആശിസ്സുകൾ നേടുകയും അങ്ങനെ ആർ.എസ്.എസ്, ഹിന്ദു മഹാസഭ, ഉറച്ച സവർക്കറൈറ്റുകൾ എന്നിവരുടെ പണവും പിന്തുണയും തേടുകയായിരുന്നു. അവർ മുന്നോട്ടുെവച്ച ആദ്യ പദ്ധതി ബോംബെ പ്രവിശ്യയുടെ അതിർത്തിയോട് ചേർന്നുള്ള ഹൈദരാബാദ് നൈസാമിെൻറ വരുമാന സംവിധാനങ്ങൾ ആക്രമിക്കുകയായിരുന്നു. അതിനായി അവർ പണം സമാഹരിച്ചു. പിന്നെ ദീക്ഷിത് മഹാരാജിനെ സമീപിച്ച് അദ്ദേഹത്തിെൻറ വലിയ കാറുകളിൽ ഒന്ന് ആവശ്യപ്പെട്ടു. നൈസാമിനുനേരെ ആക്രമണം നടന്നതിെൻറ വാർത്തകളില്ലാതെ മൂന്നാഴ്ച കടന്നുപോയി. ദീക്ഷിത് മഹാരാജ് തെൻറ കാർ തേടിയെത്തി. അദ്ദേഹം കണ്ടത് ആംപ്തെ തെൻറ പെൺസുഹൃത്തിനോട് ആക്രമണത്തിനായി വാങ്ങിയ കാറിൽ പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നതാണ്. പിന്നെ ഇരുവരും വന്നത് പാക് അസംബ്ലി ബോംബ് തൊടുത്ത് വിട്ട് തകർക്കുന്ന പദ്ധതിയുമായാണ്. അവർ സവർക്കറുടെ ആശിസ്സുകൾ നേടി. പണം സമാഹരിച്ചു. പക്ഷേ, അത് നടത്താനായില്ല.
വിഭജനസമയത്ത് പാകിസ്താന് നൽകാനുള്ള ആയുധങ്ങളും വെടിക്കോപ്പുമായി രണ്ട് പ്രത്യേക െട്രയിനുകൾ പാകിസ്താനിലേക്ക് പോകുന്നുവെന്ന വാർത്ത വന്നു. അപ്പോൾ ഇരുവരും ആ െട്രയിനുകൾ ബസൂക്കകൾ (തോളത്ത് വെച്ച് ദൂരെനിന്ന് ആക്രമിക്കാവുന്ന വെടിക്കോപ്പ്) ഉപയോഗിച്ച് െട്രയിനുകൾ തകർക്കുന്ന പദ്ധതിയുമായി എത്തി. അത്തവണയും ഒന്നും നടന്നില്ല.
പിന്നെ അവർ ഒരു സ്റ്റെൻഗൺ വാങ്ങാനും പലായനം ചെയ്യുന്ന മുസ്ലിംകൾക്ക് നേരെ അത് ഉപയോഗിക്കാനും തീരുമാനിച്ചു. അത് പ്രാവർത്തികമാക്കാൻ പോലും കഴിയാതെ ഉപേക്ഷിച്ചു. അവസാന പരിപാടി കശ്മീരിലേക്ക് അധിനിവേശ ശ്രമം നടത്തുന്ന കബാലികൾക്ക് എതിരെ പോരാടാൻ ആയുധങ്ങളും വെടിക്കോപ്പുകളും തുടർച്ചയായി എത്തിക്കലായിരുന്നു. കശ്മീർ ആക്രമിക്കുന്ന കബാലികൾക്കെതിരെ പോരാടാൻ ഹിന്ദുപോരാളികളെ തിരഞ്ഞെടുക്കാനും പരിശീലനം നൽകാനും ഇരുവരും ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അവരെ പിന്തുണച്ചിരുന്നവർക്ക് അവരിലെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
ബാപുവിെൻറ ജീവനെടുക്കാനുള്ള എല്ലാ പരാജയപ്പെട്ട ശ്രമങ്ങൾക്കും കൊലപാതകിക്കും ഇടയിൽ ഒരു ബന്ധമുണ്ടായിരുന്നു. ബാപുവിെൻറ ജീവൻ എടുക്കാൻ അഞ്ച് പരാജയപ്പെട്ട ശ്രമങ്ങൾ നടന്നിരുന്നു. ഈ എല്ലാ ശ്രമങ്ങൾക്കും പുണെ, ഗോദ്സെ, ആംപ്തെ, ആർ.എസ്.എസ്, ഹിന്ദു മഹാസഭ അംഗങ്ങൾ എന്നുള്ള പൊതു ഘടകങ്ങളുണ്ടായിരുന്നു. അവസാനത്തേത് ഒഴിച്ച് എല്ലാം സ്വാതന്ത്ര്യത്തിന് മുമ്പാണ് നടന്നത്. അവ അന്വേഷിക്കപ്പെട്ടില്ല. ആദ്യത്തേത് 1934 ജൂണിൽ പുണെയിൽ െവച്ചായിരുന്നു. രണ്ടാമത്തേത് 1944 ജൂലൈയിൽ പഞ്ചാഗ്നിയിൽ. മൂന്നാമത്തേത് 1944 സെപ്റ്റംബറിൽ സേവാഗ്രാമിൽ. നാലാമത്തേത് 1946 ജൂൺ 19ന്. അത് കർജാതിനും ഖണ്ഡാലക്കുമിടയിലുള്ള പശ്ചമഘട്ടത്തിൽ എവിടെയോ െവച്ചായിരുന്നു. അഞ്ചാമത്തേത് 1948 ജനുവരി 20 ന് ന്യൂഡൽഹിയിലെ ബിർള ഹൗസിൽ െവച്ചായിരുന്നു. എല്ലാം പരാജയപ്പെട്ടു. ആദ്യത്തേതും നാലാമത്തേതിലും ഒരാളും പിടിക്കപ്പെട്ടില്ല. അത് അന്വേഷിച്ചതുമില്ല. മറ്റ് മൂന്നെണ്ണത്തിലും ആപ്തെ, ഗോദ്സെ, ആർ.എസ്.എസ്, ഹിന്ദുമഹാസഭ അംഗങ്ങളുടെ പങ്കാളിത്തം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടു.
എറ്റവും വിറങ്ങലിപ്പിക്കുന്നത് ബാപുവിനെ കൊല്ലാൻ കിട്ടിയ ഒരു അവസരം ഗോദ്സെ കൃത്യമായി മുതലാക്കി എന്ന പൊതുധാരണയാണ്. ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും ബാപുവിെൻറ കൊലപാതകം കൃത്യമായി അസൂത്രണം ചെയ്തതാണ്. തുടർച്ചയായി പരാജയപ്പെട്ട ശ്രമങ്ങൾക്ക് വേണ്ടി നടന്ന തയാറെടുപ്പുകൾ മൂലം ഗോദ്സെയും ആംപ്തെയും അവസാനത്തേതിൽ വിജയിച്ചു.
1946 മുതൽ പ്രത്യക്ഷ സമരദിനം മുതൽ  കൊലപാതകങ്ങളും തിരിച്ചുള്ള കൂട്ടക്കൊലകളും അരങ്ങേറിയ ശേഷം, ഡൽഹിയിലുള്ളപ്പോഴെല്ലാം ബാപു വൈകുന്നേരങ്ങളിൽ എല്ലാ വിശ്വാസങ്ങളും ഉൾക്കൊള്ളുന്ന പ്രാർഥനാ യോഗങ്ങൾ നടത്തിയിരുന്നു. ഖുർആനിലെ ആയത്തുകൾ ബാപു വായിക്കുമ്പോൾ എല്ലാ സമയത്തും ആളുകൾ എഴുന്നേറ്റ് പ്രതിഷേധിച്ചു. ഈ പ്രതിഷേധം തീവ്രവും അക്രമോത്സുകവുമായി മാറി. തൂപ്പുകാരുടെ കോളനിയിൽ നടന്ന അക്രമോത്സുകമായ പ്രതിഷേധത്തെപ്പറ്റി ആംപ്തെയും ഗോദ്സെയും വമ്പു പറഞ്ഞു. ‘‘ഞങ്ങൾ അയാളെ പേടിപ്പിച്ച് ഓടിച്ചു’’ എന്നവർ പുെണയിൽ വീരവാദം മുഴക്കി. അവസാനത്തെ പരാജയപ്പെട്ട ആക്രമണം നടന്നതും നാഥുറാം ഒടുവിൽ ബാപുവിനെ കൊന്നതും സായാഹ്ന പ്രാർഥനാ വേളയിലാണ്. ഇസ്ലാമിക പ്രാർഥനകൾ ചൊല്ലണമെന്നുള്ള ബാപുവിെൻറ നിർബന്ധം മൂലവും ആ പിടിവാശിയോടുള്ള സ്വയോത്ഭവ രോഷത്തിെൻറ ഫലമായും കൊലപാതകം നടന്നുവെന്നുമുള്ള തോന്നൽ ആളുകളിൽ പടർത്താനായിരുന്നു പദ്ധതി. ഗോദ്സെക്കും ആംപ്തെക്കും ആ പ്രചാരണം നീണ്ടനാൾ നിലനിർത്താനുള്ള കഴിവുണ്ടായിരുന്നില്ല, പക്ഷേ, ആർ.എസ്.എസിനുണ്ടായിരുന്നു.
ബാപു കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പുവരെ ഗോദ്സെക്ക് തോക്ക് സംഘടിപ്പിക്കാനായിരുന്നില്ല. അത്ഭുകരമായി, 1948 ജനുവരി 28ന് ഗോദ്സെക്കും ആംപ്തെക്കും അക്കാലത്തെ മികച്ച തോക്കുകളിൽ ഒന്ന് ഗ്വാളിയറിൽ നിന്ന് സ്വന്തമാക്കാനായി. ഏറ്റവും മികച്ച, തൊട്ടടുത്ത് നിന്ന് കൊലപാതകം നടത്തുന്നവരുടെ പ്രിയപ്പെട്ട തോക്ക്. ‘ഫാഷിസ്റ്റ് സ്പെഷൽ’ ബെരേറ്റ 9 എം.എം സെമി ഓട്ടോമാറ്റിക്. തോക്ക് സംഘടിപ്പിക്കാൻ സഹായിച്ചതിന് ഗ്വാളിയർകാരനായ പാർച്യുറ (ദത്താേത്രയ പാർച്യുറ) അറസ്റ്റിലായി. അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. എന്നാൽ, ഹൈകോടതിയിലെ അപ്പീലിൽ ബുദ്ധിമാനായ പ്രതിഭാഗം അഭിഭാഷകൻ അദ്ദേഹത്തിെൻറ അറസ്റ്റിലെ നടപടിക്രമ വീഴ്ച ചൂണ്ടിക്കാട്ടി കേസിൽ നിന്ന് കുറ്റമുക്തനാക്കി. ഞെട്ടിപ്പിക്കുന്ന കാര്യം ഗോദ്സെ എങ്ങനെ തോക്ക് സംഘടിപ്പിച്ചു, അത് എവിടെ നിന്നു വന്നു എന്ന് ഒരിക്കലും അന്വേഷിക്കപ്പെട്ടില്ല എന്നതാണ്. അവർക്ക് ആ തോക്ക് ഒരു ദേശീയ സംഘടനയുടെ സഹായമില്ലാതെ സംഘടിപ്പിക്കാനാവില്ല. ആസ്ഥാനത്തുനിന്നുള്ള ആദേശുകൾ (ഉത്തരവുകൾ) അനുസരിക്കാൻ വിശ്വസ്തരായ കേഡർമാരുള്ള, അത്തമൊരു ദേശീയ സംഘടനയാണ് ആർ.എസ്.എസ്.
ഒരു കോടതിയോ, ഒരു അന്വേഷണ കമീഷനോ ഗാന്ധി കൊലപാതകത്തിൽ ആർ.എസ്.എസിെൻറ പങ്ക് ഒരിക്കലും കണ്ടെത്തിയില്ല. കാരണം അവർക്ക് നേരെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിയോടോ അന്വേഷണകമീഷനോടോ ആവശ്യമുയർന്നില്ല.
1948 ജനുവരി 30ന് വൈകീട്ട് 5.17ന് നാഥുറാം ഗോദ്സെ ബാപുവിെൻറ നെഞ്ചിലേക്ക് തൊട്ടടുത്ത് നിന്ന് മൂന്ന് വെടിയുണ്ടകൾ ഉതിർത്ത്  അദ്ദേഹത്തെ കൊന്നു. എങ്കിലും ആ കൈകളിൽ തോക്കുപിടിപ്പിച്ചത് ഗോദ്സെയുടെ രക്ഷാധികാരികളും പിന്തുണക്കുന്ന സംഘടനകളാണെന്നും അതിനുള്ള ആദേശ് അവരിലേക്ക് വരുകയായിരുന്നുവെന്നുമുള്ള വസ്തുത ശേഷിക്കുന്നു.

–––––––––
ഗാന്ധിജിയുടെ പേരമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണ് തുഷാർ എ. ഗാന്ധി. മുംബൈയിൽ താമസിക്കുന്ന അദ്ദേഹം ‘ലെറ്റ് അസ് കിൽ ഗാന്ധി’ എന്ന ഗ്രന്ഥത്തിെൻറ രചയിതാവ് കൂടിയാണ്.

മൊഴിമാറ്റം: ആർ.കെ. ബിജുരാജ്


മാധ്യമം ആഴ്ചപ്പതിപ്പ് 1074, 2018 ഒക്ടോബർ ഒന്ന്


No comments:

Post a Comment