Thursday, September 9, 2010

നിഷേധത്തിന്റെ കൊടുങ്കാറ്റ്

എം.ആര്‍.ബി അന്തരിച്ചതിന്റെ തൊട്ടടുത്ത ദിവസം എഴുതിയ കുറിപ്പ്‌



ബിജുരാജ്




കാലത്തിനുമേല്‍, നൂറ്റാണ്ടിന്റെ മറക്കുടയ്ക്കുമേല്‍ പ്രക്ഷുബ്ധമായി വീശിയടിച്ച കൊടുങ്കാറ്റാണ് എം.ആര്‍.ബി. ആ പ്രചണ്ഡതയില്‍ ചരിത്രത്തെ ഒന്നാകെ ഉലച്ച് തനിക്ക് പിന്നിലാക്കി മുന്നേ നടന്ന നിഷേധി. സ്ത്രീവിമോചനത്തിന്റെ ധീരമായ ആണ്‍രൂപം.
മുന്‍ ശതാബ്ദത്തിന്റെ അവശേഷിച്ചിരുന്ന ഏറ്റവും സമരോത്സുകനായ സാമൂഹ്യ വിപ്ലവകാരിയെയാണ് എം.ആര്‍.ബിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. മലയാളിയുടെ അവിശ്വസനീയമായ ഇന്നലെകളെയും 'സുരക്ഷിതമായ' ഇന്നിനെയും കൂട്ടിയിണക്കുന്ന അവസാന കണ്ണിയും മറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിലെ നമ്പൂതിരി സമുദായതത്തിന്റെ ചിത്രം ദിയനീയമായിരുന്നു; സ്ത്രീകളടെ അവസ്ഥയും. മറക്കുടയ്ക്കുള്ളില്‍ നരകിച്ച അന്തര്‍ജനങ്ങളെ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ വിറ്റവര്‍ക്ക് അതിന് ആടുമാടുകളുടെ വിലപോലും കിട്ടിയില്ല. അകത്തളങ്ങളില്‍ നിന്ന് അകത്തളങ്ങളിലേക്ക് മാത്രമായിരുന്നു അവളുടെ യാത്ര. അവിടെ വൃദ്ധന്റെ പട്ടമഹിഷി പദനത്തിന് സപത്‌നികളുമായി കലഹിച്ച്, അതുമല്ലെങ്കില്‍ വൈവധ്യം ഏറ്റ് അസ്തമിക്കുക. ഈ മൃഗാവസ്ഥയെ എം.ആര്‍.ബി. കാല്‍പനികമായി ഇങ്ങനെ പറയും: '' കരിപിടിച്ച അടുക്കളചുമരില്‍ കുളിര്‍ ചന്ദനംകൊണ്ട് കുറിച്ചിട്ട ദൗര്‍ഭാഗ്യം. കണ്ണുനീരും നെടുവീര്‍പ്പും കൂട്ടിക്കുഴച്ച അസ്പഷ്ട മനോഹാരിത''.
ആണ്‍വേഷങ്ങളുടെ കഥയോ? വൈദികത്വത്തിന്റെ ജീര്‍ണിച്ച നൂലിഴക്‌ളുടെ കരുത്തുില്‍ കുടുംബത്തിലെ മൂത്തസഹോദര' സ്വത്തവകാശം പൂര്‍ണമായി കൈയാളി. അവിടെ വെടിപറച്ചിലും സദ്യയുണ്ണലുമായി അവരുടെ തൊഴില്‍. അപ്ഫന്‍മാര്‍ (ഇളയസഹോദരന്‍മാര്‍) സ്വത്തവകാശവും സ്വജാതി വിവാഹവും നിഷേധിക്കപ്പെട്ട് ഇല്ലങ്ങളില്‍ നിന്ന് ഭ്രഷ്ടരായി അമ്പലങ്ങളുടെ അരികുപറ്റിയും നാടുചുറ്റിയും കാലക്ഷേപം കഴിച്ചു.
ഈ ഊഷരഭൂവിലാണ് തുഷാരം പെയ്തിറങ്ങുന്നത്. യോഗക്ഷേമ ഉപവാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം ചരിത്രത്തിലേക്കെറിഞ്ഞ ചോദ്യത്തിന്, വിധവയെ വിവാഹം ചെയ്യാന്‍ ആദര്‍ശപുരുഷന്‍മാരുണ്ട് എന്ന വെല്ലുവിളിക്ക് ഉവ്വ്, ഞാന്‍ തയ്യാറാണ് എന്ന ഉറച്ച ഉത്തരം.അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ആദ്യ വിധവാ വിവാഹം.
അകാലത്തില്‍ മംഗല്യച്ചരട് അറത്തുമാറ്റിയ, വിധവയുടെ, വി.ടിയുടെ ഭാര്യാസഹോദരി ഉമാ അന്തര്‍ജനത്തിന്റെ നഗ്നമായ കൈത്തണ്ടയില്‍ പിടിച്ചപ്പോള്‍ സമുദായം ഞെഞ്ടി. യാഥാസ്ഥിതികത്വം കലികൊണ്ട് പാഞ്ഞെടുത്തു. ഭ്രഷ്ട്. ബന്ധുക്കള്‍ പടിയടച്ച് പിണ്ഡം വച്ചു. കൂടെയുണ്ടായിരുന്നവര്‍ കൈയ്യൊഴിഞ്ഞു. അദ്ദേഹം പതറിയില്ല. എം.ആര്‍.ബി. എന്ന മുല്ലമംഗലത്ത് രാമന്‍ഭട്ടത്തിരിപ്പാടിന് അറിയാമായിരുനനു ത്യാഗങ്ങളിലൂടെയോ ചരിത്രം മുന്നോട്ടുപോകൂ എന്ന. എവിടെ സമരമുണ്ടോ അവിടെ ത്യഗാമുണ്ടെന്ന്. പട്ടിണിയും പരിവെട്ടവും കൂട്ടുകാരായി. പല ദിവസങ്ങളിലും 'ഒരിക്കല്‍ ഊണ്'മാത്രമായി.
എം.ആര്‍.ബി.കൊളുത്തിയ തീയില്‍ പിന്തിരിപ്പത്തത്തിന്റെ മോന്തായം വെണ്ണീറായി. വിപ്ലവത്തിന്റെ പുത്തന്‍വിളികേട്ട് അനേകം പേര്‍ ഇല്ലങ്ങള്‍ വിട്ടുപറുത്തുവന്നു.
അക്ഷരത്തിന്റെ ദിവ്യജ്യോതി പകര്‍ന്ന് വി.ടി.ക്ക് പുതിയൊരു ജീവിതം തുറന്നുകൊടുത്തത് കച്ചതോര്‍ത്തു മാത്രമുടുത്ത തിയ്യാടി പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ എം.ആര്‍.ബി.യുടെ ജീവിതത്തെയും മാറ്റി മറിച്ചത് മറ്റൊരു പെണ്‍കുട്ടി; ഒരു ബാലവിധവ.
വന്നേരിയിലെ പ്രശസ്തമായ നമ്പൂതിരിത്തറവാട്ടില്‍ നടന്ന 'കുടിവെയ്പ്' ചടങ്ങ്. മുല്ലമംഗലത്തുനിന്ന് രാമനും അമ്മയ്ക്കുമൊപ്പം അവിടെ ചെന്നു. നടുമുറ്റത്ത് എല്ലാവര്‍ക്കും മധ്യത്തില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് തലകുനിച്ച് ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു. ഉണ്ണികളുമായി മത്സരിച്ച് രാമന്‍ കൈക്കലാക്കിയ കരോലപ്പം പെണ്‍കുട്ടിക്ക് നേരെ നീട്ടി. വേണ്ടെന്ന് അവള്‍ തലയാട്ടി. ബാലവിധവയുടെ കണ്ണീര്‍വേദന നെഞ്ചിലേറ്റിയാണ് രാമന്‍ മടങ്ങിയത്. പിന്നീട് അനേകം വിധവകളുടെ കണ്ണീരകറ്റാന്‍ എം.ആര്‍.ബി ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചതും ആ ഓര്‍മയില്‍ നിന്നാണ്.
നമ്പൂതിരി പരിഷ്‌കരണ നാളില്‍ മറക്കുടയിലെ നിസഹായര്‍ക്കായി എം.ആര്‍.ബി. പ്രഹസനം രിച്ചിു. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം'. വി.ടിയുടെ അടുക്കളിയില്‍ നിന്ന് അരങ്ങത്തേക്കിന്റെ രണ്ടാം ഭാഗം. ആഹ്വാനം കേട്ടുണര്‍ന്ന സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു. ഘോഷ ബഹിഷ്‌കരിച്ചു.
ഋതുമതിയായാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കപ്പെടാതിരുന്നവര്‍ സ്‌ക്കൂളിലും പിന്നീട് ജോലിക്കും പോയി. ഈ മാറത്തിന് ആദ്യം രംഗത്തെത്തിയത് ജ്യേഷ്ഠപുത്രി പ്രിയദത്തയായിരുന്നു എന്നത് എം.ആര്‍.ബി.യുടെ മറ്റൊരു വിജയം.
'മറക്കുടയ്ക്കുള്ളിലെ മഹാനരക'ത്തിനുശേഷവും സ്ത്രീവിമോചനത്തിനുവേണ്ടി എം.ആര്‍.ബി. കഥകളും കവിതകളും ലേഖനങ്ങളുമെഴുതി. അതിനെല്ലാം 'എം.ആര്‍. ശൈലി'യുടെ ചാരുതയുണ്ടായിരുന്നു. കാനനഭംഗയില്‍ സ്വച്ഛമായി ഒഴുകുന്ന അരുവിയുടെ കുളിരും നൈര്‍മല്യവും ആ വരികള്‍ക്കുണ്ടായിരുന്നു. അവ സ്ത്രീകളുടെ കാതില്‍ മൊഴിഞ്ഞു. ഹൃദയത്തോട് സംവദിച്ചു: 'ഉണരുക, വിമോചനത്തിന് സ്വന്തം കാലില്‍ ധീരമായി നില്‍ക്കുക, പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാവുക'.
'എം.ആര്‍.ശൈലി' അതിനും വളരെ മുമ്പേ പലര്‍ക്കും പരിചിതമായിരുന്നു. പക്ഷേ, അതൊരു സ്ത്രീയുടെ പേരിലായിരുന്നു എന്നു മാത്രം.
ഇല്ലങ്ങള്‍ വിട്ട് സ്ത്രീകള്‍ പുറത്തുവരാന്‍ തുടങ്ങിയ കാലത്ത് 'ഉണ്ണി നമ്പൂതിരി'യിലും 'പാശുപാതത്തി'ലും വന്നേരിയില്‍ നിന്ന് കെ. സാവിത്രി അന്തര്‍ജനം പതിവായി കഥകളും കവിതകളും എഴുതിയിരുന്നു. സാമുദായിക പരിഷ്‌കാര പ്രവര്‍ത്തിന് എത്തിയ പാര്‍വതി നെന്മിനി മംഗലത്തേയും ആര്യാപള്ളത്തെയും മറ്റനേകരെയും പ്രചോദിപ്പിച്ച് കൊണ്ട് സ്ത്രീയുടെ കഥ അവള്‍ തന്നെ പറയുകയോ? കുറച്ചുകാലം കഴിഞ്ഞാണ് സാവിത്രി അന്തര്‍ജനം എം.ആര്‍.ബി.യുടെയും അനുജന്‍ പ്രേംജിയുടെയും സാങ്കല്‍പിക സൃഷ്ടിയാണെന്ന് പലര്‍ക്കും മനസ്സിലായത്.
മലയാളത്തെയും എം.ആര്‍.ബി. തന്റെ കൃതികളിലൂടെ ധന്യമാക്കിയിട്ടുണ്ട്. 'വാല്‍കണ്ണാടി', 'മുഖച്ഛായ', 'വളപൊട്ടുകള്‍', 'കവിസപര്യ', 'കിനാവിലൊരു യാത്ര'. പിന്നെ എപ്പോഴോ അംഗീകരിച്ചുവെന്നു വരുത്താന്‍ ഒരു കേരള സാഹിത്യ അക്കാദമി പ്രത്യേക പുരസ്‌കാരം.
ഇ.എം.എസും ഐ.സി.പിയും പ്രേംജിയുമെല്ലാം നമ്പൂതിരി പ്രസ്ഥാനത്തില്‍ നിന്ന് മുന്നോട്ടുപോയപ്പോള്‍ എം.ആര്‍.ബി. ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ പുരോഗമനങ്ങളെയും പിന്തുണയ്ക്കാന്‍ ഒപ്പമുണ്ടായിരുന്നു താനും. അതുകൊണ്ടാണ് പോലീസ് പിടിയിലായത്. കല്‍ക്കത്ത തീസിസ് കാലത്ത് സി. അച്യുതമേനോനെ വീട്ടില്‍ ഒളിപ്പിച്ചതിന് 25 ദിവസം ജയിലില്‍. അിടയന്തരാവസ്ഥകാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് ഒളിക്കാന്‍ എം.ആര്‍.ബി. തന്റെ വീട് തുറന്നുകൊടുത്തു.
'ഉദ്ബുദ്ധ കേരള'ത്തിന്റെ സഹപത്രാധിപര്‍, 'ദേശാഭിമാനി'യില്‍ ജോലി, കേരള സംഗീത നാടക അക്കാദമിയുടെ 'കേളി' സഹപത്രാധിപര്‍, ഇങ്ങനെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയില്‍ എം.ആര്‍.ബി. പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു.
തൃശൂര്‍ ചെമ്പൂക്കാവിലെ 'തുഷാര'യില്‍ മകള്‍ തങ്കമണിയുടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ എം.ആര്‍.ബി. കാലത്തിശന്റ സ്പന്ദനങ്ങള്‍ എല്ലാം അറിഞ്ഞും ഉള്‍കൊണ്ടും നാലുവര്‍ഷം മുമ്പ് സഹയാത്രികയും സഖാവുമായിരുന്ന ഉമ്മ മരിച്ചു. ജീവിതത്തില്‍ എം.ആര്‍.ബി. തളര്‍ന്നെങ്കില്‍ അത് അന്നുമാത്രമായിരുന്നെന്ന് മക്കള്‍ പറയുന്നു.
'അടുക്കളിയില്‍ നിന്ന് അരങ്ങത്തേക്കിന്റെ' എഴുപതാം വാര്‍ഷികവേളയില്‍ എം.ആര്‍.ബിയെ കാണാന്‍ ചെന്നപ്പോള്‍ തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സംസാരമെല്ലാം കുറച്ചു വാക്കുകളില്‍ ഒതുക്കി. ''സമുഹവും സമുദായവും സ്ത്രീകളും വിദ്യാഭ്യാസപരമായി, കൈവരിച്ച നേട്ടങ്ങളില്‍ സന്തോഷമുണ്ട്. അന്നത്തെ പേരാട്ടങ്ങളെല്ലാം തന്നെ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഞങ്ങളില്ലായിരുന്നെങ്കില്‍ മറ്റാരെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേനെ''.
സായാഹ്‌നങ്ങളില്‍ എന്നും വീടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് എം.ആര്‍.ബി തനിക്കു ചുറ്റും അതിവേഗത്തില്‍ ചലിക്കുന്ന ലോകത്തെ കാണുമായിരുന്നു. തന്റെ ചുറ്റുപാടുകളെ അറിഞ്ഞ്, കാലത്തിന്റെ മുന്നേറ്റത്തിനുനേരെ (?) നിശബ്ദനായി. ആ നിശബ്ദതയ്ക്കുപോലും നിഷേധത്തിന്റെ പരുക്കന്‍ സ്വരമായിരുന്നു.

മംഗളം ദിനപത്രം
2001 ഒക്‌ടോബര്‍ 10 ബുധന്‍

No comments:

Post a Comment